കൂടുകൂട്ടാനായെന്റെ കൂടുതേടി-
യണഞ്ഞൊരു കുഞ്ഞാറ്റക്കിളി ....
കാറ്റിനോടു കഥ മെനഞ്ഞും;
കടലിനോടു കഥ പറഞ്ഞും
കാടായ കാടെല്ലാം മേടായമേടെല്ലാം
കണ്ണാരം പൊത്തിക്കളിച്ചു....
മഞ്ഞു പൊഴിയും വസന്തത്തിൽ
വിരിയുമായിരം പൂവാടികൾ;
പനിനീർ ദളം പോലെ മൃദുവായ ചുണ്ടുകൾ,
കിനാവുകൾ ചേക്കേറിയ ഹൃദയാകാശത്തിൽ പ്രതീക്ഷയാം -
നിലാവെളിച്ചത്തിൽ.
നീ കാട്ടിയ വഴിയേ ഞാനെന്റെ
ജീവിതത്തോണി തുഴയുന്നു