ഉറക്കമുണർന്ന ഉണ്ണി വന്ന്
മുറ്റത്തെ തിട്ടയിലിരുന്നു
പൂമ്പാറ്റയായി പിറക്കാൻ
കഴിയാത്ത ഞാനൊരു
ഭാഗ്യഹീനൻ
എത്ര പൂക്കളെ കാണാനും
പാറി പ്പറക്കാനും കഴിഞ്ഞേനേ..
ചെറുകുരുവിയായി പിറക്കാത്ത ഞാനൊരു
ഭാഗ്യഹീനൻ
മരങ്ങൾ തോറും പാറിപ്പറന്നു നേരം പോക്കാമായിരുന്നു
ആകാശം നോക്കി മൗനമായിരിക്കുവതെന്തുണ്ണീ.
അമ്മയുടെ ചോദ്യത്തിനവൻ മൊഴിഞ്ഞു...
പരുന്തായി പിറക്കാത്തതെന്തമ്മേ ഞാൻ പാറിപ്പറന്നു
രസിക്കാമല്ലോ ?
പരുന്തായിരുന്നെങ്കിൽ
നിനക്കീവിധം ചിന്തക്കാനാകില്ലുണ്ണീ
മനുഷ്യ ജന്മത്തിൻ മഹത്വം
തിരിച്ചറിഞ്ഞിടൂ നീ..