ഏകമായ് മുഖം മൂടിക്കെട്ടി
വിജനമാം വീഥികൾ
ആരേയും കാണാതെ അലയുന്നു,
തെന്നലും
താഴെ വെയിൽപോലും മങ്ങി,
നരച്ചു.
താനെ ഒരു നിശബ്ദമാം മുറവിളി
'കൂട്ടിലടച്ച കിളികളുo, കുപ്പിയിൽ -
മീനും - ചിരിക്കുന്നു.
തല താഴ്ത്തി ഞാനീ, വരാന്തയിൽ
ഇരിക്കുന്നു .
വാനിലുയരാൻ വിടാം ഞാൻ കിളിക്കളെ നീന്തിത്തുടിക്കാൻ കടലിലീ മീനിനെ .
ഒന്നിച്ചു പട്ടം പറത്താൽ കടൽക്കര
മാടി വിളിക്കുന്ന നേരം അറിഞ്ഞു ഞാൻ 'തീരം തലോടുന്ന കാറ്റ് പറയുന്നു
നിയും നിലവിൽ തടവറയ്ക്കുള്ളിലായ്.