ഒരുനുള്ളു കണ്ണീരു വാർത്തു കൊണ്ടിലോക -
വ്യഥയോട് ചേരുന്നു നാം ഏവരും .
ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം .
സൃഷ്ടിസൃഷ്ടാവ് പോലും പകച്ചുപോയി -
നിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു .
സർവ്വവും വെട്ടിപിടിക്കുവാൻ നീ നേർത്ത
സമവാക്യം വന്നതിൽ പിറവികൊണ്ടു .
നിൻ ബന്ധനത്തിൻ്റെ ചുരുളഴിചിന്നവൻ -
അന്തകൻ്റെ വേഷം കെട്ടിയാടി ..
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ -
കഴിയില്ല മനുജാ നിൻ കർമ്മഫലം .
വന്മതിൽ താണ്ടിയാ കോട്ടകൾ തച്ചുടച്ചിന്നവൻ
മണ്ണിൽ തേരോട്ടമായി ..
ഒരു ചുംബനംപോലും നല്കാൻ കഴിയാതെ
വിടപറഞ്ഞാലും തീരാത്ത പാവിയായി ..
അകന്നിരിക്കും രക്തബന്ധങ്ങളൊക്കെയും
ഇരുളിൻ്റെ മറ നീക്കി പുലരിവരും
വാനോളം വാഴ്ത്തി പുകഴ്ത്തീടാമീ നല്ല -
ആതുര സേവകർ നീതിതൻ പാലകർ .
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു