വിണ്ണിൽ നിന്നൊരു മഴ വന്നു
മണ്ണിൽ വീണതു കുളിരായി
മണ്ണു നനഞ്ഞൊരു മുള വന്നു
കൊമ്പുകൾ വന്നു മരമായി
പൈങ്കിളി വന്നു കുഴലൂതി
പന്തലു പോലതൂ തണലായി
പൂവുകൾ വന്നു തിരിയായി
കായ വിളഞ്ഞു ഫലമായി
കണ്ണിനു കാണാൻ കണിയായി
അണ്ണാനുണ്ടതു പതിവായി
കാലം അതു വൻമരമാക്കി
നാടിനു നല്ലൊരു വരമാക്കി!