ഉണ്ടേ മുറ്റത്തൊരുകോണിൽ , എ-
ന്നച്ചൻ നാട്ടൊരു കരളക വള്ളി
കണ്ടാൽ ചെറിയൊരു വെറ്റില പോലു -
ള്ളിലയും കുലകുലയായ് ചെറുപൂവും
കൗതുകമേറും ഉറികളനേകം തൂക്കി, അതി -
ലിത്തിരി വിത്തുകൾ പേറും വള്ളി
കണ്ടേ ഞാനൊരു നാളതിനിലയുടെ-
യടിയിലൊരിത്തിരി പോന്നൊരു പുഴുവെ
ഇലകൾ തിന്നവനൊരു മുഴുപ്പുഴുവായ് ഒരുനാൾ
താനേ തുന്നിയ കമ്പിളി നൂലിന്നകമായ്
ഒരു നാൾ രാവിലെ കണ്ടേ ഞാനാ കൂടു തുറന്നു
പുറത്തു വരുന്നൊരു പുള്ളിപ്പൂമ്പാറ്റക്കുഞ്ഞിനെ !
അകത്തിരുന്നു പഠിച്ചു പഠിച്ചവനറിവുള്ളവനായ്
ചിറകുള്ളവനായ്, ചന്തക്കാരൻ ചങ്ങാതി.