ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/മാണിക്യവീണ

19:44, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാണിക്യവീണ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാണിക്യവീണ

മാണിക്യവീണ എന്ന മനോഹരമായ കവിത എഴുതിയ വെണ്ണിക്കുളം ഗോപാലക്കുറിപ്പാണ്.മലയാള ഭാഷയെ സ്വന്തം മകനായി കരുതി വേറൊരു ഭാഷയുടെ പിന്നാലെ പോയി നമുടെ പുതു തലമുറയ്ക്ക് ഒരു താക്കീനുകൂടിയാണ് ഈ കവിത. ദ്രാവിഡ പുത്രിയായ മലയാള ഭാഷയ്ക്ക് വന്ദനം അർപ്പിക്കുന്നു. ജീവന് ഉന്മേഷം പകർന്നു നൽകുന്ന ദേവഭാഷയാണ് മലയാളം.ആ ഭാഷയുടെ മുലപ്പാലിന്റെ വീര്യം ഉൾക്കൊള്ളാൻ സാധിച്ചത് ജന്മജന്മാന്തര പുണ്യമായാണ് കവി കരുതുന്നത്.വശ്യമായ ശൈലിയുടെ കാര്യത്തിൽ മലയാള ഭാഷയെ ജയിക്കാൻ വിശ്വമനോഹരമായ മറ്റൊരു ഭാഷയില്ല എന്ന് കവി കവിതയിലൂടെ പറയുന്നു.മലയാളത്തിന്റെ മധുര ഗാനം കേൾക്കുമ്പോൾ കടലിലെ തിരമാലകൾ താളമിട്ടാടുന്നു.തെങ്ങോലകൾ ഉരസി മർമ്മര ശബ്ദങ്ങൾ കേൾക്കുന്നു. കാനനച്ചോലകൾ ആനന്ദ രാഗം മൂളന്നു അങ്ങനെ പ്രകൃതിയും ഭാഷയും ഒത്തു ചേർന്നതാണ് ഈ കവിത. മലയാളത്തിന്റെ കീർത്തി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. സുഗന്ധം പരക്കു വാൻ കുറച്ച് കസ്തൂതി മാത്രം മതി. അതുപോലെയാണ് ശങ്കരാചര്യരുടെ നാട്ടിലെ മലയാളവും എന്ന് കവി പറയുന്ന .ചിത്രങ്ങളുള്ള മലയാള ഭാഷയുടെ പൂന്തോട്ടത്തിൽ കഥ, കവിത, ലേഖനം, നാടകം, ചെറുകഥ, ആത്മകഥ തുടങ്ങിയ എത്ര മധുരവസന്തങ്ങളാണ് കടന്നു പോയത്. ആ കാവ്യ മൃതധാര എത്ര ആവേശത്തോടെയാണ് കുയിലുകൾ കൂകി യ ത്. അത് കുടിക്കാൻ എത്ര വണ്ടുകളാണ് വന്നത്.ആ മധുമാസത്തിന്റെ ഐശ്വര്യമെല്ലാം എത്ര രമ്യതയാണ് മലയാള ഭാഷയിൽ ചേർത്ത ത്കൊയ്ത്തുകാലത്തിന്റെ കോരിത്തരിപ്പിന്റെ കൊയ്ത്തുകാലത്തിന്റെ ഓജസ്സിൻ കാതൽ മലയാളത്തെ ചേർക്കുകയാണ്. മനോഹരിയായ മലയാള ഭാഷയുടെ മുന്നിൽ ഞാൻ എല്ലാം കാഴ്ചവയ്ക്കുകയാണ് നീ നിന്റെ മാണിക്യവീണ മീട്ടിയാലും എന്ന് കവി പറയുന്നു. ഭാഷയെ സ്നേഹിക്കുന്നവൻ തന്റെ സംസ്കാരത്തെ തന്നെയാണ് സ്നേഹിക്കുന്നത്. അങ്ങനെ കേരളീയരായിരിക്കുന്നതിൽ മലയാളവും സംസ്കരിക്കുന്നതിൽ അഭിമാനം പുലർത്തുന്ന ഒരു പുരുസംസ്കാരത്തിന്റെ വാക്താക്കളായി മാറുന്നതിലുള്ള പ്രരണ ഈ കവിത നമുക്ക് നൽക്കുന്നു. ഈണം കൊണ്ടും അലങ്കാരിക്ക ഭംഗികൊണ്ടും ശ്രദ്ധേയമാണ് ഈ കവിത.

റിച്ച മാത്യു
8B ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം