സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/നാടോടി വിജ്ഞാനകോശം


                                                                                                    കപ്പല്‍ പ്രദക്ഷിണം


മൂന്നുനോമ്പിന്റെ ചൊവ്വാഴ്‌ചയാണ് ലോകപ്രശസ‌്‌തമായ കപ്പല്‍ പ്രദക്ഷിണം. ദൈവത്തിന്റെ വാക്ക് ധിക്കരിച്ചുള്ള യോനാപ്രവാചകന്റെ കപ്പല്‍ യാത്രയും കടല്‍ക്ഷോഭവും തുടര്‍ന്ന് യോനായെ കടലില്‍ എറിയുന്നതും കടല്‍ ശാന്തമാകുന്നതുമാണ് കപ്പല്‍ പ്രദക്ഷിണത്തിന്റെ ദൃശ്യവത്‌കരിക്കുന്നത്. പരമ്പരാഗതമായി കടപ്പൂര്‍ നിവാസികളാണ് പ്രദക്ഷിണത്തിനായികപ്പല്‍ എടുക്കുന്നത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് കപ്പല്‍ വ്യാപാരത്തിലേര്‍പ്പെട്ടിരുന്നു കടപ്പൂര്‍ നിവാസികള്‍ സഞ്ചരിച്ച് കപ്പല്‍ ഒരിക്കല്‍ ശക്തമായ കടല്‍ക്ഷോപത്തില്‍പെട്ടു. അപ്പോള്‍ കുറവിലങ്ങാട് മുത്തിയമ്മയെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ഒരു കപ്പലിന്റെ മാതൃക പണികഴിപ്പിച്ച് കുറവിലങ്ങാട് പള്ളിക്ക് കൊടുത്തുക്കൊള്ളാമെന്ന് നേര്‍ച്ച നേരുകയും ചെയ്‌തതോടെ കടല്‍ ശാന്തമായി. സുരക്ഷിതരായി തിരിച്ചെത്തിയ അവര്‍ കപ്പല്‍ നിര്‍മ്മിച്ച് കുറവിലങ്ങാട് പള്ളിക്ക് കൊടുത്തു. മൂന്നുനോയന്പിന്റെ അനുഷ്‌ഠാനങ്ങളില്‍ പ്രധാനപ്പെട്ടതായി കാലക്രമത്തില്‍ കപ്പല്‍ പ്രദക്ഷിണം മാറി.

കുറവിലങ്ങാട് മൂന്നുനോയമ്പിനോടനുബന്ധിച്ചുള്ള കപ്പലോട്ടം
ആനവായില്‍ ചക്കര
                                                                                        എമ്മേദാലാഹാ മണി  ( നാടന്‍ മണി)


കേരള സഭാചരിത്രത്തെ സംബസ്ധിച്ചിടത്തോളം വളരെ പ്രധാന്യമാര്‍ഹിക്കുന്ന മണിയാണിത്. രണ്ടു വരി ലിഖിതങ്ങള്‍ ഇതില്‍ കാണാം. ഒന്നാംവരിയില്‍ മണി വാര്‍ത്ത വര്‍ഷം സുറിയാനിയില്‍ 'മിശിഹാക്കാലം ആയിരത്തി അഞ്ഞൂറ്റി എണ്‍പത്തിനാല് ' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാം വരിയില്‍ 'അനുഗ്രഹീതമായ കുറവിലങ്ങാട്ട് പട്ടണത്തില്‍.... ദൈവത്തിന്റെ അമ്മയായ മറിയത്തിന്റെ നാമത്തിലുള്ള വിശുദ്ധ ദേവാലയം....' എന്നും സുറിയാനിയില്‍ ആലേഖനം ചെയ്തിരിക്കുന്നു. കുര്യനാടുകാരനായിരുന്ന ഒരു മൂശാരി വാര്‍ത്ത മണിയാണിത്. ദൈവത്തിന്റെ അമ്മ (എമ്മേദാലാഹാ ) എന്ന പ്രയോഗം കേരള ക്രൈസ്‌തവര്‍നെസ്‌തോറിയരുന്നു എന്നതിന്റെ ചരിത്രരേഖയാണ്. നെസ്‌തോറിയരെന്ന് വിളിക്കപ്പെട്ടിരുന്നവര്‍ തന്നെയും സത്യവിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചിരുന്നില്ല എന്നാണ് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നത്.

കുറവിലങ്ങാടുപള്ളിയിലെ പ്രസിദ്ധമായ മണി
                                                                                          ഒറ്റത്തടിയില്‍ തീര്‍ത്ത എട്ട് നാക്കുള്ള ചിരവ

ഒറ്റത്തടിയില്‍ തീര്‍ത്ത എട്ടുചിരവകളുടെ കൂട്ടം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആവശ്യാനുസരണം വിടര്‍ത്തി എട്ടുചിരവകളാക്കി എട്ടുപ്പേര്‍ക്ക് ഒരേ സമയം തേങ്ങ ചുരണ്ടാന്‍ സാധിക്കുന്നതും അടുപ്പിച്ചുവെച്ചാല്‍ ഒറ്റത്തടിയായി സൂക്ഷിക്കാവുന്നതുമായ ഈ ചിരവക്കൂട്ടം ഒരു തച്ചുശാസ്ത്ര വിസ്‌മയമാണ് . നേര്‍ച്ചകള്‍ക്കുള്ള തേങ്ങചുരണ്ടാനും, പ്രത്യേകിച്ച് തമുക്ക് നേര്‍ച്ചയ്‌ക്കുള്ള തേങ്ങ ചുരണ്ടാനും , ഇത് ഉപയോഗിച്ചിരുന്നു.


കുറവിലങ്ങാട് എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ചരിത്രകാരന്മാരുടെ ഇടയില്‍ ഏകാഭിപ്രായമല്ല ഉള്ളത്. കൊറവേലന്മാരുടെ കാട് ‘കൊറവേലനാടായി’ എന്നും അത് പിന്നീട് കുറവിലങ്ങാട് എന്നതായി മാറി എന്നുമാണ് ഒരഭിപ്രായം. ഈ അഭിപ്രായത്തിന് ഉപോല്‍ബലകമായി ഏറ്റവും ആദ്യമുണ്ടായ അഞ്ചല്‍ മുദ്രയില്‍ ‘ കൊറവിലങ്ങാട് ‘ എന്നു ചേര്‍ത്തിരിക്കുന്നത് ചൂണ്ടി കാണിക്കപ്പെടുന്നു. കുറവിലനാട് കുറവിലങ്ങാടായി എന്ന മറ്റൊരഭിപ്രായവുമുണ്ട്. ഏലക്കാടായിരുന്ന ഇലക്കാടിന് പടിഞ്ഞാറുണ്ടായിരുന്ന ‘കുറവ് ഏലക്കാട്‘ ആണ് കുറവിലങ്ങാട് ആയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാല്‍ സ്ഥലനാമങ്ങളെപറ്റിയും, മലയാള ഭാഷക്ക് തമിഴുമായുള്ള ബന്ധത്തെപറ്റിയും ഗവേഷണം നടത്തുന്ന ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായം മറ്റൊന്നാണ്. ഉയര്‍ന്ന പ്രദേശം എന്നര്‍ത്ഥം വരുന്ന തമിഴ് വാക്ക് 'എല്ലക്കോട്' ആണ് ഇലക്കാട് ആയതെന്നും, ഇലക്കാടിനെക്കാള്‍ കുറച്ചു താഴ്ന്ന പ്രദേശമായ കുറവ് എല്ലക്കോട് എന്നതാണ് കുറവിലങ്ങാട് ആയി രൂപാന്തരപ്പെട്ടതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.