ജി.എച്ച്. എച്ച്..എസ്സ്. മൂലങ്കാവ്/ക്ലാസ് മാഗസിൻ

14:24, 22 ജൂലൈ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Moolankaveghs (സംവാദം | സംഭാവനകൾ)

പണിയന്റെ പ്രേതം

ചുരത്തിലെ ചങ്ങല വളരുന്നുണ്ടോ?മരത്തോടൊപ്പം.

രാത്രികളില്‍ ചുഴലിക്കാറ്റായി വരുന്ന പണിയന്റെ പ്രേതം,

കരയുന്നുണ്ടോ,മരത്തിനോടൊപ്പം?

വളവുകള്‍ എട്ടും കയറ്റം കയറിപ്പോയി,കൊടും തണുപ്പില്‍

കല്ലും മുള്ളും ചവിട്ടിയവനു മുമ്പില്‍ കാടുവഴിമാറി...

അവന്റെ തുടിയുടെ ചെത്തവും, പന്തത്തിന്റെ പൊള്ളലും-

അറിഞ്ഞ് കടവുകള്‍ പിന്തിരിഞ്ഞോടി

ഇതവസാനത്തെക്കയറ്റം-ഒന്‍പതാം വളവ്

വെളുത്തവന്‍ തോക്കിനാല്‍ പണിയന്റെ നെഞ്ചില്‍-

സ്വന്തം പേരെഴുതി

ചുരത്തിന്റെ വഴികളിറിഞ്ഞവന്‍ വിധിയുടെ വഴിയറ്റത്ത്,

ഒരു വിലാപം പോലെ, അവന്റെ നെഞ്ചിലെ ചോര പതഞ്ഞൊഴുകിഴുകി...

അവന്റെ ആത്മാവില്‍ തറഞ്ഞു നിന്നു, തമ്പുരാന്റെ, പ്രയാണങ്ങള്‍.

മരത്തിലെ ചങ്ങയില്‍ അരൂപിയായി പിടഞ്ഞിന്നു.

അവന്റെ കണ്ണുനീര്‍ മഞ്ഞായിപ്പൊഴിഞ്ഞു.

അവന്റെ വിയര്‍പ്പുകള്‍ മഴയിലലിഞ്ഞു.

അവന്റെ കനവുകള്‍ നീരൊഴുകുന്ന പാറകളില്‍-

പൂക്കളായി വിടര്‍ന്നു

മഴ പാറുമ്പോള്‍ അവന്‍ പുതുമണ്ണിന്റെ ഗന്ധമായ്

പൊഴിഞ്ഞു വീഴുന്ന കാട്ടുകായ്കളില്‍

അവന്റെ പൊട്ടിയ കരള്‍ത്തുടിപ്പുകള്‍!

നിലാവറ്റ രാത്രികളില്‍, കാറ്റോ,-

അവന്റെ തേങ്ങലോ?........

                                         തയ്യാറക്കിയത്
                                                  ജിത്യ.കെ

യാഥാര്‍ത്ഥ്യം


അന്തമില്ലാതെ നീളുന്നപാതയില്‍

യാഥാര്‍ത്ഥ്യം തേടി ഞാനലഞ്ഞു

കരിപുരട്ടുന്ന പേടിസ്വപ്നങ്ങളില്‍

പരതിനോക്കിഞാനീ-

വിധൂരനായൊരി യാഥാര്‍ത്ഥ്യത്തെ പിന്നെയും

മര്‍ത്യബന്ധത്തിന്‍ ചങ്ങലക്കെട്ടുകള്‍

അറ്റുപോം നിമിഷങ്ങളില്‍ സ്വയം

നഷ്ടബോധമാം മാറാല നെയ്തുവോ?

പോയകാലത്തെ നോക്കിചിരിക്കുവാന്‍

ലോക വീഥിയില്‍ ഏകയാകുബൊഴും

കപടനിശ്യാസങ്ങള്‍ എന്‍കൂടെയുണ്ടെപൊഴും

കാറ്റിനോടും കിളികളോടും പുഴകളോടും

മേഘങ്ങളോടും അപ്പൂപ്പന്‍ താടിയോടുംചോദിച്ചു

ഒരുതുമ്പും കിട്ടിയില്

മിഴിയെപുണരുന്ന കണ്ണാടി ചില്ലിലും

പരതിഞാന്‍, ഒരു തുമ്പും കിട്ടിയില്ല.

സ്വാര്‍ത്ഥതയുടെ മുഖങ്ങള്‍ എന്നെ-

നോക്കി പരിഹസിച്ചു

എവിടെ ആ യഥാര്‍ഥ സത്യം‍?

മകമീരാതിയില വിസകികേമല

കണഞാന ആ യാഥാതയെത

ഭത രാതിയില ഭതനായ് വനവന

കടകടന ഈ അന: കാരതിലം

എന കിനാവിെന നീലിചരാതിയില

വെണ്ണിലാവായലിഞ്ഞു ചേര്‍ന്നിടുവാന്‍

പുകഞ്ഞതീരുന്നൊരീ മണ്‍വിളക്കിന്‍

തിരകളാദ്രമായ് ചിറകിട്ടടിക്കുമ്പൊഴും

ശൂന്യമായതോ മരത്തിന്റെ ചില്ലയില്‍

സത്യമോര്‍ക്കാതെ കൂടൊരുക്കുന്നവന്‍

മൃത്യൂവെകാണ്ടമാനമാടുവാന്‍

                     തയാറാകിയത് 
                     ശരണ്യ ശിവരാം