ജന്മനാടിനോടു വിടപറഞ്ഞു
അച്ഛനമ്മമാരോടു വിടപറഞ്ഞു
കൂടപ്പിറപ്പുകളോട് വിടപറഞ്ഞു
സഹധർമിണിയോടും കിടാങ്ങളോടും വിടപറഞ്ഞു
ഈറനണിഞ്ഞ കണ്ണുകളോടെ
ഇടറുന്ന മനമോടെ
വിതുമ്പുന്ന കണ്ഠതോടെ,യെന്നാൽ
നല്ല നാളെയുടെ പ്രതീക്ഷയോടെ
വൈകാതെ തമ്മിൽ കാണാം എന്ന പ്രത്യാശയോടെ
മനസില്ലാമനസോടെ അന്യനാട്ടിലേക്കു ചേക്കേറി ഞാൻ
എന്നാൽ ആവുമോ ജന്മനാടിനെ ഒരുനോക്ക് കാണാൻ
ആവുമോ എൻ പ്രിയ ജനങ്ങളെ കാണാൻ
ആവുമോ ആ സ്നേഹസാമിപ്യം നുകരാൻ
ഒടുവിൽ രോഗിയായ്,
മൃത്യുവെന്നെ വാരിപുണർന്നാൽ
പ്രിയരവർക്ക് വാരി പുണരാൻ
മരവിച്ച ശരീരം പോലും നൽകാൻ ആവാതെ
എങ്ങോ എവിടെയോ ചാരമാകാനാണോ ഈ ജീവിതം
ഒരു ദുഃസ്വപ്നമായ് എൻ മുന്നിൽ കോവിഡ്-19