വി യു പി. എസ്സ് വെള്ളല്ലൂർ/അക്ഷരവൃക്ഷം/അണ്ണാൻ കുഞ്ഞും തന്നാലായത്
അണ്ണാൻ കുഞ്ഞും തന്നാലായത്
അപ്പു വീടിനു പിന്നാമ്പുറത്തുള്ള തൊടിയിലേക്കിറങ്ങി.രണ്ടീസം മുന്നേ പെയ്ത മഴയിൽ ചിരട്ടകളിലും വേണ്ടാതെ ഉപേക്ഷിച്ച പാത്രങ്ങളിലുമായി വെള്ളം തങ്ങി നിൽക്കുന്നു.അതിൽ കൊതുകുകൾ പണിതുടങ്ങിക്കഴിഞ്ഞിരുന്നു.കെട്ടി നിൽക്കുന്ന ശുദ്ധജലത്തിലാണ് മാരകരോഗങ്ങൾ പകർത്തുന്ന കൊതുകുകൾ മുട്ടിയിടുന്നതെന്ന് ശാരിടീച്ചർ പറഞ്ഞത് അവനോർമ്മ വന്നു.അവൻ എല്ലാ വെള്ളവും തട്ടിക്കളഞ്ഞ് ചിരട്ടയും മറ്റുമെടുത്ത് കമിഴ്ത്തിയിട്ടു.തെങ്ങിൻ ക്നാഞ്ഞിലെടുത്തു ചൂലാക്കി ചവറുകൾ ഒരിടത്തു കൂട്ടി.അച്ഛനെ വിളിച്ച് അതെല്ലാം തീയിടീപ്പിച്ചു.ജേഷ്ഠൻറെ സഹായത്തോടെ വീടിനു ചുറ്റും പരിസരവും വൃത്തിയാക്കി. പരിസരം വൃത്തിയായപ്പോഴാണ് അപ്പുവിനു മനസിലായത് വീടിനു ചുറ്റും അത്യാവശ്യം കൃഷി ചെയ്യാൻ വേണ്ട സ്ഥലം ഉണ്ടെന്ന്.അവൻ കുറച്ച് വിത്തുകൾ സംഘടിപ്പിച്ച് അച്ഛനെക്കൊണ്ട് തടം വെട്ടിച്ച് അമ്മയുടെ സഹായത്തോടേ എല്ലാം നട്ടു നനച്ചു. ഇനി അപ്പുവിൻറെ കാത്തിരുപ്പാണ്.പുതിയ മുളകൾ നാമ്പിടാനായി.'അണ്ണാൻകുഞ്ഞും തന്നാലായത്' എന്ന പഴഞ്ചൊല്ല് കൂട്ടുകാർ കേട്ടിരിക്കുമല്ലോ.അപ്പു തന്നാലായത് ചെയ്തപ്പോൾ അവൻറെ വീട്ടിൽ എല്ലാവരും അവന് പിൻതുണയുമായെത്തി.അതു പോലെ നാം ഓരോത്തരും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.നമുക്ക് നല്ലത് ചെയ്യാം നല്ല പ്രതീക്ഷക്കായി നല്ല നാളേക്കായി...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |