"എം പി നാരായണ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
== ദേശീയ പ്രസ്ഥാനത്തിലേക്ക് == | == ദേശീയ പ്രസ്ഥാനത്തിലേക്ക് == | ||
ഗാന്ധിജിയും ഷൗക്കത്തലിയും മുഹമ്മദലിയും ചേർന്ന് ഗവൺമെന്റിനെതിരായ സമരം ചെയ്യാൻ ജനങ്ങളെ ആഹ്വാനം ചെയ്തപ്പോൾ ഏറനാട്ടിലെ സ്ഫോടനാത്മകമായ സാഹചര്യത്തിൽ സമരം കലാപമായി മാറിയേക്കുമെന്ന് നാരായണ മേനോൻ ഗാന്ധിജിയെ ഓർമ്മിപ്പിച്ചു. നാരായണ മേനോന്റെ ഈ അഭിപ്രായം അത്ര കണക്കിലെടുക്കാതെ കോൺഗ്രസ്സ് ഖിലാഫത്ത് കമ്മിറ്റികൾ അവരുടെ സമരപ്രചരണ പരിപാടികളുമായി മുന്നോട്ടു തന്നെ പോയി. അനുസരണയുള്ള കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ നാരായണ മേനോനും അതിൽ പങ്കാളിയായി. പോലീസിന്റെ പ്രകോപനങ്ങളിൽ പെടാതെ മലബാറിലെ ജനങ്ങളെ അഹിംസയുടെ പാതയിൽതന്നെ നിലനിർത്തുവാൻ അദ്ദേഹം കഠിനമായി പ്രയത്നിച്ചു. | |||
1920 – ൽ അദ്ദേഹം ഏറനാട് താലൂക്ക് കമ്മിറ്റിയിൽ സെക്രട്ടറിയായി. മഞ്ചേരി സമ്മേളനത്തിൽ പങ്കെടുത്ത മുവ്വായിരം പ്രതിനിധികളിൽ ആയിരം പേരും മുസ്ലീം കുടിയാൻമാരായിരുന്നു. അവരിൽ പലരും കലപ്പയുമായിട്ടായിരുന്നു സമ്മേളനത്തിനെത്തിയത്. | |||
കോൺഗ്രസ്സ് ഖിലഫത്ത് കമ്മിറ്റികളുടെ പ്രവർത്തനം മുറുകിയപ്പോൾ ഗവൺമെന്റ് അതിനെ അടിച്ചമർത്തിവാനുള്ള നയങ്ങളുമായി മുന്നോട്ടു നീങ്ങി. എല്ലാവരെയും അഹിംസയുടെ പാതയിൽ തന്നെ നിലനിർത്തുവാൻ അദ്ദേഹം ആവുന്നത്ര ശ്രദ്ധിച്ചു. ഒരിക്കൽ കാര്യങ്ങൾ അക്രമത്തിലേക്കു വഴുതിവീണപ്പോൾ ഇതര മതസ്ഥരും ഉദ്യോഗസ്ഥരുമായ ഒട്ടനവധി ആളുകളെ അദ്ദേഹം രക്ഷപ്പെടുത്തി. പിന്നീട് നാരായണ മേനോനെ ഉപദ്രവിച്ച സബ് ഇൻസ്പെക്ടർ നാരായണ മേനോനും ഇതിൽ ഉൾപ്പെടുന്നു. | |||
== ഗ്രന്ഥങ്ങൾ == | == ഗ്രന്ഥങ്ങൾ == | ||
**********--------------. | **********--------------. | ||
22:23, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്വതന്ത്ര സമര സേനാനിയും കോണ്ഗ്രസ് നേതാവും മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാനിധ്യവും മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തിയുമായിരുന്നു മുതൽപ്പുരേടത്ത് പടിഞ്ഞാറേതിൽ നാരായണമേനോൻ എന്ന എം.പി. നാരായണമേനോൻ. ഹിന്ദു മുസ്‌ലിം ഐക്യത്തിനായി എന്നും മുൻ നിരയിൽ ഉണ്ടായ വ്യക്തിയായിരുന്നു ഇദ്ദേഹം. മലബാർ കലാപത്തിൽ ഖിലാഫത്ത് വളണ്ടിയർമാരെ പിന്തുണച്ചതിനു ബ്രിട്ടീഷുകാരുടെ ക്രൂര പീഡനങ്ങൾ ഏറ്റു വാങ്ങിയ ചരിത്രവും ഇദ്ദേഹത്തിനുണ്ട്. 1934-35 കാലയളവിൽ അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
| എം പി നാരായണ മേനോൻ | |
|---|---|
| ജനനം | 23/03/1887 കട്ടിലശ്ശേരി |
| മരണം | 1966 കോഴിക്കോട് |
| ദേശീയത | ഇന്ത്യൻ |
| തൊഴിൽ | വക്കീൽ |
ജനനം
മുതൽപുരേടത്ത് പടിഞ്ഞാറക്കരയിൽ നാരായണമേനോൻ 1887 മാർച്ച് 23 ന് പഴയ വള്ളുവനാട് താലൂക്കിലെ പുഴക്കാട്ടിരി വില്ലേജിലെ കട്ടിലശ്ശേരിയിലെ തറവാട്ടു വീട്ടിൽ ജനിച്ചു. അച്ഛൻ പറമ്പോട്ടു തറവാട്ടിലെ കാരണവരായിരുന്ന കരുണാകരമേനോൻ, അമ്മ മുതൽപുരേടത്ത് തറവാട്ടിലെ നാരായണി അമ്മ. 7 മക്കളിൽ മുത്തമകൻ. പാരമ്പര്യമായി വള്ളുവനാട് രാജാവിന്റെ സൈനികർ.
വിദ്യാഭ്യാസം
നാടൻ പാഠശാലകളിലെ പഠനത്തിന് ശേഷം കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളിൽ സ്കൂൾ വിദ്യാഭ്യാസം. മദ്രാസ് പ്രസിഡൻസി കോളേജിൽ ബിരുദ പഠനം. തുടർന്ന് മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ തുടർപഠനം. ബിരുദ പഠാനന്തരം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം സ്വകാര്യമായി നിയമ പഠനത്തിനു ചേരുകയും പെരിന്തൽമണ്ണ മുൻസിഫ് കോടതയിൽ വക്കീലായി പരിശീലനം തുടങ്ങുകയും ചെയ്തു.
ദേശീയ പ്രസ്ഥാനത്തിലേക്ക്
ഗാന്ധിജിയും ഷൗക്കത്തലിയും മുഹമ്മദലിയും ചേർന്ന് ഗവൺമെന്റിനെതിരായ സമരം ചെയ്യാൻ ജനങ്ങളെ ആഹ്വാനം ചെയ്തപ്പോൾ ഏറനാട്ടിലെ സ്ഫോടനാത്മകമായ സാഹചര്യത്തിൽ സമരം കലാപമായി മാറിയേക്കുമെന്ന് നാരായണ മേനോൻ ഗാന്ധിജിയെ ഓർമ്മിപ്പിച്ചു. നാരായണ മേനോന്റെ ഈ അഭിപ്രായം അത്ര കണക്കിലെടുക്കാതെ കോൺഗ്രസ്സ് ഖിലാഫത്ത് കമ്മിറ്റികൾ അവരുടെ സമരപ്രചരണ പരിപാടികളുമായി മുന്നോട്ടു തന്നെ പോയി. അനുസരണയുള്ള കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ നാരായണ മേനോനും അതിൽ പങ്കാളിയായി. പോലീസിന്റെ പ്രകോപനങ്ങളിൽ പെടാതെ മലബാറിലെ ജനങ്ങളെ അഹിംസയുടെ പാതയിൽതന്നെ നിലനിർത്തുവാൻ അദ്ദേഹം കഠിനമായി പ്രയത്നിച്ചു.
1920 – ൽ അദ്ദേഹം ഏറനാട് താലൂക്ക് കമ്മിറ്റിയിൽ സെക്രട്ടറിയായി. മഞ്ചേരി സമ്മേളനത്തിൽ പങ്കെടുത്ത മുവ്വായിരം പ്രതിനിധികളിൽ ആയിരം പേരും മുസ്ലീം കുടിയാൻമാരായിരുന്നു. അവരിൽ പലരും കലപ്പയുമായിട്ടായിരുന്നു സമ്മേളനത്തിനെത്തിയത്.
കോൺഗ്രസ്സ് ഖിലഫത്ത് കമ്മിറ്റികളുടെ പ്രവർത്തനം മുറുകിയപ്പോൾ ഗവൺമെന്റ് അതിനെ അടിച്ചമർത്തിവാനുള്ള നയങ്ങളുമായി മുന്നോട്ടു നീങ്ങി. എല്ലാവരെയും അഹിംസയുടെ പാതയിൽ തന്നെ നിലനിർത്തുവാൻ അദ്ദേഹം ആവുന്നത്ര ശ്രദ്ധിച്ചു. ഒരിക്കൽ കാര്യങ്ങൾ അക്രമത്തിലേക്കു വഴുതിവീണപ്പോൾ ഇതര മതസ്ഥരും ഉദ്യോഗസ്ഥരുമായ ഒട്ടനവധി ആളുകളെ അദ്ദേഹം രക്ഷപ്പെടുത്തി. പിന്നീട് നാരായണ മേനോനെ ഉപദ്രവിച്ച സബ് ഇൻസ്പെക്ടർ നാരായണ മേനോനും ഇതിൽ ഉൾപ്പെടുന്നു.
ഗ്രന്ഥങ്ങൾ
- --------------.