"ഗവ. എൽ പി എസ് ചിറ്റാറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
glps chittattukara school entrance |
||
| വരി 1: | വരി 1: | ||
[[പ്രമാണം:25803-entrance.jpeg|ലഘുചിത്രം|ഇടത്ത്|School entrance]] | |||
{{prettyurl|Govt. L. P. S. Chittattukara}} | {{prettyurl|Govt. L. P. S. Chittattukara}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 26: | വരി 27: | ||
| പ്രധാന അദ്ധ്യാപിക = ജയന്തി പി ജി | | പ്രധാന അദ്ധ്യാപിക = ജയന്തി പി ജി | ||
| പി.ടി.ഏ. പ്രസിഡണ്ട്= അനൂപ് പി വി | | പി.ടി.ഏ. പ്രസിഡണ്ട്= അനൂപ് പി വി | ||
| സ്കൂൾ ചിത്രം= | | | സ്കൂൾ ചിത്രം= |ഗതി തെറ്റി വന്ന ഫോൺകോളിൽ നിന്നാണ് തുടക്കം. ശബ്ദം പെണ്ണിന്റേതായത് കൊണ്ട് പരമാവധി അടുപ്പിക്കാൻ ശ്രമിച്ചു. അവൾ ചിരിച്ചു. തുടർന്ന് സംശയിച്ചു. ആ രാത്രിയിൽ അപരിചിതരായ ഞങ്ങൾ അപകടപരമായ ലോകത്തെ കുറിച്ച് വളരേ ആധികാരികതയോടെ സംസാരിച്ചിരുന്നു. | ||
നാളുകൾ കടന്നു. ഒരുനാൾ, ആർക്കും ആരേയും വിശ്വസിക്കാൻ പറ്റില്ലെന്ന് പറഞ്ഞുകൊണ്ട് പരസ്പരം ചിരിക്കുമ്പോൾ അവളുടെ അടുത്ത് നിന്നൊരു കുഞ്ഞ് കരയുന്ന ശബ്ദം കേട്ടു. എന്തിനാണ് കുഞ്ഞ് കരയുന്നതെന്ന് ചോദിച്ചപ്പോൾ അവൾ മിണ്ടിയില്ല. പറ്റുമെങ്കിൽ, നാളെ ഒരു സമ്മാനപ്പൊതിയുമായി വരാൻ പറ്റുമോയെന്ന് അവൾ ആരാഞ്ഞു. | |||
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നെ എങ്ങനെയാണ് നിനക്ക് വിശ്വസിക്കാൻ സാധിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവൾ പൊട്ടിച്ചിരിച്ചു. ഭയപ്പെട്ടുപോയി.... ആ ഭയം എന്നെ എത്തിപ്പിച്ചത് അഞ്ചാറ് വർഷങ്ങൾ പുറകിലേക്ക് ആയിരുന്നു. | |||
ഒറ്റനോട്ടം കൊണ്ട് പരസ്പരം ഇഷ്ട്ടപ്പെട്ട പ്രണയകാലം എനിക്കും ഉണ്ടായിരുന്നു. ഒരുനാൾ ആ പ്രണയം ആയുസ്സ് മുഴുവൻ ഒരുമിച്ച് ജീവിക്കാൻ എന്നോണം കൂടെ ഇറങ്ങി വന്നു. അങ്ങനെ വന്നവളുടെ തുടുത്ത മേനിയിൽ തൊട്ട് പതം വരുത്തിയപ്പോൾ, പതിയേ ഉള്ളിൽ മടുപ്പിന്റെ നുര പതഞ്ഞു. | |||
അവൾക്ക് യാതൊരു പിടിയുമില്ലാത്ത ആ നഗരത്തിൽ നിന്ന് ഒരുനാൾ ഞാൻ അപ്രത്യക്ഷമായി. പിന്നീട് അവളെ ഓർക്കാൻ വേണ്ടി പോലും ഓർത്തിട്ടില്ല. ഓരോ മണ്ണിലും ഓരോ പെണ്ണിന്റെ ചൂട് ചേർന്ന് ആൺജന്മം ആഘോഷിച്ചു. പരസ്പര പൂരകമായി ഒരുവളിൽ മാത്രം ചേർന്ന് അലിഞ്ഞാൽ പിന്നെ ആകെയൊരു അസ്വസ്ഥതയാണ്... രതിയിലേക്ക് വിശാലമായി തുറന്നിട്ടിരിക്കുന്ന ലോകത്തിൽ നിന്ന് എങ്ങനെ പിൻമാറാനാണ്... | |||
ഒരു പരീക്ഷണ ലബോററ്ററിയായിട്ടാണ് ജീവിതത്തെ കണ്ടിരിക്കുന്നത്. പുതുമ തേടി പോകാനുള്ള ഏതോയൊരു ലായനി ജീവൻ സദാസമയം ഉൽപ്പാദിപ്പിക്കും. അത് ചിന്തയിൽ ലയിക്കുമ്പോൾ എല്ലായിടത്തും വേർതിരിഞ്ഞ് പോകുന്ന ലീനമാകും... പുറകിലേക്ക് നോക്കിയാൽ എന്തൊക്കെ കലർന്നുണ്ടായ മിശ്രിതമാണ് ഞാനെന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല... | |||
വളരേ നാടകീയമായി വഴി തെറ്റി വന്ന ഒരു ഫോൺകാളിന്റെ അങ്ങേത്തലയിൽ നിന്ന് അവൾ ചിരിച്ചു. ഒരിക്കൽ വഞ്ചിക്കപ്പെട്ട തന്നെ ഇനി ആർക്കും കബളിപ്പിക്കാൻ പറ്റില്ലെന്നും അവൾ പറഞ്ഞു. ഉള്ളിൽ പല മുഖങ്ങളും മിന്നലടിച്ചത് പോലെ തെളിഞ്ഞു. മടുപ്പിന്റെ ഖര പ്രതിമയായി ഞാൻ പരിണാമപ്പെട്ട് പോകുന്നത് പോലെ... അതുകൊണ്ട് ആയിരിക്കണം മരത്തിൽ കൊത്തിയെടുത്ത ഒരു മാലാഖയുടെ ശിൽപ്പവുമായി അവളെ തേടി പോകാൻ തീരുമാനിച്ചത്... | |||
പിറ്റേന്ന് രാവിലെ തന്നെ അവളുടെ വിലാസത്തിൽ ഞാൻ എത്തി. മഞ്ഞയുടുപ്പിട്ട ഒരു അഞ്ചുവയസ്സുകാരി കതക് തുറന്നു. എന്നെ കണ്ടതും അകത്തേക്ക് നോക്കി അമ്മേയെന്ന് വിളിച്ചു. തുടർന്ന്, എന്നോട് ചിരിച്ചു. ആ ചിരിയിലൊരു മാസ്മരികത ഉണ്ടായിരുന്നു. എന്നെ പകർത്തി വരച്ചത് പോലെയൊരു കുഞ്ഞ് ചിത്രമായാണ് ആ മോളെ കണ്ടപ്പോൾ തോന്നിയത്. | |||
ചുറ്റുമൊരു മായാലോകം എന്നെ സ്തംഭിപ്പിച്ചുകൊണ്ട് നിർമ്മിക്കപ്പെടുന്നത് പോലെയാണ് അകത്ത് നിന്ന് അവളുടെ അമ്മ വന്നത്. ആ നേരം എന്റെ കണ്ണുകളിൽ പൂത്തിരി കത്തിയ തെളിച്ചമായിരുന്നു. ആയുസ്സ് മുഴുവൻ ഒരുമിച്ച് ജീവിക്കാൻ എന്നോണം ഒരിക്കൽ കൂടെ ഇറങ്ങിവന്ന അതേ പെണ്ണ്...! | |||
പണ്ട് ഞാൻ മടുപ്പിൽ ഇറങ്ങിയപ്പോൾ അനാഥമായ അവളുടെ മുഖത്തിന് ഇന്ന് എന്തൊരു തെളിച്ചമാണ്. അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞിട്ട് അവൾ ഒരുകപ്പ് കാപ്പിയും, മൂന്ന് അവലോസുണ്ടയും തന്നു. കയ്യിലെ സമ്മാനപ്പൊതി മകൾക്ക് കൊടുക്കാൻ അവൾ നിർദ്ദേശിച്ചപ്പോൾ ഞാൻ അക്ഷരംപ്രതി അനുസരിച്ചു. | |||
ലോകം തിരിയാത്ത തന്റെ കുഞ്ഞ് ഇടയ്ക്ക് അച്ഛനെ ചോദിക്കാറുണ്ടെന്ന് അവൾ പറഞ്ഞു. ഏതെങ്കിലുമൊരു ആഘോഷനാളിൽ മോൾക്കുള്ള സമ്മാനവുമായി അച്ഛൻ വരുമെന്ന് പറഞ്ഞാണ് സമാധാനിപ്പിക്കാറെന്നും ചേർത്തൂ... | |||
ഇതുരണ്ടും പറയുമ്പോൾ ഒരുഭാവ വ്യത്യാസവും അവളിൽ ഉണ്ടായിരുന്നില്ല. ജീവിതമെന്നാൽ രസമാണെന്ന് തോന്നിപ്പിക്കുന്ന എല്ലാം സിരകളിൽ നിന്ന് ഒഴിയുകയാണ്... കുടിച്ച് കഴിഞ്ഞാൽ വീണ്ടും രുചിക്കാൻ തോന്നാത്ത മിശ്രിതമായി ജീവിതം മാറുകയാണ്... യഥാർത്ഥത്തിൽ ഗതിതെറ്റി വന്നതായിരുന്നില്ല. ആ ഫോൺകോൾ എന്റെ നില തെറ്റിക്കാൻ വന്നതായിരുന്നു... | |||
ഒരുതരത്തിലും പിടി തരാത്ത രീതിയിലാണ് അവൾ തുടർന്ന് സംസാരിച്ചത്. മെഴുക്ക് പ്രതലത്തിലേക്ക് ഇറ്റുവീഴുന്ന നീർത്തുള്ളികൾ പോലെയായിരുന്നു അവളുടെ ഓരോ ചിരിയും. അത് കൊള്ളുമ്പോഴെല്ലാം ഞാൻ വഴുക്കി വീണുകൊണ്ടേയിരുന്നത് അവൾ കണ്ടതായി ഭാവിച്ചതേയില്ല. | |||
സമ്മാനപ്പൊതിയുമായി വന്നതിലും കണ്ടതിലും സന്തോഷമെന്ന് പറഞ്ഞുകൊണ്ട് അവൾ എന്നെ ധൃതിയിൽ യാത്രയാക്കി. എന്റെ നാവിലൊരു നുള്ള് വാക്കുപോലും മിണ്ടാനായി ഉണ്ടായിരുന്നില്ല. ഉളികൊണ്ട് പോലും മിനുസ്സപ്പെടുത്താൻ പറ്റാത്ത ഉള്ളുമായാണ് അവൾ ഇന്ന് ജീവിക്കുന്നതെന്ന് ബോധ്യമാകുന്നു... | |||
മാറിവന്ന ഫോൺകോൾ അവളുടെ മധുര പ്രതികാരമായിരുന്നുവോയെന്ന് പോലും തിരിച്ചറിയാനുള്ള ബുദ്ധി തലയിൽ പ്രവർത്തിച്ചിരുന്നില്ല. നോട്ടങ്ങൾ മുഴുവൻ സുഖങ്ങളിലേക്കായിരുന്നു... അതിന് വേണ്ടി എന്തും ചെയ്യുമായിരുന്നു... എത്രയെത്ര കള്ളങ്ങൾ... വേഷങ്ങൾ... എന്നിൽ മുട്ടുന്നവരുടെ ജീവിതങ്ങളൊക്കെ പ്രയാസമാകുന്നതിൽ അത്ഭുതപ്പെടാനില്ല... പക്ഷെ, ആ കഷ്ടപ്പാടിന്റെ ചുറ്റുപാടിൽ ഇഴയാൻ ഞാനും കൂടി ചേർന്ന് ഒരാളെ ഉണ്ടാക്കിയിരിക്കുന്നു. പകരം വീട്ടാൻ അല്ലെങ്കിൽ എന്താണ് അവളുടെ ഉദ്ദേശം...! | |||
ചൂണ്ടിക്കാട്ടാൻ അച്ഛനെ വേണമായിരിക്കും.... അല്ലെങ്കിൽ, താനും തന്റെ കുഞ്ഞും നിന്റെ മുന്നിൽ തന്നെ സുഖമായി ജീവിക്കുമെന്ന് പറയാനായിരിക്കും... എന്തുതന്നെ ആയാലും, ബന്ധങ്ങളുടെ ജീവനിൽ ഇങ്ങനെയൊരു രാസപ്രവർത്തനം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല... | |||
തിരിഞ്ഞ് നോക്കികൊണ്ട് ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ണുകളുടെ അസ്ഥിയിൽ കൊള്ളാൻ പാകം ഒരു കാഴ്ചയുണ്ടായിരുന്നു. മരത്തിൽ കൊത്തിയെടുത്ത മാലാഖയുടെ ശിൽപ്പവുമായി ആ കുഞ്ഞ് കതകിൽ ചാരി നിൽക്കുകയാണ്... എന്നെ നോക്കുകയാണ്... ആ ഓർമ്മയുടെ കൂർമ്മതയിൽ മുന്നോട്ടുള്ള ഓരോ ചുവടുകളിലും കാലുകൾ ഇടറുകയാണ്...!!! | |||
ശ്രീജിത്ത് ഇരവിൽ | |||
#malayalamstory #relationship #begenuine #dontsaylie #lifelessons #singlemotherlife #flirting #AwarnessPost #reloaded | |||
#ThanksForYourTime 🤍🤍🤍25803-entrance.jpeg}} | |||
................................ | ................................ | ||