"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
പളളിയോടനുബന്ധിച്ച് വിദ്യാഭ്യാസം, സഹകരണം തുടങ്ങിയ സാംസ്ക്കാരിക പ്രവർത്തനങ്ങളും അമ്പലങ്ങളോടും കാവുകളോടും അനുബന്ധിച്ച് കൂത്ത്, കൂടിയാട്ടം തുടങ്ങിയ കലകളും പ്രചരിപ്പിച്ചിരുന്നതായി കാണുന്നു. | പളളിയോടനുബന്ധിച്ച് വിദ്യാഭ്യാസം, സഹകരണം തുടങ്ങിയ സാംസ്ക്കാരിക പ്രവർത്തനങ്ങളും അമ്പലങ്ങളോടും കാവുകളോടും അനുബന്ധിച്ച് കൂത്ത്, കൂടിയാട്ടം തുടങ്ങിയ കലകളും പ്രചരിപ്പിച്ചിരുന്നതായി കാണുന്നു. | ||
ഹിന്ദു ആരാധനാ സ്ഥലത്ത് ചെണ്ടമേളം, പാദ പൂജ, മുടിയേറ്റ്,തൂക്കം, കളമെഴുത്ത്, അമ്മൻകുടം,ശാസ്താംപാട്ട്, തുടി, ഉടുക്ക്, പുല്ലാംകുഴൽ മുതലായ കലാപരിപാടികൾ ഇന്നും നിലനിൽക്കുന്നുണ്ട്. ക്രിസ്ത്രീയ ദേവാലയ പെരുന്നാളിനോടനുബന്ധിച്ച് ബാന്റുമേളം, ചെണ്ട, നാടകം തുടങ്ങിയ കലകളും ഇന്നും കണ്ടു വരുന്നു. അതിപുരാതനമായ ആരക്കുഴപ്പള്ളിയിൽ നിന്നും പിരിഞ്ഞ് മേമടങ്ങ്, തോട്ടക്കര,മീങ്കുന്നം, പെരുമ്പല്ലൂർ, പെരിങ്ങഴ എന്നീ സ്ഥലങ്ങളിൽ ഒരോ ചെറിയപള്ളികൾ സ്ഥാപിച്ച് ആരാധനാ സൌകര്യം ഏർപ്പെടുത്തിയിട്ട് 100-ൽ പരം വർഷങ്ങളായിട്ടുണ്ട്. ആരക്കുഴ ഫെറോനാ പള്ളിയുടെ തൊട്ടടുത്ത് തീർത്ഥാടനകേന്ദ്രമായ കുരിശുമലയിൽ സെന്റ് തോമസിന്റെ നാമത്തിൽ ഒരു ദേവാലയം സ്ഥിതി ചെയ്യുന്നുണ്ട്. ആണ്ടിൽ ഒരു പ്രാവശ്യം പുതുഞായറാഴ്ച ദിവസം നാനാജാതി മതസ്ഥരായ ദേശീയരും വിദേശിയരുമായ അനേകായിരം വിശ്വാസികൾ ഈ തീർത്ഥാടനകേന്ദ്രം സന്ദർശിച്ച് സായൂജ്യം അടയുന്നു. 1-ാം വാർഡിലെ മറ്റപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും,പെരിങ്ങഴ ഭഗവതിക്ഷേത്രവും 2-ാം വാർഡിലെ കൈപ്പുള്ളിക്കാവും മഴുവഞ്ചേരി ഇല്ലം വക ക്ഷേത്രവും, 4-ാം വാർഡിൽ അതിപുരാതനമായ പെരുമ്പല്ലൂർ തൃക്കയും,ഞള്ളൂർക്കാവും 5-ാം വാർഡിൽ പൂതക്കാവ് ഭഗവതി ക്ഷേത്രവും മുല്ലപ്പടി പരദേവതാ ക്ഷേത്രവും 8-ാം വാർഡിൽ 1400 കൊല്ലം പഴക്കമുള്ള തോട്ടക്കരക്കാവും 9-ാം വാർഡിലെ പുരാതനമായ പെരുമാക്കാവ് ക്ഷേത്രവും, 11-ാം വാർഡിലെ രാജഭരണ കാലത്തു പണികഴിപ്പിച്ച ശ്രീലക്ഷ്മി നരസിംഹസ്വാമി (തൃക്ക) ക്ഷേത്രവും 12-ാം വാർഡിലെ പെരുങ്കല്ലിങ്കിൽ ദേവി-ശാസ്താ ക്ഷേത്രവും സജീവമായ ആരാധനാ സ്ഥലങ്ങളും സാംസ്ക്കാരിക കേന്ദ്രങ്ങളുമാണ്.(കടപ്പാട് വിക്കിപീഡിയ,ഫേസ്ബുക്ക്) | ഹിന്ദു ആരാധനാ സ്ഥലത്ത് ചെണ്ടമേളം, പാദ പൂജ, മുടിയേറ്റ്,തൂക്കം, കളമെഴുത്ത്, അമ്മൻകുടം,ശാസ്താംപാട്ട്, തുടി, ഉടുക്ക്, പുല്ലാംകുഴൽ മുതലായ കലാപരിപാടികൾ ഇന്നും നിലനിൽക്കുന്നുണ്ട്. ക്രിസ്ത്രീയ ദേവാലയ പെരുന്നാളിനോടനുബന്ധിച്ച് ബാന്റുമേളം, ചെണ്ട, നാടകം തുടങ്ങിയ കലകളും ഇന്നും കണ്ടു വരുന്നു. അതിപുരാതനമായ ആരക്കുഴപ്പള്ളിയിൽ നിന്നും പിരിഞ്ഞ് മേമടങ്ങ്, തോട്ടക്കര,മീങ്കുന്നം, പെരുമ്പല്ലൂർ, പെരിങ്ങഴ എന്നീ സ്ഥലങ്ങളിൽ ഒരോ ചെറിയപള്ളികൾ സ്ഥാപിച്ച് ആരാധനാ സൌകര്യം ഏർപ്പെടുത്തിയിട്ട് 100-ൽ പരം വർഷങ്ങളായിട്ടുണ്ട്. ആരക്കുഴ ഫെറോനാ പള്ളിയുടെ തൊട്ടടുത്ത് തീർത്ഥാടനകേന്ദ്രമായ കുരിശുമലയിൽ സെന്റ് തോമസിന്റെ നാമത്തിൽ ഒരു ദേവാലയം സ്ഥിതി ചെയ്യുന്നുണ്ട്. ആണ്ടിൽ ഒരു പ്രാവശ്യം പുതുഞായറാഴ്ച ദിവസം നാനാജാതി മതസ്ഥരായ ദേശീയരും വിദേശിയരുമായ അനേകായിരം വിശ്വാസികൾ ഈ തീർത്ഥാടനകേന്ദ്രം സന്ദർശിച്ച് സായൂജ്യം അടയുന്നു. 1-ാം വാർഡിലെ മറ്റപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും,പെരിങ്ങഴ ഭഗവതിക്ഷേത്രവും 2-ാം വാർഡിലെ കൈപ്പുള്ളിക്കാവും മഴുവഞ്ചേരി ഇല്ലം വക ക്ഷേത്രവും, 4-ാം വാർഡിൽ അതിപുരാതനമായ പെരുമ്പല്ലൂർ തൃക്കയും,ഞള്ളൂർക്കാവും 5-ാം വാർഡിൽ പൂതക്കാവ് ഭഗവതി ക്ഷേത്രവും മുല്ലപ്പടി പരദേവതാ ക്ഷേത്രവും 8-ാം വാർഡിൽ 1400 കൊല്ലം പഴക്കമുള്ള തോട്ടക്കരക്കാവും 9-ാം വാർഡിലെ പുരാതനമായ പെരുമാക്കാവ് ക്ഷേത്രവും, 11-ാം വാർഡിലെ രാജഭരണ കാലത്തു പണികഴിപ്പിച്ച ശ്രീലക്ഷ്മി നരസിംഹസ്വാമി (തൃക്ക) ക്ഷേത്രവും 12-ാം വാർഡിലെ പെരുങ്കല്ലിങ്കിൽ ദേവി-ശാസ്താ ക്ഷേത്രവും സജീവമായ ആരാധനാ സ്ഥലങ്ങളും സാംസ്ക്കാരിക കേന്ദ്രങ്ങളുമാണ്.(കടപ്പാട് വിക്കിപീഡിയ,ഫേസ്ബുക്ക്) | ||
ആരക്കുഴ പള്ളിയും റാത്തപ്പിള്ളി മുത്തിയും | |||
ആരക്കുഴ പള്ളിയുടെ സ്ഥാപനത്തിന് പ്രധാന കാരണം റാത്തപ്പിള്ളി മുത്തിയാണെന്ന് പൂർവ്വികർ പറഞ്ഞ്കേട്ടിട്ടുണ്ട്.അക്കാലത്ത് കിഴക്കൻ പ്രദേശത്തെ എക ക്രിസ്തീയ ദേവാലയം മൈലക്കൊമ്പ് ആയിരുന്നു.ഞായറാഴ്ച ദിവസങ്ങളിലും മറ്റ് പ്രധാന ദിവസങ്ങളിലും ആരക്കുഴ താമസിച്ചിരുന്ന ക്രിസ്ത്യാനികൾ മൈലക്കൊമ്പിൽ പോയിയാണ് വി.കുർബാന കണ്ടിരുന്നത്.ദൂരസ്ഥലങ്ങലിൽ നിന്ന് വരുന്ന ആളുകളെ ഉദ്ദേശിച്ച്അവിടുത്തെ കുർബാന ഏകദേശം ഉച്ചയോടെ മാത്രമാണ് നടത്തിയിരുന്നത്.എന്നാൽ ഒരു പുതിയ വികാരിയച്ചൻ വന്നതോടുകൂടി കുർബാന അതിരാവിലെ നടത്താൻ തുടങ്ങി.അതുകൊണ്ട് ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് കുർബാന കാണാൻ സാധിക്കാതെയായി.ഇതേപ്പറ്റി റാത്തപ്പിള്ളി മുത്തിയും മറ്റ് ചിലരും വികാരിയച്ചന്റെ അടുത്ത് സങ്കടം ഉണർത്തിച്ചെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല. പതിവായി കുർബാനയിൽ സംബന്ധിക്കാൻ കഴിയാതെ വന്നപ്പോൾ ആരക്കുഴ ഒരു പള്ളി സ്ഥാപിക്കണമെന്ന് മുത്തി നിശ്ചയിച്ചു. അന്ന് കൊല്ലത്തു നിന്നും ഉദയംപേരൂർ വില്ലാർവട്ടം രാജധാനിയിൽ വന്ന് താമസിച്ചിരുന്ന സാബോർ മെത്രാനെ റാത്തപ്പിള്ളി മുര്രി ചെന്ന് കണ്ട് പള്ളി സ്ഥാപനത്തിൽ ആവശ്യമായ അനുവാദം വാങ്ങി.പള്ളി സ്ഥാപിക്കാൻ എല്ലാവിധ സൗകര്യങ്ങളും സഹായങ്ങളും ആരക്കുഴ ഉണ്ണ്യാതിരി ചെയ്തു കൊടുത്തു.അദ്ദേഹം തന്റെ ഇല്ലത്തിനും അമ്പലത്തിനും അടുത്ത ഒരു പറമ്പ് പള്ളി സ്ഥാപിക്കുന്നതിന് റാത്തപ്പിള്ളി മുത്തിയെ ഏൽപ്പിച്ചു.ഇന്നുള്ള ആരക്കുഴ പള്ളിയുടെ ഏകദേശം ഒന്നര ഫർലോങ്ങ് വടക്കു മാറിയാണ് അതിന്റെ സ്ഥാനം.ആ പറമ്പ് ഇന്നും പള്ളി വകയാണ്.ഇന്നത്തെ കുരിശിൻ തൊട്ടിയുടെ താഴെയുള്ള സ്ഥലത്തിനു പള്ളി അമ്പലത്തുങ്കൽ എന്നാണ് പേരു പറയുക.പള്ളിയും അമ്പലവും ഒരു പറമ്പിൽ തന്നെ ആയിരുന്നതുകൊണ്ടാണ് ആ പേര് ലഭിച്ചത്. | |||
പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലാണ് ആരക്കുഴ പള്ളി സ്ഥാപിച്ചത്. ഓല കൊണ്ടും പനമ്പുകൊണ്ടും മറച്ചുകെട്ടിയ ഒരു ചെറിയ കെട്ടിടമായിരുന്നു ആദ്യത്തെ പള്ളി.മാതാവിന്റെ അത്ഭുതശക്തിയും അനുഗ്രഹവും പള്ളിക്ക് ആദ്യം മുതലേ ധാരാളമായി ലഭിച്ചിരുന്നു.ഒരിക്കൽ ആരക്കുഴ ഉണ്ണ്യാതിരിയുടെ കുറ്റക്കാരനായ ഒരു അടിമ പള്ളിക്കകത്തു കയറി അഭയം പ്രാപിച്ചു.ഉണ്ണ്യാതിരി വിവരം അറിഞ്ഞ് പള്ളിയുടെ ആനവാതിൽക്കൽ വച്ച് കുറ്റക്കാരനെ നിഷ്കരുണം വധിച്ചു,ഇതിന് ശിക്ഷയെന്നോണം പതിനെട്ട് മാസത്തേക്ക് ആരക്കുഴ മഴ പെയ്തില്ല.അവസാനം ഉണ്ണ്യാതിരി തന്റെ കുറ്റം ഏറ്റ് പറയുകയും ആരക്കുഴ പള്ളിക്ക് മുപ്പതു പറ അരിയും മറ്റ് സാധനങ്ങളും ചെലവുചെയ്ത് പാച്ചോറു നേർന്നുകൊള്ളാമെന്ന് നിശ്ചയിച്ച് അതിന്റെ ചിലവിലേക്ക് ഏതാനും നിലങ്ങളും പുരയിടങ്ങളും പള്ളിക്ക് ദാനം ചെയ്തു.ഈ പാച്ചോറു നേർച്ചയെപ്പറ്റി 1860 ൽ ആരക്കുഴ പള്ളി സന്ദർസിച്ച വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ബർണാർദീനോസ് തിരുമേനിയുടെ എഴുത്തുകളിൽ കാണപ്പെടുന്നുണ്ട്. | |||