"നാടൻകലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
| [[നാടൻ പാട്ടുകൾ]] | [[നാട്ടറിവുകൾ]] | [[പഴഞ്ചൊല്ലുകൾ]] |  [[എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/നാടോടി വിജ്ഞാനകോശം]] |  
=== <b><big style="color: green;"><big><big><big>നാടോടിവിജ്ഞാനീയം</big></big></big><br> ===
 
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 70%; solid Black;-moz-border-radius: 9px; width: 100%; "
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |നാടോടി സാഹിത്യം
|-
| align="center" style="font-size: 90%;" colspan="2" | [[നാടൻ പാട്ടുകൾ]] | [[പഴഞ്ചൊല്ലുകൾ]] | [[നാടൻകലകൾ]] |  <br/> 
<hr/>
<big style=''color: blue'';><big>അറിവുകൾ നിലനിൽക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്.<br> നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം..... </big><br><hr>
 
<!--visbot  verified-chils->
[[ചിത്രം:bcde.jpg]]
 
{| class="infobox vcard" style="width: {{{box_width|22em}}}; text-align: left; font-size: 90%; {{{box_style|}}}"
| class="fn org" colspan="2" bgcolor=lavender style="text-align: center; font-size: 120%;" |'''{{PAGENAME}}'''<!-- '''{{{name<includeonly>|{{PAGENAME}}</includeonly>}}}''' -->
|-
|- style="text-align: center;"
|
|-
| colspan="2" style="border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0;border-bottom: 1px solid #ccd2d9;"|..............................................................................................................................................................................................................................................................................................................................................................                                                                                                                           
|-
<font color=black> <font size=2>
|'''നാടൻ കലകൾ'''


<font color=brown> <font size=2>
== നാടൻ കലകൾ ==
[[File:Thirayattam (Karumakan Vallattu).JPG|thumb|Thirayattam (Karumakan Vallattu)]]
# <b>തിറയാട്ടം<b> :-  കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം. ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. " തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്ന് പൂർവ്വികർ അർത്ഥം നൽകീരിക്കുന്നു. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്രകലാരൂപമാണ്‌ തിറയാട്ടം.തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്ത് മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്ത്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്‌.  
# <b>തിറയാട്ടം<b> :-  കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം. ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. " തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്ന് പൂർവ്വികർ അർത്ഥം നൽകീരിക്കുന്നു. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്രകലാരൂപമാണ്‌ തിറയാട്ടം.തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്ത് മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്ത്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്‌.  


വരി 31: വരി 49:
വിശ്വാസങ്ങൾ‌
വിശ്വാസങ്ങൾ‌
വീട്ടുമുറ്റത്ത്‌ ഭിക്ഷയ്‌ക്കു വരുന്ന അലാമി ദേവറുകളെ ആരും‌ തന്നെ വെറും‌കൈയോടെ അയക്കറില്ല. നിറഞ്ഞമനസ്സോടെ തന്നെ അലാമികൾ‌ക്കവർ‌ ഭിക്ഷ നൽ‌കുന്നു. കൊടുക്കുന്നതെന്തുതന്നെയായാലും‌ അലാമികൾ‌ അതു വാങ്ങിക്കുന്നു. ഊരുചുറ്റുന്ന അലാമികൾ‌ക്ക്‌ നാളികേരമിടാം‌, ചക്കപറിക്കാം‌… അലാമികൾ‌ തൊട്ട കായ്‌ഫലങ്ങൾ‌ വരും‌വർഷങ്ങളിൽ‌ ഇരട്ടി വിളവുതരുമെന്നു വിശ്വസിച്ചുപോന്നിരുന്നു. പോകുന്ന പോക്കിൽ‌ ചെമ്പകമരങ്ങളും‌ പാലമരക്കൊമ്പുകളും‌ അലാമികൾ‌ കൊത്തിമുറിച്ചിടും‌. വരുന്ന വഴി ഈ മരക്കൊമ്പുകൾ‌ തലയിലേറ്റിയാണ് അലാമികൾ‌ അലാമിപ്പള്ളിയിൽ‌ എത്തുക. ഈ പച്ചവിറകുകളുപയോഗിച്ചാണ് പത്താം‌ ദിവസത്തേക്കുള്ള അഗ്നികുണ്ഡമൊരുക്കുന്നത്‌. കത്തുവാൻ‌ പ്രയാസമുള്ള പച്ചവിടകുകൾ‌ ആളിപ്പടർ‌ന്നു കത്തുന്നത്‌ അലാമികളുടെ ശക്തിവിശേഷമായി കാണികൾ‌ വിശ്വസിച്ചു പോന്നിരുന്നു.
വീട്ടുമുറ്റത്ത്‌ ഭിക്ഷയ്‌ക്കു വരുന്ന അലാമി ദേവറുകളെ ആരും‌ തന്നെ വെറും‌കൈയോടെ അയക്കറില്ല. നിറഞ്ഞമനസ്സോടെ തന്നെ അലാമികൾ‌ക്കവർ‌ ഭിക്ഷ നൽ‌കുന്നു. കൊടുക്കുന്നതെന്തുതന്നെയായാലും‌ അലാമികൾ‌ അതു വാങ്ങിക്കുന്നു. ഊരുചുറ്റുന്ന അലാമികൾ‌ക്ക്‌ നാളികേരമിടാം‌, ചക്കപറിക്കാം‌… അലാമികൾ‌ തൊട്ട കായ്‌ഫലങ്ങൾ‌ വരും‌വർഷങ്ങളിൽ‌ ഇരട്ടി വിളവുതരുമെന്നു വിശ്വസിച്ചുപോന്നിരുന്നു. പോകുന്ന പോക്കിൽ‌ ചെമ്പകമരങ്ങളും‌ പാലമരക്കൊമ്പുകളും‌ അലാമികൾ‌ കൊത്തിമുറിച്ചിടും‌. വരുന്ന വഴി ഈ മരക്കൊമ്പുകൾ‌ തലയിലേറ്റിയാണ് അലാമികൾ‌ അലാമിപ്പള്ളിയിൽ‌ എത്തുക. ഈ പച്ചവിറകുകളുപയോഗിച്ചാണ് പത്താം‌ ദിവസത്തേക്കുള്ള അഗ്നികുണ്ഡമൊരുക്കുന്നത്‌. കത്തുവാൻ‌ പ്രയാസമുള്ള പച്ചവിടകുകൾ‌ ആളിപ്പടർ‌ന്നു കത്തുന്നത്‌ അലാമികളുടെ ശക്തിവിശേഷമായി കാണികൾ‌ വിശ്വസിച്ചു പോന്നിരുന്നു.
 
<!--visbot verified-chils->
  [[നാടൻകലകൾ താൾ 1]] | [[നാടൻകലകൾ താൾ 2]] | [[നാടൻകലകൾ താൾ 3]] | നാടൻകലകൾ
 
<!--visbot  verified-chils->
<!--visbot  verified-chils->

18:35, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

നാടോടിവിജ്ഞാനീയം

നാടോടി സാഹിത്യം
നാടൻ പാട്ടുകൾ | പഴഞ്ചൊല്ലുകൾ | നാടൻകലകൾ |

അറിവുകൾ നിലനിൽക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്.
നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം.....


..............................................................................................................................................................................................................................................................................................................................................................
നാടൻ കലകൾ
  1. തിറയാട്ടം :- കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം. ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. " തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്ന് പൂർവ്വികർ അർത്ഥം നൽകീരിക്കുന്നു. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്രകലാരൂപമാണ്‌ തിറയാട്ടം.തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്ത് മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്ത്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്‌.
  1. അയനിപ്പാട്ട്  :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിൽ ഒരിനം. കേരളീയ ക്രിസ്ത്യാനികളുടെ വിവാഹാടിയന്തിരങ്ങളിൽ ആലപിച്ചുവന്ന ഒരു ഗാനം. ക്രിസ്ത്യാനികളുടെ കല്യാണം മുൻകാലങ്ങളിൽ ഞായറാഴ്ചയാണ് നടത്തിയിരുന്നത്. അന്നു രാവിലെ മണവാളന്റെ സഹോദരി ഒരു പാത്രത്തിൽ മിന്നും (താലി) മന്ത്രകോടിയും മറ്റൊന്നിൽ അയനിയപ്പവും വഹിച്ചുകൊണ്ടു പള്ളിയിൽപോകുന്നു. ചില ദിക്കുകളിൽ ചടങ്ങിനു മോടികൂട്ടാൻ വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും. അപ്പോൾ പാടുന്ന പാട്ടാണ് അയനിപ്പാട്ട്.കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിന്റെ വിവരണങ്ങളാണ് അയനിപ്പാട്ടിന്റെ ഉള്ളടക്കം. 15-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തിൽ ബാഗ്ദാദിൽനിന്നു കേരളത്തിൽ വന്ന അഞ്ചു മെത്രാൻമാരെയാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. 1490-ൽ കൊടുങ്ങല്ലൂരിൽനിന്നും യൗസേപ്പ്, മത്തായി, ഗീവർഗീസ് എന്നു മൂന്നു പേർ കൽദായ സുറിയാനി പാത്രിയർക്കീസിന്റെ സന്നിധിയിൽ പോയി സങ്കടം ബോധിപ്പിച്ചതിന്റെ ഫലമായി ആ പാത്രിയർക്കീസ് ആദ്യം മാർത്തോമ്മാ, മാർ കോഹത്താൻ എന്ന് രണ്ടു മെത്രാൻമാരെയും പിന്നീട് യാക്കോബ്, ദനഹാ, യബ് ആലാഹാ എന്നിങ്ങനെ വേറെ മൂന്നു മെത്രാൻമാരെയും ഇന്ത്യയിലേക്കു നിയോഗിക്കുകയുണ്ടായി. അതിൽ മാർ യോഹന്നാൻ ഉദയംപേരൂർ പള്ളിയിൽ താമസിച്ചു. ക്രൈസ്തവസഭാചരിത്രത്തിൽ വെളിച്ചം വീശുന്ന ചില പരാമർശങ്ങളാണ് ഈ പ്രാചീന ഗാനത്തിൽ കാണുന്നത്.

  1. അയ്യപ്പൻ തീയ്യാട്ട് :- അയ്യപ്പൻകാവുകളിലും ബ്രഫ്മാലയങ്ങളിലും തീയാടി നമ്പ്യാൻമാർ നടത്തുന്ന അനുഷ്ഠാനകല.അയ്യപ്പൻ തീയാട്ടിൻറെ അരങ്ങ് ഒരുക്കുന്നതിലുമുണ്ട് സവിശേഷതകൾ. കുരുത്തോല കൊണ്ട് ആദ്യം പന്തൽ അലങ്കരിയ്ക്കുന്നു. പിന്നെ കരി, അരിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ഉപയോഗിച്ച് കളം വരയ്ക്കുന്നു.അയ്യപ്പൻറെ അവതാരരൂപങ്ങളാണ് കളത്തിനുള്ളിൽ വരയ്ക്കുന്നത്. അതിനുശേഷം താളമേളങ്ങൾ സജ്ജീകരിക്കുന്നു. അഞ്ചടി, മൂന്നടി തുടങ്ങിയ മേളത്തിലുള്ള താളങ്ങളാണ് തീയ്യാടിനും ഉപയോഗിക്കുന്നത്.തീയ്യാടിൻറെ വേഷം കെട്ടുന്നതിനുമുണ്ട് സവിശേഷതകൾ. വെള്ളക്കോടി മുണ്ടുകൊണ്ട് തറ്റുടുത്ത് അതിന് മുകളിൽ ചുവന്ന പട്ട് ചുറ്റി, നെറ്റിമേൽ ചന്ദനവും ഭസ്മവും കുങ്കുമവും പൂശി, കഴുത്തിൽ തുളസിമാലകളുമണിഞ്ഞാണ് അവതരിപ്പിക്കുന്നയാൾ രംഗത്തെത്തുന്നത്.കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം രംഗം വിടുന്നതിന് മുമ്പ് കളം മായ്ച്ച് കളയുക കൂടി ചെയ്യുന്നു.അയ്യപ്പൻ തീയാട്ട് ഒരേസമയം ദൈവത്തോടുള്ള പ്രാർത്ഥനയും ജീവിതത്തിൻറെ പ്രശ്നങ്ങളും കഥകളിലൂടെ, പാട്ടുകളിലൂടെ അവതരിപ്പിക്കുന്നു. ഈ കല പുലർത്തിപ്പോരാൻ കഠിനമായ പരിശീലനവും ഭക്തിയും ഏകാഗ്രതയും ആവശ്യമാണ്.
  1. അലാമിക്കളി :- ഉത്തരകേരളത്തിൽ നിലവിലുള്ള ഒരു അനുഷ്ഠാനകല.കാസർ‌ഗോഡ്‌ ജില്ലയിലെ ചില പ്രദേശങ്ങളിലും‌ കർ‌ണാടകയിലെ മം‌ഗലാപുരം‌ പ്രദേശങ്ങളിലും‌ കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം‌ മതസൗഹാർ‌ദത്തിന്റെ സ്നേഹപാഠങ്ങൾ‌ ഉൾ‌ക്കൊള്ളുന്ന ഉദാത്തമായൊരു കലാരൂപമായിരുന്നു ഇത്‌. മുസ്ലീം‌ ചരിത്രത്തിലെ ധന്യമായൊരദ്ധ്യായമാണ് കർബലയുദ്ധം‌. അനീതിക്കെതിരേ നടന്ന ആ യുദ്ധത്തിന്റെ അനുസ്‌മരണാർ‌ത്ഥമാണ് ലോകമെമ്പാടുമുള്ള മുസ്ലീം‌ മതസ്‌ഥർ‌ മുഹറമാഘോഷിക്കുന്നത്‌. ആ പുണ്യസ്മരണ തന്നെയാണ് അലാമികളിയിലൂടെയും‌ പുനർ‌ജനിച്ചത്‌. അലാമിവേഷം ധരിച്ച് ചടങ്ങിനെ വർണാഭമാക്കുന്നത് ഹിന്ദുമത വിഭാഗത്തിൽ‌പെട്ടവരാണ്‌. ഈ ചടങ്ങുകളുടേയെല്ലാം കാർമികത്വം വഹിക്കുന്നത് മുസ്ലീം‌മതത്തിലെ പ്രമാണിമാരും ആയിരിക്കും.

അലാമികളിയും‌ കർബലയുദ്ധവും‌ ഹുസൈൻ(റ) – യുടെ നേതൃത്വത്തിൽ‌ ഏകാധിപതിയായ യസീദിന്റെ ദുർ‌ഭരണത്തിനെതിരേ ധർ‌മ്മയുദ്ധം‌ നടക്കുകയുണ്ടായി. യുദ്ധത്തിൽ‌ ശത്രുസൈന്യങ്ങൾ‌ കരിവേഷമണിഞ്ഞ്‌ ഹുസൈൻ(റ)-യുടെ കുട്ടികളേയും‌ മറ്റും‌ ഭയപ്പെടുത്തുന്നു. ഇതിന്റെ ഓർ‌മ്മ നിലനിർ‌ത്തുന്നതാണ് അലാമിവേഷങ്ങൾ‌. അതികഠിനമായ യുദ്ധത്തിനിടയിൽ‌ തളർ‌ന്നുപോയ ഹുസൈൻ(റ)-യുടെ ആൾ‌ക്കാർ‌ ദാഹജലത്തിനായി ഉഴറി നടന്നപ്പോൾ‌ യസീദിന്റെ സൈന്യം‌ കിണറിനു ചുറ്റും‌ അഗ്നികുണ്ഡങ്ങൾ‌ നിരത്തി അവർ‌ക്കു ദാഹജലം‌ നിഷേധിക്കുന്നു. യുദ്ധരം‌ഗത്തെ ഈ സം‌ഭവവികാസങ്ങൾ‌ അലാമികളിയിൽ‌ അനുസ്‌മരിക്കുന്നുണ്ട്‌. അലാമികളിയുടെ സമാപന ചടങ്ങുകളിൽ‌ പ്രധാനപ്പെട്ട ഒന്നാണ് അഗ്നികുണ്ഡമൊരുക്കലും‌ തീക്കനലിൽ‌ കിടന്നുരുളലുമൊക്കെ. അന്നു യുദ്ധരം‌ഗത്തു മൃതിയടഞ്ഞ സേനാനികളെ ബഹുമാനിക്കാൻ‌ കൂടിയാണിതു ചെയ്യുന്നത്‌. യുദ്ധത്തിനൊടുവിൽ‌ ഹുസൈൻ(റ) ക്രൂരമായി വധിക്കപ്പെട്ടു, ശരീരഭാഗങ്ങൾ‌ ഛേദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതീകശരീരം‌ അടക്കാൻ‌ ശ്രമിച്ച യസീദിന്റെ ആൾ‌ക്കാൾ‌ ഹുസൈന്റെ കൈകൾ‌ മണ്ണിൽ‌ മൂടാനാവതെ വലയുന്നു. എത്ര ശ്രമിച്ചിട്ടും‌ ആ കരങ്ങൾ‌ മണ്ണിൽ‌ താഴാതെ തന്നെ നിന്നപ്പോൾ‌ ശത്രുക്കൾ‌ പകുതിമാത്രം‌ അടക്കം‌ ചെയ്തു രക്ഷപ്പെടുകയായിരുന്നു. അലാമികളിയുടെ പ്രധാന ഇനങ്ങളിൽ‌ ഒന്നായ വെള്ളിക്കരം‌ ഇതിന്റെ അനുസ്മരണമാണ്.

ചരിത്രം‌ കാസർ‌ഗോഡു ജില്ലയിൽ‌ കാഞ്ഞങ്ങാടിനടുത്ത്‌ അലാമിപ്പള്ളി എന്നൊരു സ്ഥലമുണ്ട്‌. പ്രധാനമായും‌ അലാമിക്കളി അരങ്ങേറിയിരുന്നത്‌ അവിടെ ആയിരുന്നു. കാസർ‌ഗോഡു ജില്ലയിൽ‌ തന്നെ അലാമിപ്പള്ളി കൂടാതെ ചിത്താരി, കോട്ടികുളം‌, കാസർ‌ഗോഡ്‌ എന്നിങ്ങനെ മുസ്ലീങ്ങൾ‌ അധിമായി താമസിച്ചു വരുന്ന വിവിധ സ്ഥലങ്ങളിൽ‌ അലാമിക്കളി അരങ്ങേറിയിട്ടുണ്ട്‌. അലാമിപ്പള്ളിയാണ് അലാമിക്കളിയുടെ പ്രധാന കേന്ദ്രം‌. അലാമികൾ‌ക്കിവിടെ ആരാധനയ്‌ക്കായി പള്ളിയൊന്നുമില്ല; പകരം‌ അഗ്നികുണ്ഡത്തിന്റെ ആകൃതിയിൽ‌ ഒരു കൽത്തറ മാത്രമാണുള്ളത്‌. ഹിന്ദുസ്ഥാനിഭാഷ സം‌സാരിക്കുന്ന ഹനഫി വിഭാഗത്തിൽ‌പെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകൾ‌ക്ക്‌ നേതൃത്വം‌ വഹിച്ചതും അതു സം‌ഘടിപ്പിച്ചു വന്നതും‌.തുർ‌ക്കൻ‌മാരെന്നും‌ സാഹിബൻ‌മാരെന്നും‌ ഇവർ‌ അറിയപ്പെടുന്നു. അലാമിപ്പള്ളിയിലും‌ പരിസരപ്രദേശങ്ങളിലുമായി ഇന്നും‌ ഇവർ‌ ജീവിച്ചുപോരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്തായിരുന്നു തുർ‌ക്കൻ‌മാരുടെ വരവ്‌. ഇവർ‌ പുതിയോട്ട (പുതിയ+കോട്ട = കാഞ്ഞങ്ങാടിന്റെ ഭാഗമായ മറ്റൊരു സ്ഥലനാമം‌)യുടെ പരിസര പ്രദേശങ്ങളിലും‌ കോട്ടയ്‌ക്കകത്തും‌ അന്ന്‌ താമസമുറപ്പിച്ചു. തുർ‌ക്കൻ‌മാരുടെ ആയോധനകല വളരെ പ്രസിദ്ധമായതിനാൽ‌ ആദരസൂചകമായിട്ടാണിവരെ സാഹിബൻ‌മാർ‌ എന്നു വിളിച്ചു പോന്നത്‌. ടിപ്പുവിൽ‌ നിന്നും‌ കോട്ട കമ്പനിപ്പട്ടാളം‌ കൈവശപ്പെടുത്തിയപ്പോൾ‌ പരിസരപ്രദേശത്ത്‌ താമസമുറപ്പിച്ച തുർ‌ക്കൻ‌മാർ‌ക്ക്‌ ആ സ്ഥലങ്ങളൊക്കെ ദർ‌ക്കാസായി പതിച്ചു കിട്ടി. പിന്നീട്‌ ഉപജീവനത്തിനു വഴിയില്ലാതെ വളരെയേറെ കഷ്ടപ്പെടേണ്ടി വന്ന തുർ‌ക്കൻ‌മാരിൽ‌ പലരും‌ തിരിച്ചു പോവുകയോ മറ്റു പണികളിൽ‌ ഏർ‌പ്പെടുകയോ ചെയ്തു. അതിലൊരു കുടും‌ബം‌ അന്നു നാടുവാഴി ഭൂപ്രഭുക്കളായിരുന്നു ഏച്ചിക്കാനക്കാരുടെ കാട്ടുകാവൽ‌ക്കാരായി. ഫക്കീർ‌ സാഹിബിന്റെ ആ കുടുംബപരമ്പരയിലെ പ്രതാപശാലിയായിരുന്ന റസൂൽ‌ സാഹിബാണ് അലാമിക്കളി അവസാനമായി സംഘടിപ്പിച്ചത്‌.

ചടങ്ങ്‌‌ ‌ വിശ്വാസങ്ങളും‌ മുഹറം‌ ഒന്നിന്‌ ഫക്കീർ‌ സാഹിബിന്റെ വീട്ടിൽ‌ നിന്നും‌ കൈരൂപം‌ പ്രത്യേക പ്രാർത്ഥനയോടെ പുതിയോട്ടയിലുള്ള സങ്കല്പസ്ഥാനത്ത്‌ എത്തിക്കുന്നതോടെയാണ് ചടങ്ങുകൾ‌ തുടങ്ങുന്നത്‌. രോഗശമനത്തിനും‌ ആത്മസാക്ഷാത്‌കാരത്തിനുമായി നേർ‌ച്ച നേർ‌ന്നവർ‌ സ്ത്രീപുരുഷഭേദമന്യേ അലാമിത്തറയിൽ‌ എത്തുന്നു. അലാമിപ്പള്ളിയിലെ കൈരൂപം‌ ദർ‌ശിച്ച്‌ അവർ‌ ഒന്നരപ്പണം വീതം‌‌ കാണിക്ക വെച്ചിരുന്നു. തീർ‌ത്ഥമായി ഫക്കീറിൽ‌ നിന്നും‌ ‘നാട’യാണു വാങ്ങിച്ചിരുന്നത്‌. അലാമികൾ‌ കഴുത്തിലോ കൈകളിലോ അണിയുന്ന ചരടാണു നാട. നാട വാങ്ങുന്നതോടു കൂടിയാണ് അലാമികൾ‌ രൂപം‌ കൊള്ളുന്നത്‌.

മുഹറം‌ പത്തിനാണ് ചടങ്ങുകൾ‌ അവസാനിക്കുന്നത്‌. പത്താം‌ നിലാവെന്നാണ് ഈ ദിവസം‌ അറിയപ്പെടുന്നത്‌. അലാമികളും‌ വ്രതമനുഷ്‌ഠിച്ചിരിക്കുന്ന സ്ത്രീകളും‌ അന്നേ ദിവസം‌ അലാമിത്തറയിൽ‌ എത്തുന്നു. മുൻ‌കൂട്ടി തയ്യാറാക്കിയ അഗ്നികുണ്ഡം‌ അവിടെ എരിങ്ങുകൊണ്ടിരിക്കും‌. മുമ്പെത്തെ വർ‌ഷത്തെ അഗ്നികുണ്ഡത്തിന്റെ ചാരം‌ ഒരിക്കലും‌ അവിടേനിന്നും‌ നീക്കം‌ ചെയ്യാറില്ല. അഗ്നികുണ്ഡത്തിൽ‌ നിന്നും‌ തീക്കനൽ‌ വാരിയെടുത്ത്‌ ഒരു ചെപ്പിനകത്താക്കി ആ ചാരത്തിൽ‌ നിക്ഷേപിക്കും‌. അടുത്ത വർ‌ഷം‌ അഗ്നികുണ്ഡമൊരുക്കാനുള്ള തീ‌ ഈ ചെപ്പിനുള്ളിൽ‌ നിന്നുമാണത്രേ എടുക്കാറുള്ളത്‌. ഫക്കീർ‌ കുടും‌ബത്തിലെ അവകാശി അഗ്നികുണ്ഡത്തിൽ‌ നിന്നും‌ കൈനിറയെ കനലുകൾ‌ വാരി ഉയർ‌ത്തി പിടിച്ച്‌ ഏറെ നേരം‌ ‘ദുആ’ ഉരയ്‌ക്കും‌ (പ്രാർ‌ത്ഥന നടത്തും). ശേഷം‌ കനൽ‌കട്ടകൾ‌ അവിടെ തന്നെ നിക്ഷേപിക്കുന്നു. അലാമികളും‌ സഹായികളും‌ കൂടി ഈ പ്രാർ‌ത്ഥനയ്‌ക്കു ശേഷം‌ നിക്ഷേപിച്ച കനൽ‌കട്ടകളെ അഗ്നികുണ്ഡത്തിലെ കനൽ‌കട്ടകളുമായ്‌ ചേർ‌ത്ത്‌ ഏറെ നേരം‌ ഇളക്കുന്നു. തുടർ‌ന്ന്‌ അതിൽ‌ നിന്നും‌ കനലുകളെടുത്ത്‌ വാരിവിതറി അതിൽ‌ കിടന്നുരുണ്ട്‌ പ്രദക്ഷനം‌ വെക്കുന്നു.

വ്രതമെടുത്ത സ്ത്രീകൾ‌ തലയിൽ‌ നിറകുടവും‌ ധരിച്ച്‌ അഗ്നികുണ്ഡത്തിനരികെ ഇരിക്കുന്നുണ്ടാവും‌. ഫക്കീർ‌ ഇവരുടെ തലയിൽ‌ തീ കോരിയിടും‌. പിന്നീട്‌ മയിൽ‌പ്പീലി കൊണ്ട്‌ തീക്കട്ടകൾ‌ ഉഴിഞ്ഞുമാറ്റും‌. ചടങ്ങുമായി ബന്ധപ്പെട്ട്‌ ആർ‌ക്കും‌ തന്നെ പൊള്ളലേറ്റ ചരിത്രം‌ ഉണ്ടായിട്ടില്ല. നേരം‌ പുലരും‌ വരെ ചടങ്ങുകൾ‌ നീണ്ടു നിൽ‌ക്കും‌. പുലർ‌ച്ചയ്‌ക്കു ശേഷം‌ ചടങ്ങുകൾ‌ക്ക്‌ സമാപനം‌ കുറിക്കുകയായി. ഇതിന്റെ ഭാഗമായി വെള്ളിക്കരങ്ങൾ‌ എഴുന്നെള്ളിച്ചുകൊണ്ട്‌ അടുത്തുള്ള അരയിപ്പുഴയിൽ‌ പോയി കുളിച്ച്‌ ദേഹശുദ്ധി വരുത്തുന്നു. അവിടെ നിന്നും‌ വള്ളിക്കരം‌ ഫക്കീർ‌പുരയിൽ‌ കൊണ്ടുവന്നശേഷം‌ എല്ലാവരും‌ പിരിയുന്നു.

വേഷവിധാനവും നാടോടിപ്പാട്ടും‌ അലാമി വേഷം‌ കെട്ടുന്നത്‌ ഹിന്ദുമതത്തിൽ‌ പെട്ടവർ‌ മാത്രമാണ്‌. ദേഹം‌ മുഴുവൻ‌ കരിയും‌ അതിൽ‌ വെളുത്ത പുള്ളികളിമാണ് അലാമികളുടെ വേഷം‌. കഴുത്തിൽ‌ പഴങ്ങളും‌ ഇലകളും‌ കൊണ്ടുള്ള മാലയും‌ ഉണ്ടാവും‌. മുണ്ടനാരുകൊണ്ട്‌ താടിമീശയും‌ വെച്ചിട്ടുണ്ടാവും‌. കൂടാതെ മുട്ടുമറയാത്ത വഴക്ക്‌മുണ്ടും‌ തലയിൽ‌ കൂർ‌മ്പൻ‌ പാളത്തൊപ്പിയും‌ അതിൽ‌ ചുവന്ന തെച്ചിപ്പൂവും‌ വെച്ചിട്ടുണ്ടാവും‌. നാട്ടിൻ‌ പുറങ്ങളിലേക്ക്‌ അലാമികൾ‌ കൂട്ടം‌ ചേർ‌ന്നാണു പോവുക. കോലടിച്ച്‌, മണികിലുക്കി ആഘോഷമായാണു യാത്ര. തോളിലൊരു മാറാപ്പും‌ കൈയിലൊരു മുരുഡയും‌(അകം‌ കുഴിഞ്ഞ ചെറിയൊരു പാത്രം‌) ഉണ്ടായിരിക്കും‌. അലാമികൾ‌ ചെരിപ്പു ധരിക്കാറില്ല. അഞ്ചോ അഞ്ചിലധികമോ ഉള്ള സം‌ഘങ്ങളായാണ് അലാമികൾ‌ സഞ്ചരിക്കുന്നത്‌. ഓരോ വീട്ടിലും‌ അലാമികൾ‌ ഭിക്ഷയ്‌ക്കെത്തുന്നു. തോളിലെ മാറപ്പിറക്കിവെച്ച്‌ മുറ്റ‌ത്ത്‌ താളനിബദ്ധമല്ലാതെ ഇവർ‌ നൃത്തം‌ ചവിട്ടുന്നു. ഇവർ‌ പാടുന്ന നാടൻ‌ പാട്ടുകൾ‌ക്ക്‌ പ്രത്യേകം‌ ശീലുകളും‌ രീതികളും‌ ഉണ്ട്‌. “ലസ്സോലായ്‌മ… ലസ്സോ ലായ്‌മ ലായ്‌മ ലായ്‌മലോ… എന്നായിരിക്കും‌ എല്ലാപാട്ടിന്റേയും‌ തുടക്കവും‌ ഒടുക്കവും‌. പാട്ടിനു പുറമേ വായിൽ‌ തോന്നുന്നതൊക്കെയും‌ പാട്ടുരൂപത്തിൽ‌ അവതരിപ്പിക്കുന്നു. പരസ്പരമുള്ള സം‌ഭാഷണങ്ങൾ‌ പോലും‌ ഇങ്ങനെ പാട്ടുരൂപത്തിലാവും‌.

വിശ്വാസങ്ങൾ‌ വീട്ടുമുറ്റത്ത്‌ ഭിക്ഷയ്‌ക്കു വരുന്ന അലാമി ദേവറുകളെ ആരും‌ തന്നെ വെറും‌കൈയോടെ അയക്കറില്ല. നിറഞ്ഞമനസ്സോടെ തന്നെ അലാമികൾ‌ക്കവർ‌ ഭിക്ഷ നൽ‌കുന്നു. കൊടുക്കുന്നതെന്തുതന്നെയായാലും‌ അലാമികൾ‌ അതു വാങ്ങിക്കുന്നു. ഊരുചുറ്റുന്ന അലാമികൾ‌ക്ക്‌ നാളികേരമിടാം‌, ചക്കപറിക്കാം‌… അലാമികൾ‌ തൊട്ട കായ്‌ഫലങ്ങൾ‌ വരും‌വർഷങ്ങളിൽ‌ ഇരട്ടി വിളവുതരുമെന്നു വിശ്വസിച്ചുപോന്നിരുന്നു. പോകുന്ന പോക്കിൽ‌ ചെമ്പകമരങ്ങളും‌ പാലമരക്കൊമ്പുകളും‌ അലാമികൾ‌ കൊത്തിമുറിച്ചിടും‌. വരുന്ന വഴി ഈ മരക്കൊമ്പുകൾ‌ തലയിലേറ്റിയാണ് അലാമികൾ‌ അലാമിപ്പള്ളിയിൽ‌ എത്തുക. ഈ പച്ചവിറകുകളുപയോഗിച്ചാണ് പത്താം‌ ദിവസത്തേക്കുള്ള അഗ്നികുണ്ഡമൊരുക്കുന്നത്‌. കത്തുവാൻ‌ പ്രയാസമുള്ള പച്ചവിടകുകൾ‌ ആളിപ്പടർ‌ന്നു കത്തുന്നത്‌ അലാമികളുടെ ശക്തിവിശേഷമായി കാണികൾ‌ വിശ്വസിച്ചു പോന്നിരുന്നു.

"https://schoolwiki.in/index.php?title=നാടൻകലകൾ&oldid=1756242" എന്ന താളിൽനിന്ന് ശേഖരിച്ചത്