ചന്ദ്രികേ നിനക്കായി ഞാൻ ഒരുക്കവേ
പ്രകൃതിയാകുന്ന മാതാവിന്റെയുള്ളിൽ
നിന്നുതിരുന്നു പനിനീർ പൂവണികൾ.
വേണുനാദഗാനം ഞാൻ നിനക്കായി പൊഴിക്കവേ,
ഹൃദയത്തിലാകുന്നു നിത്യ നിർമല പൗർണമീ
രേണുകേ നിൻ മടിത്തട്ടിലെച്ചൂടിൽ,
ചായാനെനിക്കൊരു മോഹം.
നിന്റെ മൗനത്തിലെ സമ്മതം
ഞാനറിയുന്നു :
പ്രാണസഖി നിനക്കായി എൻ മനം
തുടിക്കുന്നു,ആനന്ദത്താൽ മതിമറന്നു
പനിനീർപ്പൂവിൻ വശ്യതയിൽ
ഞാൻ മയങ്ങിപ്പോയി ഒരു നിമിഷം.
പൂവണിഞ്ഞു നിൽക്കും നിൻ പുഞ്ചിരി
എന്റെ ഹൃദയത്തെ പുളകിതമാക്കുന്നു.
നിന്റെ മിഴികളിൽ തെളിയുന്ന പ്രണയം,
എന്റെ മനസ്സിനെ ആഹ്ലാദിപ്പിക്കുന്നു.
സഖീനിൻപൗർണമിയാകുന്ന,
ചിരിക്കായി ഞാൻ ജീവിക്കുന്നു.