മരണത്തിൻ വക്കോള നിത്തുമീ പ്രകൃതിക്കു
തണലേകി താങ്ങായി മരച്ചില്ലകൾ.
ഒരു മരത്തെകൾക്കു ഒരായിരം ജീവൻ
അറിവായി നിറവായി നീർകണങ്ങൾ.
പുഴകൾക്ക് കുളിരേകി മഴയെന്ന വരമേകി
തുടരുന്നു നന്മതൻ നല്ലചെയ്തികൾ.
അറിയേണം ഓരോ മഴു ഉയർത്തുമ്പോഴും
തകരുന്ന ജീവിത സാഗരങ്ങൾ.
അടരും ഇലതുമ്പു ചൊല്ലുന്നു പ്രകൃതിയിൽ
ഇനിയും തളിരായി ഞാൻ പുനർജനിക്കാം.
മനസിൽ മനസാക്ഷി വറ്റാത്ത ഹൃദയമേ
തലമുറകേകുനീ ഒരു തൈമരം.