വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വാക്കുകൾ - സർഗ്ഗതാളങ്ങൾ

വാക്കുകൾ - സർഗ്ഗതാളങ്ങൾ

പ്രളയം വിതച്ച ഭൂമി



ബ്രഹ്മാവു സൃഷ്ടിച്ച ഭൂമിയിന്നൊരു യുദ്ധഭൂമിയായിരിക്കുന്നു
നാനാപുഷ്പങ്ങൾ വഹിക്കുമെൻ ഭൂമിയെന്നും സന്തോഷ തൂമഴ തൂകിടുന്നു
കാടുകൾ വെട്ടി ഭൂമിതൻ ചാരുത നശിപ്പിച്ചവർ
രമ്യഹർമ്മ്യങ്ങൾ കെട്ടിപ്പൊക്കി ഭൂമിയെ വിരൂപമാക്കി
എന്നാലുമവന്റെ അഹന്ത തീരുന്നില്ല
പക്ഷേ പഴിയോ ദൈവങ്ങൾക്കും
മനുഷ്യരിതാ ഭൂമിയെ നരകതുല്യമാക്കുന്നു

(കവിത)
എബിൻ ബി എസ്

അത്മഹത്യയുടെ വഴിത്തിരുവുകൾ


സീൻ-ഒന്ന് (മധ്യദൂരദൃശ്യം) ബാങ്കിന്റെ ഉള്ളിൽഒരു ബാങ്കിന് മുമ്പിൽ കരഞ്ഞ്കൊണ്ട് ക്യൂനിൽകുന്ന ഒരു ഓട്ടോഡ്രൈവർ സീറ്റിൽ ഭാര്യയിരിക്കുന്നു.അവൾ ആലോചിക്കുന്നു. സീൻ-രണ്ട് (മധ്യദൂരദൃശ്യം) ഒരു വീട് ആ വീട്ടിനുള്ളിൽ നിന്ന് പുറത്തേക്ക് കടന്ന് വരുന്ന അമ്മ, അച്ഛൻ, മകൾ.അമ്മ റ്റിഫിൻ ബോക്സ് കേരിബാഗിനുള്ളിൽ വച്ച് നടന്ന് വരുന്നു .അച്ഛൻ സ്ക്കൂൾ ബാഗ് പിടിച്ചിരിക്കുന്നു.മകൾ യൂണിഫോമൊക്കെയിട്ട് നടന്ന് വരുന്നു. സീൻ-മൂന്ന് (സമീപദ്രിശ്യം) സീടിന്റെ പുറത്ത് ഓട്ടോസ്റ്റാർട്ടാക്കിയിട്ട് നിൽക്കുന്നു.അച്ഛനും മകളും ഉള്ളിൽ ഇരിക്കുന്നു. സീൻ-നാല് (സമീപദ്രിശ്യം)

അമ്മ:മോളെ നീ ബുക്കെല്ലാം എടുത്തല്ലോ? മകൾ:എടുത്തു അമ്മേ അച്ഛൻ (ഓട്ടോഡ്രൈവർ)അമ്മയോട്: നമ്മൾ പോട്ടേ അമ്മ മകൾക്ക് റ്റാറ്റ കൊടുക്കുന്നു മകൾ തിരിച്ചും റ്റാറ്റ കൊടുക്കുന്നു. സീൻ-അഞ്ച്(മധ്യദൂരദൃശ്യം) അച്ഛൻ ഓട്ടോസ്റ്റാർ്ട്ടാക്കി ഓട്ടിച്ച് പോകുന്നു.അമ്മ വീടിന്റെ ഉള്ളിലേക്ക് കടക്കുന്നു. സീൻ-ആറ് (അധിദൂരദൃശ്യം) ഓട്ടോ ഓടികൊണ്ട് വരുന്നു.സ്ക്കൂളിന്റെ മുമ്പിൽ നിൽക്കുന്നു. സീൻ-ഏഴ് (സമീപദൃശ്യം) മകൾ ഓട്ടോയിൽ നിന്ന് ഇറങ്ങുന്നു.മകൾ നടന്ന് പോകാൻ ശ്രമിക്കുന്നു. അച്ഛൻ:മോളേ,നാളെയല്ലെ നിന്റെ സ്ക്കൂളിൾ ഫിലിംഫെസ്റ്റ്.അപ്പോൾ അതിന് കാശ് വേണ്ടേ.

മകൾ(ആഗ്രഹമുണ്ടെങ്കിലും മനസില്ലാമനസോടെ):വേണ്ട അച്ഛാ അമ്മയുടെയും അച്ഛന്റെ കൂടെ ഇരുന്ന് ഞാൻ എപ്പോഴും സിനിമകാണുന്നതല്ലേ പിന്നെ എന്തിനാ വെറുതെ കാശ് മുടക്കി സിനിമകാണുന്നത്. അച്ഛൻ മകൾ പറയുന്നത് കേട്ട് സങ്കടം ഉള്ളിലൊതുക്കി ചെറു പുഞ്ചിരിയോടെ അച്ഛൻ:എടി വായാടി കൊച്ചു പ്രായത്തിലെ വലിയവരെ പോലെ സംസാരിക്കുന്നോ. അച്ഛൻ പോക്കറ്റിൽ നിന്നും പൈസ എടുക്കുന്നു.മകളുടെ കൈയിലേക്ക് കൊടുക്കുന്നു. സീൻ-എട്ട്(മധ്യദൂരദൃശ്യം) മകൾ സന്തോഷത്തോടെ പൈസ വാങ്ങുന്നു.സ്ക്കൂളിലേക്ക് കടക്കാൻ വേണ്ടി റോഡ് മറികടക്കാൻ ശ്രമിക്കുന്നു. അച്ഛൻ ഓട്ടോ സ്റ്റാർട്ട് ചെയുന്നു.കുറച്ച് മുമ്പിലേക്ക് നീങ്ങുന്നു.പെട്ടന്ന് റോഡ് മറികടക്കുന്ന സമയത്ത് മകളെ ഒരു കാറ് വന്ന് ഇടിക്കുന്നു.അച്ഛാ......എന്ന് മകൾ

വിളിക്കുന്നു.മുമ്പിൽ പോകുന്ന ഓട്ടോ നിർത്തി തിരിഞ്ഞ് നോക്കുന്നു.മകൾ വണ്ടിയിടിച്ച് മരന്നത്തോട് മല്ലിടുന്നത് കാണുന്നു.സങ്കടത്തോടെ അയ്യോ....എന്ന് അലറികൊണ്ട് അച്ഛൻ ഓടിചെന്ന് മകളെ വാരി എടുക്കുന്നു. സീൻ-ഒൻമ്പത്(സമീപദൃശ്യം) സങ്കടത്തോടെ അയാൾ ആബുലൻസിനെ വിളിക്കുന്നു. ആബുലൻസിലേക്ക് അയാളും മകളും പ്രവേശിക്കുന്നു. സീൻ-പത്ത്(സമീപദൃശ്യം) ആബംബുലൻസിനുള്ളിൽ മകളുടെ ഈ അവസ്ഥകണ്ട് കരഞ്ഞ്കൊണ്ടിരിക്കുന്ന അച്ഛൻ. സീൻപതിനൊന്ന് (മധ്യദൂരദൃശ്യം) ആംബുലൻസ് ഡ്രൈവർ പറയുന്നു"ഇത്ഗവഃആശുപത്രിയികൊണ്ട്പോയാൽ പോലീസ് കേസുമായി നടക്കേണ്ടിവരും.അത് വേണോ?”അച്ഛൻ ഒരു നിമിഷത്തേക്ക് കരച്ചിൽ നിർത്തുന്നു മുഖം തുടച്ചുകൊണ്ട്പറയുന്നു"വേണ്ട,അതിന് ഇപ്പോൾ എന്താ വഴി ?” ആംബുലൻസ്ഡ്രൈവർ "നമുക്ക് പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോകാം. എന്താതാങ്കളുടെ അഭിപ്രായം."അച്ഛൻ "പോകാം.” സന്തോഷത്തോടെഡ്രൈവർ മനസ്സിൽ കരുതുന്നു'എന്റെ കമ്മീഷന്റെ കാര്യം ഉറപ്പായി.

സീൻപന്ത്രണ്ട് (അദിദൂരദൃശ്യം) ആംബുലൻസ് റോഡ് മാറ്റാനായി ഡ്രൈവർ വണ്ടിതിരിക്കുന്നു.ട്രാഫിക്ക് സിഗ്നൽ ചുവപ്പ് കത്തുന്നു ആംബുലൻസ് നിർത്തുന്നു. ‍സീൻ പതിമൂന്ന്(സമീപദൃശ്യം) ആംബുലൻസ് ഡ്രൈവർ ഫോൺ എടുക്കുന്നു"ഹലോ ഡോക്ടർ ,സാർ നല്ലൊരു കോള് എത്തിയിട്ടുണ്ട് അങ്ങോട്ട് കൊണ്ട് വരട്ടേ" എന്ന് ചോദിക്കുന്നു.ആംബുലൻസ് അങ്ങോട്ട് പോകുന്നു.അച്ഛൻ ചോദിക്കുന്നു"ഏത് ആശുപത്രിയിലാണ് കൊണ്ട് പോകുന്നത്"ആംബുലൻസ് ഡ്രൈവർ പറയുന്നു കൃഷ്ണപോസ്പിറ്റലിലേക്ക് അവരാകുമ്പോൾ നല്ല പോലെ ചികിത്സിക്കും? സീൻ പതിനാല്(അതിദൂര ദൃശ്യം) ആശുപത്രിയുടെ ഉള്ളിലേക്ക് ആംബുലൻസ് പ്രവേശിക്കുന്നു.ആശുപത്രിയുടെ മൈൻ വാതിലിനു മുന്നിൽ ആംബുലൻസ് നിർത്തുന്നു. സീൻപതിനഞ്ച്(മധ്യദൂരദൃശ്യം) ആംബുലൻസിൽ നിന്നും കുട്ടിയേ വീൽചെയറിലേക്ക് ഇരുത്തുന്നു. അച്ഛൻ മകളേയും കൊണ്ട് ആശുപത്രിയുടെ ഉള്ളിലേക്ക്പ്രവേഷിക്കുന്നു.

സീൻപതിനാറ്(മധ്യദൂരദൃശ്യം) ആശുപത്രിയുടെ മൈൻവാതിലിനുമുന്നിൽ ആംബുലൻസ് ഡ്രൈവർ നിൽക്കുന്നു.അയാളുടെ അടുത്തേക്ക് ഒരു ഡോക്ടർ വരുന്നു.ഡ്രൈവർകൈയിൽകാശ് കൊടുക്കുന്നു.ഡ്രൈവർ നന്ദി പറയുന്നു. ആംബുലൻസ് സ്റ്റാർട്ടാക്കി പോകുന്നു. സീൻപതിനേഴ്(മധ്യദൂരദൃശ്യം) ആശുപത്രിയുടെ ഉള്ളിൽ കുട്ടിയേ ഐ.സി.യു വിലേക്ക് പ്രവേശിപ്പിക്കുന്നു.ഐ.സി യുടെ വാതിൽ വരെ വന്ന് അച്ഛൻ നിൽക്കുന്നു. ഐ.സി.യു വിന്റെ അകത്ത് നിന്ന് ഡോക്റ്റ‍‍‍‍‍‍‍ർ വരുന്നു. ഡോക്റ്റർ:നിങ്ങൾ പേടിക്കണ്ട. കുട്ടിക്കൾക്ക് ഒന്നു സംഭവിക്കില്ല. താങ്കൾക്ക് ഇൻഷുറൻസ് ഉണ്ടോ? അച്ഛൻ:ഇല്ല. ഡോക്റ്റർ:ബാങ്കിൾ മകൾക്ക് വേണ്ടി എന്തെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ? അച്ഛൻ:ഇല്ല. ഡോക്റ്റർ:നിങ്ങൾ ഒന്നുകൊണ്ടും പേടിക്കണ്ട നിങ്ങൾ വേഗം പോയി അഞ്ച് ലക്ഷം രൂപ കൊണ്ട് വരു അച്ഛൻ:ഇത്രയും തുക ‍ഞാൻ എങ്ങനെ ഈ ചുരുങ്ങിയ സമയത്ത് ഉണ്ടാക്കും? ഡോക്റ്റർ:വിഷമിക്കണ്ട ഇപ്പോൾ രണ്ട് ലക്ഷം ഉടച്ചാൽ മതി അത് വരെ ഞങ്ങൾ കുട്ടിക്ക് കൃതിമ ശ്വാസം നൽകാം അച്ഛൻ:എനിക്ക് മോളെ ഒന്ന് കാണണം ഡോക്ടർ

(തിരക്കഥ)

ഗിരിധർ

മഹാത്മാവ്



കാലമാം യാത്രയിൽ മറന്നുവോ നിൻ ത്യാഗങ്ങൾ
അഹിംസ തൻ മന്ത്രങ്ങൾ
ഓർക്കുക നാം ആ മഹാത്മാവിനെ
ത്യാഗനന്മ തൻ മൂർത്തിയെ
കഠിനമാം ശിലയെ വേരോടെ പിഴുതെറിഞ്ഞു
നേടിയതാം മഹത്താം സ്വാതന്ത്ര്യം
ത്യാഗത്തിൻ ബലിപീഠങ്ങൾ
ആയിരമായിരമാം
അശ്രുക്കൾ തൻ ഫലമാം സ്വാതന്ത്ര്യം
അറിയുമോ നവമുകുളങ്ങൾക്ക് ആ ധീരമാം
ആ ത്യാഗ സഹനത്തിൻ തീവ്രതകൾ
വ്യർത്ഥമാകുന്നുവോ ആ ധർമ്മ  ത്യാഗ
കഠിനതകൾ തൻ പുണ്യമാം സ്വാതന്ത്ര്യം
ജീവിതമാം യാത്രയിൽ ഓർക്കുമോ നാം
നമുക്കുവേണ്ടി ജീവൻ ത്യജിച്ച മഹത്തുക്കളെ
കാണുകയാ നന്മ ഓർക്കുക ആ മഹത്ത്വം
അറിയുക നാം ആ മഹാത്മാവിനെ

(കവിത)
അനന്തുകൃഷ്ണൻ


അതിരില്ലാത്ത സംശയങ്ങൾ



ഏസിയേക്കാൾ എത്രകുളിരാണ് ഈ മരത്തിന്റെ തണലെന്നറിഞ്ഞു
അതെന്താണഛാ
ആൽ മരച്ചോട്ടിലിരുന്നാൽ
ലഭിച്ചീടും വായുവിൻ
നിർമ്മലമല്ലീ സിലിണ്ടറിനുള്ളിലെ
ഓക്സിജനെന്നറിഞ്ഞു
മാവേലി വന്നിടും തിരുവോണനാളിൽ
ചൈതങ്ങൾ ഊഞ്ഞാലിലാടിയിരുന്നത്രേ
ഊഞ്ഞാലോ അതിനർത്ഥമെന്താണഛാ
സംശയം സംശയം അതിരില്ലീ സംശയം
അഛന്റെ നാവു കുഴഞ്ഞീടുന്നു
(കവിത)
ആസിഫ്ഖാൻ

കാറ്റും ചൂടും


ഒരു കൃഷിക്കാരൻ ദൂരെയുള്ള ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയിട്ടു സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വേനൽ കാലമായിരുന്നതിനാൽ വല്ലാത്ത ചൂട് ഉണ്ടായിരുന്നു. ചൂട് സഹിക്കാൻ വയ്യാതെ അയാൾ വല്ലാതെ കഷ്ട്പ്പെട്ടു. ഇട്ടിരുന്ന ഉടുപ്പ് അഴിച്ച് വീശികൊണ്ടിരുന്നു അയാളുടെ യാത്ര "എന്റെ ദൈവമേ! ഇതെന്തൊരു ചൂടാണ്.! സൂര്യൻ എന്തിനിങ്ങനെ ഞങ്ങളെ കഷ്ടപ്പെടുത്തുന്നു. ഞങ്ങൾ എന്തു കുറ്റം ചെയ്തിട്ടാണ് ഈ ശിക്ഷ. ഈ സൂര്യൻ ഇല്ലാതിരുന്നാലും കുഴപ്പം ഒന്നും ഉണ്ടാകുമായിരുന്നില്ല. നല്ല കാറ്റുണ്ടെ ങ്കിൽ സുഖമായി ജീവിക്കാം അങ്ങനെയായിരുന്നു അയാൾ നടക്കുന്നതിനിടയിൽ പിറുപിറുന്നു കൊണ്ടിരുന്നത്. കുറച്ചു സമയം കടന്നുപോയി, അയാൾ അപ്പോഴും നടക്കുകയായിരുന്നു.

കുറച്ചു സമയം കടന്നുപോയി അയാൾ അപ്പോഴും നടക്കുകയായിരുന്നു. കുറശ്ശേ കുറശ്ശേ ചൂട് കറഞ്ഞു വന്നു. ചെറുതായി കാറ്റും വീശിത്തുടങ്ങി. കൃഷിക്കാരന് സുഖം തോന്നി. അയാൾ സമാധാനത്തോടെ മുന്നോട്ട് പോയി. വീശികൊണ്ടിരുന്ന കൈ പതുക്കെ താഴോട്ട് കൊണ്ടുവന്നു. കാറ്റ് മുതുകിൽ തട്ടിയപ്പോൾ“ഹായ്! എന്തു സുഖം! എന്തു രസം!.” അയാൾക്ക് സുഖം കുറേക്കൂടി അനുഭവിക്കണമെന്ന് തോന്നി. ഉടുപ്പ് തോളിലിട്ടുകൊണ്ട് കുറച്ചു ദൂരം കൂടി നടന്നു. കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു. ഇപ്പോൾ മുതുകിൽ തട്ടുന്ന കാറ്റിന് ശക്തി തോന്നി. എന്നിട്ടും അയ്യാൾ അത് വകവെച്ചില്ല. വീണ്ടു മുന്നോട്ട് നടന്നപ്പോൾ കാറ്റിന്റെ ശക്തി വളരെ കൂടി.

അയാൾക്ക് നല്ല തണുപ്പ് തോന്നി. ഉടുപ്പ് തോളിൽ നിന്നെടുത്ത് അതുമിട്ട് കൊണ്ടായി പിന്നത്തെ യാത്ര. എന്നിട്ടും തണുപ്പ് കുറയുന്നില്ല. കാരണം കാറ്റിന്റെ ശക്ഷി കൂടിക്കൂടി വരികയായിരുന്നു. ചെടികളിൽ നിന്നും മരങ്ങളിൽ നിന്നും ഇലകൾ കൊഴിഞ്ഞു വീഴാൻ തുടങ്ങി.. ചെറിയ കൊമ്പുകൾ പോലും കാറ്റിന്റ ശക്തികൊണ്ട് ഒടിഞ്‍ഞു വീണു. അയാൾക്കാണെങ്കിൽ തണുപ്പ് സഹക്കാൻ വയ്യാതായി.രാത്രിയായി, കാറ്റിന്റെ ശക്തി വല്ലാതെ വർദ്ധിച്ചു ഇരുട്ടും തണുപ്പും കാരണം കൃഷിക്കാരന് മുന്നോട്ടുള്ള വഴി കാണാൻ പറ്റാതായി. അയാൾ വളരെ പ്രയാസപ്പെട്ട് ആ രാത്രി ഒരു മരത്തിൽക്കീഴിൽ കഴിച്ചുക്കൂട്ടി. “ദൈവമേ സൂര്യനുദിച്ചാൽ മതിയായിരുന്നു. സൂര്യന്റെ ചൂടേറ്റിട്ട് പിന്നെ മരിച്ചാലും വേണ്ടില്ലായിരുന്നു.

ആ ചൂടിന്റെ സുഖം ഒന്നുംകൂടി അനുഭവിക്കുന്നത് വരെ ആ മരത്തിൽ കീഴിൽ തണുത്ത് വിറച്ച് അയാൾ കഴിച്ചുക്കൂട്ടി, സൂര്യനെ കാണാനുള്ള ഒരൊറ്റ ആശയുമായി.രാവിലെയായി കാകാ എന്നു കരഞ്ഞുകൊണ്ട് കാക്കകൾ കലപില കുട്ടി 'കള കള 'എന്ന് ശബ്ദിച്ചു കൊണ്ട് മറ്റുപക്ഷികളും കൂടുവിട്ട് പുറത്തിറങ്ങി സൂര്യനും പതുക്കെ ഉദിച്ചുയർന്നു.സൂര്യന്റെ ചെറുചൂട് പുറത്ത് തട്ടിയപ്പോൾ കൃഷിക്കാരൻ എന്തെന്നില്ലാത്ത സുഖം തോന്നി.വലിയ ഉത്സാഹത്തോടെ സ്വന്തം വീട്ടിലേക്ക് നടന്നു തുടങ്ങി . തലേ രാത്രിയിലെ കാട്ടിന്റെ കാര്യം ഓർമ്മിച്ചപ്പോൾ തന്നെ അയാൾ കിടുങ്ങി പോയി . സൂര്യന്റെ ചൂടും കാറ്റും ഒക്കെ നമുക്ക് വേണം.ഒന്നും ഒന്നിനേക്കാൾ വലുതല്ല എന്നയാൾക്ക് തോന്നി .

(കഥ)

(മുഹമ്മദ് യഹ്യ)


മഴവില്ല്

  
                                                                                                                        



മഴവില്ലേ മഴവില്ലേ
മഴ തീരുമ്പോൾ മാനത്തെത്തും മഴവില്ലേ
നീ മായരുതേ നീ പോകരുതേ
നീ എൻ ഇഷ്ടമനോഹര പൂവല്ലേ!
നിൻ അരികിൽ എത്താൻ വഴിയറിയില്ല മഴവില്ലേ
നിനക്ക് എന്തൊരു ചേലാണ്
നിന്നെക്കാണാൻ എന്തു സുന്ദരമാണ്
നീയൊരു ഏഴഴകുള്ള മഴവില്ലേ!
 നീ മായരുതേ പോകരുതേ
നീയെൻ കരളിൻ മലരല്ലേ
പോകരുതേ പോകരുതേ
മഴവില്ലേ! മഴവില്ലേ!

(കവിത)
അഭിഷേക് വി ആർ


മനുഷ്യന്റെ ക്രൂരത

         

                                   
                                                                                                


മണ്ണില്ല , മഴയില്ല , മരമില്ല
വലിയ സമുച്ചയങ്ങൾ ഉയരുന്നു
മണ്ണിനെ മനുഷ്യൻ മറക്കുന്നു
പ്രകൃതിയെ അവൻ കൊല്ലുന്നു
മരങ്ങൾ അവൻ മുറിക്കുന്നു
പ്രകൃതി മനുഷ്യനെ കൊല്ലുന്നു
അതിന് മാർഗം പ്രളയമോ............
അതിന് മാർഗം പ്രളയമോ...............
പ്രളയം പ്രകൃതിയെ തകർക്കുന്നു .

(കവിത)
ജുറൈജ് . കെ



പ്രളയാനന്തരം

         



കണ്ണുതുറന്നു ഞാൻ നോക്കവേ
എൻ കിടപ്പിറയാകെ വെള്ളം കൊണ്ട് നിറഞ്ഞു
ആ വെള്ളത്തിലൂടെ നടന്നു നൂങ്ങി ഞാൻ
ഉമറത്തു വാതിൽ തുറന്നു നോക്കവേ
നാടാകെ വെള്ളം കൊണ്ട് നിറഞ്ഞു
കുഞ്ഞുങ്ങളുടെ കരച്ചിൽ എൻ ചെവിയിൽ മുഴങ്ങുന്നു
പ്രളയമാണ് ദുരന്തം
 
(കവിത)
(അതുൽ നാരായണൻ)

വിരുന്നകാർ

    

ജനുവരി വന്നു ജനലു തുറന്നു
നവ വർഷത്തിൽ വരവായി.
ഒട്ടും വൈകാതെത്തീടുമല്ലോ
പട്ടു പുതച്ചൊരു ഫെബ്രുവരി,
28ന് മുന്നിൽ പോയാൽ
പിന്നെ വരുന്നത് മാർച്ചങ്കിൾ
വിഡ്ഢി ദിനത്തിൽ കേറി വരുന്നു
എപ്രിൽ കുട്ടൻ കോമാളി,
എങ്ങും പുത്തൻ പൂക്കണിവയ്ക്കാൻ
എത്തും സുന്ദരി മേയ് റാണി
ഇടിയും മഴയും പൊടിപുരമായ്
അടിപച്ചെത്തും ജൂൺ മാസം,
ജൂൺ മറിഞ്ഞാൽ പിന്നെ കാണ്യം
ജുലൈ എന്നൊരു കെങ്കേമൻ
ആഗസ്റ്റ് ആയാൽ ദാരതമെങ്ങും
സ‍‍്വതന്ത്ര്യത്തിൻ കൊടിയേറ്റം
സെപ്റ്റംബറിനെ തൊട്ടു തലോടി
ഓണം പതിവായിയെത്തീടും
ഒക്ടോബറായാൽ അറിയാം നമ്മുടെ
രാഷ്ട്രപിതാവിൻ ജന്മദിനം,
ചാച്ചാജിയുടെ ഓർമ്മ പുതുക്കാൻ
മെല്ലെ നവംബർ എത്തീടും
ഡിസംബർ ആയാൽ ക്രിസ്തുമസായി
വർഷാന്ത്യത്തിൻ നാളായി.

(കവിത)
സജിൻ എസ്.ആർ