മനമുരുകും വഴിത്താരയിൽ
നോവിൻ മുള്ളുകൾ നിറഞ്ഞിരുന്നു
മണൽക്കാറ്റുകൾ വീശുന്ന നേരം
ആകാശഗോപുരം കാർമേഘപടലം
സൗഹൃദത്തിൻ പൂന്തോട്ടത്തിലെ ത്ര യോ നാളുകൾ
വിടർന്നതും കൊഴിഞ്ഞതു മോർക്കുന്നു
അറിവിൻ്റെ വഴിയിലൂടെ ഓടിക്കിതച്ചിടും
തകരാത്ത സൗഹൃദം നെയ്തുകൂട്ടി
അഴകുള്ള സ്വപ്നങ്ങൾ നേടുവാനായ്
ആയിരം വർണ്ണങ്ങൾ ചാലിച്ചു നാം
കഴിഞ്ഞു പോകും സായാഹ്നത്തേക്കാൾ
വിടരും പ്രഭാതത്തെ കൊതിച്ചവർ നാം
കുസൃതിയിലും കണ്ണീരിലും കയ്പ്പുകൾ
മധുരമാം മന്ദസ്മിതങ്ങളായിരുന്നു'-