ജി.എച്ച്. എസ്. എസ് കുടയത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

ഇടുക്കി ജില്ലയിലെ കുടയത്തൂർ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയർത്തി നില്കുന്ന കുടയത്തൂർ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുതകൂട്ടുന്നു.കുടയത്തൂർ എന്ന സ്ഥലനാമത്തിനു പിന്നിൽ ഒരു ഐതിഹ്യകഥയുണ്ട്.പണ്ട് ശ്രീ അയ്യപ്പൻ തന്റെയാത്രാവേളയിൽ ഈ പ്രദേശത്തെത്തിയപ്പോൾ കുട താഴെ വെച്ച് വിശ്രമിക്കുകയുണ്ടായി. “കുടവച്ചഊര്“ എന്നതുലോപിച്ച് “കുടവച്ചൂര്” എന്നും പിന്നീടത് “കുടയത്തൂർ” എന്നും പേരായി എന്നാണ്ആ ഐതിഹ്യകഥ . പതിററാണ്ടുകൾക്ക്മുമ്പ്ഇവിടെരാജഭരണം നിലനിന്നിരുന്നപ്പോൾ ഈപ്രദേശം തിരുവിതാംകുർരാജ്യത്തിൽ, കോട്ടയംഡിവിഷനിൽ, തൊടുപുഴതാലുക്കിൽപ്പെട്ടതായിരുന്നു. താലുക്കുകളെ പല'പ്രവൃത്തി'(ഇന്നത്തെവില്ലേജ്) കളായിട്ട്വിഭജിച്ചിരുന്നു. ഇന്ന് അറക്കുളം , കുടയത്തൂർ , മുട്ടം , കാരിക്കോട്, ആലക്കോട് ,വെള്ളിയാമററം എന്നിങ്ങനെ പല വില്ലേജുകളായി വിഭജിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളെല്ലാം പണ്ട് കാരിക്കോട് പ്രവൃത്തിയിൽപ്പെട്ടതായിരുന്നു. അതായത് ഈവിദ്യാലയവും കാരിക്കോട് പ്രവൃത്തിയിൽപ്പെട്ടതായിരുന്നു. തിരുവിതാംകൂറിൽ പ്രായപൂർത്തിയായ പുരുഷന്മാർ രാജകുടുംബത്തിൽ ഇല്ലാതിരുന്നപ്പോൾ ഒരു റാണി ഭരണമേററു. അവർ ദിവാനായി (പ്രധാനമന്ത്രി) മണ്ടറൊ എന്ന വെള്ളക്കാരനെ നിയമിക്കുകയും ചെയ്തു.അദ്ദേഹം വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു.വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനായി പ്രവൃത്തികൾ തോറും പ്രൈമറി സ്കൂൾ ആരംഭിക്കുവാൻ റാണിയേക്കൊണ്ടു വിളംബരം ചെയ്യിച്ചു.അങ്ങനെ കാരിക്കോട് പ്രവൃത്തിക്ക് അനുവദിച്ചസ്കൂൾ കുടയത്തൂരാണ് സ്ഥാപിച്ചത്.ശരംകുത്തിക്കാവിനടുത്താണ് സ്ക്കൂൾ തുടങ്ങിയത്.അവിടെ ഒരു സത്രവുംഉണ്ടായിരുന്നു. കുറച്ചു നാളുകൾക്കുശേഷം ആ സ്ഥലം സൗകര്യപ്രദമല്ല എന്നു കണ്ട്ഇപ്പോൾഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാററി സ്ഥാപിച്ചു.18അടി വീതിയിലും54അടി നീളത്തിലും ഉള്ള ഒരുകെട്ടിടമായിരുന്നു ആദ്യംപണിതത്.അന്ന് മലയാളം പഠിപ്പിക്കുന്ന സ്ക്കൂളുകൾക്ക് വെർണാക്കുലർ സ്ക്കൂൾ എന്നാണ്പേര് നല്കിയിരുന്നത്.അങ്ങനെ കുടയത്തൂർ ഗവ. വെർണാക്കുലർ സ്ക്കൂൾനിലവിൽ വന്നു.കിഴക്ക് പടിഞ്ഞാറ്,54അടി നീളത്തിൽ പണിത കെട്ടിടത്തിന് സ്ഥലം മതിയാകാത്തതിനാൽ ആ കെട്ടിടത്തിന്റെ കിഴക്കേ അററത്ത് തെക്കോട്ടു നീട്ടി ഒരു ഷെഡ്ഡുകൂടി പണിതു.മലയാളവർഷവും മാസങ്ങളുമാണ്അന്ന് നിലവിലുണ്ടായിരുന്നത്.ഇടവം ആദ്യതിങ്കളാഴ്ച സ്കൂൾവർഷം ആരംഭിക്കുകയും അവസാനവെള്ളിയാഴ്ച അവസാനിക്കുകയും ചെയ്യുമായിരുന്നു.മലയാളവർഷം 1110 നും 1114നുംഇടയ്ക് ഹെഢ്മാസ്ററർ ആയിരുന്ന കൂത്താട്ടുകുളം സ്വദേശി വർഗ്ഗീസ് സാറായിരുന്നു യു. പി .സ്കൂളിനുവേണ്ടിമുഖ്യമായി പരിശ്രമിച്ചത്.(അന്ന് യു.പി സ്കൂൾ ഗവ.മലയാളം മിഡിൽ സ്കൂൾഎന്നാണ്അറിയപ്പെട്ടിരുന്നത്.)അദ്ദേഹത്തിന്റെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ `ഒരു കെട്ടിടം പണിതു.എട്ടു ക്ളാസ്സുകൾ നടത്തു ന്നതിമ‌നുള്ള സൗകര്യമാണ് ആ കെട്ടിടത്തിനുണ്ടായിരുന്നത്.കെട്ടിടം നാട്ടുകാർ പണിതു കൊടുത്താലെ സ്കൂൾഅനുവദിക്കുമായിരുന്നുളളു. പ്രൈമറി സ്കൂൾ , മിഡിൽ സ്കൂൾ ആക്കി മാററുന്നതിനും ചിലർ എതിരായിരുന്നു.പ്രൈമറിസ്കൂൾ അധ്യാപകനാകാൻ അന്ന് ഏഴാം ക്ളാസ്സ് ജയിച്ചവർക്ക് അനുവാദമുണ്ട്.എന്നാൽ,അഞ്ചാംക്ളാസ്സ്മുതലുള്ള സ്കൂളിൽ ഏഴാം ക്ളാസ്സുകാർക്ക് ഹെഢ്മാസ്ററർ ആകാൻ സാധിക്കുമയിരുന്നില്ല.അതിൽ ഹെഢ്മാസ്ററർ പദവി മോഹിച്ചിരുന്ന തദ്ദേശീയരായ ചില അദ്ധ്യാപകരും സ്കൂൾ അപ് ഗ്രേഡ് ചെയ്യുന്നതിനെ എതിർത്തു. സ്കൂൾ പണിക്ക് തങ്ങളുടെ പണവുംപ്രയത്നവും ചെലവിടാനുള്ള മടി കൊണ്ട് നാട്ടുകാരിൽ ചിലരും ആ എതിർപ്പുകാരിൽ ഉൾപ്പെട്ടു. അന്ന് വിദ്യാലയങ്ങൾ രണ്ട് തരമുണ്ടായിരുന്നു.വെർണാക്കുലർ സ്ക്കൂളും (പിന്നീട് മലയാള എന്നുമാററി)ഇംഗ്ളീഷ്സ്ക്കൂളും.ഒന്നുമുതൽനാലുവരെയുള്ളവി.പി.സ്കൂൾ(വെർണാക്കുലർ പ്രൈമറി സ്കൂൾ)അഞ്ചു മുതൽ ഏഴു വരെമിഡിൽ സ്കൂൾ അതിനു മുകളിൽ ഒൻപതു വരെ ഹൈസ്കൂൾ. നാലാം ക്ളാസ്സിനു ശേഷം ഇംഗ്ളീഷ് സ്കൂളിൽ പ്രവേശനം നല്കും. ആദ്യത്തെഒരു വർഷം പ്രപ്പാറട്ടറി ക്ളാസ്സ്. അതിനുശേഷം ഫസ്ററ്,സെക്കൻഡ്,തേർഡ്,എന്നീ ഫോറങ്ങളും.ആ സ്കൂളുകളുടെപേര് ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്നായിരുന്നു. അനന്തരം ഫോർത്ത് ,ഫിഫ്ത്ത്, സിക്സ്ത് എന്നീ മൂന്നു ഫോറങ്ങളും അന്നുണ്ടായിരുന്നു. സിക്സ്ത് ഫോറം കൊണ്ട് ഹൈസ്കൂൾ അവസാനിച്ചിരുന്നു.മലയാളവർഷം 1113ഇവിടെ മലയാളംമിഡിൽസ്കൂൾപൂർത്തിയായത്.ആദ്യമായി പത്തനംതിട്ട സ്വദേശി ഒരു എം.പി.വർഗീസ് സാർ ഹെഢ്മാസ്ററർ ആയി നിയമിക്കപ്പെട്ടു.1948-നോടു കൂടി സ്കൂളുകളിലെ മലയാളം ,ഇംഗ്ളീഷ് വേർതിരിവ് മാററി lower primary ,upper primary ,high school എന്നു മാത്രം പേരായി.1951-52ലാണ് ഹൈസ്കൂളായി ഉയർന്നത്.SSLC-യുടെ ആദ്യ ബാച്ച് 1954-ൽ പരീക്ഷ എഴുതി.H.S ആയി ഉയർത്തുന്നതിനും നാട്ടുകാർ കെട്ടിടം പണിതുനല്കണമായിരുന്നു. ഇന്നുകാണുന്ന60അടിനീളമുളളകെട്ടിടങ്ങൾഅങ്ങനെനാട്ടുകാർപണിതുനല്കിയതാണ്.കൊടിമരത്തിനുതൊട്ടുപുറകിൽ80അടിനീളത്തിലുംരണ്ടററത്തും20അടിനീളത്തിൽരണ്ടുവിംഗുകളോടുകൂടിയതുമായകെട്ടിടംസർക്കാർപണിയിച്ചതാണ്.അതിനുവേണ്ടി അന്ന്ഹെഢ്മാസ്ററർ ആയിരുന്ന ശ്രീ.M.M.MATHEW വാണ് മുൻകൈയെടുത്ത് പരിശ്രമിച്ചത്.അന്ന് തൊടുപുഴ,മൂലമററം റോഡ് സ്കൂളിന്റെതൊട്ടുമുന്നിലൂടെയായിരുന്നു പണ്ടുണ്ടായിരുന്ന ഇരുനിലക്കട്ടിടം പെൺകുട്ടികൾക്ക് മാത്രമായുള്ളക്ലാസ്സ് മുറികളായി ഉപയോഗിച്ചു.ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകപദവിയിലുണ്ടായിരുന്നവരെല്ലാം തന്നെ ഈ സ്കൂളിന്റെ യശസ്സിനും പുരോഗതിക്കുമായി അക്ഷീണം പ്രവത്തിച്ചവരാണ്. 2000പ്രധമാധ്യാപികയായി ഇവിടെ സേവനം അനുഷ്ടിച്ചത് ശ്രീമതി.ലീല ടീച്ചറാണ്. ഇവിടെ ഹയർ സെക്കണ്ടറി ക്ളാസ്സ് കൊണ്ടുവരാൻ മുഖ്യമായുംയത്നിച്ചത് ലീല ടീച്ചറും ഇവിടത്തെ P.T.A. യും ആണ്.1997 മുതൽ 2009വരെയും സ്കൂളിന്റെ P.T.A.പ്രസിഡണ്ട് ശ്രീ.പി.പി.ചന്ദ്രൻ ആയിരുന്നു. ഈ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഇവിടുത്തെ P.T.A.എക്കാലവും ആത്മാർത്ഥമായി സഹകരിച്ചുപ്രവർത്തിക്കുന്നു.

CLUBACTIVITIES

NALLAPADAM

ANTIDRUG CAMPAIGN

സ്കൂൾ അന്ന്

ഇംഗ്ളീഷ് സ്ക്കൂളുകളിൽ കുട്ടികളുടെ ഉപയോഗത്തിന് ഡസ്ക്ക് ഉണ്ടായിരുന്നു. മലയാളം സ്കൂളുകളിൽ നിലത്താണ് കുട്ടികൾ പുസ്തകം വച്ചിരുന്നത്.വസ്ത്രധാരണരീതിയും ഇന്നത്തെതിനെക്കാൾ വളരെ വ്യത്യസ്തമായിരുന്നു. പ്രൈമറി ക്ളാസ്സുകളിൽ കുട്ടികൾ ഒരു ചെറിയ മുണ്ട് മാത്രമാണ് ധരിച്ചിരുന്നത്. പെൺകുട്ടികളുടെ വേഷവും അതു തന്നെയായിരുന്നു. നനയാതിരിക്കാൻ ഓലക്കുടയാണ്ഉപയോഗിച്ചിരുന്നത്. തീരെ ദരിദ്രരായവർ പനയോല ഉപയോഗിച്ചിരുന്നു. സ്കൂളിൽഉച്ചഭക്ഷണപരിപാടി ഇല്ലായിരുന്നു. സ്കൂളിൽ കുട്ടികൾ ഉച്ചഭക്ഷണം കൊണ്ടുവന്നിരുന്നത് വാഴയിലയിലോ,പാളയിലോ ആയിരുന്നു. ചുരുക്കം കുട്ടികൾക്കെ ചോററുപാത്രം ഉണ്ടായിരുന്നുള്ളൂ. അധ്യാപകർക്കൊ,വിദ്യാർത്ഥികൾക്കൊ ചെരുപ്പില്ലായിരുന്നു. സ്കൂളിലെ പ്രധാന ഉത്സവം മഹാരാജാവിന്റെ പിറന്നാൾ ആയിരുന്നു.അന്ന് കുട്ടികൾ റോഡിലൂടെ മഹാരാജാവിന്റെ ചിത്രവും വഹിച്ച് ഘോഷയാത്ര നടത്തിയിരുന്നു. അതിനുശേഷം കുട്ടികൾക്ക് പലഹാരങ്ങൾ നല്കിയിരുന്നു. ജാതിയുടെയും മതങ്ങളുടേയും തീണ്ടൽ,തൊടീലുകളുടെയും ശക്തി വർധിച്ച രീതീയിൽ ആയിരുന്നു. താഴ്ന്ന ജാതിക്കാരായ കുട്ടികളെ അധ്യാപകർ സ്പർശിക്കുക പോലും ചെയ്തിരുന്നില്ല.ഉയർന്ന ജാതിക്കാരായ കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ കുളിക്കാതെ വീട്ടിൽക്കയറാൻ അനുവദിച്ചിരുന്നില്ല. മററുജാതിക്കാരുമായുളള സമ്പർക്കം മൂലം അവർക്കും 'അശുദ്ധി' വരും എന്നായിരുന്നു വിശ്വാസം. അദ്ധ്യാപനരംഗത്ത് സ്ത്രീകൾ വളരെ കുറവായിരുന്നു. സാമാന്യവിദ്യാഭ്യാസംഎന്നാൽ നാലാം ക്ളാസ്സ് വരെയുളള പഠനം എന്നായിരുന്നു അർത്ഥമാക്കിയിരുന്നത്. സാധാരണ ഉപയോഗത്തിനുളള ഭാഷയും കണക്കുകളും മാത്രമാണ് പഠിപ്പിച്ചിരുന്നത്. ഒരു കാലഘട്ടത്തിൽ (1950-കളിൽ) കുട്ടികൾക്ക് ഉച്ചയൂണു നല്കുവാനായി ഒരു സംവിധാനം നിലനിന്നിരുന്നു. ഓരോ കുട്ടിയും ഒരു തീപ്പെട്ടിയിൽ കൊളളുന്ന അരി കൊണ്ടു വരണം. ആ അരിയെല്ലാം ഉച്ചഭക്ഷണത്തിന് പാകം ചെയ്തു നല്കിയിരുന്നു. അന്ന് അറക്കുളം,മുട്ടം,തുടങ്ങിയ പ്രദേശങ്ങളിൽ ഹൈസ്കൂൾ ഇല്ലാതിരുന്നതിനാൽ ദൂരെ നിന്നുളള കുട്ടികൾ പോലും കാൽനടയായി വന്ന് പഠനംനടത്തിയിരുന്നു.

അഞ്ചൽപ്പെട്ടി


കേരളത്തിലെ പരമ്പരാഗതമായ തപാൽ സർവീസ് അഞ്ചലാപ്പീസ് എന്നാണറിയപ്പെട്ടിരുന്നത്.കത്തിടപാടുകൾക്കായി ഇന്നത്തെ തപാൽപ്പെട്ടികളുടെ സ്ഥാനത്ത്, തിരുവിതാംകൂറിൽ രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന പെട്ടിയാണ് അഞ്ചൽപ്പെട്ടി. അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കിൽ തീർത്ത അഞ്ചൽപ്പെട്ടിയാണു സാധാരണയായി ഉപയോഗിച്ചിരുന്നത്. ഇതിനുമുകളിലായി തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ട്. ആധുനിക തപാലാപ്പീസുകളുടെ വരവോടെ അഞ്ചൽപ്പെട്ടികൾ ഉപയോഗിക്കാതായി.1812 -ൽ കൊട്ടാരംകോപ്പും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങളും കൊണ്ടു പോകാനുദ്ദേശിച്ചാരംഭിച്ച അഞ്ചൽ വകുപ്പിന്റെ പ്രാദേശിക സംഭരണികളായിരുന്നു ഈ അഞ്ചൽപ്പെട്ടികൾ ‍.

തപാൽ ഉരുപ്പടികൾ മേൽവിലാസക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ആളിനെ അഞ്ചലോട്ടക്കാരൻ , അഞ്ചൽപ്പിള്ള, അഞ്ചൽശിപായി എന്നീ പേരുകളിലാണു വിളിച്ചിരുന്നത്.പെട്ടിയിൽ നിക്ഷേപിക്കുന്ന കത്തുകൾ അഞ്ചൽ ആപ്പീസുകളിലെത്തിച്ചു തരംതിരിച്ചതിനു ശേഷം അഞ്ചലോട്ടക്കാരൻ വഴിയാണ് വിലാസക്കാർക്ക് എത്തിച്ചിരുന്നത്. രാജമുദ്രയുള്ള മണികെട്ടിയ അധികാര ദണ്ഡുമായി തപാൽ സാമഗ്രികൾ കാൽനടയായി കൊണ്ടുപോകുന്ന പതിവായിരുന്നു അക്കാലത്തു നിലവിലിരുന്നത്.അഞ്ചലോട്ടക്കാരുടെ വഴിമുടക്കുന്നതു വലിയ കുറ്റമായാണ് കണക്കാക്കിയിരുന്നതു്. കേരളത്തിൽ അഞ്ചൽപ്പെട്ടികൾ പലയിടങ്ങളിലും സ്ഥാപിച്ചിരുന്നതു കൊണ്ട് അതുതന്നെ സ്ഥലനാമങ്ങളും ആയിട്ടുണ്ട്.

തപാലാഫീസുകൾ പുതിയ രീതിയിലായപ്പോൾ ഉപയോഗശൂന്യമായ ഈ അഞ്ചൽപ്പെട്ടി സ്ക്കൂൾ അധികൃതരും പി ടി എ യും ചേർന്ന് ഒരു പൈതൃക സമ്പത്തായി കാത്തു സൂക്ഷിച്ചു പോരുന്നു.


...തിരികെ പോകാം...