കണ്ണു തുറന്നു ഞാൻ നോക്കിയപ്പോൾ
ലോകത്തെ കണ്ടു മിഴി നിറഞ്ഞു
കളകളം പാടുന്ന അരുവികളും ഇല്ല
പച്ചയണിഞ്ഞ ഒരു പാടങ്ങളും ഇല്ല
പൂമധു തേടുന്ന ശലഭങ്ങൾ ഇല്ല
പൂക്കളില്ല പൂങ്കാവനം ഇല്ല
പക്ഷിമൃഗാദികൾ എങ്ങുമില്ല
പുല്ലും പുൽമേടുകളും ഇല്ല
കണ്ണു തുറന്നു നോക്കിയാലോ
കൺമുന്നിൽ എല്ലാം വാഹനങ്ങൾ
മണ്ണില്ലാ മരമില്ല ജലമില്ല കാറ്റില്ല
കാടില്ല വയലില്ല മലയും ഇല്ല
പച്ചയണിഞ്ഞ പാടങ്ങളിൽ
വന്നത് കൂറ്റൻ കെട്ടിടങ്ങൾ
മഴ കണ്ട കാലം മറന്നിതോ
സൂര്യ ചൂടിന്നിരയായി നാമിതാ
കഠിനമാം അഗ്നിതൻ ചുഴിയെന്ന
ചില്ലയിൽ അറിയാതെ നാം പെട്ട നേരം
ഓർക്കുന്നു ഞാൻ ഇന്ന് ആ നല്ല നാളുകൾ
വിരഹ ദുഃഖത്തിൻ വേദനയിൽ
ആ പൊന്നു നാളുകൾ തിരികെ അണയുവാൻ
ഒരു കുഞ്ഞു ശലഭത്തിൻ തോളിലിരുന്ന്
ഞാനിന്നു മൂകയായി കാത്തിരിപ്പൂ
നല്ല നാളുകൾ തിരികെ അണഞ്ഞാൽ
ഇരുകൈയും നീട്ടി ഞാൻ സ്വീകരിക്കും
ആ നല്ല പുണ്യ മലയാളനാടിനെ
പച്ച ഉടുപ്പിട്ട വയലുകളെയും
ഓലമേഞ്ഞ കൊച്ചുകൂരകളെയും
കളകളം പാടുന്ന അരുവികളെയും
നന്തുണി മീട്ടുന്ന ജലതരംഗത്തെയും
നനവാർന്ന മിഴികളാൽ കാത്തിരിപ്പൂ
ഞാനിന്ന് നനവാർന്ന മിഴികളാൽ കാത്തിരിപ്പൂ