കാളികാവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 5 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskkv (സംവാദം | സംഭാവനകൾ)

കാളികാവ്


പശ്ചിമഘട്ട താഴ്വാരത്ത് ചരിത്ര സ്മൃതികളുടെ നിറവില്‍ കാളികാവ് ഗ്രാമം.പ്രകൃതീരമണീയതയുടെ ലാസ്യഭംഗി നിറ‍ഞ്ഞോടുന്ന മണ്ണില്‍ ജന്‍മിത്ത-
നാടുവാഴിത്ത സമ്പ്രദായത്തിന്‍റ ശേഷിപ്പുകള്‍ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാര്‍ഷിക വിപ്ലവത്തിന്‍റ വിത്ത് വിതച്ച തിരുവിതാംകൂര്‍ കുടിയേറ്റവുമെല്ലാം
പോയകാലത്തിന്‍റ അടയാളങ്ങള്‍ രേഖപ്പെടുത്തി ചരിത്രരേഖയില്‍ നിറഞ്ഞ് നില്‍ക്കുന്നു.
സഹ്യന്‍റ മാറില്‍ നിന്നും ഉറവയെടുത്ത അരിമണല്‍ പുഴയും ചെറുപുഴയും ചേര്‍ന്ന കാളികാവ് പുഴ ഈ മണ്ണിനെ ഫലപുഷ്ഠിയാക്കി
.നെല്ലും കവുങ്ങും, തെങ്ങും,വാഴയും, ഇവിടെ യഥേഷ്ഠം വിളഞ്ഞു.

സ്ഥലപ്പേരിന്‍റ പൊരുള്‍ തേടി പ്പോവുമ്പോള്‍ കാളികാവിന്‍റ ചരിത്രരേഖ ചെന്നെത്തുന്നത് നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക്.കരുവാരക്കുണ്ട്,കണ്ണത്ത് പ്രദേശത്തേ പുരാതന കാളിക്ഷേത്രത്തിന്‍റ കാവായിരുന്നത്രേ ഇന്നത്തെ കാളികാവ്. കണ്ണത്ത് കാളികാവ് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ട് പോന്നിരുന്നത്. ഇന്നത്തെ അമ്പലകുന്ന് മൈതാനം ആയിരുന്നുവത്ര പഴയ കാവ്. കണ്ണത്ത് കാഴികാവ് ലോപിച്ചാണ് പിന്നീട് കാളികാവായി മാറിയത്. ജന്‍മിത്തത്തിന്‍റയും നാടുവാഴിത്തതിന്‍റയും കാലഘട്ടത്തില്‍ പ്രദേശം കയ്യടക്കി വെച്ചിരുന്നത് പ്രധാനമായും പടിഞ്ഞാറന്‍ കോവിലകത്തുകാരായിരുന്നു. കോവിലകം ഭൂമിയിലെ പാട്ടകുടിയാന്‍മാരായിരുന്നു പ്രദേശത്തെ ആദിമ താമസക്കാര്‍. പുല്ലങ്കോട് എസ്റ്റേറ്റ് പ്ലാറ്റേഷനോടെയാണ് കാളികാവിന്‍റ ചരിത്രം മാറുന്നത്. പടിഞ്ഞാറെ കോവിലകക്കാരുടെയും കൂക്കില്‍ തറവാട്ടുകാരുടെയും കൈയ്യില്‍ നിന്ന് തൊണ്ണൂറ്റി ഒന്‍പത് വര്‍ഷത്തിന് ഭൂമി പാട്ടത്തിനെടുത്താണ് ആയിരത്തി തൊള്ളായിരത്തി ആറില്‍ പുല്ലങ്കോട് എസ്റ്റേറ്റ് സ്ഥാപിക്കുന്നത്. രണ്ടായിരത്തി ഇരുന്നൂറോളം ഏക്കര്‍ ഭൂമിയില്‍ റബ്ബര്‍ വളര്‍ന്നതോടെ ജോലി തേടി നിരവധിപേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇങ്ങോട്ട് കുടിയേറി. പുല്ലും കാടും പിടിച്ച് കിടന്ന കാളികാവിന്‍റ മണ്ണ് ജനവാസയോഗ്യമായി മാറിയതോടെ കുടിയേറ്റം തുടര്‍ന്നു.
വിദ്യഭ്യാസ പരമായി സംസ്കാരികമായും കാളികാവ് ഉണര്‍ന്ന് തുടങ്ങന്നത് ഈ കാലഘട്ടത്തിലാണ്. ആയിരത്തി തൊള്ളായിരത്തി പതിനഞ്ചില്‍ കാളികാവില്‍ ഇന്നത്തെ ചെത്ത് വഴികടവ് റോഡിന് സമീപം ഒരു സ്വകാര്യ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയതായി പറയപ്പെടുന്നു. ഇതിനടത്തുതന്നെ ആയിരത്തിതൊള്ളായിരത്തി മുപ്പതില്‍ ഒരു പെണ്ണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്രട്ടീഷ് ഭരണകാലത്ത് തന്നെ കാളികാവില്‍ അഞ്ചലാപ്പീസ് എന്നപേരില്‍ തപ്പാന്‍ സബ്രധായം നിലനിന്നിരുന്നു. കാളികാവ് അങ്ങാടിക്ക് സമീപം ഇപ്പോഴത്തെ ബസ്റ്റാന്‍റിനടുത്താണ് തപ്പാലാപ്പീസ് പ്രവര്‍ത്തിച്ച് വന്നത്. കാളികാവിന്‍റ ചരിത്രം തേടുമ്പോള്‍ അഞ്ചച്ചവിടിയിലെ പരിയങ്ങാട് പ്രദേശം പ്രത്യേക പരാമര്‍ശം അര‍ഹിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്തന്നെ കാളികാവിലെ പ്രധാന ജനാധിവാസ കേന്ദം പരിയങ്ങാടായിരുന്നു. പരിയങ്ങാട്ട് ജുമാഅത്ത് പള്ളിക്ക് എഴുന്നൂറ് വര്‍ഷത്തോളം പഴക്കം കണക്കാക്കുന്നു.
സമരങ്ങളും പോരാട്ടങ്ങളും ഒട്ടേറെ കണ്ട മണ്ണാണ് കാളികാവിന്‍റേത്. ചരിത്രം മാപ്പിള ലഹളയെന്നും മലബാര്‍ കലാപമെന്നും വിശേഷിപ്പിക്കുന്ന 1921-ലെ സമരത്തിന്‍റെ ശേഷിപ്പുകള്‍ കാളികാവിന്‍റ ചരിത്ര രേഖയില്‍ മങ്ങാതെ കിടപ്പുണ്ട്.സമരത്തിന്‍റ പ്രധാന നേതാവായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപ്പട്ടാളം വളഞ്ഞ പിടിക്കൂടുന്നത് ഇന്നത്തെ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല ചിങ്കക്കല്ലില്‍ നിന്നായിരുന്നു. 1896-ലാണ് കാളികാവ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. മാപ്പിള ലഹളകാലത്ത് കരുവാരക്കുണ്ടില്‍ നിന്നെത്തിയ സമരക്കാര്‍ കാളികാവ് പോലീസ് സ്റ്റേഷന്‍ നേരെ ആക്രമണം നടത്തിയിരുന്നു. 1921-ല്‍ നിര്‍മാണം നടന്ന് കൊണ്ടിരുന്ന കാളികാവ്-ഗവ-ആശുപത്രികെട്ടിടത്തിന്‍റ പ്രവര്‍ത്തി ലഹളക്കാരെ പേടിച്ച് നിര്‍ത്തിവെച്ചിരുന്നത്രേ. കലാപം കെട്ടടങ്ങിയ ശേഷമാണ് വീണ്ടും ആശുപത്രി കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. പുല്ലങ്കോട് എസ്റ്റേറ്റിലെ ആദ്യകാല മാനേജര്‍ ആയിരുന്ന ഈറ്റണ്‍ എന്ന വെള്ളക്കാരനെ ലഹളക്കാര്‍ പിടിക്കൂടി വധിച്ചു. ഇതോടെ ബ്രട്ടീഷ് പട്ടാളം ലഹളയെ സര്‍വ്വ ശക്തിയുമുപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്തു.
മലബാര്‍ കലാപം ഒതുങ്ങി ഏറെ കഴിവും മുമ്പേ കിഴക്കനേറനാടന്‍ മലയോരം വീണ്ടും സമരം മുഖരിതമായി. അമ്പതുകളിലും അറുപതിലുകളുമായി കമ്മ്യൂണിസ്റ്റ് വിപ്ലവകാരി കുഞ്ഞാലിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ഭൂവുടമള്‍ക്കെതിരെ ഒട്ടേറെ സമരങ്ങള്‍ നടന്നു. 1962-ലാണ് കാളികാവ് പഞ്ചായത്ത് രൂപവല്‍ക്കരണം നടന്നത്. സ്പെഷ്യല്‍ ഓഫീസര്‍ എന്ന ഉദ്യാഗസ്തര്‍ക്കായിരുന്നു പഞ്ചായത്തിന്‍റ ഭരണ ചുമതല. 1964-ലാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി കാളികാവ് പഞ്ചായത്ത് ഭരിച്ച് തുടങ്ങുന്നത് കെ. കുഞ്ഞാലി ആയിരുന്നു ആദ്യത്തെ പ്രസിഡന്‍റ്. കെ.ടി. അലവികുട്ടി വൈസ് പ്രസിഡന്‍റുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ കാളികാവ് ബസ് സ്റ്റാന്‍റ് സ്ഥിതിചെയ്യുന്ന ചന്തപുരയും ചെത്ത് വഴിക്കടവ് പുഴയിലെ കുളികടവുമെല്ലാം പ്രധമ ഭരണ സമിതിയുടെ കാലത്താണ് സ്ഥാപിക്കുന്നത്. 1969-ല്‍ ചുള്ളിയോട് വെച്ച് കുഞ്ഞാലി വെടിയേറ്റ് മരിച്ചു. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ ഇ.പി.അലവികുട്ടി എന്ന നാണി ഹാജി (1969-79)അപ്പുണ്ണി (1979-1984) എ.പി. വാപ്പുഹാജി(1988-1995)അന്നമ മ്ത്യൂ (1995-1997)കെ സീതാ ലക്ഷ്മി(1997-2000)കെ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി(2000-03) ടി. ഹസ്സന്‍(2003-05) എന്നിവര്‍ യഥാക്രമം പഞ്ചായത്ത് പ്രസിഡന്‍റ് പദം അലങ്കരിച്ചു.
1921-ല്‍ സ്ഥാപിതമായ കാളികാവ് ഗവ-ആശുപത്രി മുമ്പ് മേഖലയിലെ പ്രധാന ചികില്‍സാ കേന്ദ്രമായിരുന്നു.ഡോക്ടര്‍ കേളുആയിരുന്നു പ്ഥമ ഡോക്ടര്‍. 1970-ല്‍ കാളികാവ് ഗവ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസറായി സേവനം ആരംഭിച്ചു. മോയിന്‍കുട്ടി ഡോക്ടര്‍ പി.എച്ച്.സിയില്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ മുന്‍ കൈ എടുത്തു. 1984-മുതല്‍ കരുവാരക്കുണ്ട് റോഡില്‍ ഒരു ൈപ്രവൈറ്റ് ആശുപത്രി ആരംഭിക്കുകയും ദൂര സ്ഥലങ്ങളിലേക്ക് വരെ നടന്ന് പോയി ചികില്‍സ നടത്തുകയും ചെയ്തു. ഇദ്ധേഹത്തിന്‍റ സ്റ്റെതസ്കോപ്പ് സ്പര്‍ശിക്കാത്തഒരാളും കാളികാവില്‍ ഉ​ണ്ടായിരിക്കാന്‍ സാധ്യതയില്ല.
കാളികാവിന്‍റ ഗതകാല ചരിത്രം അന്വോഷിക്കുബോള്‍ പ്രദേശത്തുക്കാരുടെ മനസില്‍ ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ് പഴയ ആഴ്ച ചന്ത. കാളികാവ് അങ്ങാടിയില്‍ ഇന്ന ബസ്സ്റ്റാന്‍റ് നിലകൊള്ളുന്ന പ്രദേശത്തായിരുന്നു ആഴ്ച ചന്ത നിലനിന്നിരുന്നത്. പഴമക്കാരുടെ മനസില്‍ ബുധനാഴചകളിലെ ചന്ത ഇന്നും പച്ചപിടിച്ചഓര്‍മ്മയാണ്. ദൂര ദിക്കുകളില്‍ നിന്നു പോലും അന്ന് ആളുകള്‍ ചന്തയില്‍ എത്തും. സൂചികുത്താന്‍പോലും ഇടമില്ലാതെ തിരക്കാവും കാളികാവ് അങ്ങാടിയില്‍. ഇടപാടുകളും കണക്ക് തീര്‍ക്കലുമെല്ലാം ചന്ത ദിവസമാണ്. ചന്തയില്‍ വെച്ച് കണ്ടോളാം. എന്നൊരു പ്രയോഗം തന്നെ അന്നുണ്ടായിരുന്നുവെന്ന് പരയപ്പെടുന്നു. ചന്തയിലേക്ക് ചരക്കുകള്‍ എത്തിച്ച ചെമ്മണ്‍ പാതയായിരുന്നു ഇന്നത്തെ കാളികാവ് -വണ്ടൂര്‍ റോഡ്. കാളവണ്ടികളുടെ ചക്രങ്ങള്‍ ചാലുകള്‍ തീര്‍ത്ത പഴയ ചെമ്മണ്‍ പാത ഇന്ന് വെറും ഓര്‍മ്മ മാത്രം. നിലമ്പൂര്‍ കോവിലകത്തേക്ക് പാട്ടകുടിയാന്‍മാരില്‍ നിന്നും ശേഖരിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ എത്തിക്കാനുപയോഗിച്ച ഇടുങ്ങിയ മണ്‍പാതയാണ് ഇന്നത്തെ കാളികാവ് നിലമ്പൂര്‍ റോഡ്. 1942 കാലഘട്ടത്തിലാണ് കാളികാവിലേക്ക് ആദ്യമായി ബസ് റൂട്ട് ആരംഭിക്കുന്നത്. ഇമ്പീരിയല്‍ എന്ന പേരിലാണ് ആദ്യത്തെ ബസ് സര്‍വ്വീസ് തുടങ്ങിയത്. തുടര്‍ന്ന് രാജലക്ഷ്മി, ഇന്ത്യന്‍ എന്നീ പേരുകളില്‍ രണ്ട് ബസ് സര്‍വ്വീസ്കൂടി നിലവില്‍ വന്നു.
കാര്‍ഷിക മേഖലയില്‍ കാളികാവിന്‍റ പരിവര്‍ത്തന ഘട്ടം തുടങ്ങുന്നത് അറുപതുകളുടെ അവസാനത്തിലെ തിരുവിതാംകൂര്‍ കുടിയേറ്റത്തോടെയാണ്. ഭൂ പരിഷ്കരണ നിയമത്തിന്‍റ മുന്നോടിയായി വ്യപകമായ ഭൂമി കൈമാറ്റ നടന്നതോടെയാണ് തിരുവിതാംകൂറില്‍ നിന്നും കിഴക്കനേറനാടന്‍ മണ്ണിലേക്ക് കുടിയേറ്റം തുടങ്ങുന്നത്. കാട്ടാനകളുടെ ചിന്നം വിളികളും നരിച്ചീറുകളുടെ ഭയാനകത ശ്രഷിഠിച്ച പശ്ചിമഘട്ടത്തിന്‍റ മലം ചെരിവുകളില്‍ അവര്‍ അദ്ധ്വനത്തിന്‍റ പുതിയ ഗാഥ രചിച്ചു. കരിങ്കല്ലിനെപോലും തോല്‍പ്പിക്കുന്ന നിശ്ചയ ദാര്‍ഢ്യത്തോടെ മണ്ണിനോട് മല്ലടിച്ച് കുടിയേറ്റ കര്‍ഷകര്‍ കാളികാവിന്‍റ കാര്‍ഷിക ഭൂപടം മാറ്റി മറിച്ചു. കശുമാവും കമ്മ്യൂണിസ്റ്റപ്പയും പുല്ലും നിറഞ്ഞ കിഴക്കനേറനാടന്‍ മണ്ണില്‍ റബ്ബറും ഏലവും ഇഞ്ചിയും ഗ്രാമ്പുവും കുരുമുളകും നട്ട് പിടിപ്പിച്ച് കാര്‍ഷിക മേഖലയാകെ സംമ്പുഷ്ടമാക്കി. ഇതോടെ നാട്ടുക്കാരായ കര്‍ഷകരും പുതിയ കൃഷി രീതിയിലൂടെ വഴി നടന്നു. എഴുപതുകളുടെ പാതിയോടെയാണ് കാളികാവിന്‍റ മണ്ണില്‍ നിന്നും ഗള്‍ഫിലേക്ക് കുടിയേറ്റം തുടങ്ങുന്നത്. അറബുനാടുകളില്‍ എണ്ണപ്പാടം തേടി ആയിരങ്ങള്‍ കടല്‍ക്കടന്നതോടെ നാടിന്‍റ സാമ്പത്തികാഭിവൃദ്ധി ആരംഭിക്കുകയായി. പുല്‍കുടിലുകലും ചെമ്മണ്‍ ചുമരിലുള്ള വീടുകളും മാഞ്ഞു.പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പൌഡിയായി, കുഗ്രാമങ്ങളില്‍ പോലും ഉയര്‍ന്ന് വന്നു. 1961-ല്‍ പുല്ലങ്ങോട് പ്രദേശത്താണ് കാളികാവില്‍ ആദ്യമായി വൈദ്യുത വെളിച്ചം എത്തുന്നത്. ഇന്നലെയു‍ടെ ചരിത്രസ്മൃതികള്‍ നെഞ്ചേറ്റുബോഴും പുരോഗതിയുടെ പടവുകള്‍ കയറാനുള്ള വെമ്പലിലാണ് ഈ മലയോര ഗ്രാമം. ഇതോടപ്പംചില വേദനിക്കുന്ന ഓര്‍മ്മകളും ഈ ഗ്രാമത്തിനുണ്ട്. കാളികാവിന്‍റെ പ്രധാന ഭക്ഷ്യ വിളയായിരുന്ന നെല്ല് മറ്റെവിടെയും എന്നപ്പോലെ നമ്മുടെ നാട്ടില്‍ നിന്നും നാട്നീങ്ങി കഴിഞ്ഞു. വിശാലമായി പരന്ന് ക്കിടന്നിരുന്ന നെല്‍പാടങ്ങളെല്ലാം മണ്ണിട്ട് നികത്തപ്പെട്ടു. പ്രദേശത്തിന്‍റ പ്രധാന ജല സ്രോതസ്സായ കാളികാവ് പുഴ മണലെടുപ്പും കയ്യേറ്റവും കാരണം അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു. അവികസിതത്വത്തിന്‍റ പോയക്കാലം ഓര്‍മ്മയാക്കി കാളികവ് മാറുകയാണ്. കാളവണ്ടിചക്രങ്ങളുടെ ചാലുകള്‍ തീര്‍ത്തചെമ്മണ്‍ പാതകള്‍ ഓര്‍മ്മയാക്കി കാളികവിലെ ഉള്‍പ്രദേശങ്ങള്‍ പ്പോലും വികസനത്തിന്‍റ പാതയിലാണ്. നിലമ്പൂര്‍-പെരുമ്പിലാവ് സ്റ്റേറ്റ് ഹൈവേ കാളികാവിന്‍റ വികസനമേഖലയിലെ നാഴികക്കല്ലായി മാറുകയാണ്. വൈദ്യൂതിരംഗമായിരുന്നു എന്നും കാളികവിന്‍റ വികസനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഇലട്രിക്കല്‍ സെക്ഷന്‍ ഓഫീസ് വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള്‍ ഒട്ടൊക്കെ പരിഹരിച്ചു. നിര്‍ദ്ധിഷ്ട മുപ്പത്തി മൂന്ന്.കെ.വി. സബ്സ്റ്റോഷന്‍കൂടി യഥാര്‍ത്ഥ്യമാകുബോള്‍ മേഖലയിലെ അവശേഷിക്കുന്ന പ്രതിസന്ധിക്കുകൂടി പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കിഴക്കന്‍ഏറനാടിലെ ചിറിപുഞ്ചി എന്ന് കരുവാരക്കുണ്ടിനൊപ്പം വിശേഷണം പങ്കിടുന്ന കാളികാവിലെ പല പ്രദേശങ്ങളുംകുടിവെള്ളക്ഷാമത്തിന്‍റ പിടിയിലാണ്.പതിനൊന്ന് വര്‍ഷം മുമ്പ് തുടങ്ങി ഇപ്പോള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന അഞ്ച്കോടി രൂപയുടെ മധുമല കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തെ ഉയര്‍ന്ന പ്രദേശങ്ങളിലെ വെള്ള ക്ഷാമത്തിന് അറുതിയാവും. നാല്‍പതുകളില്‍ ഒന്നോ രണ്ടോ ബസുകള്‍ മാത്രം മടങ്ങിപോയിരുന്ന ഒരു കവലയായിരുന്നു കാളികാവ് അങ്ങാടി. കാലമേറെ ചെന്നപ്പോള്‍ ഗതാഗത സൌകര്യവും യാത്രക്കാരും പെരുകിയതോടെ പ്രദേശത്ത് ഒരു ബസ് സ്റ്റാന്‍റ് സ്ഥാപിക്കണമെന്ന് ജനങ്ങളുടെ അവശ്യമായി ഉയര്‍ന്നു വന്നു. 2003-ല്‍ കാളികാവ് അങ്ങാടിയില്‍ ബസ് സ്റ്റാന്‍റ് സ്ഥാപിക്കപ്പെട്ടു. ജംഗ്ഷനില്‍ മറ്റൊരു ബസ് സ്റ്റാന്‍റ് കൂടി സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലും കാളികവ് മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നു.വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന മലയോര ഗ്രാമം ഇപ്പോള്‍ കംമ്പ്യൂട്ടര്‍ സാക്ഷരതയുടെ പുതുവഴിയിലാണ്. ചരിത്രസ്മൃതികള്‍ നിറഞ്ഞ് നില്‍ക്കുന്ന മലയോര മണ്ണ് ഇന്ന് പോയകാലത്തിന്‍റ അനുഭവപാഠങ്ങളില്‍ നിന്നും പുതുയുഗത്തിലേക്ക് നടന്നുനീങ്ങുകയാണ്.

"https://schoolwiki.in/index.php?title=കാളികാവ്&oldid=103403" എന്ന താളിൽനിന്ന് ശേഖരിച്ചത്