കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പേരിനു പിന്നിൽ
'കമ്പിൽ എന്ന സ്ഥലം "കേമ്പ്"എന്ന വാക്കിൽ നിന്ന് രൂപാന്തരപ്പെട്ടതായിരിക്കാം.മംഗലാപുരം വഴി മലബാറിലേക്ക് കോലത്തിരിയെ ആക്രമിക്കാൻ ലക്‌ഷ്യം വച്ച് നീങ്ങിയ സൈനികർ ധർമ്മ ശാല വഴി പറശ്ശിനി പുഴ കടന്ന് കമ്പിൽ എത്തി ചിറക്കൽ കോവിലകത്ത് എത്തുന്നതിന് മുമ്പുള്ള തന്ത്ര പരമായ സ്ഥലം എന്ന നിലയിൽ കമ്പിൽ കേമ്പ് ചെയ്തിരുന്നു എന്ന അനുമാനിക്കുന്നു. അങ്ങനെയായിരിക്കാം ഈ സ്ഥലത്തിന് കമ്പിൽ എന്ന പേര് വന്നത്.

സ്വാതത്ര്യ സമര കാലത്ത് കമ്പിൽ ഒരു അവികസിത പ്രദേശമായിരുന്നു. റോഡുകളും ഗതാഗത സൗകര്യങ്ങളും ഉണ്ടാരുന്നില്ല. പ്രധാന വ്യാപാര കേന്ദ്രമായിരുന്ന വളപട്ടണത്ത് നിന്നും തോണിയിലാണ് അവശ്യ സാധനങ്ങൾ കമ്പിൽ എത്തിച്ചത്. ആടുമാടുകളെ വളർത്തലും നെയ്ത്തുമായിരുന്നു കമ്പിൽ നിവാസികളുടെ പ്രധാന തൊഴിൽ. സ്വാതത്ര്യ സമരത്തിന്റെ ഭാഗമായി ഒട്ടേറെ സമരങ്ങൾ കമ്പിലും മറ്റു പരിസര പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. പ്രമുഖരായ സ്വാതത്ര്യ സമര സേനാനികളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു.
കോളച്ചേരി:-ആരുടെയും തലയറുത്തുമാറ്റുവാൻ യാതൊരു സങ്കോചവുമില്ലാത്ത പുരാതന നാടുവാഴികൾ ഭരിച്ചിരുന്ന നാടായതുകോണ്ട്‌ കൊലച്ചേരി എന്ന നാമകരണത്തിന്റെ പരിണാമമാണ്‌ കോളച്ചേരി എന്നൊരു സങ്കൽപ്പവുമുണ്ട്‌. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമെന്ന്‌ കൽപ്പിക്കപ്പെടുന്ന നിരവധി ദെവക്കോലങ്ങളുടെ ചേരിയെന്നറിയപ്പെടുന്ന ഗ്രാമത്തിന്‌ കൊലച്ചേരിയെന്ന മൊഴിമാറ്റം വന്നതാണെന്നും പറയുന്നു.
രണ്ടാം മൈൽ:-മുൻ കാലങ്ങളിൽ സർവ്വേ കല്ലുകൾ സ്ഥാപിച്ചിരുന്നത് മൈൽ അടിസ്ഥാനമാക്കിയാണ്. കാട്ടാമ്പള്ളിയിൽ നിന്ന് രണ്ടാമത്തെ സർവ്വേ കല്ലുളള സ്ഥലമായത് കൊണ്ടാണ് ഈ സ്ഥലം രണ്ടാം മൈൽ എന്നറിയപ്പെട്ടിരുന്നത്.
കരിങ്കൽക്കുഴി യിൽ ധാരാളമായി കരിങ്കൽ ക്വാറകളുണ്ടായിരുന്നു. അവിടെ നിന്ന് ധാരാളമായി കരിങ്കൽ കൊത്തിയെടുത്തു. കല്ലുകൾ കൊത്തിയെടുത്തപ്പോൾ ധാരാളം കുഴികൾ ഉണ്ടായി. ഇത് കാരണമാണ് ഈ സ്ഥലം കരിങ്കൽക്കുഴി എന്ന പേരിൽ അറിയാൻ കാരണം.കരിങ്കല്ലിൽ കൊത്തിയെടുത്ത അമ്മി കരിങ്കൽക്കുഴിയുടെ ഒരു പ്രത്യേകതയാണ്.
ബ്രിട്ടീഷുകാരുടെ മർദ്ദനകാലം വിഷുവിനോട് താൻ ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ ഭാരതീയനാണെന്ന് പറഞ്ഞിരുന്ന വിഷ്ണു ഭാരതീയന്റെ ജന്മം കൊണ്ട് ഈ പ്രദേശം അനുഗ്രഹീതമാണ്. അത് കൊണ്ട് ഈ സ്ഥലത്തെ ഭാരതീയ നഗർ എന്നും വിളിക്കുന്നു.
നാറാത്ത്:- കണ്ണൂർ പട്ടണത്തിൽ നിന്ന് സുമാർ 20 കിലോമീറ്റർ വടക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന പുഴയോര ഗ്രാമമാണ് നാറാത്ത്. നാറാത്തിന്റെ ചരിത്രം തേടി ചെല്ലുമ്പോൾ കൃസ്തു വാഷാരംഭം എ.ഡി.150 ൽ കേരം സന്ദർശിച്ച ടോളമിയുടെ യാത്രാ വിവരണത്തിൽ പ്രാചീന തുറമുഖമായ നൗറയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ചരിത്ര ഗവേഷകനായ ജി.വൈദ്യനാഥയ്യർ നൗറ വളപട്ടണം പുഴയുടെ തീരത്താണെന്നും സൂചന നൽകുന്നു. നാറാത്തിലെ മുണ്ടോൻ വയൽ പ്രദേശത്തെ പഴയ ആധാരത്തിൽ "ആയിക്കൽ" എന്ന പേരും കാണുന്നു. ആയിക്കൽ(അഴീക്കൽ) മണ്ണടിഞ്ഞു പോയതിനു ശേഷം ഇന്നത്തെ അഴീക്കൽ തുറമുഖമായി വികസിച്ചെന്നും കാണാം. നാറാത്തും അഴീക്കൽ തുറമുഖവും തമ്മിൽ ചെറിയ വ്യത്യാസമേ ഉള്ളൂ. ഭൂപരമായും ഭാഷാപരമായും നൗറതന്നെയാണ് നാറാത്തായി മാറുന്നത്. കുജ വർമ്മ മഹാരാജാവ് നാരായണ പുരം എന്ന മഹാവിഷ്ണു ക്ഷേത്രം നിർമ്മിച്ചു. ഈ നാരായണ പുരമാണ് നാറാത്തായി മാറിയതെന്നും ചരിത്ര ഗവേഷകന്മാർ കരുതുന്നു.
പാമ്പുരുത്തി:- ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ഒരിക്കൽ ചിറക്കൽ രാജാവ് ദ്വീപ് സന്ദർശിക്കാൻ വേണ്ടി ഇവിടെയെത്തി. ഒരു കദളി വാഴയിൽ മൂർഖൻ ഫണം വിടർത്തിനിൽക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത് തന്നെ മറ്റൊരു പാമ്പിനേയും കാണാനിടയായി. ഉടനെ രാജാവ് ചോദിച്ചു : “ഇതെന്താ പാമ്പിന്റെ തുരുത്തോ”? രാജാവിന്റെ ഈ ചോദ്യമാണ് “പാമ്പുരുത്തി” എന്ന പേരിനു നിദാനമായി തീർന്നത് എന്നാണ് പറയപ്പെടുന്നത്.
ഒരിക്കലും വറ്റാത്ത നീരുറവ:- പാടിക്കുന്നിന്റെ ചെരിവില് സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ഗുഹ.ഇവിടെ നിന്നും ഒഴുകുന്ന നീരുറവ കൊളച്ചേരി തോടുവഴി മുണ്ടേരി പുഴയിൽ സമാപിക്കുന്നു. ഈ ണ്ണീരുറവയിൽ നിന്നും ഒഴുകുന്ന ജലം സംഭരിച്ചാൽ അർദ്ധദ്വീപായി കിടക്കുന്ന കൊളച്ചേരി, മയ്യിൽ, കുറ്റിയാട്ടൂർ,നാറാത്ത് പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും.
കൊളച്ചേരിയിലെ നാടുവാഴി :- ഇരിക്കൂർ ഫർഖയിലെ പ്രധാന നാടുവാഴി തറവാടാണ് കരുമാരത്തില്ലം. കൊളച്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമികളെല്ലാം ഇല്ലത്തിന്റെ അധീനതയിലായിരുന്നു. കല്യാടെശമാൻ, കരക്കാട്ടിടം നായനാർ എന്നിവരായിരുന്നു മറ്റു നാടുവാഴി പ്രമാണിമാർ. ഇവർ രണ്ടു പേരും കൂടിയാണ് ഇപ്രദേശം അടക്കിവാണിരുന്നത്. പാട്ടയം, നണിയൂർ, കൊളച്ചേരി എന്നിവിടങ്ങളിലെ കൃഷിക്കാരെല്ലാം കരുമാരത്തില്ലത്തിലെ കുടിയാന്മാരായിരുന്നു. കരം കൊടുക്കാൻ വീഴ്ച വരുത്തിയ കൃഷിക്കാരെ ഒഴിപ്പിക്കുകയും എതിർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയും എടുത്തിരുന്നു. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലെയും തന്ത്രിമാർ കരുമാരത്തില്ലത്തെ നമ്പൂതിരിമാരായിരുന്നു. ഇന്നും ആ സ്ഥിതി തുടരുന്നു.
കരുമാരത്തില്ലം :- നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നമ്പൂതിരി തറവാടാണിത്. കേരളത്തിലെ 308 വലുതും ചെറുതുമായ ക്ഷേത്രത്തിലെ തന്ത്രോധികാരവും ചിറക്കൽ മാവേലിക്കര തിരുവിതാംകൂർ രാജ കുടുംബങ്ങളിലെ പൗരോഹിത്യ സ്ഥാനവും ഉള്ള തറവാടാണ്. വടക്കേ മലബാറിലെ ഓരു ജന്മി കുടുംബമാണിത്. തന്ത്രം, മന്ത്രവാദം,വിഷവൈദ്യം,ആനവൈദ്യം, കലാരംഗം തുടങ്ങി പല വിഷയങ്ങളിലും പ്രാവീണ്യം ഉള്ളവർ മുമ്പ് കാലത്തും ഇപ്പോഴും ഇവിടെയുണ്ട്. മുമ്പ് കാലത്ത് നാട്ടിൻ പുറത്ത് ഉണ്ടായിരുന്ന ക്രിമിനൽ, സിവിൽ കാര്യങ്ങൾ പോലും പറഞ്ഞു തീർത്തിരുന്നത് ഇവിടെ വെച്ചായിരുന്നു.ഏതാണ്ട് ഒരു ഏക്കർ സ്ഥലത്ത് തറവാട് കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നു.ആ കെട്ടിടത്തിനു മുന്നിൽ കിരാതമൂർത്തിയുടെ പ്രതിഷ്ഠ ക്ഷേത്രമുണ്ട്. കൂടാതെ തെയ്യം സ്ഥാനമുണ്ട്. ഇല്ലാത്തോടനുബന്ധിച്ച് നാല് ക്ഷേത്രങ്ങൾ വേറെയുമുണ്ട്.
മുച്ചിലോട്ട് ഭഗവതി :- നാടൻ കലകളിലെ ഒരു വിഭാഗമാണ് തെയ്യം. തെയ്യത്തിൽ വളരെ ഏറെ പ്രധാന്യമുള്ള ഒരു കലാ രൂപമാണ് ശ്രീ മുച്ചിലോട്ട് ഭഗവതി. ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം പാഞ്ഞു കേട്ടത് ഇങ്ങനെയാണ്. ഒരു പാവപെട്ട കുടുംബത്തിൽ ഭഗവതിയെന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. ആ സ്ത്രീ അച്ഛനില്ലാത്ത ഒരു കുട്ടിയുടെ അമ്മയായിരുന്നു. ഒരു ദിവസം കിണറ്റിൽ നിന്ന് വെള്ളം കോരുന്ന ഭഗവതിയുടെ ഒക്കത്ത് നിന്ന് കുട്ടി കിണറ്റിലേക്ക് വീണു. കുട്ടിയെ രക്ഷിക്കാനാവാതെ അമ്മ നിലവിളിച്ചു. കുറെ ദിവസങ്ങൾക്ക് ശേഷം ഭഗവതിയുടെ വീട്ടിൽ അപരിചിതരായ കുറച്ച് ആളുകൾ എത്തി.