സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

പൊന്ന് ഇരുന്ന പൊന്നുരുന്നി

വൈറ്റിലയ്ക്ക് വടക്കുവശം കുത്താപ്പാടിക്കു തെക്കുവശം ചെട്ടിച്ചിറയ്ക്കു കിഴക്കുവശം ചളിക്കവട്ടത്തിനു പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പൊന്നുരുന്നി.പൊന്ന് ഇരുന്ന ഇടം പൊന്നുരുന്നി എന്ന പദനിഷ്പത്തിപ്രകാരം നിശ്ചയിക്കാം.ഈ സ്ഥലനാമത്തിന്റെ പിറകിൽ ഒരു ഐതിഹ്യം ഒളിഞ്ഞിരിപ്പുണ്ട്.തൃപ്പൂണിത്തറയിൽ നിന്നു കൊച്ചി രാജാവിന് ചൊവ്വരയിൽ പെരിയാറിൽ പള്ളിനീരാട്ടിനു പോകുന്നതിനു വേണ്ടി വെട്ടിയ പാതയാണ് വൈറ്റില പാലാരിവട്ടം റോഡ്.ഇതിനെ വെട്ടുവഴി എന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്.എല്ലാ വഴികളും പറമ്പുകളിലൂടെ പുല്ലുകൾ നടന്നു തേഞ്ഞ വഴികളിലൂടെയാകുമ്പോൾ മനുഷ്യൻ ആയുധം ഉപയോഗിച്ച് നിർമ്മിച്ച വഴിയാണ് വെട്ടുവഴി.റോഡിനോട് ചേർന്ന് തുറസ്സായ സ്ഥലങ്ങൾ കുതിരവണ്ടിക്കാർക്കും കുതിരകൾക്കും വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ ഉണ്ടായിരുന്നു.പൊന്നുരുന്നിയിൽ ഉണ്ടായിരുന്ന കോലേത്തും കുളം അത്തരത്തിലുള്ള ഒന്നണ്.പൊന്നുരുന്നിയിൽ കൊച്ചി നഗരസഭ പണിതുയർത്തിയ ഷോപ്പിങ്ങ് ക്ലോംപ്ലക്സ് ഇരിക്കുന്ന ഭൂമി കോലേത്തും കുളം നികത്തി ഉണ്ടാക്കിയതാണ്. കോലേത്തും കുളം എന്നാൽ കോവിലകത്തെ കുളം എന്നർത്ഥം.ഈ പ്രദേശത്തെ ചില വീട്ടുപേരുകളും കോലോത്തും പടി എന്നാണ്.കുട്ടിളായ ഞങ്ങൾക്ക് ഈ കുളം സ്വിമ്മിങ്ങ് പൂൾ ആയിരുന്നു.നീന്തൽ അറിയാത്ത ആരും തന്നെ അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒരിക്കൽ തൃപ്പൂണിത്തറ കോവിലകത്ത് രാജാവിനെ തൃക്കൺപാർക്കുന്നതിനായി വന്ന ഒരു ബ്രാഹ്മണസംഘം പൊന്നുരുന്നി കോലോത്തും കുളത്തിൽ കുളിച്ച് ദേഹശുദ്ധി വരുത്തി യാത്രയായി.ദീർഘദൂരം ചെന്നപ്പോഴാണ് തങ്ങളുടെ കൈവശം ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കുളക്കടവിൽ നിന്നു എടുക്കാൻ മറന്നുപോയ കാര്യം ഓർമ്മിക്കുന്നത്.പരിഭ്രാന്തരായ സംഘം എല്ലാ ഈശ്വരന്മാരെയും മനസ്സിൽ ധ്യാനിച്ച് കുളക്കടവിൽ തിരിച്ചെത്തി.മഹാശ്ചര്യം.സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ഭാണ്ഡം ഇരുന്നിടത്തു തന്നെ ഇരിക്കുന്നു.സാത്വികരായ ബാഹ്മണസംഘം പൊന്നുരുന്നിയെ അനുഗ്രഹിച്ചു.പൊന്ന് ഇരുന്ന പൊന്നുരുന്നി എന്ന പേരും നൽകി.പൊന്നിരുന്ന പൊന്നുരുന്നി പൊന്നായിത്തീരട്ടെ എന്ന അനുഗ്രഹവചസ്സും ചൊല്ലി.മറ്റൊരു ഭാഷ്യം ഇവിടെ അധിവസിച്ചിരുന്ന നമ്പൂതിരിമാർ ബ്രാഹ്മണ്യത്തിന് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് മഹാരാജാവ് പടയെ വിട്ട് ഇവരെ ഇവിടെ നിന്നും ഓടിച്ചു.പൊന്നും വിലപിടിപ്പുള്ള വസ്തുക്കളും വിട്ടെറിഞ്ഞ് പാലായനം ചെയ്ത നമ്പൂതിരിമാർ നാളുകൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ എല്ലാം അതേപടി സുരക്ഷിതമാക്കിയിരുന്നു.അവരും ഈ പ്രദേശത്തെ പൊന്നുരുന്നി എന്ന പേർ നൽകി അനുഗ്രഹിച്ചു.പൊന്നുരുന്നി എന്ന പേർ പതിയുന്നതിന് മുമ്പ് ഈ സ്ഥലത്തിന് ഒരു പേര് ഉണ്ടായിരുന്നിരിക്കണം.ഹൃദായകർഷകമയ അർത്ഥവത്തായ ഒരു നാമം നമ്മുടെ നാടിന് ഉണ്ടായിട്ടും വിദ്യാഭ്യാസം സിദ്ധിച്ച ഈ നാട്ടുകാർ പോലും പൊന്നുരുന്നിയെ പുന്നുരുന്നി എന്നെഴുതി ഈ നാമത്തിൽ മനോഹാരിതയെ ഹനിക്കുകയാണ്.എന്നാൽ ഇംഗ്ലീഷിൽ പൊന്നുരുന്നി എന്നു തന്നെ എഴുതുന്നു.ചക്കരപറമ്പിനും ചളിക്കവട്ടത്തിനും അടുത്ത് പൊന്നുരുന്നിയോടു ചേർന്നു കിടക്കുന്ന സ്ഥലം ചെറു പൊന്നുരുന്നി എന്നറിയപ്പെടുന്നു. വൈറ്റിലയുടെ പ്രാന്തപ്രദേശങ്ങളായ ചമ്പക്കര,മരട്,എളംകുളം,ചെലവന്നൂർ,പാലാതുരുത്തി, കടവന്ത്ര,കലൂർ,കാരണക്കോടം,തമ്മനം,പാലാരിവട്ടം,വെണ്ണല,ചളിക്കവട്ടം,എരൂർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ മികച്ച പഠനകേന്ദ്രങ്ങൾ പൊന്നുരുന്നിയിലായിരുന്നു.സെന്റ്.റീത്താസ് ഹൈസ്ക്കൂളും,ക്രൈസ്റ്റ് ദി കിങ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളും വളരെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ,സന്മാർഗ പ്രദീപം യോഗം എൽ.പി.സ്കൂൾ,പള്ളിതൃക്കോവിൽ ക്ഷേത്രം,ശ്രീനാരായണേശ്വരം ക്ഷേത്രം,സന്മാർഗ്ഗ പ്രദീപം യോഗം,കപ്പൂച്ചിൻ ആശ്രമം,ക്രൈസ്റ്റ് ദി കിങ് കോൺവെന്റ് ,റെയിൽവേഗേറ്റിനു സമീപമുള്ള മുസ്ലീം പള്ളി ഇതെല്ലാം ചേർന്ന് ഈ പ്രദേശത്തിന് ആദ്ധ്യാത്മിക സാംസ്ക്കാരികമായ ഒരു ഉണർവു നൽകിയിരിക്കുന്നു.1956-ൽ പൊന്നുരുന്നിയിലൂടെ എറണാകുളം കോട്ടയം ട്രെയിൻ ഓടിത്തുടങ്ങി.റെയിൽപ്പാതയുടെ ഉദ്ഘാടനം നിർവഹിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആയിരുന്നു.കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയും നെഹറുവിനോടൊപ്പം ഉണ്ടായിരുന്നു.ദേശിയപാത 47 വൈറ്റിലയെ കീറിമുറിച്ച് 1980 കളിൽ ആരംഭിച്ചു. പൊന്നുരുന്നിയിലെ നാഷ്ണൽ ഹൈവേയിലെ മേൽപ്പാലവും തമ്മനം റോഡിൽ ,പൊന്നുരുന്നി റെയിൽവേ ക്രോസിൽ പണി ആരംഭിക്കാൻ പോകുന്ന മേൽപ്പാലവും പൊന്നുരുന്നിയുടെ വികസന പാതയിലെ നാഴികക്കല്ലുകളാണ്.പൊതുമാർക്കറ്റും കടകളും എല്ലാം പണ്ടു മുതൽഇവിടെ കേന്ദ്രീരകരിച്ചായിരുന്നു.ബ്രാഹ്മണസംഘത്തിന്റെ അനുഗ്രഹവചസ്സുകൾ ഫലിക്കുക തന്നെ ചെയ്യുന്നു. '