സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/കോവിഡ് - 19 സമ്പദ് വ്യവസ്ഥ വൻപ്രതിസന്ധിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43088 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 സമ്പദ് വ്യവസ്ഥ വൻപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് - 19 സമ്പദ് വ്യവസ്ഥ വൻപ്രതിസന്ധിയിൽ

രാജ്യത്തിന്റെ ഭാവിയെ തന്നെ തകർക്കുന്ന ആശങ്കയായി കോവിഡ് വളരുന്നു. സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും എന്ന് ആർ ബി ഐ അഭിപ്രായപ്പെടുകയും ചെയ്തു.

കോവിഡ് 19 നെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച അടച്ചിടൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നും റിസർവ് ബാങ്ക് ആഗോളതലത്തിൽ ഉത്പാദനവും വിതരണശൃംഖലയും വാണിജ്യവും വിനോദസഞ്ചാരവുമെല്ലാം പൂർണമായി നിലച്ചിരിക്കുന്നു. ആറരവർഷത്തിനിടയിലെ താഴ്ന്ന വളർച്ചനിരക്കിലായ ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതിന്റെ സൂചനകൾ കണ്ടുതുടങ്ങവെയാണ് കൊറോണയെന്ന മഹാമാരിയെത്തിയത്. ഇത് സ്ഥിതി അനിശ്ചിതത്വത്തിലാക്കിയെന്നും 2019-20 സാമ്പത്തികവർഷം രാജ്യത്ത് അഞ്ചുശതമാനം വളർച്ചയാണ് ആർ ബി ഐ കണക്ക് കൂട്ടുന്നത്. 2020-21 സാമ്പത്തിക വർഷം 5.5 ശതമാനവും എന്നാൽ നടപ്പുവർഷത്തെ വളർച്ച സംബന്ധിച്ച് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്ന് ആർ ബി ഐ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാനപാദ ജി ഡി പി വളർച്ചാനിരക്ക് മേയ് അവസാനമാണ് പുറത്ത് വരുന്നത്. 2020 കലണ്ടർ വർഷം ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലാകുമെന്നും ആർ ബി ഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡിനുശേഷം ആഗോളതലത്തിലെല്ലാം സാമ്പത്തിക വിപണികൾ ചാഞ്ചാട്ടത്തിലായിരിക്കും എന്നും സൂചിപ്പിക്കുന്നു. അസംസ്കൃത എണ്ണയുൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് വില കുത്തനെ കുറയും. ഇത് രാജ്യത്തെ പണപ്പെരുപ്പനിരക്ക് കുറയാൻ സഹായകമാകുമെന്നാണ് കരുതുന്നത്. കോവിഡ് വ്യാപനം കഴിഞ്ഞ് സ്ഥിതി സാധാരണ നിലയിലായശേഷം ആർ ബി ഐയും സർക്കാരും സ്ഥീകരിക്കുന്ന നടപടികളിലൂടെ ആഭ്യന്തര ഉപഭോഗം ഉയർത്താനാകാമെന്നും ആർ ബി ഐ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

കോവിഡ് 19 ൽ തട്ടി നിൽക്കുന്ന വ്യവസായങ്ങൾ

2000 കോടി സിമന്റ് വ്യാപാരം വൻനഷ്ടത്തിലേക്ക്

ലോക്ഡൗണിൽ ലോറികളിലും ഗോഡൗണുകളിലുമായി കെട്ടിക്കിടക്കുന്നത് ഇരുപത്തിയഞ്ച് ലക്ഷം ടൺ സിമന്റ് ഡീലർമാരുടെയും ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതുകൂടി കണക്കിലെടുത്താൽ ഏകദേശം ഇരുനൂറ് കോടിയോളം രൂപയുടെ സിമന്റ് മാസം പത്തുലക്ഷത്തിന് (ടൺ) മുകളിലാണ് സംസ്ഥാനത്ത് സിമന്റ് കച്ചവടം നടക്കുന്നത് ഇതിൽ അൻപത് കോടി സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതിയുമാണ്.

സാമ്പത്തിക നഷ്ടത്തിനപ്പുറം മോശമാകുന്ന സിമന്റ് മൂലം പാരസ്ഥിക പ്രശ്നത്തിനും സാധ്യത ഏറെയാണ്.

വസ്ത്രനിർമ്മാണമേഖല കടുത്ത പ്രതിസന്ധിയിൽ

കോവിഡ് 19 ആഗോള വിതരണശൃംഖലയെ ബാധിച്ചതോടെ രാജ്യത്തെ വസ്ത്രനിർമ്മാണമേഖല കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുന്നു.

കയറ്റുമതി പൂർണ്ണമായി തടസപ്പെട്ടു. മുമ്പ് കയറ്റി അയച്ച ഉത്പന്നങ്ങളുടെ പതിനയ്യായിരം കോടിയോളം രൂപ ഇനിയും കിട്ടാനുണ്ട്. ആർ ബി ഐ യുടെ പണവായ്പാനയ റിപ്പോർട്ടിൽ വിവരിക്കുന്നു.

രാജവ്യാപകമായി അടച്ചിടൽ ഏർപ്പെടുത്തി പതിനാറാം ദിവസമാണ് ആർ ബി ഐ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. കോവിഡ് വ്യാപനം രാജ്യത്തെ സാമ്പത്തിക വളർച്ച വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് സംബന്ധിച്ച് കോവിഡിനു മുമ്പ് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. കോവിഡ് വ്യാപനത്തോടെ ഇതെല്ലാം തകിടം മറിഞ്ഞു. രോഗം എത്ര പടരുന്നെന്നും എത്രകാലം ഇത് നീണ്ടു നിൽക്കുമെന്നും നിരീക്ഷിച്ചു വരികയാണ്. അതിനുശേഷമേ വളർച്ച സംബന്ധിച്ച് ഏകദേശ ധാരണ രൂപപ്പെടൂ എന്നും ആർ ബി ഐ റിപ്പോർട്ട് പറയുന്നു.

രണ്ടു മുതൽ മൂന്നാം മാസം വരെ കയറ്റി അയച്ച ഉത്പന്നങ്ങൾ വിവിധ തുറമുഖങ്ങളിലായി ഏറ്റെടുക്കാൻ ആളെത്താതെ കെട്ടികിടക്കുന്നുമുണ്ട്. ഇതിന് പുറമെ മുമ്പ് ലഭിച്ച പല ഓർഡറുകളും നീട്ടി വയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതായും അപ്പാരൽ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (എ ഇ പി സി ) പറയുന്നു. ഇത്രയും വലിയ നഷ്ടം നേരിടുന്നത് ആദ്യമായാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഐശ്വര്യ എ
(10 C) സി എം ജി എച്ച് എസ് എസ്, പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം