സി.എം.എസ്. എച്ച്.എസ്. കാനം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാനം

Kanam

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലുള്ള ഒരു ഗ്രാമമാണ്‌ കാനം. "പന്നഗംതോ‌ട്‌" എന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലതോട്‌ കാനത്തിൽ നിന്നാണു രൂപം കൊള്ളുന്നത്‌ വാഴൂർ വില്ലേജിലെ കങ്ങഴ മുറിയിലാണ്‌ ഈ ഗ്രാമം ഉൾപ്പെടുന്നത്.

പഴയ കാലത്ത്‌ ഒരു ബുദ്ധമത കേന്ദ്രമായിരുന്നു കാനം. പറപ്പള്ളി, പയ്യമ്പള്ളി, ചെറുകാപ്പള്ളി തുടങ്ങിയവ ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മധുര-കാഞ്ഞിരപ്പള്ളി-കുതിരവട്ടം-ചങ്ങനാശ്ശേരി എന്ന പ്രാചീന നടപ്പാത കാനം വഴിയായിരുന്നു.വിത്തു തേങ്ങകൾക്കു പേരുകേട്ട സ്ഥലമായിരുന്നു കാനം. "കാനം, കങ്ങഴ, വാഴൂരേ,ഞാനും ഞങ്ങളുടെ പെങ്ങന്മാരും" എന്നു കുട്ടികൾ പാടിക്കൊണ്ടു നടന്നിരുന്നു.

പ്രശസ്തരായ കാനം സ്വദേശികൾ

"കാനം കുട്ടികൃഷ്ണൻ" എന്ന തൂലികനാമത്തിൽ "മുരളി" എന്ന കവിതാ സമാഹരം പ്രസിദ്ധീകരിച്ച ടി.കെ. കൃഷ്ണൻ നായരാണ് കാനത്തിലെ ആദ്യ സാഹിത്യകാരൻ.1950-60കളിൽ ആഴ്ചപ്പതിപ്പുകളിൽ തുടർനോവലുകൾ എഴുതിയിരുന്ന കാനം ഇ.ജെ. ഫിലിപ്പ് മറ്റൊരു പ്രശസ്തസാഹിത്യകാരനാണ്. അന്റാർട്ടിക്കയിൽ ആദ്യമായി പോയി യാത്രാവിവരണം (പെൻഗ്വിൻ ബുക്സ്‌) എഴുതിയ സുരവി, റിഷി എന്നീ കുട്ടികൾ ഇവിടത്തുകാരാണ്.അമേരിക്കയിലെ പ്രസിദ്ധ പീഡിയാട്രീഷൻ ഡോ ഏബ്രഹാം സി കുരുവിള .അകാലത്തിൽ അന്തരിച്ച പടിക്കമണ്ണിൽ പി.വി ജോർജ്, പായിക്കാട്ട് ഗ്രേസി തോമസ്‌ (പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പായിക്കാട്ട് മാളികവീട്ടിൽ വറുഗീസ് എന്ന കുട്ടിമാപ്പിളയുടെ കൊച്ചുമകൾ), ദക്ഷിണേന്ത്യൻ റയിൽവേ സൂപ്രണ്ടിംഗ് എഞ്ചിനീയർ പി വി ജോർജ് (അദ്ദേഹത്തിൻറെ മകൻ ),ഡോ മീനാക്ഷി അമ്മ (സതി),ലോക പ്തുസ്ശ മറൈൻ ബയോളജിസ്റ്റ് ചെറു കാപ്പള്ളിൽ സി .എസ് ഗോപിനാഥ പിള്ള ,മസ്കറ്റിലെ പ്രമുഖ ആർക്കിടെക്റ്റ് കൃഷ്ണൻ നായർ രാധാകൃഷ്ണന് തുടങ്ങി നാട്ടിലും വിദേശങ്ങളിലും ആയി വിവിധ മണ്ഡലങ്ങളിൽ തിളങ്ങിയ,ഇപ്പോഴും തിളങ്ങികൊണ്ടിരിക്കുന്ന, നൂറുകണക്കിന് ഉന്നത വ്യക്തികൾക്ക് ജന്മം നൽകിയ നാടാണ് കാനം എന്ന കൊച്ചുകര .


കാനം രാജേന്ദ്രൻ

Kanam Rajendran

2015 മുതൽ 2023 വരെ സി.പി.ഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ (ജനനം : 10 നവംബർ 1950 - മരണം : ഡിസംബർ 8 2023) സി.പി.ഐ നേതാവും എ ഐ ടി യു സിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഏഴും എട്ടും കേരള നിയമ സഭകളിലെ അംഗമായിരുന്നു. 2023 ഡിസംബർ 8 ന് പ്രമേഹരോഗ സങ്കീർണ്ണതകൾ മൂലം 73-ാം വയസ്സിൽ അന്തരിച്ചു.[1]എറണാകുളത്തെ അമൃത ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം.

കാനം ഇ.ജെ.

മലയാളത്തിലെ ഒരു നോവലിസ്റ്റും നാടകകൃത്തുമായിരുന്നു കാനം ഇ.ജെ. എന്നറിയപ്പെടുന്ന ഇ.ജെ. ഫിലിപ്പ്.നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം പടിഞ്ഞാറ്റുപകുതിയിലെ ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായിരുന്നു ഇദ്ദേഹം. കങ്ങഴ ഹൈസ്കൂളിൽ നിന്നും മലയാളം ഹയ്യർ പാസ്സായ ഫിലിപ്പ് പട്ടാളത്തിൽ ചേർന്നു. തിരിച്ചു വരുമ്പോൾ ബി ക്ളാസ്സ് മെഡിക്കൽ പ്രാക്റ്റീഷണറാകാൻ യോഗ്യത നേടിയിരുന്നുവെങ്കിലും സാഹിത്യവാസന ഉണ്ടായിരുന്നതിനാൽ, അദ്ദേഹം കാനം സി.എം.എസ്സ് മിഡിൽസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. പിന്നീട് മുണ്ടക്കയം, കുമ്പളാംപൊയ്ക, കോട്ടയം എന്നിവിടങ്ങളിലെ സി.എം എസ്സ്. സ്കൂളുകളിൽ ജോലി നോക്കി."ബാഷ്പോദകം" എന്ന കവിതാസമാഹാരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ കൃതി.


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സി. എം. എസ് ഹൈസ്കൂൾ കാനം

കോട്ടയം ‍ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.ഹൈസ്കൂൾ. കാനം ‍. സി.എം.എസ്. മിഷൻ എന്ന ‍ മിഷണറി സംഘം 1862-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1862 - ൽ വിദേശ മിഷനറി ഹെന്റി ബേക്കർ ജൂനിയറിനാൽ സ്ഥാപിക്കപ്പെട്ടതാണ് കാനം സി.എം.എസ്.ഹൈസ്കൂൾ. "പള്ളിയും പള്ളിക്കൂടവും" എന്ന പൂർവ്വികരുടെ ദീർഘവീഷണത്തിന്റെ ഫലമായി വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ ജനസമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്തുന്നതിന് ഈ വിദ്യാലയം മുഖാന്തിരമായി. ഔദ്യോഗിക സ്ഥാപക വർഷമായി 1862 - നാം അംഗീകരിക്കുന്നുവെങ്കിലും അതിനും പത്തുപതിനഞ്ചു വർഷം മൂൻപ് "പള്ളിയും പള്ളിക്കൂടവും" ഈ പ്രദേശത്ത് തുടങ്ങിയിരുന്നു.


ചരിത്രം തിരുത്തുക

കൂടുതലറിയുക

ഈ വിഭാഗം ഒരു ഉറവിടവും ഉദ്ധരിക്കുന്നില്ല . ( മാർച്ച് 2021 )

കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ വാഴൂർ ഗ്രാമത്തിലെ കങ്ങഴ മുറിയിലെ കാനം കാര യഥാർത്ഥത്തിൽ ഇടപ്പള്ളി സ്വരൂപം ബ്രാഹ്മണ രാജകുടുംബത്തിൽ പെട്ടയാളായിരുന്നു. കാനത്ത് ഒരു ഭഗവതി (മാതൃദേവി) ക്ഷേത്രം ഉണ്ടായിരുന്നു. ഇടപ്പള്ളി തമ്പുരാന് പറപ്പള്ളിൽ കൈമളുടെ കുടുംബത്തിൽ ഭാര്യ ഉണ്ടായിരുന്നു, തമ്പുരാൻ മരിച്ചപ്പോൾ അവർ സ്വത്തുക്കൾ സംബന്ധിച്ച രേഖകളുമായി കാനത്തിലേക്ക് മടങ്ങി. അതുകൊണ്ട് തമ്പുരാൻ്റെ കുടുംബമായ ഇടപ്പള്ളി സ്വരൂപം ഭഗവതി ക്ഷേത്ര സ്വത്തുക്കൾ നോക്കാതെ അവഗണിച്ചു. കാനത്തിൻ്റെ തെക്കൻ ഭാഗങ്ങളിലെത്തിയ ക്രിസ്ത്യൻ കുടിയേറ്റക്കാരാണ് ക്ഷേത്രാവശിഷ്ടങ്ങൾ നീക്കം ചെയ്തത്. സമീപത്തെ പാടശേഖരങ്ങളിൽ ജലസേചനം നടത്തിയിരുന്ന "അമൃതം ചിറ" എന്നറിയപ്പെട്ടിരുന്ന ക്ഷേത്രസംഭരണി നികത്തി നെൽപ്പാടമാക്കി മാറ്റി. കാനത്തിൻ്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങൾ കുടാലുവള്ളി നമ്പൂതിരിയിൽ നിന്ന് തുണ്ടത്തിൽ വെള്ളാള കുടുംബമാണ് വാങ്ങിയത്. 'വനം' എന്നർത്ഥം വരുന്ന കാനം എന്ന സംസ്‌കൃത വാക്കിൽ നിന്നാണ് ഈ പ്രദേശത്തിൻ്റെ പേര് ലഭിച്ചത് .