മൂവാറ്റുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
28002saghslogofinal.png

സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ

മുവാറ്റുപുഴ

ദേശപുരാണം...

മൂന്ന് ആറുകൾ തൊടുപുഴയാർ,വടക്കൻപുഴയാർ(കാളിയാർ),കോതമംഗലം പുഴ എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് 'മുവാറ്റുപുഴനാടുകാണി'എന്ന സ്ഥലത്തുവച്ചാണ് ഈ നദികൾ യോജിക്കുന്നത്. പശ്ചിമഘട്ടത്തിലെ പീരുമേട് മലകളിൽ നിന്നാമ് ഈ ചെറുനദികളുടെ ഉത്ഭവം.കാട്ടാരുകളുടെ ഘനഗാമഭീര്യത്തോടെ വടക്കോട്ടു വടക്കുപടിഞ്ഞാറോട്ടുമായി വനഗർഭ യാത്രനടത്തിയശേഷമാമ് മുവാറ്റുപുഴയിൽ ഇവ ഒന്നിക്കുന്നത്.തുടർന്ന് കി.മീ പടിഞ്ഞാറേട്ടു സഞ്ചരിച്ചശേഷം തെക്കോട്ടുതിരിഞ്ഞ് രാമമംഗലം,പിറവം,വെട്ടിക്കാട്ടുമുക്ക് എന്നീ നാട്ടുപുറങ്ങളുിലൂടെ ഒഴുകി വെട്ടിക്കാട്ടുമുക്കിൽ വച്ച രണ്ടായി പിളരുന്നു. ഒരു ശാഖ(ഇതക്തിപുഴ)വടക്കോട്ടുമാറി കൊച്ചിക്കടുത്തുവച്ചും മറ്റേതു(മുറിഞ്ഞപുഴ)തെക്കോട്ടുമാറി തണ്ണീർമുക്കത്തുവച്ചും വേമ്പനാട്ടുകായലിൽ പതിക്കുന്നു.ഈ ഭാഗത്തുവച്ച് മുവാറ്റുപുഴയാർ'മുറിഞ്ഞിപുഴ'എ​ന്ന നാമം സ്വീകരിക്കുന്നു. മുവാറ്റുപുഴയാറിന് 'ഫുല്ലയാർ'എന്നും പേരുണ്ട്.ആകെ നീളം 89 കി.മീ. ഇതിൽ 67 കി.മീ ഗതാഗതയോഗ്യമാണ്.

മൂന്നു നദികൾ ചേർന്നതുവഴി പ്രകൃതി കനിഞ്ഞു നൽകിയ 'മുക്കുകടൽ'എന്ന അപൂർവ്വബഹുമതിക്കർഹമാണ് മുവാറ്റുപുഴ.മുവാറ്റുപുഴ ഒരു പ്രാചീനസംസ്കാരകേന്ദ്രമായിരുന്നു.'കീഴിമലൈ നാടി'ന്റെ കേന്ദ്രവും മുവാറ്റുപുഴയാറായിരുന്നു.മലകളുടെയോ,കുന്നുകളുടെയോ കീഴെയുള്ള ഗ്രാമത്തെ കീഴ്മലൈ നാട്,'മലൈയടിപ്പട്ടി'എന്നിങ്ങനെ വിളിച്ചിരുന്നു.വെമ്പൊലി നാടിന്റെ നാശത്തോടെ കീഴ്മലൈനാടും ഇല്ലാതായി.1750 ൽ മാർത്താണ്ഡവർമ്മ വടക്കുകൂറിനെ കീഴടക്കിയതു മുതൽ തിരുവിതാംകൂറിലെ മണ്ഡപത്തും വാതിലുകളിൽ (താലൂക്ക്)ഒന്നായി. വടക്കുംകൂർ രാജാക്കളുടെ പടപ്പാളയവും പ്രകൃതിവിഭവസംഭരണകേന്ദ്രവും മുവാറ്റുപുഴയായിരുന്നുവെന്നും ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക കേരളത്തിന്റെ വാണിജ്യ-സംസ്കാരിക-കലാമേഖലകളിലെല്ലാം സമീപ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുവാറ്റുപുഴയ്ക്ക് മേന്മയേറെയാണ്.മലയാളക്കരയെ പ്രവർത്തനരംഗമായി നിശ്ചയിച്ച് പാശ്ചാത്യ വ്യാപാരി സമൂഹം ആരംഭിച്ച ഈസ്റ്റിൻഡ്യാ കമ്പനികൾക്ക് കടന്നുകയറാനും ലാഭം കൊയ്തെടുക്കാനും മുവാറ്റുപുഴ വവിയൊരുക്കിയിട്ടുണ്ട്. ഇന്നും കടൽ കടന്നു പോകുന്ന കുരുമുളക്,ഏലം , ചുക്ക് തുടങ്ങിയ വാണിജ്യ വിളകളുടെ സംഭര​ണ വിപണനകളിൽ മുവാറ്റുപുഴയ്ക്ക് പ്രധാനമായ ഒരു സ്ഥാനമുണ്ടായിരുന്നുവെന്ന് കീഴ്മലൈനാടിന്റെ (ഇന്നത്തെ മുവാറ്റുപുഴ തൊടുപുഴ താലൂക്കുകൾ) ചരിത്രം പഠിപ്പിക്കുന്നു.പശ്ചിമ ഗിരിനിരകളിൽ നിന്നും ഉത്ഭവിച്ചൊഴുകുിയ മുപ്പുഴകളിലൂടെ മുളം ചങ്ങാടത്തിലും മറ്റുമായി വനവാസികശ്‍ കൊണ്ടെത്തിക്കുന്ന വാണിജ്യോൽപ്പന്നങ്ങൾ കാലാവസ്ഥയ്ക്കനുകൂലമായി സൂക്ഷിക്കുകയും കടലിന്റെ ശാന്തതയ്ക്കനുഗു​ണമായി തുറമുഖങ്ങളായ ആലപ്പുഴയിലും,കൊച്ചിയിലും കൊണ്ടെത്തിക്കുകയും ചെയ്യുകയെന്നതായിരുന്നു മുവാറ്റുപുഴ കേന്ദ്രമാക്കി പ്രവർ‍ത്തിച്ചുകൊണ്ടിരുന്ന വാർത്തകരുടെ പ്രധാന ജോലി അതോടൊപ്പം വിദേശങ്ങളിൽ നിന്ന് മലയാളക്കരയുടെ തീരങ്ങളിൽ എത്തുന്ന അവശ്യ വസ്തുക്കളെ മധ്യതിരുവിതാംകൂറിലെ ഉൾനാടുകളിൽ എത്തിക്കുന്നതും ഇവർ തന്നെയായിരുന്നു.അതിനാവശ്യമായിട്ടവർ അന്നുപയോഗിച്ചുവന്നത് നഗരാതിർത്തിക്കകത്തുള്ള ചന്തക്കടവും കച്ചേരിക്കടവുമാണ്.കിഴക്കേക്കരയും അന്നത്തെ കാർ‍ഷികോൽപ്പന്ന വിപണനകേന്ദ്രമായിരുന്നുവെന്നുള്ളതിന് പഴമക്കാരും രേഖകളും സാക്ഷ്യം വഹിക്കുന്നു.ചങ്ങാടത്തിൽ കൊണ്ടുവന്നിരുന്ന തടികൾ പരിശോധിക്കാനുള്ള ഫോറസ്റ്റ് വാച്ച് സ്റ്റേഷൻ കിഴക്കേക്കര ഭാഗത്തുണ്ടായിരുന്നു.

ആദിചേരരാജധാനി തൃക്കാരിയൂരായിരുന്നു എന്ന് ഒരഭിപ്രായമുണ്ട്.രാജധാനി വടക്ക് ഇടമലയാർ മുത്ൽ മുവാറ്റുപുഴ നദീതീരം വരെ വ്യാപിച്ചിരുന്നു എന്നും പറയപ്പെടുന്നു.കാവുങ്കരയ്ക്കുു വടക്ക് മുളവൂർ റോഡു കടന്നുപോകുന്ന നിരപ്പ് ചേര രാജാക്കന്മാരുടെ തെക്കുഭാഗത്തെ ആനത്താവളമായിരുന്നത്രേ,ആദിചേരന്മാരുടെ സൈനിക ശക്തി ആനപ്പടയില്‌‍‍‌‍‍‍‍‍‍‍‍‍‍‍‍‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അധിഷ്ഠിതമായിരുന്നു. വെള്ളൂർക്കുന്നത്തെ 'ആനച്ചാൽ‌'ഈ ആനത്താവളത്തിന് തെളിവാണ്.ആനകളെ കുളിപ്പിക്കാൻ കൊണ്ടുപോയിരുന്ന വഴിയായിരിക്കണം'ആനച്ചാൽ'.

രണ്ടാം ചേര സാമ്രാജ്യക്കാലത്തു തൃക്കാരിയൂരിന്റെ പ്രഭാവം അസ്തമിച്ചിരുന്നു.ആര്യൻമാരുടെ ആധിപത്യമായിരുന്നു ഒരു കാരണം.മറ്റൊന്ന് വെള്ളപ്പൊക്കവും.പെരുമാൾ ഭരണക്കാലത്ത് പ്രസ്തുത പ്രദേശമാകെ പല നാടുവാഴികളുടെ ആധിപത്യത്തിലായിരുന്നു.തൊടുപുഴ-മുവാറ്റുപുഴ കോതമംഗലം ഉൾപ്പെടുന്ന പ്രദേശം കീഴ്മലൈനാട്ടിൽ ഉൾപ്പെട്ടിരുന്നു.ആസ്ഥാനം കാരിക്കോടായിരുന്നു.അതിന് തെക്ക് 'വെമ്പൊലിനാടെ'ന്ന് അറിയപ്പെട്ടിരുന്നു.ഇതിന്റെ വടക്കുഭാഗമായിരുന്നു വടക്കുംകൂർ.എ.ഡി 1600ൽ വടക്കുംകൂർ കീഴ്മലൈനാടിനെ കീഴടക്കി.ചുരങ്ങൾ വഴി പാണ്ടി നാട്ടിലേക്ക് നടപ്പാതയും കച്ചവടവുമുണ്ടായിരുന്നു.ശൈവെള്ളാളരും മുസ്ലീങ്ങളുമായിരുന്നു പ്രധാന കച്ചവടക്കാർ.വടക്കുംകൂറിന്റെ ഒരു പ്രധാനപട്ടാളത്താവളമായിരുന്നത്രെ'ശിവൻക്കുന്ന്'.കുന്നിനുചുറ്റും കിടങ്ങകളുണ്ടായിരുന്നു.ആനത്താവളം കിഴക്കേക്കരവരെ വ്യാപിച്ചിരുന്നു.കോട്ടയുടെയും കിടങ്ങിന്റെയും അവശിഷ്ടങ്ങൾ അടുത്തക്കാലം വരെ ഈ പ്രദേശങ്ങളിലുണ്ടായിരുന്നു.ശിവൻക്കുന്നിലെ വലിയ കിണറ്റിൽ യുദ്ധായുദ്ധങ്ങൾ നിക്ഷേപിച്ചിരുന്നത്രെ.

1650ൽ വടക്കുംകൂർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി സൗഹൃദബന്ധമ സ്ഥാപിച്ചു.പണിക്കൻന്മാരും ബ്രാഹ്മണൻന്മാരും കർത്താക്കളുമായ ജന്മിമാർ ഭരണം നിയന്ത്രിച്ചു.ഇവർ തമ്മിൽ കലഹം പചിവായിരുന്നു.മാർത്താണ്ഡവർമ്മ മഹാരാജാവ് യുദ്ധം ചെയ്ത് വടക്കുംകൂറിനെ തിരുവിതാംകൂറിനോട് ചേർത്തു.വള്ളിക്കട,കാരക്കുന്നം,കണ്ടമംഗലം ,ഈരായം എന്നീ തറവാട്ടുകാരായ പണിക്കൻന്മാരുടെ ആധിപത്യം ക്രമേണ കുറയുകയും ക്രിസ്തുമതവും ഇസ്ലാംമതവും പ്രചരിക്കുകയും ചെയ്തു.നാടും നാട്ടാരും മാറി.തിരുവിതാംകൂർ മൂന്നു വലിയ ഡിവിഷനായി വിഭജിക്കപ്പെട്ടു.വടക്കൻ ഡിവിഷൻ ചേർത്തലയ്ക്കു മാറ്റി.ടി മാധവറാവു അത് 1880ൽ കോട്ടയത്തേയ്ക്കു മാറ്റിയ മുവാറ്റുപുഴയും സമീപ പ്രദേശങ്ങളും ഈ ഡിവിഷനിലായിരുന്നു. ഐക്യകേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ഭൂപടം ആരു വരച്ചാലും ഒരു പ്രധാന ബിന്ദു മുവാറ്റുപുഴയെക്കുറിച്ചായിരിക്കും.ക്ഷേത്രത്തോടു ചേർന്നുള്ള വെളിയിടങ്ങളിൽ ,ഗ്രാമൈശ്വര്യത്തിനുവേണ്ടി അവതരിപ്പിക്കാറുള്ള മുടിയേറ്റ് എന്ന ദൃശ്യകല മുവാറ്റുപുഴയിലും പരിസരത്തുമായാണ് പൃഷ്ടിപ്പെട്ടിരുന്നത്.ദാർശിനികസാഹിത്യ നിർമ്മിതിയിലും അതിന്റെ വ്യാപനത്തിലും അഗ്രപൂജാർഹനായ ശ്രീമത് നീലകണ്ഠതീർത്ഥപാദകർക്ക് ജന്മം നൽകിയത് മുവാറ്റുപുഴയാണ്.കേസരി ബാലകൃഷ്ണപിള്ളയുടെ പിതാവ് മുവാറ്റുപുഴ വടക്കുംഞ്ചേരി അകത്തൂട്ട് ദാമേദരൻ കർത്ത,ഒടാട്ടിൽ അഡ്വ.കേശവമേനോൻ,കൊട്ടാരത്തിൻ കുുട്ടപ്പൻവാര്യർ,വെള്ളൂർ രാമുണ്ണിപിള്ള , ആനക്കൂട്ടിൽ കേശവപിള്ള,കക്കാടാശ്ശേരിയിൽ പി,ആർ.നാരായണപിള്ള എന്നിവർ മുവാറ്റുപുഴയുടെ പ്രിയ പുത്രരാണ്.ജന്മം കൊൺ മുവാറ്റുപുഴക്കാരല്ലെങ്കിലും കൗമാര യൗവ്വന കൗതുകങ്ങൾ ഇവിടെ നിന്നേറ്റുവാങ്ങി വളർന്ന്ദേശീയതലത്തിൽ പ്രമുഖരായ സാഹിത്യനായകന്മാർ നിരവധിയാണ്.ജി.ശങ്കരക്കുറുപ്പ്,മലയാറ്റൂർ രാമകൃഷ്ണൻ,പെരുമ്പടവം ശ്രീധരൻ,വൈശാഖൻ‍ തുടങ്ങിയവർ ഇവരിൽ ചിലരാണ്.കവിയായ ഡി.ശ്രീരാമൻ നമ്പൂതിരിയും,ബഹുമുഖപ്രതിഭയായ എം.പി പത്മനാഭനും ഈ നാട്ടുകാരാണ്.

കെ.എം ജോർജ്ജ്(മുൻ മന്ത്രി),ഡപ്യൂട്ടി സ്പീക്കറായിരുന്ന എ,പി,എം ജാഫർഖാൻ,ഡി.വിശ്വനാഥമേനോൻ(മുൻ മന്ത്രി),പി.പി എസ്തോസ്,ഫ്രാൻസിസ് ജോർജ്ജ്,പി.സി തോമസ്(മുൻ എ.പിമാർ),ജോണി നെല്ലൂർ(മുൻ എം.എൽ.എ)അഡ്വ.പി.എം.ഇസ്മായിൽ,ഗോപി കോട്ടമുറിക്കൽ(സി.പി.എം ജില്ലാ സെക്രട്ടറി)തുടങ്ങിയവർ മുവാറ്റുപുഴയുടെ യശ്ശസ്സ് ഉയർത്തിയ രാഷ്ട്രീയ പ്രധാനികലിൽ ഏതാനും ചിലരാണ്.

കേരളത്തിലെ ഏക കോൺക്രീറ്റ് പാലം

അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്നത് ശ്രീമൂലം തിരുന്നാൾ മഹാരാജാവായിരുന്നു.മഹാരാജാവിന്റെ സാന്നിധ്യത്തിൽ അന്നത്തെ ദിവാൻ മന്നത്തു കൃഷ്ണൻ നായരാണ് 1914ൽ ഉദ്ഘാടനം ചെയ്തത്(വല്യപാലം).മൂന്ന് ആർച്ചുകളും രണ്ട് കാലുകളിലുമാണ് പാലം ഉയർന്നുവന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയിൽ നിന്നു തുടങ്ങി തിരുവിതാംകൂർ രാജ്യത്തിന്റെ സെൻട്രൽ റോഡുവരെ(എം.സി റോഡ്)കടന്നു പോകുന്നതിന് മുവാറ്റുപുഴയിൽ ഒരു പാലം ആവശ്യമായി വന്നു.അതാണ് പാലത്തിന്റെ ആവിർബാവത്തിനു കാരണം,ശ്രീമുലം തിരുന്നാള്‌‍‍‍‍‍‍‍‍‍‍‍‍ മഹാരാജാവിന് ജർമ്മൻകാരനായ എമറാൾഡ് എന്ന ഒരു സായിപ്പ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കി സമർപ്പിച്ചു.അതിന്റെ പണിക്ക ഒരു ലക്ഷം രൂപ ചെലവു വരുമെന്ന് പ്രഥമ പരിഗണനയിൽ സായിപ്പ കണക്കാക്കി.ആ എസ്റ്റിമേറ്റനനുസരിച്ച് പാലം പണിയാൻ മഹാരാജാവ് അനുവാദം നൽകി.

പാണ്ഡവർ മുവാറ്റുപുഴയിൽ

പാണ്ഡവരുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് മുവാറ്റുപുഴ.അജ്ഞാതവാസത്തിന്റെ അവസാന നാളുകളിലായിരുന്നത്രേ പാണ്ഢവരുടെ മുവാറ്റുപുഴയിലെ വാസം.മുവാറ്റുപുഴയിലെ സ്ഥലനാമങ്ങളും ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നു.കാവുങ്കര-മുളവൂർ റോഡരികിലെ ഭീമൻ പാറയെന്നു വിളിക്കുന്നു.ഭീമന്റെ പാഞ്ചാലി സഹവാസ കാലത്തായിരുന്നത്രേ പാണ്ഡവർ മുവാറ്റുപുഴയിലെത്തിയത്.

"https://schoolwiki.in/index.php?title=മൂവാറ്റുപുഴ&oldid=466065" എന്ന താളിൽനിന്ന് ശേഖരിച്ചത്