ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കവിതകൾ

അമ്മ

എന്നെ  പെറ്റതും അമ്മ 
എന്നെ സ്നേഹിച്ചതും അമ്മ 
ഞാൻ ആദ്യമായി കണ്ടതും
എൻറെ സ്വന്തം അമ്മ 
എന്നെ പോറ്റിവളർത്തി അമ്മ
എന്നെ ഉമ്മ വെച്ചതുമമ്മ 
എൻറെ കണ്ണിൽ ഉറക്കം കേറീടുമ്പോൾ 
തോളത്താട്ടിയുറക്കുന്നതും അമ്മ
എന്നെ വീഴാതെ നടക്കാൻ പഠിപ്പിച്ചതമ്മ
എല്ലാമെല്ലാം അമ്മ.


നായ

ഭംഗിയുള്ള നായ 
നന്ദിയുള്ള നായ 
എൻറെ സ്വന്തം നായ  
എന്നെ ആപത്തിൽ 
രക്ഷിക്കുമെൻറെ നായ  
എന്നെ വഴക്ക് പറഞ്ഞ വരെ   
മുഖത്തുനോക്കി
കുറയ്ക്കുമെന്റെ നായ 
നായ നായ എൻറെ നായ.

വീട്

എന്തു നല്ല വീട്  
ഭംഗിയുള്ള വീട്
എൻറെ സ്വന്തം വീട്  
അമ്മയുള്ള വീട്  
അച്ഛനുള്ള വീട് 
അനിയനുള്ള വീട് 
അനിയത്തിയുള്ള വീട് 
എന്തു നല്ല വീട് 
എൻറെ സ്വന്തം വീട്.

പൂവ്

പൂവേ പൂവേ പൂച്ചെടിയേ 
നിന്നെ കാണാനെന്തു ഭംഗി
എന്നും രാവിൽ പൂന്തേൻ നുകരാൻ
പൂമ്പാറ്റകൾ വരുന്നുണ്ടോ? 
പൂവേ പൂവേ എന്നോടൊപ്പം 
കളികൂടാനായി വരുന്നുണ്ടോ?
എന്നും രാവിൽ നിന്നെക്കാണാൻ 
ഞാൻ വരാമല്ലോ?




സൗന്ദര്യറാണി

വാർമഴവില്ലേ വന്നാലോ 
ഏഴു നിറത്തിൽ കാണാലോ 
വെയിലും മഴയും വന്നപ്പോൾ
നീയും മാനത്ത് പാഞ്ഞെത്തി 
എന്നെക്കാളും സുന്ദരി നീ
വർണ്ണങ്ങളിലെ സുന്ദരിയാകാൻ 
നിന്നെപ്പോലെ ആരുണ്ട് 
എടുത്തു കാണും  നിൻ അഴക്
അഴകിൽ മുങ്ങിയ മഴവിൽ നീ 
എങ്ങനെ കിട്ടി സൗന്ദര്യം ?
നല്ലതുപോലെ കാത്തോളൂ  
അഴകേ കാക്കാൻ ഞാൻ പ്രാർത്ഥിക്കാം 
നിൻ സൗന്ദര്യം നിലനിർത്താൻ. 
                

മുത്തച്ഛൻ മാവ്

കണ്ടോ നിങ്ങളെൻ  
മുത്തച്ഛൻ മാവിനെ 
എത്ര മനോഹര മാണെൻ 
മുത്തച്ഛൻ മാവ്  
എത്ര ഞാൻ ഓടിക്കളിച്ച മാവ് 
കാണുന്നു  ഞാനെൻറെ
മുത്തച്ഛൻ മാവിനെ  
ഓർക്കുന്നു ഞാനെൻറെ 
മുത്തച്ഛൻ മാവിനെ  
മുത്തച്ഛൻ മാവിലെ മാമ്പഴം
കഴിച്ചതോർക്കുമ്പോൾ 
ഓർക്കുന്നു ഞാനെൻറെ ബാല്യകാലം          

പുള്ളിയുടുപ്പിട്ട പൂമ്പാറ്റ

കണ്ടോ എൻറെ വീട്ടിൻ മുറ്റത്ത് 
സുന്ദരിയായൊരു പൂമ്പാറ്റ 
പുള്ളി പുള്ളിയുടുപ്പിട്ട് 
തേൻ നുകരുന്നൊരു പൂമ്പാറ്റ 
മഴവിൽ നിറമുള്ള പൂമ്പാറ്റ  
ചന്തമെഴുന്നൊരു പൂമ്പാറ്റ  
ഒന്നുതൊടട്ടെ നിൻ ചിറകിൽ 
എന്ത് രുചിയാ പൂവിന് 
ഒന്ന് ചൊല്ലി പൂമ്പാറ്റേ 
പല പല നിറങ്ങളാൽ 
മൂടിയ ചിറയിൽ ഒന്ന് തൊടട്ടെ 
പാറിപ്പറക്കല്ലേ പൂമ്പാറ്റ 
നിൻറെ ചിറകിൽ തൊടുമ്പോൾ.


തത്തക്കുഞ്ഞ്

തെങ്ങിൻറെ പൊത്തിലെ തത്തക്കുഞ്ഞ് 
സന്തോഷത്തോടെ കഴിഞ്ഞ നാളിൽ 
പൊത്തിൽ കഴിഞ്ഞൊരാ പൈതലിനെ
കൂട്ടിൽ പിടിച്ചിട്ടു തീറ്റ നൽകി
തീറ്റ തിന്നില്ല തത്തക്കുഞ്ഞ് 
വെള്ളം കുടിച്ചില്ല തത്തക്കുഞ്ഞ്  
ചിറകിട്ടടിച്ചു ബഹളം വെച്ചു  
അമ്മയെ കാണാതെ തത്തക്കുഞ്ഞ്  
പനയോല കൊടുത്തു ചെറുപയ്യൻ 
പനയോല തിന്നില്ല തത്തക്കുഞ്ഞ് 
അച്ഛനും അമ്മയും പാറിവന്നു  
തത്തക്കുഞ്ഞിനെയും കൊണ്ടങ്ങുപോയി.
                

ആന

ആന വരുന്നേ ആന 
കാലുകൾ നാലുള്ളാന
കൊമ്പുകൾ രണ്ടുള്ളാന
കുഞ്ഞിക്കണ്ണുള്ളാന
പുറകിൽ വാലുള്ളാന                    

മഴവില്ല്

മാനത്തുണ്ടൊരു മഴവില്ല്
അഴകു തുടിക്കും മഴവില്ല്
ഏഴുനിറങ്ങൾ കൂടിയിരിക്കും
കാണാൻ നല്ലൊരു മഴവില്ല്.



കുരങ്ങൻ

ചാഞ്ചാടിക്കടവിൽ ഒരു കുരങ്ങുണ്ട്
മരംചാടി മറിയണ കുരങ്ങുണ്ട്
തലകുത്തി മാറിയണ കുരങ്ങാണ് 
അങ്ങോട്ടും ഇങ്ങോട്ടും ചാടീട്ട്
മരത്തിൽക്കേറണ കുരങ്ങാണ്. 
വാല് മരത്തിൽ ചുറ്റീട്ട്
അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു.
അറിയാതെ കാൽതെറ്റി വീണപ്പോൾ 
കാലുകൾ രണ്ടും ഒടിഞ്ഞല്ലോ 
കയ്യുകൾ രണ്ടും മുറിഞ്ഞല്ലോ 
തലമണ്ട രണ്ടായ് പിളർന്നല്ലോ
പാവം പാവം കുറങ്ങച്ചാർ
അയ്യോ പാവം കുരങ്ങച്ചാർ.             
                           

പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ 
പൂമ്പാറ്റേ നീ വന്നാട്ടെ 
പൂമ്പാറ്റേ പൂമ്പാറ്റേ   
പൂമ്പാറ്റേ നീ വന്നാട്ടെ 
പാറി പറക്കാൻ വന്നാട്ടെ 
പൂമ്പാറ്റേ പൂമ്പാറ്റേ 
പൂമ്പാറ്റേ നീ വന്നാട്ടെ
പൂവിലുറങ്ങാൻ വന്നാട്ടെ 
പൂമ്പാറ്റേ പൂമ്പാറ്റേ  
പൂമ്പാറ്റേ നീ വന്നാട്ടെ 
പൂമണമേറാൻ വന്നാട്ടെ 
പൂന്തേൻ നുകരാൻ വന്നാട്ടെ
എന്നുടെ കൂടെ കളിച്ചാട്ടേ 
പൂമ്പാറ്റേ പൂമ്പാറ്റേ 
പൂമ്പാറ്റേ നീ വന്നാട്ടെ. 
               

സഞ്ചാരം

മഞ്ഞക്കിളിയെ മഞ്ഞക്കിളിയെ 
രാവിലെയെന്താ സഞ്ചാരം 
മാമ്പഴം നിറയും മാന്തോട്ടത്തിൽ 
പോകുന്നു ഞാൻ പോകുന്നു
പച്ചക്കിളിയേ പച്ചക്കിളിയേ
ഉച്ചയ്ക്കെന്താ സഞ്ചാരം
പാടം നിറയും നെൽക്കതിർ കൊത്താൻ 
ഞാനോ വേഗം പോകുന്നു
കരിങ്കുയിലേ പെൺകുയിലേ
എവിടേക്കോടി പോകുന്നു 
കാക്കക്കൂട്ടിൽ മുട്ടയിടാനായ്
പോകുന്നു ഞാൻ പോകുന്നു. 
             

റോസാപ്പൂവ്

എൻറെ മുറ്റത്ത് പൂക്കും 
റോസാപ്പൂവേ 
ചന്തത്തിൽ പൂക്കും റോസാപ്പൂവേ 
നിന്നെ കാണാൻ എന്തൊരു ചന്തം
റോസാപ്പൂവേ 
നിന്നോട് ചങ്ങാതികൾ എവിടെപ്പോയി 
കൊഴിഞ്ഞുപോയോ വാടിപ്പോയോ 
വെള്ളയെവിടെ?ചുവപ്പെവിടെ? 
നിന്നോട് ചെടിയിൽ എന്തേ
കൂർത്ത മുള്ള്
എന്തൊരു ചന്തം റോസാപ്പൂവേ 
നിറമുള്ള റോസാപ്പൂവേ
തലയിൽ വയ്ക്കുന്ന റോസാപ്പൂവേ
നല്ല ഭംഗിയിൽ പൂക്കുന്ന പൂവേ 
എന്ത് ചന്തമുള്ള ഇതളുകൾ  
കൊച്ചു പൂവേ.  
             

എൻറെ കവിത

മാനത്തെങ്ങും പറന്നു നടക്കും
തത്തമ്മ പെണ്ണേ 
പുന്നാര തത്തമ്മ പെണ്ണേ
എൻ കൂടെ പോരാമോ നീ
പുന്നാര തത്തമ്മ പെണ്ണേ
എൻറെ തത്തമ്മ പെണ്ണേ.
           

பட்டாம்பூச்சி

  வண்ண வண்ண பட்டாம்பூச்சிகள் 
  பறக்குது பார் வானத்திலே                                                                            
  எனக்குப் பிடித்த பட்டாம்பூச்சி                                                                             
  பறந்து வருது என்னை பார்க்க                                                                             
  நீலம், மஞ்சள், சிவப்பு 
  எத்தனை எத்தனை பட்டாம்பூச்சிகள்
  வருது பாரு   தேன் குடிக்க 
  வண்ணப்பூக்கள் தோட்டத்திலே             
  வானவில்லின் ஏழு நிறத்தில்
  பறக்கும்  பட்டாம்பூச்சிகள் 
  உலவும் அந்த வானிலே
  பறக்க எனக்கு ஆசையே!!!
 

எங்கள் வீட்டுப் பூனை!

 எங்கள் வீட்டுப் பூனை!-என்
 இதயம் கவர்ந்த பூனை!
 வெள்ளை நிறத்துப் பூனை!
 விழிகள் கறுத்தப் பூனை!
 காலைச் செல்லமாய் கடித்து-தன்
 பசியை உணர்த்தும் பூனை!
 சுவற்றில் பல்லியைக் கண்டால்
 சுலபமாய் பிடித்து திண்ணும்
 சுட்டியான பூனை!
 விட்டில் பூச்சியைக் கண்டால்
 விரைந்து தாவிப் பிடிக்கும்
 விந்தையான பூனை!
 சின்னக் குறும்புகள் செய்யும்
 செல்லமான பூனை!-என்
 சிந்தை கவர்ந்த பூனை!
 பாலை ஊற்றிக் கொடுத்தால்
 பாங்காய் குடித்து விட்டு
 சோங்காய் தூங்கும் பூனை!
 சுத்த வெள்ளைப் பூனை!
 மீசையுள்ளப் பூனை!-என்
 ஆசையான பூனை!



பட்டாம்பூச்சி

பூக்கள் முழுதும் பறந்து திரியும்
பட்டாம்பூச்சியாம்
தங்க நிற கருப்பு நிற 
பட்டாம்பூச்சியாம்.  
தேனை உண்டு மயங்கிப் பறக்கும்
பட்டாம்பூச்சியாம்.
நானும் கூட பறந்து வந்தால்
தேன் தருவாயோ.
பட்டாம்பூச்சி போல நீயும்
பரந்து செல்வாயே
பட்டுக்குட்டி நீயும் கூடி
சேர்ந்து வாழ்வாயே 
சுறுசுறுப்பாய் தினமும் காலை
எழுந்திடுவாயே
காலைக்கடனை முடித்து கல்வி
நிலையம் செல்வாயே.
 


சுத்தம்

நகத்தை நாமும் வளர வளர
வெட்டிட வேண்டும்- தினம்
    காலை மாலை பல்துலக்கி
     சாப்பிட வேண்டும்
காலைக்கடனை கருத்துடனே
முடித்திட வேண்டும்
   முடித்து நீயும் கல்வி நிலையம் 
    சென்றிட வேண்டும் 
பள்ளிக்கூடம் சுத்தமாக 
வைத்திட வேண்டும் 
   அதுவும் கலைக்கோவில் என்று
    உணர்ந்திட வேண்டும் 
தேவையான உணவை மட்டும்
சாப்பிட வேண்டும்
   நல்ல நல்ல பிள்ளைகளாய் 
   வளர்ந்திட வேண்டும்.