ജി.എച്ച്.എസ്.എസ്. അരീക്കോട്/വാർത്ത

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
Puraskaram.png
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം

നൊമ്പരമായി ശബരീഷിന്റെ അമ്മ; നിത്യസ്മൃതിയായി ശബരീഷ് സ്മാരക പുരസ്ക്കാരം

Sabirish11019.png

2018 ഒക്ടോബർ 4. മലപ്പുറത്തിന്റെ സായാഹ്നത്തിന് പ്രാതസൂര്യന്റെ തേജസ്സുണ്ടായിരുന്നു. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി പ്രഥമ ശബരീഷ് സ്മാരക പുരസ്ക്കാര ദാന ചടങ്ങ്. കൃത്യസമയത്ത് തന്നെ എത്തിയ വിദ്യാഭ്യാസ മന്ത്രി പ്രെഫ: സി.രവീന്ദ്രനാഥിന് അതിഥികൾ ഊഷ്മള സ്വാഗതമോതി.വേദിയുടെ ഇടത് വശത്തായി ഇരുന്നിരുന്ന ശബരീഷിന്റെ അമ്മയുടെ കരം നുകർന്ന് മന്ത്രി ഒരു വേള നിശ്ശബ്ദനായി. വിധി തീർത്ത കൂരിരുളിലും ഒരു മകനോടെന്ന പോലെ ആ അമ്മ പ്രതിവചിച്ചു. പ്രിയ മകന്റെ പാവനസ്മരണയ്ക്കു മുമ്പിൽ കേരളം സമർപ്പിക്കുന്ന സ്നേഹോപഹാര ചടങ്ങിൽ ശബരീഷിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും എത്തിയിരുന്നു. തന്നെ കടിച്ചുപറിച്ച ജീവിതാനുഭവങ്ങളിൽ തെല്ലും നിയന്ത്രണം നഷ്ടപ്പെടാത്ത ആ മാതൃത്വം പലരുടെയും കണ്ണുകളെ ഈറനണിയിച്ചു. ആശയും ആശ്രയും പ്രത്യാശയുമായിരുന്ന പ്രിയപുത്രന്റെ ആകസ്മിക വിയോഗം ആ അമ്മയുടെ ഉളളുലച്ച് കാണുമെങ്കിലും...... ചടങ്ങ് പുരസ്ക്കാര ദാനത്തിന്റെതായിരുന്നുവെങ്കിലും ശോകമൂകത തളം കെട്ടി നിന്ന അരങ്ങിൽ മന്ത്രി പറഞ്ഞതും മകൻ ഓടിനടന്നതും ഒരു മഹത്തായ ലക്ഷ്യ പൂർത്തിയ്ക്കായിരുന്നല്ലോയെന്ന് കാലം മാതാവിനെ സമാധാനിപ്പിച്ചു കാണും. കഞ്ഞിനു കിട്ടാതെ പോയ വേനൽച്ചൂടിന്റെ മാധുര്യം കുഴിമാടത്തിൽ വെച്ച് കരഞ്ഞ അമ്മയ്ക്കൊപ്പം കണ്ണീർവാർത്ത മലയാളികൾ -- അവർ ശബരീഷിന്റെ ചെയ്തികളിൽ ഹൃദയ മുത്തമിട്ടു കാണും. കണ്ണുനീർ കൊണ്ട് നനച്ച് മരണം കൊണ്ട് വളമിട്ട ആ സ്മൃതി വൃക്ഷത്തണലിൽ അവർക്കൊപ്പം ഇനി നമുക്കും കഴിഞ്ഞുകൂടാം. വിതയുടെയും കൊയ്ത്തിന്റെയും തത്വശാസ്ത്രം തീർത്ത കവിവാക്യം ഇനി ആ അമ്മയ്ക്കും ഊന്നുവടികളാകട്ടെ.അരീക്കോട് ഗവ:ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക വിക്കിപുരസ്ക്കാരം അമ്മയുടെ കാൽക്കൽ സമർപ്പി്ച്ച് ക്യാമറ കണ്ണടച്ചു തുറന്നപ്പോൾ, അരികിലൂടെ മൗനത്തിന്റെ ഒരു പാട് കൊച്ചുകടലാസുകൾ പാറിപ്പോയി. ശബരീഷിന്റെ പ്രിയ പത്നിയും ഞങ്ങളോടൊപ്പം ചേർന്നപ്പോൾ ജീവിതം പടർത്തുന്ന വേരുകൾ അറ്റുപോകാതെ കാലാതീതമാകട്ടെയെന്ന് മനസ്സിൽ കുറിച്ചു.ശബരീഷിന്റെ കുടുംബാംഗങ്ങളോട് യാത്ര ചോദിച്ച് തിരികെ ബസ്സ് കയറുമ്പോൾ, പുറത്ത് മഴ അപ്പോഴും പ്രളയ പാഠങ്ങൾ പകർന്നു കൊണ്ടേയിരുന്നു.-സുരേഷ് - അരീക്കോട്.

അവാർഡ് ഗാലറി

പത്രവാർത്തകൾ

2018 ഒക്ടോബർ 4 ന് ഗവ. ഹയർസെക്കണ്ടറി സ്കൂൾ അരീക്കോടിന് പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം ലഭിച്ചതിന്റെ വാർത്തകൾ

പത്രവാർത്തകൾ