"ജി.എച്ച്.എസ്.എസ്. അരീക്കോട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 2: |
വരി 2: |
| {{prettyurl|G.H.S.S.Areacode}} | | {{prettyurl|G.H.S.S.Areacode}} |
|
| |
|
| [[പ്രമാണം:Storyhead.png|75px|center]] | | [[പ്രമാണം:Untitledfi.png|300px|center]] |
| <font size=6><font color="red"><center> കവിതകൾ.</center></font> </font size> | | <font size=6><font color="red"><center> കവിതകൾ.</center></font> </font size> |
|
| |
|
15:50, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കവിതകൾ.
|
കവിത
To My Students
Light your heart
With the candle of thoughts
Creating simple harmonic motion
Between heart and brain
And Move forward
With a music in mind
*Noushad Rahim.M
|
|
കവിത
വാക്ക്അക്ഷരക്കൂട്ടിൽ നിന്നും പിറവിയെടുത്ത്
ആശയം ചേർന്നപ്പോളർത്ഥമായി
അമൃതായി പിന്നെ
അടരാത്ത ബന്ധത്തിനടയാളമായ്
അന്ധകാരത്തിൽ അഗ്നിയായ്
അമ്മതൻ രോദനത്തിനാശ്വാസമായ്
അക്ഷരതാളിൽ അറിവിന്റെ
വാതായനങ്ങൾക്ക് അഗ്നിയായ്
അലയിടും ജ്വാലയായ് വാക്ക് ..
വേദന നിറയുന്ന
വേർപാടിൻ കാലത്ത്
വഴിവിളക്കായ്
വേരുകൾ അടരാതെ കാത്തത്
വാക്ക്
നിനവും നിരാശയും
നിഴലും നിലാവും
നിറമാർന്ന താളിൽ
നിറങ്ങളായ് നെയ്തതീ വാക്ക്
കഴുകന്റെ നേരേ കുറിക്കുന്ന
കനലുള്ള കണമായി
കണ്ണീരിൻ നിറവിനെ കളയുന്ന
കൈയ്യിലെ കയ്യാലയായ്
പിന്നെ കടലായി കനലായി വാക്ക് ...
അക്ഷരക്കൂട്ടിൽ നിന്നും പിറവിയെടുത്ത്
അടങ്ങാത്ത രോക്ഷത്തെ പുറത്തെടുത്ത്
അടരാത്ത ബന്ധത്തിൽ പൂത്തുലഞ്ഞ്
അർത്ഥമായ് പുസ്തകത്താളിലും
അടർന്നിറങ്ങി പിന്നെ
അമൂർത്തവും മൂർത്തവും ചേർന്ന്
അനർഗ്ഗമായ്
അനേക മർത്ഥത്തിനുടമയായ്
അർത്ഥത്തിലൂറുന്ന വാക്യമായ്
വാക്കെന്ന 'വാക്ക് '
ഹൻസീന റഷ (H1-B)
|
കവിത
'ആർക്കൊക്കെയോ പറയാനുള്ള എന്തൊക്കെയോ ....കാലമൊഴുകി പോകയാണ്, ഇപ്പോഴാണു മങ്ങിയ ബോധമുദിച്ചത് ..
ചില തെരുവുനാടകങ്ങളെക്കുറിച്ച്.....
പൊയ്തൊഴിയാത്ത മഴയിൽ കുത്തിയൊലിച്ചിറങ്ങിയ ഇരുണ്ട നിറങ്ങളെക്കുറിച്ച് ...
ഉള്ളിൽ മുളപൊട്ടിയ പലതിനേയും കഴുവിലേറ്റണമെന്ന്,
ചോരയിലെഴുതിയ പലതും
കാലങ്ങൾക്കിപ്പുറത്തെ പേയ്ക്കോലങ്ങളാകുമെന്നും ,
മങ്ങിയ സൂചന ലഭിച്ചപ്പോൾ ചുണ്ടിൽ വിരിഞ്ഞ
പരിഹാസച്ചിരിയ്ക്കപ്പുറത്തുമുണ്ടായിരുന്നു
യാഥാർത്ഥ്യത്തിന്റെ ഛായാചിത്രങ്ങൾ..
'സോഷ്യോളജിക്കൽ ഫാക്ട്' എന്ന് പിന്നെയും പിന്നെയും
മനസ്സിനെ പറഞ്ഞു പഠിപ്പിയ്ക്കയാണ് ഞാൻ ....
അവൾക്കു പാടില്ല
ചരിത്രം ഒടുങ്ങുവോളം
ആകാശം മുട്ടുന്ന ആദർശ ശിഖിരങ്ങൾ ....
തൊണ്ടയിടറി ,കണ്ണു നിറഞ്ഞു കവിഞ്ഞ്,
പ്രളയമുണ്ടാക്കി അടുക്കളപ്പടിമേൽ തലതല്ലി ഒടുങ്ങണം ....
നിശ്വാസത്തിന്റ മിടിപ്പുകൾ പഴകിയ ചേലത്തുണ്ടിൽ ഒപ്പിത്തുടച്ച് വീണ്ടുമുണ്ടാക്കണം
എരിഞ്ഞടങ്ങുന്ന അടുപ്പിൽ തീണ്ടാരി രക്തം പുരണ്ട സാമ്പാറുകൾ......
ആത്മഹത്യയ്ക്കും ജീവിതത്തിനും നൽകിയ
സമൂഹശാസ്ത്ര സങ്കൽപ്പങ്ങൾക്കപ്പുറത്തു നിന്നു
മാർക്സും ദുർഖൈമും പുഞ്ചിരി പൊഴിയ്ക്കയാണ് ....
എല്ലാം ശൂന്യതയിലൊടുങ്ങുമെന്ന് നിശബ്ദമായി മൊഴിഞ്ഞ്
അവരും കളമൊഴിഞ്ഞപ്പോൾ പുസ്തക്കെട്ടുകൾക്കിടയിലെ
മരവിപ്പിൽ ഞാനുമെഴുതുകയാണ്
നാളേയ്ക്കു വേണ്ടിയൊരു ആത്മഹത്യാ കുറിപ്പ് ,
അല്ല
കൊലപാതക കുറിപ്പ് .............
ഉള്ളിലെ തീയിൽ എല്ലാം ഞെരിച്ചമർത്തി
ഞാനുമൊടുങ്ങട്ടെ എന്നേയ്ക്കുമായ്.....
എന്നേയ്ക്കുമായ്.................
അനുശ്രീ, ഹ്യുമാനിറ്റിക്സ്.
|
|
കവിത
കടലാസിന്റെ സ്വപ്നങ്ങൾ ഒരു
കടലാസുകഷ്ണത്തിനും
മോഹങ്ങളുണ്ടല്ലേ!
ചിറകുകൾ
തുന്നിച്ചേർത്ത്
ഒരു
നൂലിൽ കോർത്ത്
'പട്ടം പട്ടം"
എന്നുവിളിച്ച്
അതിനെ
ആകാശത്തേക്ക്
ഒന്നു
തുറന്നു വിട്ട് നോക്ക്
അപ്പോളറിയാം
അതിന്റെയൊരു
തുള്ളിച്ചാട്ടം
അവസാനം
നൂലു പൊട്ടിച്ച്
അതിനെയൊന്ന്
സ്വതന്ത്രയാക്കൂ
അപ്പോൾ കാണാം
ഊളിയിട്ടുള്ള
അതിന്റെയൊരു
പറന്നു പോക്ക്
നൗഷാദ് റഹീം
|
|