എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ പത്രം

മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു.
തുടങ്ങനാട് : ഈ മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് കുട്ടികളെ സ്കൂളിലേക്ക് സ്വാഗതംചെയ്തത് .പ്രോട്ടോകോൾ പ്രകാരം സ്കൂളുകൾ അലങ്കരിക്കുകയുംപ്രവേശനോത്സവം നടത്തുകയും ചെയ്തു. കുട്ടികളെ രണ്ട് ബാച്ചുകളായിത്തിരിച്ചാണ് അധ്യാപനം നടത്തിയത് .ആദ്യത്തെ ബാച്ചിൽഉള്ള കുട്ടികൾ തിങ്കൾ, ചൊവ്വ,ബുധൻ ദിവസങ്ങളിലും രണ്ടാമത്തെ ബാച്ചിൽ ഉള്ള കുട്ടികൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ആയിട്ടാണ് സ്കൂളിലെത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ഒരു ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്നരീതിയിലാണ് കുട്ടികൾ ഇരുന്നത് ക്ലാസ് സമയത്ത് ഉടനീളംകോവിഡ് പ്രോട്ടോകോൾ പാലിക്കുവാൻ പരിശ്രമിച്ചു.


എഡിറ്റോറിയൽ ഇടുക്കിജില്ലയിലെപ്രകൃതിരമണീയമായസ്ഥലത്ത്തുടങ്ങനാട് ഗ്രാമത്തിന്റെ അഭിമാന സ്തംഭമായി വിളങ്ങുന്ന സരസ്വതി വിദ്യാലയമാണ് തുടങ്ങനാട് തോമസ് ഹൈസ്കൂൾ. നവതി പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശി പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി പുതിയ തലമുറയ്ക്ക് ഇന്നും വഴികാട്ടിയായി തുടരുന്നു. പഠനരംഗത്ത് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച സെൻറ് തോമസ് ഹൈസ്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ പ്രവർത്തനങ്ങളിലും മറ്റു സ്കൂളുകൾക്ക് മാതൃകയാണ്. കലാകായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്ത്   മികവിന്റെ കേന്ദ്രമായി മാറുന്ന ഈ സ്കൂളിന്റെ വിജയത്തിന് പിന്നിൽ അർപ്പണ മനോഭാവമുള്ള അധ്യാപകരുടെയും മാനേജ്‍മെന്റിന്റെയും പിടിഎയുടെയും സുമനസ്സുകളായ നാട്ടുകാരുടെയും നിസ്തുലമായ സംഭാവനകൾ വിസ്മരിക്കാനാവില്ല ശതാബ്ദി ലേക്ക് ചുവടുവയ്ക്കുന്ന സ്കൂളിന് ഇനിയും നിരവധി സുവർണ്ണ നേട്ടങ്ങൾ തിലകക്കുറിയായി മാറട്ടെ എന്ന് ആശംസിക്കുന്നു.

മൊബൈൽ ഫോണിൻറെ ഉപയോഗങ്ങളും

  ദുഷ്യഫലങ്ങളും....

നേഹ ജോയ്‌സ്   1 0A

തുടങ്ങനാട് :സന്ദേശവിനിമയ രംഗത്തെ ഇളക്കിമറിച്ച

ഒന്നാണ്മൊബൈൽഫോണിൻറെകണ്ടുപിടിത്തം.മൊബൈൽ

ഫോണിൻറെകണ്ടുപിടുത്തത്തോടെമനുഷ്യൻറെജീവിതശൈലി

തന്നെമാറ്റിമറിച്ചു.മൊബൈൽഫോൺഇല്ലാതെഇന്നത്തെ 

തലമുറക്ക്ജീവിക്കാൻകഴിയില്ല.അത്രമാത്രം മനുഷ്യരുടെ ഇടയിൽ ഇടംനേടി.ഫോണിലൂടെഅറിവുനേടാനുംവളരുവാനും

മാനസികഉല്ലാസത്തിനായുംഉപയോഗിക്കുന്നു.അതോടൊപ്പം

തന്നെ മനുഷ്യർക്ക്വഴിതെറ്റിപ്പോകാനും മൊബൈൽ

ഫോണുകൾ കാരണമാകുന്നു.ടിക്കറ്റുകൾ ബുക്ക് ചെയ്യുവാനും

വിവരങ്ങൾ കൈമാറാനും നേരിൽകാണാതെ വിവരങ്ങൾ ഓൺലൈനായിഅറിയുവാനുംഎന്നിങ്ങനെപലപലരീതിയിൽ

മൊബൈൽ ഫോണുകൾഉപയോഗമാണ്.എന്നാൽ ഇതിനെല്ലാം പുറമേ ഇതിന് ചില മോശ ഗുണങ്ങളുണ്ട്.നോൺ അയോണൈസിംഗ് റേഡിയേഷൻ വിദഗ്ധനും വാഷിങ്ടൺയൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ഡോ.ഹെൻട്രിലാ തലച്ചോറിലെ

കോശങ്ങൾ നശിക്കത്തക്ക വിധത്തിലുള്ള മാറ്റങ്ങൾക്ക് സെൽഫോൺറേഡിയേഷൻ കാരണമാകുന്നുവെന്ന് കണ്ടെത്തി.പല പല തലച്ചോറ്രോഗങ്ങൾക്കും മൊബൈൽ ഫോൺ കാരണമാകുന്നു.മൊബൈൽ ഫോണുകൾ നമുക്ക് ഉപയോഗം ഉള്ളതും അതേസമയംദോഷഗുണങ്ങൾ ഉള്ളതുമാണ് എന്ന് മനസ്സിലാക്കാം.അതിനാൽ നാം അത്യാവശ്യത്തിനു മാത്രം ഫോണുകൾഉപയോഗിക്കുക.വളരെ ശ്രദ്ധയോടുകൂടിവേണംഫോണുംസോഷ്യൽമീഡിയയും

ഉപയോഗിക്കാൻ, ഒരിക്കലും അതിൽ അടിമ ആവാതെ ഇരിക്കാൻ ശ്രദ്ധിക്കുക.

ചരിത്രവിജയം

തുടങ്ങനാട് :2020 -21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് നമ്മുടെ സ്കൂൾ ചരിത്രവിജയം നേടി . പരീക്ഷ എഴുതിയ എല്ലാ കുട്ടികളും നല്ലനിലയിൽ വിജയിക്കുകയും 31കുട്ടികൾ ഫുൾ എ പ്ലസും , 16 കുട്ടികൾ 9 എ പ്ലസും കരസ്ഥമാക്കി. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്കൂളിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ വച്ച് അഭിനന്ദിക്കുകയും മെഡലുകൾ സമ്മാനിക്കുകയും ചെയ്തു.



ഭൂതക്കുഴി വിസ്മയം

മാര്ഗരറ്റ് ബിജു  1 0 B

തുടങ്ങനാട് :ഇടുക്കി ജില്ലയിൽ മൂലമറ്റം റൂട്ടിൽ ശങ്കര പള്ളി എന്ന സ്ഥലത്താണ് ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത എല്ലാവരെയും ആകർഷിക്കുന്ന ഒന്നുതന്നെയാണ്. അധികമാരും അറിയാത്തതും എന്നാൽ വളർന്നുകൊണ്ടിരിക്കുന്നതുമായ ഒരു കൊച്ചു ടൂറിസ്റ്റ് കേന്ദ്രമാണ് ഭൂതകുഴി. എപ്പോഴുമെന്നപോലെ തന്നെ വെള്ളം ലഭ്യമാണെങ്കിലും മഴക്കാലത്താണ് അതിന്റെ മനോഹാരിത പൂർണമാകുന്നത്.വെള്ളച്ചാട്ടത്തിന്റെ ശക്തിയും ഒഴുക്കും അനുസരിച്ചാണ് ഭൂതക്കുഴി കൂടുതൽ മനോഹരമാകുന്നത്. ഭൂതകുഴിയുടെ ഏറ്റവും വലിയ പ്രത്യേകത ശുദ്ധമായ ജലമാണ് ഇവിടെ ഒഴുകുന്നത് എന്നതാണ്. മറ്റൊന്ന് ഇതിന്റെ ദൃശ്യഭംഗിയും. വെള്ളച്ചാട്ടത്തിലേക്കുള്ള വഴി അല്പം കുഴപ്പം പിടിച്ചതാണെങ്കിലും അത്ര ബുദ്ധിമുട്ടുള്ള യാത്ര ഒന്നുമല്ല ഇത്. ഒരുവിധത്തിലുള്ള നിയന്ത്രണങ്ങൾ ഒന്നും  കൂടാതെതന്നെ കാണികൾക്ക് പ്രവേശിക്കാൻ കഴിയുന്നതാണ്. വെള്ള ക്ഷാമം ഉള്ള ഇവിടുത്തെ ജനങ്ങൾക്ക് ഒരു ആശ്രയമാണ് ഈ വെള്ളച്ചാട്ടം. ഇത് സഞ്ചരികളുടെ കളുടെ ഒരു ഇഷ്ടകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്നു. ഇവിടെ വരുന്ന കാണികൾക്ക് ഭൂതക്കുഴി ഒരു നല്ല അനുഭവം നൽകുന്നു. ഭൂമിയുടെ സ്വർഗം എന്ന് തന്നെ ഈ വെള്ളച്ചാട്ടത്തെ നമുക്ക് വിശേഷിപ്പിക്കാവുന്നതാണ്.

വാക്സിൻ എടുക്കു സുരക്ഷിതരാകൂ...

ആർച്ച ബിനു 1 0 A

    തുടങ്ങനാട് : 'എഡ്വേർഡ് ജെന്നർ' എന്ന ഇംഗ്ലീഷ് ഡോക്ടർആണ്ആധുനിക പ്രതിരോധകുത്തിവെപ്പിന് തുടക്കം കുറിച്ചത്.ലാറ്റിൻ വാക്കായ 'Vacca' യിൽ നിന്നാണ്

പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാക്സിനേഷൻ  എന്ന പേര് കിട്ടിയത്. പകർച്ചവ്യാധിക്കെതിരെ വികസിപ്പിച്ച ആദ്യത്തെ വാക്സിൻ ആണ്'വസൂരി വാക്സിൻ'.പ്രത്യേക പകർച്ചവ്യാധിക്ക് സജീവമായ പ്രതിരോധശേഷിപ്രദാനം ചെയ്യുന്ന ഒരു ജൈവിക തയ്യാറെടുപ്പാണ് വാക്സിൻ .  വാക്സിനിൽസാധാരണയായി ഒരു രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവിയോട് സാമ്യമുള്ള ഒരു

ഏജന്റ് അടങ്ങിയിരിക്കുന്നു, ഇത് പലപ്പോഴും സൂക്ഷ്മജീവിയുടെ ദുർബലമായതോ കൊല്ലപ്പെട്ടതോ ആയ രൂപങ്ങളിൽ നിന്നോ അതിന്റെ വിഷവസ്തുക്കളിൽ നിന്നോ അതിന്റെ ഉപരിതല പ്രോട്ടീനുകളിൽ ഒന്നിൽ നിന്നോ നിർമ്മിക്കപ്പെടുന്നു .വാക്സിൻ വികസനത്തിന്റെയും ഉൽപാദനത്തിന്റെയും ശാസ്ത്ര

ത്തെ 'വാക്സിനോളജി 'എന്ന് വിളിക്കുന്നു .

        രോഗമില്ലാത്ത തലമുറയ്ക്ക് വാക്സിനേഷൻ അനിവാര്യം
ജീവന്റെ ഡിജിറ്റൽ ലൈബ്രറി

നിഖിത തെരേസാ മനുവേൽ   1 0B

തുടങ്ങനാട് :ജീവന്റെ അതിസങ്കീർണ തലങ്ങളെക്കുറിച്ച് അറിയാനുള്ള മനുഷ്യന്റെ അടങ്ങാത്ത ത്വര ജീവന്റെ തന്മാത്രയായ DNA യുടെ സൂക്ഷ്മഘടനയിലേക്കും DNA യുടെ രാസജൈവ പ്രവർത്തനങ്ങളുടെ കണ്ടെത്തലിലേക്കും ലോകത്തെ നയിച്ചു. മനുഷ്യ DNA യിലെ 99% നൈട്രജൻ ബേസ് പെയർ ക്രമീകരണങ്ങളെയും 99.9% കൃത്യതയോടെ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയ രാജ്യാന്തര ഗവേഷണ പദ്ധതിയായിരുന്നു 1990 ൽ ആരംഭിച്ച് 2003 ൽ അവസാനിച്ച ഹ്യൂമൻ ജീനോം പ്രോജക്ട് . മനുഷ്യ ജനിതക ഘടനയുടെ കുരുക്കഴിച്ച ഗവേഷകർ ഇന്ന് ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളുടെയും ജനിതക ഭാഷ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ആ പദ്ധതിയുടെ പേരാണ് Earth BioGenome Project . അമീബ മുതൽ നീലത്തിമിംഗലം വരെ നീളുന്ന പരസ്പരബന്ധിതമായജീവന്റെതന്മാത്രതലംകൃത്യമായിരേഖപ്പെടുത്തിയെടുക്കുന്നതിനുള്ള ജീവശാസ്ത്ര പദ്ധതി.

യൂകാരിയോട്ടുകളുടെ ഭൂമികോശത്തിനകത്ത് വ്യക്തമായി മർമം സ്ഥിതി ചെയ്യുന്ന ജീവികളാണു യൂകാരിയോട്ടുകൾ . അമീബ, യുഗ്ലീന തുടങ്ങിയ ഏകകോശ ജീവികൾ ഉൾപ്പെടുന്ന പ്രൊട്ടിസ്റ്റ, ഫംഗസുകൾ, സസ്യങ്ങൾ, ജന്തുക്കൾ എന്നിവയെല്ലാം യൂകാരിയോട്ടുകളാണ്. 20 ലക്ഷത്തോളം വിവിധ യൂക്യാരിയോട്ടിക്ക് സ്പീഷിസുകളെ തിരിച്ചറിയുകയും അവയ്ക്ക് ശാസ്ത്രനാമം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഭൂമിയിൽ 80 ലക്ഷത്തിലേറെ യൂക്യാരിയോട്ടിക്ക് സ്പീഷിസുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. തിരിച്ചറിഞ്ഞ സ്പീഷിസുകളിൽ വെറും 0.2% ജീവികളുടെ ജനിതക ഘടന മാത്രമേ ജീനോം സ്വീക്വൻസിങ്ങിന് വിധേയമാക്കിയിട്ടുള്ളൂ.ഭൂമിയിൽ അധിവസിക്കുന്ന യൂക്ക്യാരിയോട്ടിക്ക് സ്പീഷിസുകളുടെ DNAയിലെ നൈട്രജൻ ബേസ് പെയർ ഭാഷ മനസ്സിലാക്കി അവയെ ഡിജിറ്റൽ ലൈബ്രറിയാക്കി മാറ്റുക എന്ന ഭഗീരഥ പ്രയത്നമാണ് Earth BioGenome Project ലൂടെ നടക്കുന്നത്. ഭൂമിയിലെ ജീവന്റെ ഒരു ഡിജിറ്റൽ ലൈബ്രറി എന്നു ചുരുക്കത്തിൽ പറയാം.10 കൊല്ലം,15 ലക്ഷം സ്പീഷിസ്,EBP യുടെ തുടക്കം 2018 നവംബറിൽ ആയിരുന്നു. 15 ലക്ഷം യൂക്യാരിയോട്ടിക്ക് ജീവ സ്പീഷിസുകളെ ഏറ്റവും ഉയർന്ന ഗുണനിലവാരത്തിൽ പൂർണ ജീനോം സ്വീക്വൻസിങ്ങിന് വിധേയമാക്കുക എന്നതാണ് EPB യുടെ ലക്ഷ്യം. പദ്ധതി കാലഘട്ടം 10 വർഷങ്ങളായി കണക്കാക്കിയിരിക്കുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ഡേറ്റ ഡിജിറ്റലായി ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും 1 exabyte (1 billion GB) ഡിജിറ്റൽ സംഭരണശേഷി ആവശ്യമാണെന്നും കണക്കാക്കുന്നു. 470 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. EPB യുടെ പ്രവർത്തനങ്ങളുടെ തലവൻ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡോ. ഹാരിസ് ലിവിൻ ആണ്. യൂണിവേഴ്സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഡേവിസ് ജീനോം സെന്ററാണ് പദ്ധതി പ്രവർത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും നിർവഹിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജീനോമിക് ലബോറട്ടറികളിലായി EPB യുടെ ഗവേഷണങ്ങൾ പുരോഗതി പ്രാപിക്കുന്നു.

ഇന്റർനാഷനൽ നെറ്റ്‌വർക്ക് ഓഫ് നെറ്റ്‌വർക്ക്ലോകത്തിന്റെ വിവിധ ഭാഗങ്ളിലുള്ള ലക്ഷകണക്കിനു സസ്യ ജന്തുക്കളുടെ ജനിക ഘടന രേഖപ്പെടുത്തുക എന്നത് അതി ശ്രമകരമായ പ്രവർത്തനമാണ്. ഓരോ വ്യത്യസ്ത ഭൂഭാഗങ്ങളുടെയും പ്രാദേശിക താൽപര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത പ്രോജക്ടുകൾ രൂപീകരിച്ചിരിക്കുന്നു. അത്തരത്തിൽ ഏകദേശം 49 പ്രോജക്ടുകൾ EPB യുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നു. വെർട്ടിബ്രേറ്റ് ജീനോം പ്രോജക്ട്, ഡാർവിൻ (ടീ ഓഫ് ലൈഫ് പ്രോജക്ട്, ആഫ്രിക്കൻ ബയോ ജീനോം പ്രോജക്ട്, യുഗ്ലീന ഇന്റർനാഷണൽ നെറ്റ്‌വർക്ക്, ഗ്ലോബൽ ആൻഡ് ജീനോം അലയൻസ് എന്നിവ അവയിൽ ചിലതാണ്. ആഫ്രിക്കയിൽ മാത്രം കാണുന്ന 1,05,000 സസ്യജന്തുക്കളുടെ ജനിതകഘടന രേഖപ്പെടുത്തുകയാണ് ആഫ്രിക്കൻ ബയോ ജീനോം പ്രോജക്ടിന്റെ ലക്ഷ്യം. ബ്രിട്ടനിൽ കാണുന്ന 60,000 ത്തോളം ജീവികളുടെ ജീനോം സീക്വൻസ് ചെയ്തു രേഖപ്പെടുത്തുക എന്നതാണ് ഡാർവിൻ പ്രോജക്ടിന്റെ ലക്ഷ്യം. 2021 ൽ 22 രാജ്യങ്ങളിലെ 44 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും അഞ്ഞൂറോളം ഗവേഷകർ EPB യുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു.

     ഫുൾ A+ നേടിയ കുട്ടികളെ ആദരിച്ചു      
a
a
                                           

തുടങ്ങനാട്   03-03-2022 - ഇടുക്കി എംപി അഡ്വ. ഡീൻ  കുര്യയാക്കോസിന്റെ വിദ്യാഭാസ പദ്ധതിയായ 'RISE' ന്റെ ഭാഗമായി തുടങ്ങനാട് സെന്റ്‌ തോമസ് ഹൈ സ്കൂളിൽ വരികയും 2020-21 അദ്ധ്യാന വർഷങ്ങളിലെ SSLC പരിഷയിൽ ഫുൾ എ പ്ലസ്  വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.സ്കൂൾ  സ്റ്റാഫും പ്രഥമ അധ്യാപികയും നേത്രത്വം വഹിച്ചു. ഇടുക്കി കെയർ ഫൌണ്ടേഷന്റെ വിദ്യാഭ്യാസ -സാമൂഹിക പരിപോഷക  പദ്ധതിയായ  'RISE'  ( Rejuvenating   Idukki - Socially Educationally ) ന്റെ  ഭാഗമായി ALS IAS അക്കാദമിയുടെ സഹകരണത്തോടെ ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായാണ്  എംപി ഫുൾ A+ നേടിയ കുട്ടികളെ ആദരിക്കുകയും അഭിനന്ദിക്കുകയും മൊമെന്റോ കൊടുക്കുകയും ചെയ്തത്.        ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ഉന്നതമേഖലകളിലേക്ക് കുട്ടികളെ എത്തിക്കുവാൻ പ്രാപ്തരാക്കുന്നതിനുമായാണ്  ഇടുക്കി എംപി രൂപീകരിച്ച ഇടുക്കി കെയർ പദ്ധതിയുടെ കീഴിൽ സാമൂഹിക വിദ്യാഭാസ പരിഫോഷത്തിനായി റൈസ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂൾ മാനേജർ  ഫാദാർ തോമസ് പുള്ളാട്ട് അധ്യക്ഷനായി. പ്രഥമഅധ്യാപിക ലിന്റാ പ്രിൻസും ഹിന്ദി അദ്ധ്യാപകൻ ജിമ്മി മാത്യുവും സ്കൂൾ പി.റ്റി.എ മെമ്പർ ബെന്നി പറേക്കാട്ടും സംസാരിച്ചു.

ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ

തുടങ്ങനാട്: തുടങ്ങനാട് സെൻ്റ് തോമസ് ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തപ്പെട്ടു.23/02/2022 ബുധൻ 1:30 PM മുതൽ 4 PM വരെ കൗൺസിലിംഗ് വിദഗ്ധ ശ്രീമതി പ്രീതി പി.ആർ ലഹരിയുടെ കണാക്കയങ്ങളെക്കുറിച്ചും കുട്ടികൾ അകപ്പെട്ടുപോകുന്ന അപകടങ്ങളെക്കുറിച്ചും തൽഫലമായുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും വിശദമായി കുട്ടികളെ ബോധവത്കരിച്ചു. ഹൈസ്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിൻ്റാ  പ്രിൻസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാറിന് സീനിയർ അദ്ധ്യാപകൻശ്രീ ജിമ്മി മറ്റത്തിപ്പാറ കൃതജ്ഞത പ്രകാശിപ്പിച്ചു.

മലങ്കരഎന്ന സ്വപ്നഭൂമി

ക്രിസ്റ്റീന  1 0 B

തുടങ്ങനാട് :കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതിചെയ്യുന്നഅണക്കെട്ടാണ് മലങ്കര. മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്ന് പുറംതള്ളുന്ന വെള്ളമാണ് പ്രധാനമായും ജലാശയത്തിൽ എത്തുന്നത്. മറ്റു ഡാമുകളിൽ നിന്ന് വ്യത്യസ്തമായി വേനൽക്കാലത്ത് ജല സമൃദ്ധമാണ് മലങ്കര.പരമാവധി 42 മീറ്ററാണ് അണക്കെട്ടിന്റെ  സംഭരണശേഷി. വേനൽക്കാലത്ത് മൂലമറ്റം വൈദ്യുത നിലയത്തിലെ ഉത്പാദന

കൂട്ടുന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയരും. ചെറുതും വലുതുമായ നൂറിലേറെ കുടിവെള്ളപദ്ധതിയുടെ ആശ്രയകേന്ദ്രം ആണ് മലങ്കര അണക്കെട്ട്. കനാലിലൂടെ വെള്ളംഒഴു ക്കാൻ ഡാമിൽ 39 മീറ്റർ വെള്ളം ആവശ്യമാണ്. ഈ കനാലിലൂടെഎത്തുന്ന വെള്ളമാണ് ചുറ്റുപാടുമുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെകിണറുകളിൽ ഉറവയായി എത്തുന്നത്. ഏക്കർ കണക്കിന് കൃഷിയും ഈവെള്ളത്തെ ആണ് ആശ്രയിക്കുന്നത്.വേനൽക്കാലമായാൽ

വെള്ളത്തിനായി വിയർക്കുന്ന നാട്ടുകാർക്ക് ഒരു ആശ്വാസമാണ് ഈ അണക്കെട്ട്.വിനോദസഞ്ചാരികളെആകർഷിക്കുന്നവിവിധവികസനപ്രവർത്തനങ്ങൾ

ഈ അണക്കെട്ടിൽ നടത്തേണ്ടതുണ്ട്. വിനോദസഞ്ചാര ഉപാധികളിൽ അഗ്രഗണ്യനായ ബോട്ടിങ്ങിന് മലങ്കര ജലാശയത്തിൽ വിശാലമായ

സൗകര്യം ഏർപ്പെടുത്താം.
എൻ .എം .എം.എസ് .സ്കോളർഷിപ്പിൽ മികച്ചവിജയം


തുടങ്ങനാട് : 2020- 21 അധ്യായന വർഷത്തെ എൻ.എം.എം.എസ് .സ്കോളർഷിപ്പിന് നമ്മുടെ സ്കൂളിലെ അനുശ്രീ ഷാജി ,ജെനിഫർ  തെരേസ ജോ, അനീന ജയിംസ് എന്നിവർ നേടി. സ്കൂളിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ അവരെ അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.



അശ്വതി രവീന്ദ്രൻ 1 0 A
തുടങ്ങനാട് സ്പൈസസ് പാർക്ക്

തുടങ്ങനാട് : തുടങ്ങനാട് സ്പൈസസ് പാർക്ക് ഒന്നാം ഘട്ടത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങി. അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വെള്ളം എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുക. പാർക്കിന് ചുറ്റുമതിലും സുരക്ഷാവേലികളും സ്ഥാപിക്കും. പ്രാരംഭ നടപടികൾ പൂർത്തീകരിക്കുന്നതിനു വേണ്ടി 12 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഏലം, കുരുമുളക് എന്നിവയുടെ സംസ്കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007ൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് 27 കോടി രൂപ അനുവദിച്ചതോടെയാണ് പദ്ധതിയുടെ തുടക്കം.

പരസ്യം

Published by St.Thomas High School Thudanganad