എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
< എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ
10:37, 11 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) (ഹരഗ)


കവിത

കുസൃതിക്കാറ്റ്

മാവിന്റെ ചോട്ടിലെ പൂന്തണൽ ഛായയിൽ മാമ്പൂവിൻ മണമുള്ള കൊച്ചുമുറ്റത്ത് പുസ്തകത്തോടൊത്ത് കൂട്ടുകാരോടൊത്ത് പാട്ടുകൾക്കീണമായ് നൃത്തമിട്ടു കൊച്ചുകഥകളും കുട്ടികവിതയും നൃത്തത്തിനൊപ്പം താളമിട്ടു. പൂക്കൾപൊഴിക്കുവാൻ ഓടിയെത്തുന്നൊരാ കൊച്ചുകാറ്റെങ്ങോ ഓടിയൊലിച്ചുപോയ് അണ്ണാറക്കണ്ണനും കിളികൾക്കമൊപ്പമാ പൊത്തിൽ കയറിയൊളിച്ചുവെന്നോ പൂക്കളോടൊപ്പം, ശലഭങ്ങൾക്കൊപ്പവും കൂട്ടുകാരൊപ്പവും കാത്തിരുന്നു ഏകാന്തയാമത്തിൽ നിനയ്ക്കാതെ വന്നെനെ തലോടിയൊളിച്ചുവോ കൊച്ചുകാറ്റ് കാത്തിരുപ്പുകൾ നീണ്ടകന്നുപോകവേ കാറ്റിനെതേയിയലഞ്ഞു ഞങ്ങൾ നാളുകൾ നീണ്ട കാത്തിരിപ്പിനൊരു വിരാമം കുറിച്ചൊരാ കാലമെത്തി കൂട്ടുകാരൊരോ മാങ്ങപ്പെറുക്കി ഞാൻ പുളിയും മധുരവും നുകർന്നുവല്ലോ പൂങ്കാറ്റ് വന്നീല മാമ്പഴം വീഴ്ത്തീല എന്തേ വരാത്തതെൻ കള്ളക്കാറ്റേ ഒടുവിലാച്ചോട്ടിൽ അവശയായി ഞാനൽപ്പം കാറ്റിനായ് കൊതിച്ചിരിക്കവേ വേഗം കൊടുങ്കാറ്റ് പോലാ ഉറക്കച്ചടവുമായ് വന്നെന്നെ മയക്കിയൊരിളം കുരുന്നായ് എന്റെ മയക്കത്തിൽ കൊച്ചുകിനാവിലായി ഞാൻ കണ്ടു താമരപ്പൊയ്കക്കൊപ്പം ശലഭങ്ങൾക്കൊപ്പം കുയിലുകൾക്കൊപ്പം നൃത്തമാടുന്നു ദാ കൊച്ചുകാറ്റ് പിന്നെ മടിക്കാതെ വന്നെൻ കരങ്ങളിൽ നൽകി നിറയെ മാമ്പഴങ്ങൾ സ്വപ്നത്തിൽ എൻ മേലെ മാമ്പൂ മഴ പെയ്യിച്ച് ഓടിയൊലിക്കുന്നു കൊച്ചുകാറ്റ് എന്റെ മയക്കത്തിൽ ഞാനറിയാതെയെൻ അരികത്തുവന്നു ഇളം കാറ്റ് നിന്നെയലഞ്ഞു ഞാൻ കാടുകൾ മേടുകൾ തേടിയലഞ്ഞൊരു ഭ്രാന്തിയായി അനിറ്റ കെ സെബാസ്റ്റ്യൻ

കഥ

കാത്തിരിപ്പ്

വരണ്ടു കീറിയ നെൽപ്പാടങ്ങൾക്കു നടുവിലൂടെ ഒരു കണ്ണീർച്ചാലുപോലെ, തന്റെ പ്രതീക്ഷയുടെ നീർച്ചാലായി ഒഴുകുക്കൊണ്ടിരുന്ന ചെറിയ കൈത്തോട്ടിലേയ്ക്കു തുറിച്ചുനോക്കിക്കൊണ്ട് വൈക്കോൽ കൂനമേൽ ഒറ്റക്കാൽകൊണ്ട് നിൽക്കാൻ പ്രയാസപ്പെട്ട് ആ കൊക്കിരുന്നു. കാർമുകിലുകൾക്ക് കടന്നുവരാനാകാതെ തടയണയുമായി നിൽക്കുന്ന സൂര്യന്റെ കരങ്ങൾ ഭൂമിയിലെ അവസാന തുള്ളി ഝലത്തേയും ഊറ്റിക്കുടിക്കുന്നതും കൊക്ക് ഒരു നെടുവീർപ്പോടെ, ഒരു തേങ്ങലോടെ കണ്ടു നിന്നു. കർക്കിടകമാസത്തിലെ കൊരിച്ചൊരിയുന്ന മഴയെ സ്വപ്നം കണ്ടുകൊണ്ട് ശുഭകരമായ അക്കാലത്തെ ഇളം വെയിലിന്റെ മധുരിമയെ സ്വപ്നം കണ്ടുകൊണ്ടാണ് താൻ കഴിഞ്ഞ ദിവസം ഉറക്കമുണർന്നതെന്ന് കൊക്ക് ഒരു നിസ്സപായതയോടെ ഓർത്തു. പക്ഷേ, കണി കണ്ടത് ദാഹജലമില്ലാതെ അവസാനമായി ഒരിറ്റു വെളളം കുടിക്കാതെ മരിച്ച തന്റെ കൂട്ടുകാരിയുടെ മൃതശരീരവും ഇന്നും മഴയില്ലെങ്കിൽ ആ വെടിച്ചുകീറിയ കുളത്തിന്റെ കരയിൽ താൻ ഒറ്റക്കാലിൽ തപസ്സുചെയ്ത അവിടെത്തന്നെ ഉറച്ചുപോകുമെന്ന കൊക്ക് ഭയന്നു. ആകാശം അന്ന് പൊഴിയാൻ വിമ്മിഷ്ടപ്പെട്ടു നിൽക്കുന്ന ഒരു പൂവിനെപ്പോലെ ചൊരിയാൻ വിസമ്മതിച്ചു നിന്നു. കള്ളക്കർക്കിടകത്തിൽ ആ മാരിയിൽ മുങ്ങിക്കളിച്ച ഒരു പുഴുക്കുഞ്ഞിനെ ഒറ്റക്കൊത്തിന് താൻ അകത്താക്കിയതും അത് കണ്ട് തന്റെ സഹോദരൻമാർ തന്നെ കളിയാക്കിയതും അവനോർമ്മവന്നു. അപ്പോളവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. തന്റെ സഹോദരങ്ങൾ! മൂന്നുദിവസത്തിന് മുമ്പാണ് തന്റെ ഇളയ സഹോദരനും വെള്ളമില്ലാതെ ചത്തുപോയത്. എന്റെ ദൈവമേ, എന്റെ കുഞ്ഞുങ്ങളെയെങ്കിലും എനിക്ക് തിരിച്ചു തരേണമേ. ഏറെ വെള്ളവുമായി ഒഴുകിക്കൊണ്ടിരുന്ന നെയ്യാറിൽ അണക്കെട്ട് നിർമ്മിച്ചതൊടെയാണ് തങ്ങളുടെ ഈ പ്രശ്നങ്ങൾക്ക് തുടക്കമായതെന്ന് അവൻ ഒരു ഞെട്ടലോടെ ഓർത്തു. ഈ നെൽപ്പാടങ്ങളും തങ്ങളുടെ നാടും എല്ലാം ഉപയോഗിച്ചിരുന്ന ആ വെള്ളം ഇല്ലെങ്കിലും മഴയെങ്കിലും പെയ്തിരുന്നാൽ മതിയായിരുന്നു. അതെങ്ങനെ? ഈ മനുഷ്യരുടെ ഓരോ അബദ്ധങ്ങൾ കൊണ്ടു ശൂന്യമാകുന്നതും നരകയാതന അനുഭവിക്കുനതും തങ്ങളാണ്. മറ്റു ജീവികളാണ്. തന്റെ ഹൃദയം അതിഭീകരമായി തുടിക്കുന്നതായി ആ കൊക്ക് അറിഞ്ഞു. ആ ഉണങ്ങിയ വൈക്കോൽതറകൾ തന്റെ കണ്ണുകളിൽ മങ്ങിമങ്ങിപ്പോകുന്നത് അവൻ അത്യന്തം വേദനയൊടെ അറിഞ്ഞു. അപ്പോഴും ഒരിറ്റുവെള്ളത്തിനായി, ഒരു മഴക്കായി തന്റെ തൊണ്ടയിലെ ഓരോ കോശങ്ങളും കാത്തിരിക്കന്നത് അവനറിഞ്ഞു. ഒറ്റ കാൽ മാത്രം കാണിക്കാറുള്ള തന്റെ രണ്ട് കാലുകളും ഒരു വേദനയിൽ ഞെളിപിരികൊള്ളുന്നു. അപ്പോഴെല്ലാം ഒരു തുള്ളി മഴയ്ക്കായി അവൻ കാത്തിരുന്നു. വേനൽ ഒട്ടിപ്പിടിച്ച് കടുത്ത മഞ്ഞ നിറം ബാധിച്ച ആ വെയിൽ മലമുകളിൽ നിന്ന് ചായുന്നതായി അവന് തോന്നി. എന്നാൽ ആ കറുപ്പ് നിറം ഭൂമിയെ മൂടി. കരിമുകിലുകൾ ആകാശത്ത് നിരന്നു. സ്ഫടിക പാത്രത്തിൽ വിള്ളൽ വീഴുന്നതുപോലെ ഒരു കൊള്ളിയാൻ ആകാശം വഴി പാഞ്ഞു. മണ്ഡുകങ്ങളുടെ കരച്ചിൽ കൊണ്ട് ശബ്ദമുകരിതമാകുന്ന ആ മണ്ണിൽ ആ കൊക്ക് തന്റെ അന്ത്യശ്വാസം വലിക്കാൻ തയ്യാറായി നിന്നു. ആകാശത്തെ കീറിമുറിച്ചുകൊണ്ട് ഒരു തുള്ളി ജലം വീണു. പുതുമണ്ണിന്റെ സുഗന്ധം നിറഞ്ഞ ആ അന്തരീക്ഷത്തിൽ മഴ പെയ്തതിന്റെ ആനന്ദം ഇഴുകിച്ചേർന്നു.ആകാശത്തിലും തന്റെ മസ്തിഷ്ക്കത്തിലും ഒരേപോലെ ഒരു കൊള്ളിയാൻ പായുന്നത് കൊക്കറിഞ്ഞു. അതേ, തന്റെ കാത്തിരിപ്പ് പൂർണ്ണമായി. അത് വ്യർത്ഥമായില്ല

                                                                                                                                                 ശ്രീലക്ഷ്മി സി എസ്

കവിത

എന്റെ അമ്മ എന്റെ ദൈവം

  • അമ്മയാണെനിക്കെല്ലാം
  • അമ്മയാണെൻ ദൈവം
  • കൈവളരുന്നതും
  • കാൽവളരുന്നതും
  • നോക്കിയിരുന്നു നീ.
  • മാറോട് ചേർത്ത്
  • വച്ചിരുന്നു നീ എന്നെ
  • നിന്റെ ചൂട് പറ്റിപ്പിടിച്ചു
  • കിടക്കുമ്പോഴേ ഇന്നു-
  • ഞാൻ എല്ലാം മറക്കുന്നു
  • അമ്മയാണെൻ ജീവിതം
  • എന്നെ ഞാനാക്കിയ
  • എന്റെ അമ്മയല്ലോ
  • ഇന്നു ഞാൻ കാണുന്ന ദൈവം

സാന്ദ്ര സാബു

Story

Nature Lover

In a plae, there lived a beautiful girl named Rosy. She was kind to others. She loved her parents, elders and everyone. She was a nature lover. She had a 2 elder brothers. Both brothers were like same. They don't like trees and birds. Once their parents thought to test their children, that who is intelligent one. So, they thought to keep a competition. They told their children to go to some place. So, they went to many places. As their command , Krithik the first son went to beach and gone to study with his friends. The second one Rohit also went to study for knowledge. But Rosy went to garden were many plants, birds, and domestic animals live. She gave food to them. By the way to garden she saw an old woman passing. She was shivering. She looks like that she can't walk a bit. So she felt kind to her and helped her to go home. Parents asked them where they went. Kritik told that he was studying in beach with his friends. Rohit told that he and his friends were studying. But Rosy told that she was helping birds, plants and animal to live. She also told that she helped and old woman who was not healthy and can't walk.By hearing all this they decided that Rosy is the most intelligent one among their children. She helped many organisms to live. She know how to give the life of plants and animals. So, she is the intelligent one. All the others accept decision.

                                                                                                                                                                      Sneha Mathew