എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 11 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) (രരദ)

കഥ =

തോരാത്ത മഴ

മഴ പെയ്യുകയായിരുന്നു..... ഇടയ്ക്ക് ശക്തി കൂടി.............. കുറഞ്ഞ്....................... ആ മഴ തുടരുന്നു. കണ്ണീർ മഴയായി. പക്ഷെ അതൊരു തിരിച്ചു വരവിനായുള്ള പോരാട്ടമായിരുന്നു. ഇത്തിരി തിരിവെട്ടം തേടിയുള്ള യാത്രയായിരുന്നു അവളുടേത്. നിറഞ്ഞ നിസ്സഹായതയും പ്രശ്നങ്ങളും അലങ്കരിച്ച അവളുടെ ജീവിതത്തിൽ കനലെരിഞ്ഞുകൊണ്ടേ ഇരുന്നു. ഇതൊരു പെണ്ണിന്റെ കഥയാണ്. ജീവിക്കാനാഗ്രഹിച്ച സിതാരയുടെ കഥ. ജീവിക്കാൻ ഇഷ്ടമുള്ള, ആഗ്രഹമുള്ള എല്ലാവരും ചെയ്യതേ അവളും ചെയ്തുള്ളു. ഒരേ ഒരു കൂട്ടായിരുന്ന ഭർത്താവ് തനിക്ക് ഒരു മകളെ സമ്മാനിച്ച് യാത്രയായപ്പോൾ അവൾ വിചാരിച്ചിരുന്നില്ല ഇത്രയൊക്കെ സംഭവിക്കുമെന്ന്...ഗോവിന്ദ് എന്ന ബിസിനസ്സുകാരൻ അവളെ പണ്ടൊരിക്കൽ ആഗ്രഹിച്ചിരുന്നതാണ്. അയാളെ അവൾക്ക് ഇഷ്ടമായിരുന്നില്ല. അവിടെ നിന്ന് തുടങ്ങുകയായി അവളുടെ ജീവിത പരീക്ഷണങ്ങൾ. ഭർത്താവിന്റെ മരണശേഷം രോഗബാധിതയായ മകളെയും കൊണ്ട് അവൾ ജീവിക്കാനിറങ്ങിത്തിരിച്ചു.ആദ്യം അവളൊരു തയ്യൽക്കാരിയായി. നാട്ടുകാരുടെ പ്രിയങ്കരിയായി. അപ്പോഴും അവൾക്കാശ്രയും പൊന്നു എന്ന മകൾ മാത്രമായിരുന്നു.അവളുടെ ലക്ഷ്യവും അത് തന്നെയായിരുന്നു തന്റെ മകളുടെ ലക്ഷ്യവും പരിശ്രമ ഫലവും ഉയരങ്ങളിലേയ്ക്കുള്ള പടവുകളും. നാട്ടുകാരോട് ഏറെ അവൾ കടപ്പെട്ടിരുന്നു. കാരണം അവൾ അനാഥയായിരുന്നപ്പോഴും അവൾ വളർന്നത് ആ നാട്ടിലാണ്. പലരുടേയും സഹായങ്ങളും സഹകരണങ്ങളും അവളെ തയ്യലിൽ അഗ്രഗണ്യയാക്കി. അങ്ങനെയിരിക്കെ അവൾക്ക് വിദേശത്ത് പോവാൻ അവസരം ലഭിച്ചു. മകളെ ബോർഡിംഗിലാക്കി മറുനാട്ടിൽ പോയി പണമുണ്ടാക്കി തന്റെയും മകളുടെയും ജീവിതം സുന്ദരമാക്കാൻ ആഗ്രഹിച്ച് അവൾ യാത്രയായി. ഗോവിന്ദനാണ് അവൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തത്. അവിടെച്ചെന്ന അവൾക്ക് ലഭിച്ചത് അടിമപ്പണിയായിരുന്നു. ആവശ്യത്തിന് ഭക്ഷണമില്ല..... ഉറക്കമില്ല. അയാൾതന്നെ ചതിക്കുകയായിരുന്നുവെന്ന് അവൽക്ക് മനസ്സിലായി. അവൾ കണ്ണീർ പൊഴിച്ചുകൊണ്ടിരുന്നു. ആ മഴ തുടർന്നുകൊണ്ടേയിരുന്നു...................... അവൾക്കെപ്പോഴും തന്റെ മകളെക്കുറിച്ചുള്ള വിചാരമായിരുന്നു. സിതാരയുടെ പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടേയിരുന്നു മാനസീകമായും ശാരീരികമായും അവൾ തളർന്നു. തന്റെ അമ്മയെ ഒരുനോക്കു കാണാൻ കൊതിച്ച് കൊതിച്ച് പൊന്നുമോൾ മരണത്തിലേയ്ക്ക് അടുക്കുകയായിരുന്നു. അമ്മയെ കാണാനാവാതെ നിറകണ്ണുകളോടെ അവളുടെ ഈ ലോക ജീവിതം പര്യവസാനിച്ചു. അപ്പോഴും ആ മഴ തുടരുകയായിരുന്നു. സിതാരയ്ക്ക് തന്റെ നരക യാതനയിൽ നിന്നും എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്നായി. അവളും യാത്രയാവുകയാണ് .... മരണത്തിലേയ്ക്ക് ..........മഴയുടെ ശക്തി ക്രമേണ കുറഞ്ഞുകൊണ്ടിരുന്നു.......

                                                                                                                                                                                                          ആദില മീരാൻ X B