ആരവങ്ങളില്ലാതലയടികളില്ലാതെ
അലയടങ്ങാതെയൊരാഴി
കലിതുടങ്ങി മൃത്യുതാണ്ഡവം
കണ്ടുമടുത്തു കണ്ണുമടങ്ങി
കേട്ടു മടുത്തു കേൾവിയടഞ്ഞു
അകലയുമരികിലും മൃത്യുഗമനം
ആബാലവൃന്ദം ഞരങ്ങിയരണ്ടു
നേതൃനിരയണി ചേരുന്നു
കാവലായ് - കരുണയായ് - കരുതലായ്
തണലായ് - താങ്ങായ് - തുണയായ്
അനന്തവിഹായസ്സിലേക്ക് കണ്ണയച്ച്
ആരോടൊക്കെയോ മാധ്യമവിചാരം നടത്തി
അലസതയുടെയോരം ചാരി
അടങ്ങാകരച്ചിലുകൾക്കൊപ്പം കൂടി
കൈതവമില്ലാ കളി ചിരികളില്ല
കാരാഗ്രഹം കണക്കെ ഗൃഹങ്ങളിവിടെ
സായുധരുണ്ടിവിടെ സമാധാനമില്ലിവിടെ
കൂരിരുളാണിവിടം ജ്യോതിസ്സെവിടെ
അകലെയകലെ പച്ചപ്പു തേടി
ശാന്തി ദൂതുമായ് മാടപ്പിറാവ് ചിറകടിച്ചുയരട്ടെ.