(കൊറോണാക്കാലത്തെ ഒരു വിദ്യാലയത്തിന്റെ ആത്മനൊമ്പരങ്ങൾ) ആ പാൽപുഞ്ചിരികളെവിടെ ... ആ ശബ്ദാരവങ്ങളെവിടെ ... ആ കളിചിരികളെവിടെ .. ആ കിളിക്കൊഞ്ചലുകളെ വിടെ ... ഇടയ്ക്കിടെ മുഴങ്ങും മണിനാദങ്ങളെവിടെ പ്രാർത്ഥനാ ഗാനത്തിൻ മൃദുപല്ലവികളെവിടെ നട്ടുച്ചക്കെത്തും വിഭവങ്ങൾ തൻ മണമെവിടെ പിണക്കങ്ങൾ എവിടെ ..മ ഇണക്കങ്ങൾ എവിടെ ... കുട്ടിക്കരണം മറിയും കൊച്ചു കുറുമ്പൻമാരെവിടെ മുടിയിൽ റിബൺ കെട്ടി പാറി നടക്കും പൂമ്പാറ്റ കുരുന്നുകളെവിടെ .... പുത്തൻ പുസ്തകത്തിൻ മണമെവിടെ പാറി നടക്കും കടലാസുതാളുകളെവിടെ വർണ്ണക്കുടകളെവിടെ ... ചായക്കൂട്ടുകളെവിടെ ... എന്തേ ഞാൻ തനിച്ചായോ... കൊറോണ എന്നേയും ചതിച്ചോ .... ലോക്ക് ഡൗൺ എന്നെയും ഒറ്റപ്പെടുത്തിയോ കേഴുന്നു അറിവിൻ മുത്തശ്ശി ...