കൽക്കി
<poem>

ഞാനാണു നീയാണു കൽക്കി
എന്നിലെരിയുന്ന തീയാണു കൽക്കി
അരുതരുതെന്നുള്ള പ്രതിഷേധവാക്കിൽനി-
ന്നുതിരുന്ന ഭയമാണു കൽക്കി!<
കത്തുന്ന കനലിലും ഉയരുന്ന പുകയിലും
നിറയുന്ന താപമാം കൽക്കി!
കലിയുഗം തന്നിലെ ചതിയെതുരത്തിടാൻ
കലിയായ് പിറന്നൊരീ കൽക്കി!
കൊഴിയും വസന്തത്തിൽ പിറകിൽ നിന്നൂ-
ളിയിട്ടവയിൽ പുനർജീവനേകി....
പൊരിയുന്ന വേനലിൽ പുളയുന്ന വയറിനായ്-
ഒരു തേൻ മഴയായ് ചൊരിഞ്ഞു.....

കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പിനായ്
കനിവിന്റെ കരുതലായ് തീരാൻ....
മരണമാശ്ലേഷിക്കാതിനിയുമലയുന്ന
മനുഷ്യത്വമൊന്നു നിരത്താൻ.....
ഇനിയാണു ജനനം, ഇനിയില്ല മരണം,
മാനവാ നീ തന്നെ കൽക്കി.....
മാനവാ നീ തന്നെ കൽക്കി.....

വരദ കെ ദാസ്
10 B യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത