18:12, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40027(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇലപ്പച്ചകൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇനി നീ മരിക്കില്ലീ മനതാരി,ലാശകൾ-
ഒരുനൂറു ഗോപുരം പണിത് വച്ചിട്ടുണ്ട്
പുലരിയാകട്ടതിന്നൊരു നൂറു തട്ടിലും പലനൂറു വിത്തുകൾ പാകിയേക്കാം.
പലനാൾ ജലം തളിച്ചൊരുപാടു വിത്തുകൾ പലതായ്,മരങ്ങളായ് പഴങ്ങളേകും.
മധുരമൂറുന്ന നിൻ കായ്കനികൾ തിന്നു കവിതകൾ പലതും ഞാൻ പാടിനോക്കും.
മാധുര്യമൂറുന്ന മാമ്പഴക്കാലം ഞാൻ കാത്തുവച്ചീടും കുരുന്നുകൾക്കായ്...
എൻ ഭാവിക്കുവേണ്ടി-നിൻ നാളേക്കുവേണ്ടി
ഈ പൂവും പഴങ്ങളും കാത്തുപോരും.
ഇനി ഉയർത്തില്ലകയ്യ്,ഒരു മനുഷ്യനും
നിൻ ശിരസ്സു വെട്ടാൻ.
നന്ദിയോതുന്നു നിൻ കരുത്തലുകൾക്കു ഞാൻ നന്മയേകുന്നു നിൻ നാളെകൾക്കും
നട്ടു നനച്ചിലപ്പച്ചതൻ ശോഭഞാൻ-
അറ്റുപോകാതെ കരുതിവക്കും.
ഇനി നീ മരിക്കില്ലി മനതാരി,ലാശകൾ ഒരുനൂറു ഗോപുരം പണിത്വച്ചിട്ടുണ്ട്.
പുലരിയാകട്ടതിൻ ഒരുനൂറ് തട്ടിലും പലനൂറുവിത്തുകൾ പാകിയേക്കാം.
കരുതിവക്കട്ടിലപച്ചയെ, കാലമീ ഒഴുകും പുഴകളും പാടങ്ങളും
മലരും മനുഷ്യനും
കൂട്ടുകാരാകുന്ന പുലരിക്ക് വേണ്ടി പ്രയത്നിക്ക നാം