20:18, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42053sivagirihss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തേങ്ങൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറയാതെ മറയുന്ന ദൈവങ്ങളേ
കാണുക നീയെന്റെ ജീവിതത്തെ
കാണാതെ പോകുമീ ജീവിതത്തെ...
പള്ളിക്കൂടം വിട്ടു വള്ളിച്ചെടിയോടു
കള്ളക്കഥകൾ നുണഞ്ഞ നേരം..
ഉച്ചത്തിലെത്രയും കാതിൽ മുഴങ്ങുന്നു
'അമ്മ തൻ നിലവിളി രൂക്ഷമായി
എന്തിനെന്നമ്മ വിളിച്ചെന്നറിയാനായ്
ഓടിക്കിതച്ചു ഞാൻ പോന്ന നേരം
മരണക്കിടക്കയിൽ നിശ്ചലമാകുന്നീ
'അമ്മ തൻ സ്വപ്‌നങ്ങളേറെയെല്ലാം
അച്ഛനു പിന്നാലെ 'അമ്മ പോയി..
എന്നെ തനിച്ചാക്കിയമ്മ പോയി
മറയാതെ മറയുന്ന ദൈവങ്ങളെ.
നനയാതെ നനയുമീ നയനങ്ങളേ
കാണാതെ പോവുന്നതെന്തിനാണോ
ചിത്തം വരണ്ടിട്ടു പൊട്ടിയ പാട്ടുകൾ
കേൾക്കാതെ പോവുന്നതെന്തിനാണോ..