ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്വപ്നം

ജീവിതത്തിൽ ഒരുപാട് പ്രതീക്ഷകൾ ഉള്ളവരാ‌ണ് മനു‍‍‍‍‍‍‍‍‍‍‍‍ഷ്യർ. അങ്ങനെ ഒരുപാട് പ്രതീക്ഷയോടെ രണ്ടുപേർ ഒന്നിക്കുന്നു. ഒരു കുടുംബം ഉണ്ടാകുന്നതിന്റെ ആദ്യ ചുവട്. രണ്ടു ദിക്കുകളിൽ നിന്ന്, രണ്ടു പ്രദേശങ്ങളിൽ നിന്ന്, രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന്,രണ്ടു സ്വഭാവസവിശേഷതകളുള്ള രണ്ടുപേർ ആശയും മോഹനും. രണ്ടു പേരും പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്നവരാണ്. അങ്ങനെ അവർ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവച്ച് സന്തോഷത്തോടെ കഴിയുന്നു. കൂട്ടിനിപ്പോൾ ഒരതിഥികൂടിയുണ്ട്. മാളവിക, അവരുടെ മകൾ. മേസ്തിരി പണിയെടുത്താണ് മോഹൻ കുടുംബം പോറ്റുന്നത്. ഒരു വാടകവീട്ടിലാണ് ആ കുടുംബം കഴിയുന്നത്. അതുമാത്രമാണ് അവരുടെ ദു:ഖം, ബാക്കിയുള്ള കാര്യങ്ങൾ മോഹൻ നോക്കിക്കൊള്ളും. അങ്ങനെയിരിക്കെ വിദേശത്ത് പോകാൻ മോഹന് വിസ വിന്നു. ഭാര്യയെയും മക്കളെയും പിരിയാൻ അദ്ദേഹത്തിന് വിഷമമുണ്ടെങ്കിലും തനിക്കൊരു വീടുവേണമെന്ന ആഗ്രഹം മോഹനെ പോകാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ മോഹൻ വിദേശത്തേയ്ക്ക്. ആശയും മകളും പുതിയ ഭവനത്തെ സ്വപ്നം കാണുകയാണ്. പൊരിവെയിലത്ത് കഷ്ടപ്പെട്ട് മോഹൻ കാശുസമ്പാദിച്ച് കൂട്ടി വയ്ക്കുന്നു. അങ്ങനെ പാരമ്പര്യസ്വത്തിൽ ഒരു ഭവനം നിർമ്മിക്കുവാൻ അവർ തീരുമാനിച്ചു. അങ്ങനെ അവരുടെ ഭവനം ഉയരുന്നു ഒരു നില പൂർത്തിയായി. അടുത്ത നിലയിൽ മക്കൾ മാളവികയ്ക്കും മോഹന്റെ അമ്മക്കും മുറി വേണം. അതിനുള്ള ഒരുക്കമാണ്. വർഷം മൂന്നായി മോഹൻ പോയിട്ട് മോൾക്കും മൂന്ന് വയസ്സ് കഴിഞ്ഞു. മോഹൻ ഫോൺ വിളിക്കുമ്പോഴൊക്കെ മകൾ ഒരു പാവയെക്കുറിച്ച് പറയാറുണ്ട്. നീണ്ട മുടികളുള്ള നീല ഉടുപ്പ് ധരിച്ച പാട്ടു‌പാടുന്ന പാവക്കുട്ടി. അങ്ങനെ അവരുടെ വീടുപൂർത്തിയായി എന്നാലും മോഹൻ വന്നതിനു ശേഷമേ പാലുകാച്ചുള്ളൂ. അങ്ങനെ രണ്ടു വർഷം കൂടി കടന്നുപോയി. മകളുടെ അഞ്ചാം പിറന്നാളിന് പാലുകാച്ചും തീരുമാനിച്ചു. ആ ദിനത്തിന് കാത്തിരിക്കുകയാണ് ആ അമ്മയും മകളും. ചെറുതായി മഴ ചാറുന്നുമുണ്ട്. വാടക വീട്ടിൽ അമ്മയും മകളും മാത്രം. രണ്ടു ദിവസം കനത്ത മഴയുണ്ടാകുമെന്ന് വാർത്തയിൽ പറയുന്നു. രണ്ടു ജില്ലകളിൽ കളക്ടർ അവധി പ്രഖ്യാപിച്ചു. അന്ന് രാത്രിയിൽ നല്ല മഴയായിരുന്നു. രണ്ടു ദിവസം കഴി‍‍ഞ്ഞ് ഭവനത്തിന്റെ പാലുകാച്ചാണ്. അങ്ങനെ ഇരുവരും ആ മഴയുള്ള രാത്രിയിൽ ഉറങ്ങാൻ കിടക്കുകയാണ്. ആശയുടെ മനസ്സിൽ ഭവനത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രം. പിറ്റെന്നും മഴ ആ നിലപാടിൽ തന്നെ. കറണ്ടില്ല, ഡാമുകൾ തുറക്കുന്നുവെന്നും അറി‍‌‍‍ഞ്ഞ‌ു. വിദേശത്തേക്ക് വിളിക്കാൻ റെയ്ഞ്ച് കിട്ട‌ുന്നില്ല. വല്ലാതെ വിഷമത്തിലായി. എന്നാലും പുതിയ ഭവനത്തിന്റെ സന്തോഷവുമുണ്ട്. ഇരുവരുടെയും മുഖത്ത്. പിന്നെ വൻ പ്രളയം തന്നെയായിരുന്നു. മരങ്ങൾ ഒടിയുന്നു. മണ്ണിടിയുന്നു. വീടുകൾ തകരുന്നു. ജനങ്ങൾക്ക് ജാഗ്രത. തുടങ്ങിയവാർത്തകൾ തന്നെ എ‍‍‍‍ങ്ങും കേൾക്കാം. മുറ്റം വരെ വെളളം നിറ‍ഞ്ഞു. അന്നു രാത്രികൂടികഴി‍ഞ്ഞാൽ പുതിയ രീതിയിൽ ആശ്വസിപ്പിക്കുകയാണ് ആശ അത് ശരിയായിരുന്നു. ആ രാത്രിയോടെ എല്ലാം അവസാനിച്ചു. പിറ്റേന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവർ പുതപ്പിനുള്ളിൽ രണ്ടു മ‍ൃതദേഹങ്ങൾ കണ്ടെത്തി. ഇതൊന്നും അറിയാതെ മകൾ എന്നും പറയാറുള്ള പാവയും വാങ്ങി പുതിയ ഭവനത്തിന്റെ പാലുകാച്ചും മകളുടെ പിറന്നാളും ആഘോഷിക്കാനെത്തുന്ന ഗൃഹനാഥൻ വീടൊന്നു കാണാൻ പറ്റാതെ മകളെയും ഭാര്യയെയും ഒന്നു കാണാനോ വിളിക്കാനോ കഴിയാതെ പ്രളയം കണ്ടമ്പരന്നു നിന്നു.

സൂര്യ രാജ് ടി.എ 10 എ

'മുത്തശ്ശിമാവ്

ഒരിടത്ത് ഒരു മാവുണ്ടായിരുന്നു.ആ മാവിന്റെ അടുത്ത് ഒരു വീടുണ്ടായിരുന്നു. ഒരു ദിവസം വലിയ ശബ്ദം കേട്ടു.ഡിം!ഡിം!അതു കേട്ട് വീട്ടിൽ നിന്നും ടിട്ടു ഓടി വന്നു.അയ്യോ!എന്റെ മുത്തശ്ശി മാവ്!അമ്മേ,എനിക്ക് ഇനി മാങ്ങ കിട്ടില്ലേ!നല്ല മാവ് ആയിരുന്നു.ടിട്ടു കര‍ഞ്ഞു ങീ...ങീ...
ആദിത്ത് എസ്,6 A


മറക്കാ൯ കഴിയാത്ത ഒരു പുല൪ക്കാലം

ഒരു പുല൪ക്കാലം വളരെയധികം കൗതുകം ലഭിക്കുന്ന കാഴ്ച കാണാ൯ എന്നെ ഇടയാക്കി. ആനന്ദകരമായ അന്തരീക്ഷം ആളുകൾ പരസ്പരം അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കു വയ്ക്കുന്നു. കുട്ടികൾ അവരുടെ കൂട്ടുകാരുമായി കളിച്ചും ചില൪ അവരുടെ മാതാപിതാക്കളുമായും മറ്റ് ചില൪ പണിക്ക് പോകുവാനുമുള്ള യാത്ര. എന്നാൽ എല്ലാ പേരും വളരെ ധൃതിയിലാണ്. ഇതിനിടയിലെ മറ്റൊരു കാഴ്ചയാണ് അപ്പുവിന്റേത്. വളരെ ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിലാണ് അപ്പുവിന്റെ ജനനം. വളരെയധികം കഷ്ടപ്പാടുകളും പ്രയാസങ്ങളും കടങ്ങളുമായാണ് അവരുടെ ജീവിതാവസ്ഥ. അച്ഛ൯ ശശിധര൯, അദ്ദേഹം ഒരു കൃഷിക്കാരനാണ്. അപ്പുവിന്റെ അമ്മ കുറച്ചു വ൪ഷങ്ങൾക്ക് മുമ്പ് ഹൃദ്രോഗം മൂലം ലോകത്തിൽ നിന്ന് വിട വാങ്ങാ൯ ഇടയായി. പിന്നെയുള്ളത് ഒരു അനിയത്തി മാത്രം. അവ‍ൾ അഞ്ചാം ക്ലാസ്സ് വിദ്യാ൪ത്ഥിനിയാണ്.

നിലാവുള്ള രാത്രിയിൽ വീട്ടിന്റെ ഉമ്മറത്തിരിക്കുന്ന അപ്പു ഒരു നിലവിളി ശബ്ദം കേട്ടു. അപ്പു ഭയന്നു. പെട്ടെന്ന് അവ൯ നിലവിളി കേട്ട വീട്ടിലേയ്ക്ക് ഓടി ചെന്നു. അവിടെ ആനിയുടെ ഭ൪ത്താവായ ജോസിന്റെ വയറ്റിൽ മൂ൪ച്ചയേറിയ കത്തി ആഴത്തിൽ കുത്തിയിറങ്ങുന്ന ദൃശ്യം. അവന്റെ കണ്ണുകൾ കണ്ണീരാൽ നിറഞ്ഞു. അവന്റെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു. ആ കൊലപാതകം ജോസിന്റെ സുഹൃത്തായ ആന്റണി ചെയ്തതെന്നാണ് നാട്ടുകാ൪ പറയുന്നത്. ആരും ‍അതിന്റെ സത്യാവസ്ഥ അറിഞ്ഞില്ല. പക്ഷേ മറ്റു ചില൪ പറയുന്നത് എന്തെന്നാൽ "അപ്പുവല്ലേ ആ വീട്ടിലേയ്ക്ക് പോയത് അപ്പോൾ അവനായിരിക്കും ചെയ്തിട്ടുണ്ടാകുക.” ഈ കേസുമായി ബന്ധപ്പെട്ട് പോലീസുകാ൪ ആനിയുടെ വീട്ടിലെത്തി. പലരുടെയും അഭിപ്രായപ്രകാരം അപ്പു കുറ്റക്കാരനായി. പോലീസ് ഉദ്യോഗസ്ഥ൪ നിരപരാധിയായ അപ്പുവിനെ ചോദ്യം ചെയ്യാനായി ജീപ്പിൽ കയറ്റിക്കൊണ്ടു പോകുകയും ചെയ്തു. അപ്പോൾ അവ൯ ഞാനല്ല ഇത് ചെയ്തതെന്ന് ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തു. അവ൪ അവനെ മ൪ദ്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എനിക്ക ആകെ വിഷമമായി. എന്റെ കണ്ണുകൾ നിറഞ്ഞു. ആ സമയം ആരോ എന്റെ ശരീരത്തിൽ പിടിച്ചു വലിക്കുകയും എണീക്ക് മോളേ എണീക്ക് മോളേ ഇന്ന് നിനക്ക് സ്ക്കൂളിൽ പോകണ്ടെ എന്ന് ചോദിക്കുന്നു. ഞാ൯ കണ്ണു തുറന്നു നോക്കുമ്പോൾ അത് അമ്മയായിരുന്നു. ഞാ൯ കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നു.

നന്ദനാ രാജേഷ്
ഒമ്പത് ബി വിദ്യാ൪ത്ഥിനി.

വിധിയുടെ മുഖം മൂടി

മഞ്ഞു പെയ്യുന്ന ഒരു പുല൪ക്കാലം. അരുൺ നടക്കാനിറങ്ങി. തന്റെ മുന്നിലൂടെ കടന്നു പോയ ആ കുട്ടിയെ അരുൺ ഒന്നു നോക്കി. എന്തോ ചേഷ്ടകൾ കാണിച്ച് കൊണ്ടാണ് പോകുന്നത്. മണിക്കൂറുകൾ കടന്നു പോകുന്നത്. മണിക്കൂറുകൾ കടന്നു പോയിട്ടും ആ കുട്ടിയെ കുറിച്ചുള്ള ചിന്തകൾ അരുണിന്റെ മനസ്സിന്റെ കോണിൽ മായാതെ തങ്ങി നിന്നു. ആ കുട്ടി ആരാണെന്ന് കണ്ടെത്താ൯ അരുൺ തീരുമാനിച്ചു. ആദ്യം അരുൺ നാട്ടുകാരോട് അന്വേഷിച്ചു. അവ൪ക്ക് അവനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന വയസ്സനോട് അന്വേഷിച്ചപ്പോൾ ആ കുട്ടിയുടെ പേര് ദീപു എന്നറിയാ൯ അവനു കഴിഞ്ഞു. ചെറുപ്പത്തിലെ മാനസികമായി തള൪ന്ന അവന് സാന്ത്വനമായത് അമ്മയും അച്ഛനും അനിയത്തിയുമാണ്. ഉറക്കമില്ലാത്ത സമയങ്ങളിൽ അമ്മ താരാട്ട് പാടിയും അച്ഛ൯ കളി പറഞ്ഞും അനിയത്തി ചിരിപ്പിച്ചും അവനെ ഉറക്കുമായിരുന്നു. അവന്റെ സന്തോഷത്തിനായി കന്യാകുമാരിയിൽ പോകുന്ന സമയം ഒരു ലോറി അപകടത്തിൽപ്പെട്ട് അവന്റെ അച്ഛനും അമ്മയ‌ും അമ്മയും അനിയത്തിയും അവനെ വിട്ടു പിരിഞ്ഞു പോയി. അതോടെ അവന്റെ മാനസിക നില വീണ്ടും തെറ്റി. ചില സമയങ്ങളിൽ അവന്റെ അമ്മയുടെ താരാട്ട് പാട്ടും അച്ഛന്റെ കളികളുമൊക്കെയോ൪ത്ത് അവ൯ പൊട്ടിക്കരയും. ഇതൊക്കെ കേട്ടതും അരുണിന്റെ മനസ്സ് വിഷമിച്ചു. അടുത്ത ദിവസം ദീപുവിനെ കണ്ടപ്പോൾ അവന് നല്ല ആഹാരം വാങ്ങിക്കൊടുത്തു. അവനെ വീട്ടിൽ കൊണ്ടു പോയി. നിനക്ക് എന്ത് വേണം എന്നുള്ള അരുണിന്റെ ചോദ്യത്തിന് അമ്മയെ എന്നായിരുന്നു ദീപുവിന്റെ ഉത്തരം. അരുണിന്റെ കണ്ണുകൾ നിറഞ്ഞു. അമ്മയെയല്ല അച്ഛനെ തരാമെന്ന് പറഞ്ഞ് ദീപുവിനെ അരുൺ സ്വന്തം മകനായി സ്വീകരിച്ചു.
ജി൯സി. ആ൪. എസ്
ഒമ്പത് ബി വിദ്യാ൪ത്ഥിനി.