ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ലോക്ഡൗൺ കാലം

                                                         Vismaya.v.s                                                 
                                                                X E
                                                        G.M. H. S.S
                                                         Venganoor 

ലോക്ഡൗൺ കാല ദിവസങ്ങളെല്ലാം വളരെ ബോറടിയുളളതായിരുന്നു. വീട്ടിൽ തന്നെ ഒതുങ്ങി കഴിയേണ്ട ദിവസങ്ങളാണിത്. ഒരു തരം വൈയറസിനെ പേടിച്ചാണ് സ്ക്കൂളുകൾ തുറക്കാനാവാതെ പുറത്തിറങ്ങാനാവാതെ വീട്ടിനുളളിൽ പെട്ടു പോയതെങ്കിലും ഈ ലോക്ഡൗൺ കാലത്ത് ചെറിയ ചെറിയ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. വീടിന്റെ എല്ലാ കാര്യങ്ങളിലും വലിയൊരു പങ്കാളിത്തം വഹിക്കാൻ എനിക്ക് കഴിഞ്ഞു. ഞാൻ ഉപയോഗ ശുന്യമായ വസ്തുക്കൾ കൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കുകയും, ചെറിയ ഒരു പുന്തോട്ടo നിർമ്മിക്കുകയും ചെയ്തു.

         എന്നാൽ ഈ ലോക്ഡൗൺ കാലത്തിന് മറ്റൊരു വശം കൂടെ ഉണ്ട്. ആദ്യ കുറച്ച് ദിവസം വളരെ നല്ല ദിവസങ്ങളായിരുന്നു എങ്കിലും പീന്നീടങ്ങോട്ട് എല്ലാ ദിനങ്ങളും ബോറടിയായിരുന്നു കുട്ടുകാരെയൊക്കെ കാണാനും തോന്നി തുടങ്ങി. പിന്നെ പഠനം എല്ലാം ഓൺലൈനായി.കൂട്ടുകാരുടെയൊപ്പം അധ്യാപകരുടെ കൂടെ ഇരുന്ന് പഠിക്കുന്ന സുഖം ഒന്നും ഈ ഓൺലൈൻ പഠനത്തിന് ഉണ്ടായിരുന്നില്ല.

കോവിഡ് കാല അനുഭവ കുറിപ്പ്

     ————————————
                 എപ്പോഴത്തെ യും പോലെ ആയിരുന്നില്ല ഇപ്പോൾ കടന്നു പോയ അവധികാലം കാരണം കൊറോണ എന്ന മഹാമാരി യാണ്. ഈ വൈറസ് കാരണം ലോകത്തുള്ള എല്ലാ വർക്കും ബുദ്ധിമുട്ടായിരുന്നു. എനിക്ക് കൂട്ടുകാരോട് കളിക്കാനോ സ്കൂളിലെ ഒരു പരിപാടിക്ക്  പങ്കെടുക്കാനോ കഴിഞ്ഞില്ല. വീട്ടുകാരുടെ കൂടെ പുറത്തു പോകാനോ മറ്റ് വിശേഷങ്ങൾക്ക് പോകാനോ കഴിഞ്ഞില്ല.
                 എന്നാൽ ഈ കോവിഡ് കാലത്ത് വീട്ടുകാരോട് ഒത്തു ഇരിക്കാൻ കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും ഒപ്പം കൊച്ചു പച്ചക്കറിത്തോട്ടം  ഉണ്ടാക്കുകയും ചെയ്തു. അതിൽ പലതരം പച്ചക്കറികൾ ഉണ്ടാവുകയും ചെയ്തു. ചില ദിവസങ്ങളിൽ ഞാനും അച്ഛനും കൂടി കളിക്കാറുണ്ട് . ചില ദിവസങ്ങളിൽ അമ്മയെ സഹായിക്കാറുണ്ട്. ഈ കൊറോണ കാലത്ത്  എല്ലാ ക്ലാസ്സുകളും ഓൺലൈനിൽ ആയിരുന്നു. അത് ഒരു പുതിയ
അനുഭവമായിരുന്നു
              എന്ന്. Niranjan SL 9b

പേരക്ക അനാമിക.എസ്.എസ് 5 ഡി

ആ മരത്തെ വെട്ടി നശിപ്പിക്കണ്ടയായിരുന്നു. അത് പട്ട മരമാണെങ്കിലും എനിക്ക് അതിനോട് സംസാരിക്കാമായിരുന്നു. എന്നാൽ ആ ആർത്തിപിടിച്ച ആ തെരുവിലെ ആളുകൾ ആ പട്ട വലിയ പേരമരത്തിന്റെ തടികളും ചില്ലകളും വിറ്റു. അവർ ആക്രാദം പിടിച്ച കൈകളിൽ ആ പണം വാങ്ങി. അവർ പങ്കിട്ടെടുത്തു. അവർ ആ പണം നേടാൻ നേരത്ത് അവർ മറന്നു അത് ഞങ്ങൾക്കു വിശപ്പകറ്റിയ അമൃതമായ പേര മരമാണെന്ന്. അവിടെ മനു പേരമരം നിന്ന സ്ഥലത്തു പോയി അവൻ അവിടെ നോക്കിയപ്പോൾ ഒരു ചീഞ്ഞ ഒരു പേരക്ക അവിടെ കിടന്നു. അവൻ അത് എടുത്തു. അതിൽനിന്ന് അവൻ വിത്തുകൾ മാത്രം എടുത്തു ആ പേരമരം എവിടെനിന്നോ അവിടെത്തന്നെ നട്ടുവെച്ചു. മനുവിന് അത്യാഗ്രഹം ഇല്ലായിരുന്നു. അവൻ നല്ലൊരു ആൺകുട്ടിയാണ്. എന്നും അവൻ വൈകുന്നേരം സ്കൂൂൾ വിട്ട് വന്ന് അവൻ ആ പേരക്കവിത്തിന് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേ വർഷം കഴിഞ്ഞു. പേര വിത്ത് വളർന്നു ഒരു വലിയ പേരമരമായി മാറി. തെരുവിലെ ആളുകൾ അതിശയിച്ചു. മനു വളർന്നു. അവൻ വളരുന്നതിന് ഒപ്പം ആ പേരമരവും വളർന്നു. ആ പേരമരത്തിൽ സമൃദ്ധമായി പേരക്കായ്കൾ വന്ന് പേരക്ക കായിച്ചു. തെരുവിലെ അളുകൾ മനു എന്നും ആ പേര മരത്തിന് വെള്ളം ഒഴിച്ച് പരിപാലിക്കുന്നത് കാണാറുണ്ട്. എന്നാൽ അവർ അത് കാര്യമാക്കിയില്ല. അങ്ങനെ എല്ലാവരും മനുവിന്റെ അടുത്ത് വന്നു. തങ്ങൾക്ക് ഈ പേരമരത്തിൽ നിന്നും പേരക്ക തരുമോ എന്ന് ചോദിച്ചു. അപ്പോൾ മനു പറഞ്ഞു: തിർച്ചയായും. പക്ഷേ, ഒരു കാര്യം. ആരും ആക്രാദം പി‌ടിച്ച് പറിക്കാൻ പാടില്ല. എല്ലാവരും സൌഹൃദപരമായി എന്നും ഈ പേരക്ക പറിച്ച് തിന്നുക. അങ്ങനെ പറഞ്ഞുകൊണ്ട് മനു തന്റെ കുറേ വർഷമായുള്ള ആഗ്രഹം പൂർത്തിയാക്കാൻ ഒരുങ്ങുന്നു. മനു ആ മരത്തിൽ നിന്നും ഒരു പേരക്ക പറിച്ചു തിന്നു. ഹോ! എന്താ രുചി! മനു അങ്ങനെ വലിയ സ്വപ്നമായ ആ പേരക്ക തിന്നു. അതോടൊപ്പം ആ തെരുവിലെ ആളുകൾ അന്നുമുതൽ സൌഹൃദപരമായി ആ പേരക്ക തിന്നുകയും എല്ലാവരും സൌഹൃദപരമായി ജീവിക്കുകയും ചെയ്തു

സിംല കണ്ട സ്വപ്നം

വീട്ടിൽ ചേട്ടനേയും ഓർത്തിരിക്കുകയാണ് സിംല. യാത്രികന് കൊടുത്തുവിട്ട വെള്ളാരങ്കല്ലുകൾ ചേട്ടന് കിട്ടികാണുമോയെന്ന ആശങ്കയിലാണ് അവൾ. അങ്ങനെ ആലോചിച്ചിരിക്കേ പെട്ടന്നവൾക്ക് അളകനന്ദയിലേയ്ക്ക് പോകണമെന്ന് തോന്നി. എന്തുകോണ്ടായിരിക്കാം അങ്ങനെ തോന്നാൻ കാരണം? ഒന്ന് ആലോചിച്ചതിനു ശേ‍ഷം അവൾ അളകനന്ദയുടെ അരികിലേയ്ക്കോടി. "സിംലാ”................. വളരെ ഉയർന്ന സ്വരത്തിൽ തന്നെയാരോ വിളിക്കുന്നതായി അവൾക്ക് തോന്നി. അളകനന്ദക്കരയിലിരുന്ന അവൾ ചാടിയെഴുന്നേറ്റ് തിരിഞ്ഞുനോക്കി. അതാ..... നിൽക്കുന്നു അവളുടെ ചേട്ടൻ. വളരെ സന്തോഷത്തോടെ അവൾ ചേട്ടന്റെ അടുത്തേക്ക് ഓടി. എന്തുകൊണ്ടാണെന്നറിയില്ല ഇരുവരുടേയും കണ്ണുകൾ നിറയുവാൻ തുടങ്ങി. പെട്ടെന്ന് "സിംലാ"..................................മുറ്റത്തുനിന്നും അമ്മ വിളിക്കുന്ന ശബ്ദം കേട്ട് സിംല ഞെട്ടിയുണർന്നു.

അത് വെറുമൊരു സ്വപ്നം മാത്രമായിരുന്നോ? പിന്നെ എന്തായിരിക്കും സംഭവിച്ചിരിക്കുക? ഇത്തരം ചോദ്യങ്ങൾ മനസ്സിലൊതുക്കി അവൾ അമ്മയുടെ അരികിലേക്ക് ഓടിച്ചെന്നു

പാർവതി എസ് എസ് 7 ബി .

ഉറങ്ങാത്ത രാത്രി

കോവിഡ് കാല അനുഭവ കുറിപ്പ്

     ————————————
             

ഒരു മനോഹരമായ പ്രഭാതം. എന്റെ വീട്ടിൽ നിന്ന് ചേച്ചിയുടെ ശബ്ദം, എഴുന്നേല്ക്കൂ കുഞ്ഞേ, എഴുന്നേല്ക്കൂ എന്ന് പറഞ്ഞ് എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേല്പിക്കുന്നു എന്റെ ചേച്ചി. ഞാൻ എഴുന്നേറ്റ് ജനലിൽക്കൂടി നോക്കിയപ്പോൾ ചേച്ചി നട്ടു പിടിപ്പിച്ച റോസച്ചെടികൾ പൂത്തു നില്ക്കുന്നു. എന്ത് മനോഹരം എന്ന് എന്റെ മനസ്സിൽ നിന്ന് ആരോ പറയുന്നത് പോലെ തോന്നി. ചേച്ചി വന്ന് എന്നോട് വരൂ, പള്ളിക്കൂടത്തിൽ പോകണ്ടേ എന്ന് എന്റെ ചുമലിൽ‍‍ കൈവച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല. എന്നിട്ട് ഞാൻ ഒറ്റച്ചാട്ടം. ചേച്ചിയാണെങ്കിൽ എന്റെ പിറകെക്കൂടി ഓടി, ചേച്ചി ഉറക്കെ വിളിച്ച് പറയുന്നു ഇങ്ങ് വാടീ. ഞാൻ ഓടി റോസച്ചെടിയുടെ പിറകിൽ ഒളിച്ചു നിന്നു. പക്ഷേ ചേച്ചി എന്നെ കണ്ടു പിടിച്ചു, ഞാൻ ഒന്നും അറിയാത്ത മട്ടിൽ ചേച്ചിയുടെ കൂടെ പോയി. ചേച്ചി എന്നെ കുളിപ്പിച്ചു, വസ്ത്രം ധരിപ്പിച്ചു തന്നു, ആഹാരം തന്നു. എന്റെ സ്വന്തം അമ്മയെപ്പോലെയായിരുന്നു ചേച്ചി. എന്റെ അമ്മ നൽകാത്ത സ്നേഹവും കരുതലും ചേച്ചി തന്നു. അങ്ങനെ പള്ളിക്കൂടത്തിൽ പോകാൻ ഞാൻ റെഡിയായി. ഞാൻ ചേച്ചിയുടെ അടുക്കൽ പോയിട്ട് ചോദിച്ചു, ചേച്ചി ഒരു കാര്യം ചോദിച്ചാൽ തരുമോ‍? ചേച്ചി ചോദിച്ചു എന്താ കാര്യം , എനിക്ക് ഒരു റോസാപ്പൂവ് തരുമോ? ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു ഇതാ കാര്യം റോസാപ്പൂവ് നിനക്ക് ഞാൻ നേരത്തേ കുരതി വെച്ചിരുന്നു ഞാൻ ചേച്ചിയോട് പറഞ്ഞു ആ പൂവ് എന്റെ തലയിൽ വെച്ചു താ ചേച്ചി. ചേച്ചി വെച്ചു തന്നിട്ട് പറഞ്ഞു ഇപ്പോൾ നിന്നെ കണ്ടാ നല്ല മനോഹരമായിരിക്കുന്നു. എന്നെ പള്ളിക്കൂടത്തിൽ കൊണ്ട് വിട്ടു. പിന്നെ എന്നെ വൈകുന്നേരം ചേച്ചിയാണ് വീട്ടിൽ കൊണ്ട് വിടുന്നത്. രാത്രിയായപ്പോൾ എന്നെ ടീച്ചർ പഠിപ്പിച്ച പാഠം എനിക്ക് ചേച്ചി പറഞ്ഞു തന്നു. പിന്നെ എന്നെ താരാട്ടു പാടി ഉറക്കും. ആ പാട്ടിന്റെ ഈണത്തിൽ അറിയാതെ ഞാൻ ഉറങ്ങിപ്പോകും.

അടുത്ത ദിവസമായപ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേല്പിക്കാൻ ചേച്ചി വന്നില്ല. ഞാൻ വിചാരിച്ചു ചേച്ചിക്ക് അസുഖം ആകും. ഞാൻ തിരക്കിയപ്പോൾ ചേച്ചിയുടെ ശബ്ദം വീടിന്റെ മൂലയിൽ നിന്നാണ് ആ ശബ്ദം വരുന്നത്. ആ ശബ്ദം ഒരു കരച്ചിലിന്റെ ശബ്ദമായിരുന്നു. ഞാൻ നോക്കിയപ്പോൾ കരയുന്ന ചേച്ചിയും, സന്തോഷത്തോടെ നില്ക്കുന്ന അമ്മയും അച്ഛനും. അമ്മയും അച്ഛനും പോയതിനു ശേഷം ഞാൻ പതുക്കെ ചെന്ന് ചേച്ചിയുടെ കവിളിൽ കാണപ്പെട്ട കണ്ണുനീർ തുടച്ചു. എന്നിട്ട് ഞാൻ ചോദിച്ചു എന്തിനാ കരയുന്നത്? ആദ്യം ചേച്ചി ഒന്നും പറഞ്ഞില്ല. വീണ്ടും ഞാൻ ചോദിച്ചു. അപ്പോൾ ചേച്ചി പറഞ്ഞു ഞാൻ നിന്നെ വിട്ട് ദൂരെ പോകുന്നു. പോവുകയാണോ. എവിടെ? അതും എന്നെ വിട്ട്. എനിക്ക് ദൂരെ ജോലി കിട്ടി. അപ്പോൾ എന്നെ കാണാൻ വരില്ലേ? ചേച്ചി പറഞ്ഞു വിവാഹമാകുമ്പോൾ വന്നാൽ മതിയെന്ന് അമ്മ പറഞ്ഞു. ചേച്ചി എന്നാണ് പോകുന്നത്. മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു. അടുത്ത ആഴ്ച. ഇത്ര പെട്ടെന്നോ? എന്ന് പറഞ്ഞു ഞാൻ എന്റെ കിടക്കയിലേയ്ക്ക് ഓടി, അവിടെ കിടന്ന് കരഞ്ഞു, ആരും അറിയാതെ. സമയം അങ്ങനെ കടന്നു. രാത്രിയായി. താരാട്ടു പാട്ടു പാടാൻ ചേച്ചി വന്നു. കരച്ചിലിന്റെ ഈണത്തിൽ പാടി. എനിക്ക് ഉറക്കം വന്നില്ല. എന്നാൽ ഞാൻ ഉറങ്ങുന്നത് പോലെ അഭിനയിച്ചു. ആ രാത്രി ഞാൻ ഉറങ്ങിയില്ല. ആ രാത്രി ശാന്തമായിരുന്നില്ല. ചേച്ചിയുടെ കരച്ചിൽ കാരണം അങ്ങനെ ദുഃഖ പൂർണ്ണമായി ആ ആഴ്ച കടന്നു.

അന്നും രാവിലെ ഞാൻ തനിയെ എഴുന്നേറ്റു. ഞാൻ ചേച്ചിയുടെ സ്നേഹത്തെക്കുറിച്ച് വർണ്ണിച്ച ചില ചിത്രങ്ങൾ വരച്ച്, ആ പേപ്പർ ചേച്ചിയുടെ കൈയിൽ കൊടുക്കാൻ പോയപ്പോൾ എന്റെ വരവ് കണ്ട് അമ്മ ചോദിച്ചു എവിടെ പോകുന്നു? ചേച്ചിയുടെ അടുത്തേയ്ക്ക്. ചേച്ചി എവിടെ എന്ന് ഞാൻ ചോദിച്ചു. അങ്ങ് ദൂരെ ജോലിയ്ക്ക് പോകാൻ ഒരുങ്ങുന്നു. ഇപ്പോഴോ? ചേച്ചി ഒരുങ്ങി വന്നിട്ട് എന്നോട് പറഞ്ഞു കുഞ്ഞേ ഞാൻ പോവുകയാ, ഇനി ഞാനില്ല നിന്നോടൊപ്പം. അതുകൊണ്ട് നീ താനെ കുളിക്കണം, ഉറങ്ങണം..... എന്റെ കൈയിലിരുന്ന കടലാസ് കൊടുത്തു. അതു കണ്ട് എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു, കരഞ്ഞു. ഞാനും കരഞ്ഞു. ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം കണ്ട് ചേച്ചിയുടെ റോസാപ്പൂക്കൾ പോലും കരഞ്ഞു പോയി.....

പ്രിയാലാൽ

7ബി

കിനാവ്

പ്രഭാതം പൂവണി‍ഞ്ഞു.സൂര്യന്റെ കിരണദങ്ങൽ അവിടമാകെ പരന്നു.സിംല അ‍ളകനന്ദയിലേക്കാടി.ഭായിയെ കുറിച്ചുള്ള ഒാർമകൾ അവളെ അവിടെ നിന്നും പോരാൻ അനുവധിച്ചു. അളകനന്ദയിൽ അവർ കളിച്ചതും താൻ ഭായിയുടെ വെള്ളാരം കല്ലുകൾ തട്ടിയെറിഞ്ഞതും ഭായിയെ ധില്ലിയിലേക്ക് യാത്ര അയച്ചതും അവൾ ഒാർതെടുത്തു.ഭായിയെ കാണാനാവും എന്ന പ്രതീക്ഷകൽ അവൾ തിരഞ്ഞ്നടന്നു. അല്പസമയത്തിനകം തന്റെ പിന്നിൽ ആരോ ഉണ്ടന്ന് അവൾക്ക് തോന്നി.പെട്ടന്ന് പിന്നിൾ ന്ന്നൊരു ശബ്ദം. 'സിംല. അവൾതിരിഞ്ഞു നോക്കി ദില്ലി ബാബുവല്ലെ അത്? അവൾ ബാബുവിനരിരികിലേക്ക് ഒാടിച്ചന്നു.ബാബു ,ഭായിക്ക് സുഖം തന്നെയല്ലേ? പിന്നെ ഒരു ചോദ്യപെരുമഴയായിരുന്നു. ബാബു പറഞ്ഞു.സിംല,നീപോയി അമ്മയോട് പായസം വയ്ക്കാൻ പറയു. ഞാൻ വേഗമെത്തെുും. സിംല വിട്ടിലേക്കോടി അച്ഛനും ,അമ്മയു സിംലയും ദില്ലി ബാബുവിനായി കാത്തുനിന്നു . ബാബു എത്തി കുശലാന്യേഷണങ്ങൾ കഴിഞ്ഞ്, സിംലയോട് ബാബു ചോദിച്ചു;മുന്നി നിനക്ക് സമ്മാനം വേണ്ടേ?വേണം, വേണം അവൾപറഞ്ഞു. ദില്ലിബാബു പുറത്തക്ക് പോയി അച്ഛനെയും,അമ്മയെയും കുട്ടി ഉമ്മറത്തേക്ക് വന്നു. അതാ ബിക്രം അവരുടെ മുന്നിൽ അവ൪ക്ക് അടക്കാനാകാത്ത ആഹ്ലാദമായി. അമ്മ അവന് ഒരു നല്ല നസ്ത്രവും നിറയെ ആഹാരവും നൽകി. ദില്ലി ബാബുവിനെ പോലെ ഒരു നല്ല ഉദ്വേസ്ഥനായി ബിക്രമും വന്നു.

                                                    ശ്രേഷ്ട.എം.എസ്
                                                              7:ബി

മാഞ്ഞുപോയ നിമിഷങ്ങൾ

എന്നത്തെയും പോലെ തന്നെ രാവിലെ ദിവ്യ സ്കൂളിൽ പോകുവാൻ തുടങ്ങുകയാ‌ണ്. അവളുടെ സഹോദരൻ അരുൺ, കുഞ്ഞുകുട്ടിയായതുകൊണ്ട് വീടിനടുത്തുള്ള ഒരു അങ്കണവാടിയിലാണ് പോകുന്നത്. ദിവ്യ സ്കൂളിൽ പോയിക്കഴിഞ്ഞിട്ടാണ് അവൻ അങ്കണവാടിയിലേയ്ക്ക് പോകുന്നത്. അമ്മ ദിവ്യയെ സ്കൂളിൽ അയയ്ക്കാനുള്ള തിടുക്കത്തിലാണ്. അച്ഛൻ ഒാഫീസിൽ പോകാനുള്ള തിടുക്കത്തിൽ പ്രഭാതഭക്ഷണം കഴിക്കുന്നു. എല്ലാവരോടും ദിവ്യ യാത്ര പറയുന്നു. അമ്മയും, അച്ഛനും ദിവ്യയ്ക്ക് ഒരു മുത്തം കൊടുത്തു. ദിവ്യ തിരിച്ചും കൊടുത്തു. എന്നിട്ട് ദിവ്യ വന്ന് അരുണിന്റെ നെറ്റിയിൽ ഒരു മുത്തം നൽകി. അരുൺ തിരിച്ചം. തന്റെ ബാഗെടുത്ത് വീട്ടിൽ നിന്നിറങ്ങി. അവളുടെ സ്ക്കൂൾ ബസ്സ് വന്നു. അവൾ കയറി യാത്രയായി. പിന്നാലെ തന്റെ അച്ഛനും ഒാഫീസിലേയ്ക്ക് ഇറങ്ങി.

സമയം വൈകുന്നേരമാകാറായി. ദിവ്യയുടെ സ്ക്കൂളിൽ സ്ക്കൂൾ ബസ്സ് എടുത്തു. സ്ക്കൂളിൽനിന്ന് കുറച്ചുദൂരം എത്തിയതേ ഉള്ളൂ, ബസ്സ് ഡ്രൈവർക്ക് ഒരു ഫോൺ വന്നു. താൻ വണ്ടി നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. മുന്നിൽ നിന്നും നിയന്ത്രണം വിട്ട് ഒരു ലോറി പാഞ്ഞ് വന്ന് സ്ക്കൂൾ ബസ്സുമായി കൂട്ടിമുട്ടി.ബസ്സ് റോഡിന്റെ അറ്റത്തേക്ക് ചരിഞ്ഞു . ലോറിയും മറുവശത്തേക്ക് ചരിഞ്ഞു.നാട്ടുകാരെല്ലാവരും ചുറ്റും വളങ്ങുകൂടി . പോലീസും, ആംബുലൻസും എത്തി എല്ലാ കുട്ടികളെയും, ഡ്രൈവറിനെയും ആശുപത്രിയിൽ എത്തിച്ചു. കുട്ടികളുടെ ഒാരോരുത്തരുടെയും മാതാപിതാക്കളെ അറിയിക്കുന്നതേയുള്ളൂ. അവരെല്ലാം ആശുപത്രിയിലേയ്ക്ക് വന്നുകൊണ്ടിരുന്നു. എല്ലാവരും കുഞ്ഞുങ്ങളുടെ ജീവൻ തിരിച്ചു കിട്ടാനുള്ള പ്രാർത്ഥനയിലാണ്. ഡോക്ടറുമാർ ചികിത്സിച്ചിട്ട് പുറത്തിറങ്ങിവന്നു. എല്ലാവർക്കും അറിയാൻ സാധിച്ചത് മൂന്നുകുട്ടികൾ മരണപ്പെട്ടു. മറ്റുള്ളവർക്ക് ഗുരുതരപരുക്ക്. എല്ലാ മാതാപിതാക്കളും വളരെ സങ്കടത്തിലാണ്. മരിച്ച മൂന്നുകുട്ടികളിൽ ഒരു കുട്ടി നമ്മുടെ ദിവ്യയാണ്. അവളുടെ മാതാപിതാക്കൾ അവരുടെ പുന്നാരമകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലാണ്. അരുൺ വിവരമറിഞ്ഞിട്ടില്ല. അവനെ അമ്മാമയുടെ വീട്ടിലാക്കിയിട്ടാണ് അവർ അശുപത്രിയിലേയ്ക്ക് വന്നത്.

എല്ലാവരും വീട്ടിലെത്തി. ദിവ്യയുടെ അമ്മ വായ അടക്കാതെ കരച്ചിലോട് കരച്ചിൽ, അച്ഛൻ സങ്കടം അടക്കിപ്പിടിക്കാൻ ശ്രമിച്ച് നിൽക്കുന്നു. അപ്പോഴും അരുണിന് ഒന്നും തന്നെ മനസ്സിലാകുന്നില്ല. തന്റെ വീട്ടിലൊരു ആൾക്കൂട്ടം അമ്മയും ,അമ്മാമയും ,അച്ഛനും മറ്റ് ബന്ധുക്കളും ദിവ്യ ചേച്ചിയെ നോക്കി പൊട്ടിക്കരയുന്നു. ദിവ്യ ചേച്ചിയാണെങ്കിലോ കിടന്നുറങ്ങുന്നു. അവൻ ഇങ്ങനെയൊക്കെ ചിന്തിച്ച‌ുകൂട്ടുന്നു. അരുണിന് ഒന്നും തന്നെ മനസ്സിലാകുന്നില്ല. അമ്മയ്ക്കും,അച്ഛനും അരുണിനും നൽകിയത് അവസാനത്തെ മുത്തമായിരുന്നു. ആരോടും ഒരു വാക്കുപോലും പറയാതെ ദിവ്യ യാത്രയായി. ഒരുപാടൊരുപാട് ദൂരേയ്‌ക്ക് ചേച്ചിയുടെ സ്‌നേഹം വളരെയധികം ലഭിക്കാൻ അരുൺ യോഗമില്ലാത്തൊരു കുട്ടിയാണ്. ഒരിക്കലും അരുണിന് തന്റെ ചേച്ചിയെക്കാണാൻ കഴിയില്ലെന്ന് ആ പാവം കുട്ടിയ്ക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ല. “ചെറിയ ചെറിയ ഒാർമ്മകൾ മാത്രം ബാക്കി വച്ച് ദിവ്യ ഒരുപാട് അകലത്തിലേയ്‌ക്ക് മറഞ്ഞ‌ുപോയി"!

                                                     അനുജ പി. എസ്
                                                  7-ബി
                                                           

ക്യൂട്ടി

ശലഭങ്ങളുടേതു മാത്രമായ ഒരു കൊച്ചു ലോകം. അവിടെയാണ് നമ്മുടെ പ്രിയങ്കരിയായ ക്യൂട്ടി താമസിക്കുന്നത്. ശലഭറാണിക്ക് ഏറ്റവും പ്രിയങ്കരിയായിരുന്നു ഇവൾ. ഇവൾക്ക് ജീവനുതുല്യം സ്നേഹിക്കാൻ ഒരു കൊച്ചനുജനുണ്ടായിരുന്നു. എല്ലാ കഥയിലെയും പോലെ ഇവിടെയും ഉണ്ട് ഒരു വില്ലൻ അതാണ് ചിലന്തി. ഒരു ദിവസം രാവിലെ ക്യൂട്ടി ആഹാരം തേടിപ്പോകുന്നതിനിടയിൽ അറിയാതെ ആ ചതിയൻ ചിലന്തിയുടെ വലയിൽ അകപ്പെടുന്നു. പാവം ക്യൂട്ടി എന്തു ചെയ്യണമെന്നറിയാതെ അവൾ സങ്കടപ്പെട്ടു. ആ ചിലന്തി എത്രയും പെട്ടെന്ന് ഇവിടെ എത്തും എന്ന് അവൾക്കറിയാമായിരുന്നു. പെട്ടെന്നാണവൾ ആ ശബ്ദം കേട്ടത്. "ക്യൂട്ടി. അവളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ തേനീച്ചയായിരുന്നു അത്. ആ ആപത്തിൽ നിന്നും അവളെ രക്ഷിക്കാൻ എത്തിയ അവൻ കഷ്ടപ്പെട്ട് അവളെ രക്ഷിച്ചു. അതിനുശേഷം അവർ ഒരുമിച്ച് അവിടെനിന്ന് പറന്നുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ അവന്റെ വീട് കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് അവളെ കൊണ്ടുപോയി. എന്നാൽ തേനീച്ചയുടെ സ്നേഹമുള്ള സ്വഭാവം ആയിരുന്നില്ല. അവന്റെ കുടുംബാംഗങ്ങൾ വളരെ ക്രൂരതയോടെയാണ് അവളോട് പെരുമാറിയത്. അത് അവൾക്ക് വളരെയധികം സങ്കടമുണ്ടാക്കി.

പിറ്റേന്ന് രാവിലെ എല്ലാ ദിവസത്തെയും പോലെ അവളോടൊത്ത് തീറ്റതേടാൻ പോകാൻ എത്തിയ തേനീച്ചയ്ക്ക് അവളെ കാണാനായില്ല. അവൻ അവളെ അന്വേഷിച്ച് അവളുടെ വീട്ടിലേയ്ക്ക് പോയി. ഒരു ശലഭത്തെ സംബന്ധിച്ച് അതിന്റെ ആയുസ്സ് കുറച്ചുകാലമേ ഉണ്ടാവുകയുള്ളൂ. ആ കാഴ്ച്ച കണ്ട് സങ്കടത്തോടെ തിരിച്ചുമടങ്ങിയ അവൻ ചതിയൻ ചിലന്തിയുടെ വലയിൽപെട്ടു. അന്ന് അവിടെ തേനീച്ചയെ രക്ഷിക്കാൻ ആരും എത്തിയില്ല. ചേച്ചി കൊടുക്കുന്ന ആഹാരം മാത്രം കഴിച്ചു വളർന്ന ക്യൂട്ടിയുടെ അനിയന് ആഹാരം തേടാൻ അറിയില്ലായിരുന്നു. അങ്ങനെ ആഹാരം കിട്ടാതെ അവനും ഭൂമിയിൽ നിന്നും പോയി.

ഷാനിയ. എസ്

9. സി

സ്വപ്നം

ജീവിതത്തിൽ ഒരുപാട് പ്രതീക്ഷകൾ ഉള്ളവരാ‌ണ് മനു‍‍‍‍‍‍‍‍‍‍‍‍ഷ്യർ. അങ്ങനെ ഒരുപാട് പ്രതീക്ഷയോടെ രണ്ടുപേർ ഒന്നിക്കുന്നു. ഒരു കുടുംബം ഉണ്ടാകുന്നതിന്റെ ആദ്യ ചുവട്. രണ്ടു ദിക്കുകളിൽ നിന്ന്, രണ്ടു പ്രദേശങ്ങളിൽ നിന്ന്, രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന്,രണ്ടു സ്വഭാവസവിശേഷതകളുള്ള രണ്ടുപേർ ആശയും മോഹനും. രണ്ടു പേരും പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്നവരാണ്. അങ്ങനെ അവർ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവച്ച് സന്തോഷത്തോടെ കഴിയുന്നു. കൂട്ടിനിപ്പോൾ ഒരതിഥികൂടിയുണ്ട്. മാളവിക, അവരുടെ മകൾ. മേസ്തിരി പണിയെടുത്താണ് മോഹൻ കുടുംബം പോറ്റുന്നത്. ഒരു വാടകവീട്ടിലാണ് ആ കുടുംബം കഴിയുന്നത്. അതുമാത്രമാണ് അവരുടെ ദു:ഖം, ബാക്കിയുള്ള കാര്യങ്ങൾ മോഹൻ നോക്കിക്കൊള്ളും. അങ്ങനെയിരിക്കെ വിദേശത്ത് പോകാൻ മോഹന് വിസ വന്നു. ഭാര്യയെയും മക്കളെയും പിരിയാൻ അദ്ദേഹത്തിന് വിഷമമുണ്ടെങ്കിലും തനിക്കൊരു വീടുവേണമെന്ന ആഗ്രഹം മോഹനെ പോകാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ മോഹൻ വിദേശത്തേയ്ക്ക്. ആശയും മകളും പുതിയ ഭവനത്തെ സ്വപ്നം കാണുകയാണ്. പൊരിവെയിലത്ത് കഷ്ടപ്പെട്ട് മോഹൻ കാശുസമ്പാദിച്ച് കൂട്ടി വയ്ക്കുന്നു. അങ്ങനെ പാരമ്പര്യസ്വത്തിൽ ഒരു ഭവനം നിർമ്മിക്കുവാൻ അവർ തീരുമാനിച്ചു. അങ്ങനെ അവരുടെ ഭവനം ഉയരുന്നു ഒരു നില പൂർത്തിയായി. അടുത്ത നിലയിൽ മക്കൾ മാളവികയ്ക്കും മോഹന്റെ അമ്മക്കും മുറി വേണം. അതിനുള്ള ഒരുക്കമാണ്. വർഷം മൂന്നായി മോഹൻ പോയിട്ട് മോൾക്കും മൂന്ന് വയസ്സ് കഴിഞ്ഞു. മോഹൻ ഫോൺ വിളിക്കുമ്പോഴൊക്കെ മകൾ ഒരു പാവയെക്കുറിച്ച് പറയാറുണ്ട്. നീണ്ട മുടികളുള്ള നീല ഉടുപ്പ് ധരിച്ച പാട്ടു‌പാടുന്ന പാവക്കുട്ടി. അങ്ങനെ അവരുടെ വീടുപൂർത്തിയായി എന്നാലും മോഹൻ വന്നതിനു ശേഷമേ പാലുകാച്ചുള്ളൂ. അങ്ങനെ രണ്ടു വർഷം കൂടി കടന്നുപോയി. മകളുടെ അഞ്ചാം പിറന്നാളിന് പാലുകാച്ചും തീരുമാനിച്ചു. ആ ദിനത്തിന് കാത്തിരിക്കുകയാണ് ആ അമ്മയും മകളും. ചെറുതായി മഴ ചാറുന്നുമുണ്ട്. വാടക വീട്ടിൽ അമ്മയും മകളും മാത്രം. രണ്ടു ദിവസം കനത്ത മഴയുണ്ടാകുമെന്ന് വാർത്തയിൽ പറയുന്നു. രണ്ടു ജില്ലകളിൽ കളക്ടർ അവധി പ്രഖ്യാപിച്ചു. അന്ന് രാത്രിയിൽ നല്ല മഴയായിരുന്നു. രണ്ടു ദിവസം കഴി‍‍ഞ്ഞ് ഭവനത്തിന്റെ പാലുകാച്ചാണ്. അങ്ങനെ ഇരുവരും ആ മഴയുള്ള രാത്രിയിൽ ഉറങ്ങാൻ കിടക്കുകയാണ്. ആശയുടെ മനസ്സിൽ ഭവനത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രം. പിറ്റെന്നും മഴ ആ നിലപാടിൽ തന്നെ. കറണ്ടില്ല, ഡാമുകൾ തുറക്കുന്നുവെന്നും അറി‍‌‍‍ഞ്ഞ‌ു. വിദേശത്തേക്ക് വിളിക്കാൻ റെയ്ഞ്ച് കിട്ട‌ുന്നില്ല. വല്ലാതെ വിഷമത്തിലായി. എന്നാലും പുതിയ ഭവനത്തിന്റെ സന്തോഷവുമുണ്ട്. ഇരുവരുടെയും മുഖത്ത്. പിന്നെ വൻ പ്രളയം തന്നെയായിരുന്നു. മരങ്ങൾ ഒടിയുന്നു. മണ്ണിടിയുന്നു. വീടുകൾ തകരുന്നു. ജനങ്ങൾക്ക് ജാഗ്രത. തുടങ്ങിയവാർത്തകൾ തന്നെ എ‍‍‍‍ങ്ങും കേൾക്കാം. മുറ്റം വരെ വെളളം നിറ‍ഞ്ഞു. അന്നു രാത്രികൂടികഴി‍ഞ്ഞാൽ പുതിയ രീതിയിൽ ആശ്വസിപ്പിക്കുകയാണ് ആശ അത് ശരിയായിരുന്നു. ആ രാത്രിയോടെ എല്ലാം അവസാനിച്ചു. പിറ്റേന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവർ പുതപ്പിനുള്ളിൽ രണ്ടു മ‍ൃതദേഹങ്ങൾ കണ്ടെത്തി. ഇതൊന്നും അറിയാതെ മകൾ എന്നും പറയാറുള്ള പാവയും വാങ്ങി പുതിയ ഭവനത്തിന്റെ പാലുകാച്ചും മകളുടെ പിറന്നാളും ആഘോഷിക്കാനെത്തുന്ന ഗൃഹനാഥൻ വീടൊന്നു കാണാൻ പറ്റാതെ മകളെയും ഭാര്യയെയും ഒന്നു കാണാനോ വിളിക്കാനോ കഴിയാതെ പ്രളയം കണ്ടമ്പരന്നു നിന്നു.


സൂര്യ രാജ് ടി.എ

10 എ

മുത്തശ്ശിമാവ്

ഒരിടത്ത് ഒരു മാവുണ്ടായിരുന്നു.ആ മാവിന്റെ അടുത്ത് ഒരു വീടുണ്ടായിരുന്നു. ഒരു ദിവസം വലിയ ശബ്ദം കേട്ടു.ഡിം!ഡിം!അതു കേട്ട് വീട്ടിൽ നിന്നും ടിട്ടു ഓടി വന്നു.അയ്യോ!എന്റെ മുത്തശ്ശി മാവ്!അമ്മേ,എനിക്ക് ഇനി മാങ്ങ കിട്ടില്ലേ!നല്ല മാവ് ആയിരുന്നു.ടിട്ടു കര‍ഞ്ഞു ങീ...ങീ...

ആദിത്ത് എസ്

6 A


മറക്കാൻ കഴിയാത്ത ഒരു പുലർക്കാലം

ഒരു പുല൪ക്കാലം വളരെയധികം കൗതുകം ലഭിക്കുന്ന കാഴ്ച കാണാ൯ എന്നെ ഇടയാക്കി. ആനന്ദകരമായ അന്തരീക്ഷം ആളുകൾ പരസ്പരം അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കു വയ്ക്കുന്നു. കുട്ടികൾ അവരുടെ കൂട്ടുകാരുമായി കളിച്ചും ചില൪ അവരുടെ മാതാപിതാക്കളുമായും മറ്റ് ചിലർ പണിക്ക് പോകുവാനുമുള്ള യാത്ര. എന്നാൽ എല്ലാ പേരും വളരെ ധൃതിയിലാണ്. ഇതിനിടയിലെ മറ്റൊരു കാഴ്ചയാണ് അപ്പുവിന്റേത്. വളരെ ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിലാണ് അപ്പുവിന്റെ ജനനം. വളരെയധികം കഷ്ടപ്പാടുകളും പ്രയാസങ്ങളും കടങ്ങളുമായാണ് അവരുടെ ജീവിതാവസ്ഥ. അച്ഛ൯ ശശിധര൯, അദ്ദേഹം ഒരു കൃഷിക്കാരനാണ്. അപ്പുവിന്റെ അമ്മ കുറച്ചു വ൪ഷങ്ങൾക്ക് മുമ്പ് ഹൃദ്രോഗം മൂലം ലോകത്തിൽ നിന്ന് വിട വാങ്ങാ൯ ഇടയായി. പിന്നെയുള്ളത് ഒരു അനിയത്തി മാത്രം. അവ‍ൾ അഞ്ചാം ക്ലാസ്സ് വിദ്യാ൪ത്ഥിനിയാണ്.

നിലാവുള്ള രാത്രിയിൽ വീട്ടിന്റെ ഉമ്മറത്തിരിക്കുന്ന അപ്പു ഒരു നിലവിളി ശബ്ദം കേട്ടു. അപ്പു ഭയന്നു. പെട്ടെന്ന് അവ൯ നിലവിളി കേട്ട വീട്ടിലേയ്ക്ക് ഓടി ചെന്നു. അവിടെ ആനിയുടെ ഭ൪ത്താവായ ജോസിന്റെ വയറ്റിൽ മൂ൪ച്ചയേറിയ കത്തി ആഴത്തിൽ കുത്തിയിറങ്ങുന്ന ദൃശ്യം. അവന്റെ കണ്ണുകൾ കണ്ണീരാൽ നിറഞ്ഞു. അവന്റെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു. ആ കൊലപാതകം ജോസിന്റെ സുഹൃത്തായ ആന്റണി ചെയ്തതെന്നാണ് നാട്ടുകാ൪ പറയുന്നത്. ആരും ‍അതിന്റെ സത്യാവസ്ഥ അറിഞ്ഞില്ല. പക്ഷേ മറ്റു ചില൪ പറയുന്നത് എന്തെന്നാൽ "അപ്പുവല്ലേ ആ വീട്ടിലേയ്ക്ക് പോയത് അപ്പോൾ അവനായിരിക്കും ചെയ്തിട്ടുണ്ടാകുക.” ഈ കേസുമായി ബന്ധപ്പെട്ട് പോലീസുകാ൪ ആനിയുടെ വീട്ടിലെത്തി. പലരുടെയും അഭിപ്രായപ്രകാരം അപ്പു കുറ്റക്കാരനായി. പോലീസ് ഉദ്യോഗസ്ഥ൪ നിരപരാധിയായ അപ്പുവിനെ ചോദ്യം ചെയ്യാനായി ജീപ്പിൽ കയറ്റിക്കൊണ്ടു പോകുകയും ചെയ്തു. അപ്പോൾ അവ൯ ഞാനല്ല ഇത് ചെയ്തതെന്ന് ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തു. അവ൪ അവനെ മ൪ദ്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എനിക്ക ആകെ വിഷമമായി. എന്റെ കണ്ണുകൾ നിറഞ്ഞു.

ആ സമയം ആരോ എന്റെ ശരീരത്തിൽ പിടിച്ചു വലിക്കുകയും എണീക്ക് മോളേ എണീക്ക് മോളേ ഇന്ന് നിനക്ക് സ്ക്കൂളിൽ പോകണ്ടെ എന്ന് ചോദിക്കുന്നു. ഞാ൯ കണ്ണു തുറന്നു നോക്കുമ്പോൾ അത് അമ്മയായിരുന്നു. ഞാ൯ കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നു.

നന്ദനാ രാജേഷ്
ഒമ്പത് ബി വിദ്യാ൪ത്ഥിനി.

വിധിയുടെ മുഖം മൂടി

മഞ്ഞു പെയ്യുന്ന ഒരു പുല൪ക്കാലം. അരുൺ നടക്കാനിറങ്ങി. തന്റെ മുന്നിലൂടെ കടന്നു പോയ ആ കുട്ടിയെ അരുൺ ഒന്നു നോക്കി. എന്തോ ചേഷ്ടകൾ കാണിച്ച് കൊണ്ടാണ് പോകുന്നത്. മണിക്കൂറുകൾ കടന്നു പോകുന്നത്. മണിക്കൂറുകൾ കടന്നു പോയിട്ടും ആ കുട്ടിയെ കുറിച്ചുള്ള ചിന്തകൾ അരുണിന്റെ മനസ്സിന്റെ കോണിൽ മായാതെ തങ്ങി നിന്നു. ആ കുട്ടി ആരാണെന്ന് കണ്ടെത്താ൯ അരുൺ തീരുമാനിച്ചു. ആദ്യം അരുൺ നാട്ടുകാരോട് അന്വേഷിച്ചു. അവ൪ക്ക് അവനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന വയസ്സനോട് അന്വേഷിച്ചപ്പോൾ ആ കുട്ടിയുടെ പേര് ദീപു എന്നറിയാ൯ അവനു കഴിഞ്ഞു. ചെറുപ്പത്തിലെ മാനസികമായി തള൪ന്ന അവന് സാന്ത്വനമായത് അമ്മയും അച്ഛനും അനിയത്തിയുമാണ്. ഉറക്കമില്ലാത്ത സമയങ്ങളിൽ അമ്മ താരാട്ട് പാടിയും അച്ഛ൯ കളി പറഞ്ഞും അനിയത്തി ചിരിപ്പിച്ചും അവനെ ഉറക്കുമായിരുന്നു. അവന്റെ സന്തോഷത്തിനായി കന്യാകുമാരിയിൽ പോകുന്ന സമയം ഒരു ലോറി അപകടത്തിൽപ്പെട്ട് അവന്റെ അച്ഛനും അമ്മയ‌ും അമ്മയും അനിയത്തിയും അവനെ വിട്ടു പിരിഞ്ഞു പോയി. അതോടെ അവന്റെ മാനസിക നില വീണ്ടും തെറ്റി. ചില സമയങ്ങളിൽ അവന്റെ അമ്മയുടെ താരാട്ട് പാട്ടും അച്ഛന്റെ കളികളുമൊക്കെയോ൪ത്ത് അവ൯ പൊട്ടിക്കരയും. ഇതൊക്കെ കേട്ടതും അരുണിന്റെ മനസ്സ് വിഷമിച്ചു. അടുത്ത ദിവസം ദീപുവിനെ കണ്ടപ്പോൾ അവന് നല്ല ആഹാരം വാങ്ങിക്കൊടുത്തു. അവനെ വീട്ടിൽ കൊണ്ടു പോയി. നിനക്ക് എന്ത് വേണം എന്നുള്ള അരുണിന്റെ ചോദ്യത്തിന് അമ്മയെ എന്നായിരുന്നു ദീപുവിന്റെ ഉത്തരം. അരുണിന്റെ കണ്ണുകൾ നിറഞ്ഞു. അമ്മയെയല്ല അച്ഛനെ തരാമെന്ന് പറഞ്ഞ് ദീപുവിനെ അരുൺ സ്വന്തം മകനായി സ്വീകരിച്ചു.

ജി൯സി. ആ൪. എസ്
ഒമ്പത് ബി വിദ്യാ൪ത്ഥിനി.