കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു കനല്‍ പൂവിന്‍ ഓര്‍മ

    ശരണ്യ.കെ   ,      സംഗീത.വി.പി                                      
                                                                      IX-E
                   അകലെ  മറ‍‍‍ഞൊരുശിശിരകാലത്തി-
           നോ൪മ്മയി‍ല്‍ നീയുമുണ്ടായിരുന്നു.
           തഴുകുന്ന കാറ്റിനും വി‍ടരുന്ന പൂവിനും
            നിന്റെ മേനിതന്‍ ഗന്ദമായിരുന്നു.
            ജീവിത പാതയിലെവിടെവച്ചോ  എന്‍
           കരം നീ നിന്റെ മാറോടണച്ചപ്പോള്‍ 
            എന്‍ ചിതറിയ വാക്കില്‍  തെറിച്ചതും     
            വാടിയ മിഴിക്കുമ്പില്‍ കിനിഞ്ഞതും
            ഞാന്‍ നിന്നിലര്‍പ്പിച്ച വിശ്വാസ-
                                                  മായിരുന്നു.
            തെക്കതിനി പാടത്തെ ആറടിമണ്ണില്‍
            നീ വെന്തടങ്ങുമ്പോഴകലെ                                   
                                                  നിന്നിരുന്നു.
            ഞാന്‍ നിര്‍നിമേഷയായി.
            പുകപൊന്തും നിന്‍ചിതക്കരികെ
            പ്രണമിച്ചു നില്‍ക്കവെ ഹ്യദയത്തിലൊരായിരം വേദനകള്‍ വെന്തെരിഞ്ഞു. 
           മിഴിവാതില്‍ ചാരിയപ്പോഴും തനിച്ചായതു- 
  ഞാനായിരുന്നെവിടെയും



ഒരു വേനല്‍ അവധി

അഞ്ജലി. കെ 9.A

വിദ്യാലയങ്ങള്‍ അടച്ചപ്പോള്‍

അവധികാലം വന്നെത്തി

പുസ്തകമെല്ലാം വീട്ടിലെറി‍ഞ്ഞ്

കുട്ടികളെല്ലാം മുറ്റത്തല്ലോ

കളിചിരിയായ് രസിക്കുന്നു

മാമ്പൂചീമ്പി നടക്കുന്നു ചിലര്‍

ഊ‍ഞ്ഞാലാടി കളിക്കുന്നു

ആടിയും പാടിയും തിമര്‍ക്കുന്നു

വിഷുക്കണി കൈകോര്‍ക്കും പുലര്‍കാലം

വേലയും പൂരവും നിറഞ്ഞൊരു കാലം

ആവില്ല ദു:ഖിച്ചിരിപ്പാന്‍

കൂട്ടുകാര്‍ ഒത്തുകളിച്ചൊരു കാലം

എന്നുടെ മനസ്സില്‍ മിന്നിതെളിയും

ഹ ഹാ നല്ലൊരു അവധി കാലം.......


== ബാല്യം തീര്‍ത്ത കളിപ്പാട്ടങ്ങള്‍ ==

                         അഭിഷ.എം.ബി    8.A
      ഓര്‍മ്മകളിലിടറുന്നു ... ...പഴയ  കളിപ്പാട്ടങ്ങള്‍
      ബാല്യകാലത്തിന്  പല  നിറം  നല്‍കിയ
                                     പഴയകളിപ്പാട്ടങ്ങള്‍
      കളിക്കുമ്പോള്‍ , കിടക്കുമ്പോള്‍  കളിക്കൂട്ടുകാരായ
                                  കളിപ്പാട്ടങ്ങള്‍  പഴയകളിപ്പാട്ടങ്ങള്‍
       എന്റെ  കളിപ്പാട്ടങ്ങള്‍ക്ക്  ജാതിയില്ല , മതമില്ല
                             വര്‍ഗ്ഗമാല്ല  ഒരു  പേരുമില്ല
       അവയെന്‍  കൊഴി‍‍‍ഞ്ഞകാലത്തിന്‍  പ്രതീകമല്ലോ
       നൊമ്പരത്തിന്‍  നാമ്പൂവായി
                                               കുളിര്‍  പകര്‍ന്ന  കളിപ്പാട്ടങ്ങള്‍
       എന്‍  ചിരിയില്‍  വെയില്‍  തുമ്പികളായി
                                    പാറിപ്പറന്ന  കളിപ്പാട്ടങ്ങള്‍
       പിന്നെയും  ബാക്കിയായ  കളിപ്പാട്ടങ്ങള്‍
                                    എന്നും  എന്നില്‍  ചിരിതൂവുന്നു
       ചിലപ്പോള്‍  കഴിഞ്ഞ  കാലത്തിന്റെ
                                                          കണ്ണീര്‍  മഴയായ്.........


മാതൃഭൂമി

ഷൈനി.കെ പത്ത്.ഐ

എന്റെ ഭൂമി മാതാവേ....!

നീ നീറുകയാണോ

നിന്റെ വിരഹം എനിക്ക്

താങ്ങാ൯ കഴിയുന്നില്ല


ഒരിക്കല്‍ നീ കുഞായിരുന്നു.

അന്നു നിന്റെ മക്കളും നിന്നെ സ്നേഹിച്ചിരുന്നു.

നിന്റെ സൗന്ദര്യം പൂക്കളില്‍ കാണുന്നു.

നിന്റെ തിളക്കം സൂര്യനില്‍ കണ്ടു.


നിന്റെ ഇടതൂ൪ന്ന കൂന്തല്‍

ഇടതൂ൪ന്ന വനങ്ങളിലും കണ്ടു.

എന്നാല്‍ ഇന്നു നീ വാ൪ദ്ധക്യത്തില്‍

എത്തി കഴി‍ഞ്ഞുവോ ?

ഭൂമി മാതാവേ.....നിന്നെ

ഓ൪ത്തെ൯ ഹൃദയം വിങ്ങുന്നു.?



ഷൈനി.കെ

പത്ത്.ഐ

നബ൪.26

പ്രഭാതത്തിന്‍ താളുകളില്‍

മിസിരിയ.റിന്‍ഷിന 9.ബി

പ്രഭാതമുണര്‍ന്നു വസന്തം പൊഴിഞ്ഞു

മലമലര്‍കൊടികള്‍ പാറിപറന്നു

ആകാശമുട്ടുന്ന തിരിപോലവളെന്നെ

തൊട്ടു തൊട്ടെന്നെ സ്പര്‍ശിച്ചപ്പോള്‍

വെളിച്ചത്തിന്‍ കാഠിന്യമായപ്പോള്‍ തന്നെയും

പൂക്കളുടെ സൗരഭ്യമായി തന്നില്‍

എങ്ങും ഏകാന്തമുണര്‍ന്നു വാനില്‍

മനസ്സിന്റെ താളങ്ങള്‍ പൊങ്ങിവന്നു

ഉന്മേശമോടെ ഉണര്‍ന്നിരുന്നു

പിന്നെയും ആഹ്ലാദമായി വന്നു

നൊന്നോര്‍ത്തുപോയ്

ആ വെളിച്ചത്തിന്‍ മേന്മകള്‍

എങ്ങോ മായും നേരത്തിങ്കല്‍

മിസിരിയ.റിന്‍ഷിന  9.ബി


മഴ

ഗായത്രി.ആര്‍ 9.എ

       	സംഗീതത്തിന്‍  തംമ്പുരു  മീട്ടുവാന്‍
       മഴക്കാലമിങ്ങടുത്തുവന്നു
       കാര്‍മേഘമെന്നൊരു  സുന്ദരിപൂവേ
       നിന്റെ  ഇതളുകള്‍  ഭൂമിയില്‍  അറ്റുവീഴുമ്പോള്‍
       എങ്ങുനിന്നോ  വീശുന്ന  കാറ്റിലൂടെ
       നിന്റെ  നറുമണം  ‍‍ഞങ്ങളറിയുന്നു
       നിന്‍  സ്വരമാധുര്യത്തിന്റെ  മധുര  പ്രവാഹത്തില്‍
       കുളിരണിയുകയായിരുന്നുവോ  ഭൂമി
       നിന്‍  ഇതളുകള്‍  എന്നെ  നോക്കി
       ചിരിക്കുകയാണോ  കരയുകയാണോ
       അറിയില്ലെനികൊന്നുമറിയില്ല
       നിന്റെ  പൊട്ടിച്ചിരി  എന്നെ  ഭയപ്പെടുത്തുന്നു
       ചുമയാവട്ടെ  എന്നില്‍  പ്രതീക്ഷകളുണര്‍ത്തുന്നു
       ഇനിയും  വരില്ലേ  നീ  ഭൂമിയില്‍ 
       എന്നില്‍  കളിരണിയിക്കുവാന്‍


ഇടവഴി

ഷബാന. എ, വിചിത്ര. വി, 9.ഇ. 2011 ജനുവരി 11

                          
മന്ദാര മദുരിമയാല്‍ പുളകമണിഞ്ഞ്'
മന്ദ മാരുതന്‍ തന്‍ കൈത്തൊട്ടിലിലാടി
കേരവും കൈതയും കശുവണ്ടിയും
മാവും പ്ലാവും ഒത്തുകൂടുന്ന 
            വാനോളമുയരത്തില്‍ നിത്യൈശ്യര്യത്തിന്‍
             വര്‍ണ്ണകൊടി വീശുന്ന നാടന്‍ പനകളും
നിലാവിന്‍ പൊന്നൊളി  തൂവുന്ന
പാലൊളി ച്രന്ദിയു‌ം
           തന്റെ  പ്രിയതമനെ തേടിയൊഴുകുന്ന പുഴയും
            എന്റെ  വഴിക്കുകൂട്ടാവുന്നു.  

കിന്നരി പുഴയെ എങ്ങോട്ട് ...

അ‍‍ഞ്ജലി 9.A

കളകളം പാടി ഒഴുകും പെണ്ണെ നിന്‍ ഉറവിടം എവിടെ

യാദനകളെല്ലാം വഹിച്ചു നീ വേഗത്തില്‍ പോവുകതെങ്ങോട്ട്

വെള്ളി കൊലുസിന്‍ നാദം പോല്‍ വെള്ളാരം കല്ലില്‍ തട്ടി താളം തുളുമ്പിയും

ആരെയോ തഴുകി ഉണര്‍ത്താന്‍ ഓളതരിവള ഇളക്കി കൊണ്ടും

പച്ചപുല്‍മേട്ടിലെ വെള്ളരി പൂവിനെ ചുംബിച്ചും

പരല്‍മീനിനെ കൊഞ്ചിച്ചു കൊണ്ടും പോവുകതെങ്ങോട്ട്

നിന്‍ ഒഴുക്ക് കാണുമ്പോള്‍ എന്‍ മനമാകെ ഇളം തേന്‍ കിനിയുന്നു

ആ കള്ളകാറ്റ് നിന്‍ കാതില്‍ മന്ത്രിച്ചതെന്ത്

ആ കാര്യം എന്‍ കാതില്‍ ചോല്ലിയിട്ടു പോവൂ........


വിടവാങ്ങല്‍'

( ഊര്‍മ്മിള പത്താം തരം: എഫ്. 2010 സെപ്തംബര്‍ 17 )

ഹേ കുഞ്ഞു തോഴാ നീ

ഞങ്ങളെ വിട്ടകന്നോ.......

സ്വര്‍ഗത്തിന്‍ വാതില്‍

നിനക്കായ് തുറന്നുവോ ?

നിന്‍ ദേഹി നിന്‍ ദേഹം

വിട്ടകന്നു പോയോ?

മരണക്കിടക്കയില്‍ കിടന്നൊരാ

നേരത്ത്

നിന്‍ ജീവനായ് എന്നുമേ

ഞങ്ങള്‍ കേണു.

ആയിരം പേരുടെ ഹൃദയത്തിന്‍

പ്രാര്‍ത്ഥനയും വേദനയും

എന്തേ ദൈവം കേള്‍ക്കാഞ്ഞു...

ഇന്നു നിന്‍ വിരഹദു:ഖ -

ത്തിന്‍ വേദനയില്‍

കണ്ണുനീര്‍ പൊഴിക്കുന്നു

ഞങ്ങളെല്ലാം ...

ദൈവത്തിന്‍ സന്നിധിയില്‍

എത്തി നീയെങ്കിലും

തോഴാ നിന്നാത്മശ്ശാന്തിക്കായ്

പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍ .....

(19/08/2010 - ന് മരണമടഞ്ഞ ശരത്ത് - (എട്ടാം തരം) -ന്‍റെ ഓര്‍മ്മക്ക് )

ഊര്‍മ്മിള

പത്താം തരം: എഫ്.