കമ്മലിനൊക്കും പൂവുകൾ ചാരേ നിർമ്മലവെള്ളപ്പട്ടിലകൾ,
ചില്ലകൾ തോറും നൂറുകണക്കിനു നല്ല പതുക്കെരു പച്ചിലകൾ,
വെള്ളിലവള്ളിയിതെല്ലാംചർത്തിത്തുള്ളി രസിച്ചു തിമിർക്കുമ്പോൾ
ഉള്ളിലസൂയപ്പെട്ടു വാടിക്കുള്ളിലനേകം പൂച്ചെടികൾ
മന്ദമണഞ്ഞു വനികയിലേയ്ക്കൊരു സുന്ദരിയാം ചെറു പൂമ്പാറ്റ
ചേതോഹരമായ് വായുവിൽ നീന്തിടുമേ തോ ദേവതയെന്നോണം,
മന്നിതിലേക്കു വിരുന്നു വരുന്നൊരു മഴവില്ലിന്മകളെന്നോണം
വരിക' വരികെ' ന്നവളെ വിളിച്ചൂ ,വീശും ചെറു ചില്ലകളാൽ പൂച്ചെടികൾ .
അവളോ, വെള്ളിലവള്ളിയിലത്രേ അതി ലോലം ചെറുകാലൂന്നി .
പുളകം പൂണ്ടു വെള്ളിലവല്ലരി പുണ്യതാലിതു കൈവന്നൂ "പവിഴച്ചുണ്ടിൽ
ചുംബിച്ചൂട്ടീയവളെത്തേനും പൂംചൊടിയും
വെള്ളിലവള്ളിക്കെത്ര കൊടുക്കിലുമുളളിൽ തൃപ്തിവരുന്നീല.
മരതക വരണപ്പച്ചില തോറും പരതീ പിന്നെപ്പൂമ്പാറ്റ
മുത്തുകൾ പോലിലകൾക്കിടയിൽ ചെറുമുട്ടകളിട്ടൂ പൂമ്പാറ്റ
ആയിലകൾക്കടി ഭാഗം മുട്ടകളായിരമായിരമായപ്പോൾ
ചിറകുവിരത്തി' റ്റാറ്റാ' കാട്ടി ചിറക്കന്നവൾ പോയ് മറവായീ.