ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/എന്റെ ഗ്രാമം
നെല്ലിക്കുത്ത്
_____

പവിത്രവും പരിപാവനവും ആയ ഒട്ടേറെ ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന നാട് ആണ് നെല്ലിക്കുത്ത്.
പ്രശസ്ത മാപ്പിള കവി പുലികൊട്ടിൽ ഹൈദർ സാഹിബിന്റെ ഹിന്ദു മത സൗഹാർദ ത്തിന്റെ ജീവൻ തുടിക്കുന്ന കാവ്യവിഷ്കാരത്തിന് ഇടയാക്കിയ "നാരിനായാട് " നടന്ന സ്ഥലമാണ് നെല്ലിക്കുത്ത്.
വൈദേശിക മേധാവിത്വത്തിന് എതിരെ ജീവൻ ബലിയർപ്പിച്ച രണ്ടുപേരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് നെല്ലിക്കുത്ത്.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ ഐതിഹാസിക സമരത്തിന് ദീരോദത്തമായ നായകത്വം വഹിച്ച രണ്ട് നേതാക്കന്മാർ, അവർ ജനിച്ചതും പിച്ചവച്ചതും പഠിച്ചതും വളർന്നതുമെല്ലാം ഇവിടെയാണ്. ഈ നെല്ലിക്കുത്തിലെ മണ്ണിൽ.
രണ്ടായിരത്തിലധികം മഹത് വ്യക്തികളുടെ ജീവചരിത്രം ഹൃദിസ്ഥമായിരുന്ന മലബാറിലെ ചരിത്ര സൂക്ഷിപ്പുകാരനായിരുന്നു മുഹമ്മദ് അലി മുസ്ലിയാരുടെ നാടാണ് നെല്ലിക്കുത്ത്.
ടിപ്പു സുൽത്താനെ പടയോട്ടത്തിന് വീഥി ഒരുക്കിയ നാടാണ് നെല്ലിക്കുത്ത്. മതവിദ്യാഭ്യാസ രംഗത്ത് നെല്ലിക്കുത്ത് യശസ്സ് വാനോളം ഉയർത്തിയ പ്രഗൽഭ പണ്ഡിതന്മാർക്ക് ജന്മം നൽകിയ നാടാണ് നെല്ലിക്കുത്ത്.
ലോകമനസാക്ഷിയെ പോലും ഞെട്ടിച്ച വാഗൺ ട്രാജഡി എന്ന കൂട്ടക്കൊലയിൽ രക്തസാക്ഷിയായ പാലക്കത്തുടി കരിക്കുട്ടി മകൻ മൊയ്തീന്റെ നാടാണ് നെല്ലിക്കുത്ത്.
പന്ത്രണ്ടോളം ഭാഷ കൈകാര്യം ചെയ്യുകയും അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ പോലും രചനകൾ നിർവഹിക്കുകയും ചെയ്ത പുള്ളി യില്ലാത്ത അക്ഷരം കൊണ്ട് പ്രവാചക കീർത്തനം എഴുതിയ പ്രശസ്ത കവി അബ്ബു റഹ്മയുടെ ജന്മദേശം ആണ് നെല്ലിക്കുത്ത്.
മലപ്പുറം കുളപ്പറമ്പ് റോഡിൽ മലബാർ സ്പെഷ്യൽ പോലീസിന്റെ പ്രയാണത്തിനു ഉള്ള ആദ്യ കുറുക്കുവഴി നെല്ലിക്കുത്തിന്റെ ഹൃദയ ഭാഗത്തിലൂടെ ആയിരുന്നു.
സമസ്ത മദ്രസ പഠനം തുടങ്ങുന്നതിനു മുമ്പ് തന്നെ പഠനം തുടങ്ങിയ നാടാണ് നെല്ലിക്കുത്ത്. മദ്രസ പഠനത്തിന് ആദ്യം കൊണ്ടു "മുസ്ലിയാർ മാരുടെ" നാട് എന്നാണ് നെല്ലിക്കുത്ത് അറിയപ്പെട്ടിരുന്നത്..
മുഖമൊഴി
പ്രാരാബ്ധങ്ങളുടെ പ്രളയ ങ്ങളിലും വൈതരണികളുടെ വേലിയേറ്റത്തിലും കർമ്മ പദം സജീവമാക്കിയവർ. അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞുമാറ്റി ത്യാഗ ത്തിന്റെ തീക്കടൽ മുറിച്ചു നീന്തിയവർ. ഒരു ജനതയുടെ പാതി രക്ഷയ്ക്ക് വേണ്ടി സ്വദ ജനത്തിന്റെ ഷൂശക്തമായ ഭദ്രതക്ക് ചൈതന്യം ഉള്ള ഒരു സമൂഹത്തിന് പുന: സൃഷ്ടിക്ക് വേണ്ടി ജീവിതം ധന്യമാക്കിയവർ സമുദായിക നവേത്ഥാന ത്തിന്റെ തീ ചിതറുന്ന സ്മരണകൾ
ഓടി തീർന്ന ജീവിതത്തിന്റെ മരിക്കാത്ത ഓർമ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇതെല്ലാമാണ് നമുക്ക് മുന്നിൽ തെളിഞ്ഞു വരുന്നത് പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ഒരു ജനങ്ങളുടെ കണ്ണീര് പുതിയ കനൽ പാതകളെ ഓർമിച്ച് എടുക്കുമ്പോൾ ചാരിതാർത്ഥ്യം ത്തിന്റെ നിലവും സാഫല്യത്തിന്റെ താര തിളക്കവും നമുക്കൊന്ന് ഭയപ്പെടുകയാണ്
ഇനി സമർപ്പണത്തിന് മഷിത്തുള്ളികൾ........
🛑സ്ഥലനാമചരിത്രം
🛑 നെല്ലിക്കുത്ത് പഴയ രണ്ടാം പൊന്നാനി
🛑 ഭൂപ്രകൃതി
🛑 വിദ്യാഭ്യാസം
🛑 സാംസ്കാരികം
🛑 രാഷ്ട്രീയം
🛑 സാമ്പത്തികം
🛑 കാർഷിക രംഗം
🛑ആലിമുസ്ലിയാർ
🛑 വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
🛑ദേശത്തെ രക്തസാക്ഷികൾ
🛑കായികം
🛑 കല
സ്ഥലനാമ ചരിത്രം
നടുവത്ത് ദേവസത്യാന്റെയും പടിഞ്ഞാറേ കോവിലകത്തിന്റെയും അധീനതയിലായിരുന്നു നെല്ലിക്കുത്ത് ദേശം. ഫലഭൂയിഷ്ഠമായ ഈ പ്രദേശം കൂട്ടിയാൽ മാർക്ക് വിളയിക്കുന്നതിനായി നെല്ലിമരത്തിന്റെ കമ്പുകൾ കുത്തിനിർത്തി അതിൽ നിർണ്ണയിച്ചുയിച്ചുന്നുവത്രെ. ഇങ്ങനെ നെല്ലി മരത്തിന്റെ കമ്പുകൾ കുത്തിനിർത്തിയ സ്ഥലം നെല്ലികുത്തി എന്നും പിന്നീട് നെല്ലിക്കുത്ത് എന്നും അറിയപ്പെട്ടു. ഇത്തരം സ്ഥലനാമചരിത്രം ഏറനാട്ടിലെ പഴമക്കാരുടെ വാമൊഴിയിലൂടെ കൈമാറി വന്നു എന്തെന്നില്ലാത്ത രേഖ പരമായ തെളിവുകളൊന്നും തന്നെയില്ല
നെല്ലിക്കുത്ത് പഴയ രണ്ടാം പൊന്നാനി
നെല്ലിക്കുത്ത് പഴയ രണ്ടാം പൊന്നാനി എന്നറിയപ്പെടുന്ന നാടാണ് ആദ്യകാലത്ത് പൊന്നാനിയിലേക്ക് ആയിരുന്നു. എല്ലാ ആളുകളും ഓതാൻ പോയിരുന്നത്. ഇവിടെയുള്ള മിക്ക പഴയ പണ്ഡിതന്മാരും പൊന്നാനിയിൽ നിന്ന് ഓതി പഠിച്ചവരാണ്.
പൊന്നാനി പള്ളിയിൽ അരങ്ങേറിയിരുന്ന" വിളക്കത്തിരിക്കൽ ചട