പരിചരിച്ചീടുകിൽ പ്രകൃതിയെ നാമിന്നു പരിണയിച്ചീടുമതു പതിവിലും മാറ്റോടെ' പരിസരം പണിതിടാൻ പതിവായ് ശ്രമിച്ചിടാം പരിഹാസമില്ലാതൊ- രിതിമാസം തീർത്തിടാം പതിവിലും ചുറ്റിലായ് പനിനീർ തളിച്ചിട്ടു പഠിതാക്കൾ നമ്മൾക്കു പണിതിടാം സ്വർഗ്ഗത്തെ. നാമിന്നു നേരിടും മാരികൾക്കൊക്കെയും നാം തന്നെ ഹേതുവെന്നാരുമേയോർക്കണം. പാരിനെയാകെ വിഴുങ്ങും വിഷവിത്ത് പാണികൾ ശുചിയാക്കിയാദ്യമകറ്റിടാം, മാറി നിന്നും കൊണ്ടു മാറ്റോടെ സ്നേഹിച്ചുo മാറ്റി നിർത്തീടാമിന്നീ- മഹാമാരിയെ കൂട്ടങ്ങൾ ചേർക്കാതെ കൂട്ടുചേർന്നീടുവാൻ നേട്ടങ്ങൾ തീർക്കുവാൻ പ്രതിരോധിച്ചീടുവാൻ. **********