Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്)/രണ്ടാം സ്ഥാനം
വിഷയം : ഭൂമിയുടെ വിളികൾ
കണ്ണേ മടങ്ങുക... മാന്തിക്കീറിയ മാറിടവുമായ് നീരരുവി.......
കനാൽ ചാലിൽ പാദസ്പർശങ്ങൾ തൻ
അറപ്പുകഴുകി മനുജർ........
ഭൂമി കേഴുന്നു.....
അരുതേ...ഒരാർത്തനാദം.....
പുക...
പൊടി....
പാദപതനത്തിൻ അവേഗങ്ങൾ
ദൂരെയേതോ കിരാതരീ കാടിന്റെ
നെഞ്ചെരിക്കുന്നു മൂകമായ്....
നോവറിയാനൊരമ്മക്കിളി......
കഴുകുകൾ പാറുന്ന യുദ്ധ ഭൂമി
മാന്തിക്കീറിയ മാറിടവുമായ് നീരരുവി......
അമ്മ വിളിക്കുന്നു പഴമയിലേക്ക് ......
വൃത്തികെട്ട വാഷ്ബേസിനിൽ കാർപ്പിച്ചുതുപ്പി
കുപ്പിവെള്ള ത്തിൽ മുഖം കഴുകുന്നവർ...
മാന്തിക്കീറിയ മാറിടത്തിൽ മുഖമാഴ്‌ത്തി
ചോരക്കയ്പ് മധുരമാക്കുന്നവർ...
അമ്മ കേഴുന്നു.....
കേണകലുന്നു......
ചുട്ടുപൊള്ളുന്ന മണ്ണും.....
കത്തിയെരിയുന്ന പച്ചയും.....
നോവ് വേവുന്നു.....
അമ്മ വിളിക്കുന്നു.....
തിരികെ വിളിക്കുന്നു ....
വെളിച്ചമെടുക്കണമെന്നോർമ്മപ്പെടുത്തൽ
വഴിയറിയാം.....പഠിപ്പിക്കേണ്ട.....
ന്യൂജൻ വാക്കുകൾ.....
അഹന്തയുടെ അരണ്ട വെളിച്ചത്തിൽ
മുന്നോട്ടുപോകുമ്പോൾ
ഇടയിലേതോ ഇടനാഴിയിൽ
പതറിവീണൊരു ശബ്ദം
ഉണരൂ....സാന്ത്വനം....
രക്ഷയായ് നീളുന്ന കൈകളിൽ
അഴുക്കുചാലിന്റെ ഗന്ധം.....
അഴുക്കുചാലിൽ വീണ്....
മങ്ങിമറഞ്ഞ നന്മയും...സ്നേഹവും....
മരത്തെ പുണരലും......
ഭൂമിക്കൊരുമ്മയും...
മാഞ്ഞുപോയ്.....മറഞ്ഞുപോയ്...
"ഭൂമി ഒരു പാഴ്ഗ്രഹം"
അടക്കം പറച്ചിലുകൾ
കരിന്തിരി മണക്കുന്ന പരിസരത്ത്
കൂരിരുട്ട്.....
കണ്ണീർ മഴ പെയ്ത്
കരിന്തിരികൾപോലും അണഞ്ഞിരിക്കുന്നു.....
നഷ്ടം.....
തന്റെ മക്കൾ നഷ്ടം വരുത്തിവക്കുന്നു....
നഷ്ടം വെയിൽ ചൂടാണ് .......
വേദന...
ഇല്ലായ്മ...
മനുജൻ അതിർത്തികെട്ടുന്നു..
മനസിൽ....
വെട്ടിമുറിക്കുന്നു അമ്മതൻ നെഞ്ചവും
ഇവിടെ ജിഷയില്ല....സൗമ്യയില്ല...
വെമുലയും ....ജിഷ്ണുവുമില്ല....
ഏവരും ഭൂമിക്കു പര്യായം .....
എല്ലാം പീഡനം ....
എവിടെയും വേദന....
ഒരേ ക്രൗര്യവും .....
ആകൃതിയും....വലിപ്പവും
കണ്ണീർത്തുള്ളിയുടെ രുചിയും
ഒന്നു തന്നെ ......
'മാനിഷാദ'പാടി ഭൂമി അകലുന്നു......
തിരികെ വിളിക്കുന്നു.....
അടുക്കുവാൻ കൊതിച്ച്.....
തന്റെ മക്കളെ മാറോടടിപ്പിക്കാൻ....
തഴുകിയുറക്കുവാൻ.....
"കണ്ണേ മടങ്ങുക
പ്രതിഫലനങ്ങളൂഷരമാകുന്ന
വരണ്ട ഭൂമികയിൽ നിന്ന്
അഭയാർത്ഥിയായ് തിരോഭവിക്കുക"
|