ലോകരെ ഭീതിയിലാക്കിയ നീ
രാജ്യങ്ങളെ അടച്ചിട്ട നീ
കൈകഴുകാനും ഒറ്റയ്ക്കിരിക്കാനും
വായ്‌മൂടാനും പഠിപ്പിച്ച നീ
ഭീകരതയുടെ മുഖംമൂടിക്കപ്പുറം
നിന്നെ ഒരു വണ്ടായ് കാണുന്നു ഞാൻ
മുരളുന്ന വണ്ടുകൾ നാശമല്ല
എങ്കിലും പതറുന്നു ഞങ്ങൾ
സുഗന്ധം പരത്തുന്ന പൂക്കളായ് ഞങ്ങൾ
പാറി പാറി പൂന്തോട്ടങ്ങൾ കടന്നു നീ
നമ്മിലേക്ക് എത്തുമ്പോൾ കൂട്ടംവിട്ടകന്ന്
ഞങ്ങൾ ഒറ്റയ്ക്കിരുന്നൂ
ഏകാന്തതയുടെ നല്ല പാഠം പഠിപ്പിക്കുന്നു
അടുത്തേക്ക് എത്താൻ വെമ്പുന്ന വണ്ടിനെ
നാം ഇതളുകൾ കൂട്ടി കെട്ടി ദൂരെയാക്കി
ഭയത്തിന്നപ്പുറം ജാഗ്രതയുടെ മൂടുപടം അണിഞ്ഞു
ഒറ്റയ്ക്കായ നാം ഒരു പൂന്തോട്ടമാകാൻ
കാത്തിരിക്കുന്നു.
വണ്ടിനെ അകറ്റി പൂന്തോട്ട ഭംഗിയിൽ
നാനാ വർണത്തിൽ തേനിനായ് എത്തുന്ന
ശലഭത്തിനായി നാം ഇതൾ വിരിക്കും
വരും ആ നല്ല കാലം
പൂന്തോട്ടത്തിലെ പൂക്കളായ്
നാം ജീവിക്കുന്ന നല്ല കാലം