ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/ആ നീലവേളിച്ചത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ആനീലവേളിച്ചത്തിലേക്ക്

സ്റ്റീഫൻ ഗവേഷണശാലയിൽ പിടിപ്പത് പണിയിലാണ് അയാൾ നാളേക് ശാസ്ത്രലോകത്തിനെ ഞെട്ടിക്കാൻ ഉള്ള തിരക്കിലാണ് പ്രകൃതി വർണ്ണം മാറ്റി ചുവപ്പ് കലർന്ന ആകാശം കണ്ട സ്റ്റീഫൻ പറഞ്ഞു, "ഇനി നാളെയാവാം നാം ഏറെ തളർന്നു കഴിഞ്ഞു " സ്റ്റീഫന്റെ സങ്കത്തിലെ ഒരാൾ പറഞ്ഞു സാർ ഇറങ്ങിക്കോളൂ ഞങ്ങൾ പൊയ്ക്കൊള്ളാം, സ്റ്റീഫൻ തന്റെ കയ്യിലുള്ള ചില പുസ്തകങ്ങളുമായി മടങ്ങി അയാൾ സഞ്ചരിക്കുന്നതിനിടയിൽ തന്റെ ചിന്തകൾ തിര പോലെ അലതല്ലി, ശാസ്ത്രലോകത്തെ ഇന്ദ്രജാലം കാട്ടുന്ന തനിക്കു ഈശ്വരൻ ഒരു കുഞ്ഞിനെ തന്നില്ല തന്റെ ഭാര്യ പെട്രീഷ്യ മനസ്സിൽ ഓർമവന്നു , അയാൾ വീട്ടിൽ എത്തി, പെട്രീഷ്യ വാതിൽ തുറന്നു "സ്റ്റീഫൻ വന്നോ എനിക്ക് ആശുപത്രിയിൽ പോകേണ്ട ഒരു ആവശ്യമുണ്ട് ആ സാമൂഹ്യ സേവകയായ ഭിഷഗ്വര പറഞ്ഞു, അവൾ യാത്രയായി കുറച്ചു സമയങ്ങൾക്കു ശേഷം അവൾ തിരിച്ചെത്തി രണ്ടുപേരും വീട്ടിൽ എത്തി കഴിഞ്ഞാൽ മൗനത്തിന്റതയിമാറും മാതൃത്വം എന്ന വികാരത്തിന്റെ രുചി അറിയാൻ അവൾ വർഷങ്ങളായി കാത്തിരിക്കുകയാണ് കാത്തിരിക്കുകയാണ് ആ രജനി കടന്നുപോയി അതാ അവിടെ പ്രകാശവുമായി വീണ്ടും ഒരു ദിനവുമായി സൂര്യൻ എത്തിക്കഴിഞ്ഞിരിക്കുന്നു രണ്ടു പേരും തയാറെടുപ്പിലാണ് പദങ്ങൾ ഇല്ലാത്ത നിഘണ്ടു എന്നാ പോലെ അവർക്കിടയിൽ സംസാരം വളരെ വിരളം പോകുവാൻ സമയമായി , സ്റ്റീഫനും പെട്രീഷ്യയും ഒരുമിച്ചു ഇറങ്ങി രണ്ടു പേരും ഒന്നുനോക്കി അല്ലാതെ ഒന്നും മിണ്ടിയില്ല ആ നോട്ടം സ്നേഹത്തി ന്റെ ഒരു ദൈന്യത്തെ തന്നെ പ്രകാശിപ്പിക്കുന്ന ആയിരുന്നു, അങ്ങനെ പുസ്തകത്തിലെ താളുകൾ എന്നപോലെ, ദിവസ ങ്ങൾ കടന്നു പോയി, പേട്രിഷയെ കുളിരണിയിച് മാതൃത്വം എന്ന മഴ അവളിൽ ചൊരിഞ്ഞു അതി തീവ്രമായ ആ അനുഭൂതി അവൾ ഏറെ തൊട്ടറിഞ്ഞു അപ്പോൾ അതാ സ്റ്റീഫന്റെ ഓഫീസിലേക്ക് ഒരു ഫോൺ കോൾ ഹലോ ഞാൻ ഐസക് ഡോക്ടർ, പറയു ഐസക് പെട്രീഷ്യ ഒരു അമ്മയായി അത് കേട്ടപ്പോൾ ആർക്കിമിഡീസ് തന്റെ കണ്ടുപിടുത്തം കണ്ടെത്തിയപോൾ യുറേക്കഎന്നു പറഞ്ഞു ഓടിയ ഒരു ആവേശമാണ് ആ ശാസ്ത്രകാരകന്റെ മനസ്സിൽ ഒടിയാണ ഞ്ഞത് തന്റെ തിരക്കുകൾക്കു ഇടയിലൂടെ ആ മുലകമുറിയിൽ നിന്നയാൾ ഓടി തന്റെ പുസ്തകങ്ങളെ പോലും മറന് അയാൾ ആശുപത്രിയിൽ എത്തി പേട്രിഷയെ അയാൾ ഒന്നു കെട്ടിപ്പുണർന്നു അപ്പോൾ അതാ വെളിയിൽ കൊടുങ്കാറ്റും മഴയും ഓടിയെത്തി ആ മഴയും കാറ്റു സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരു അലയടി പോലെ അവർ അതിനെ ആശ്ലേഷിച്ചുതന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ചു കോഴി മുട്ടക് അടയിരിക്കുന്ന എന്നാപോലെ പേട്രിഷ്യേക് കാവലിരുന്നു സ്റ്റീഫൻ അത് ഒരു സ്നേഹാമൃതം ത്തിന്റെ കാലമായിരുന്നു അവരുടെ കാത്തിരിപ്പിന് ഗ്രാമം ഇട്ടു കൊണ്ട് ഇരുട്ടിനെ സന്തോഷത്തിന്റെ ജ്വാലകൾ കൊണ്ട് അവിടെ സൂര്യനുദിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് അവൻ പിറന്നു പേട്രിഷയെയും സ്റ്റീഫനും തങ്ങളുടെ കുഞ്ഞിന്നെ കണ്ടു ആനന്ദ നിർവൃതി പൂണ്ടു സ്റ്റീഫൻ ആഗ്രഹിച്ചു

നാളെ അവൻ ഒരു ശാസ്ത്രകാരനാകണമെനും അമ്മ പെട്രീഷ്യ അവൻ ലോകം കാത്തിരിക്കുന്നു ഒരു ഭിഷഗ്വരൻ ആകണെമെന്നും ആഗ്രഹിച്ചു ആഗ്രഹങ്ളടെ ഒരു മഴവിൽ തന്നെ മെനഞ്ഞു, ആ അച്ഛൻ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായ ശാസ്ത്രജ്ഞന്റെ പേര് മകന് ഇട്ടു അയാൾ വിളിച്ചു ആൽബർട്ട്, ആൽബർട്ട്ന്റെ കളികളിൽ മതി മറന്നു പോയി സ്റ്റീഫനും പെട്രീഷ്യയും മതി മറന്നു ഇരുന്നു പോയി അങ്ങനെ ആ കറുത്ത ദിനം വന്നു പിറന്നു ആൽബർട്ട്ന്റെ ചുണ്ടിൽ ഒരു ഉമ്മ നൽകി സ്റ്റീഫൻ യാത്രയായി ഗവേഷണശാലയിൽ താൻ തിരക്കിട്ട് ഗവേഷണങ്ങൾ നടക്കുന്നതിനിടയിൽ തന്നെ ഗവേഷണ പുരയിൽ സൂക്ഷിച്ച ലോകത്തെ ഞെട്ടിക്കുന്ന ആ ഭീകരമൃഗം എങ്ങനെയോ പൊട്ടി പുറപ്പെട്ടു, ശാസ്ത്രലോകം കിടുങ്ങി സ്റ്റീഫൻ ഡേ കൈ വിറച്ചു ഉടൽ തരിച്ചു ലോകം വിറങ്ങലിച്ചു അവൻ കാട്ടുതീ എന്നപോലെ ആ പ്രദേശത്തിൽ ആളിപ്പടർന്നു പെട്രീഷ്യ എന്ന ആ സാമൂഹ്യ പ്രവർത്തകയായ ഭിഷഗ്വര മുങ്ങി പോയ കപ്പലിനെ രക്ഷിക്കാത്ത ക്ക വിധം എന്നപോലെ അവിടേക്ക് അവൾ ഇറങ്ങിച്ചെന്നു അവളെ ആ ആതുരാലയ തിലേക്ക് സ്വീകരിച്ചത് മൃതദേഹങ്ങളുടെ ഒരു കൂട്ടമാണ് ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ സ്റ്റീഫന് രോഗം പിടിപ്പെട്ടു എന്ന വാർത്ത പരന്നു തന്റെ ജീവിതം അവസാനിക്കുന്നതിന് മുൻപേ ആൽബർട്ട് എന്ന തന്റെ മകനെ ആശ്ലേഷിക് ണം എന്ന് മനസ്സിൽ വിങ്ങി പൊട്ടുകയാണ് ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ സ്റ്റീഫൻ ഭൂമി എന്നാ അമ്മയുടെ പൊക്കിൾകൊടി അറ്റുപോയി പെട്രിഷ്യ വിങ്ങിപ്പൊട്ടി അവൾ തളർന്നു നാടിന്റെ നാനാഭാഗത്തും മൃതദേഹങ്ങൾ കുന്നുകൂടുന്നു, ഭയന്ന് ഓടുന്നു, പരക്കം പായുന്നു വിറങ്ങലിച്ചു നിന്നു പെട്രീഷ്യ രോഗത്തിന്റെ തീവ്രതയിൽ അയിരു നു അവളുടെ ജീവൻ പൊലിഞ്ഞു ആഗ്രഹങ്ങളുടെ വിളക്കായ് ആൽബർട്ട് തന്റെ കുസൃതികളും ആയി ഇഴഞ്ഞു നീങ്ങി ആ മൃതദേഹങ്ങൾക്കഇടയിലുടെ അവൻ നടന്നു ഉറുമ്പ് കൂട്ടത്തിൽ ഊടെ നടക്കുന്ന എന്ന പോലെ അമ്മയെ വിളിച്ച് തനിക്ക് വിശക്കുന്നുണ്ട് എന്ന് അറിയിക്കാനായി അവൻ കരഞ്ഞു അവൻ ഭൂമികയിൽ ഏകാംഗ നാണ് ആ കണ്ണുകൾ ആരെയോ നോക്കി നിൽക്കുന്ന രീതിയിൽ ആത്മശാന്തി ഭൂമികയിൽ നിൽക്കുകയാണ് അതാ ഒരു മിന്നാമിനുങ്ങ് പോകുന്നു പ്രതീക്ഷയുടെ ആ പ്ര കാശമായി പ്രകൃതിയുടെ കരുതലായി ആ പ്രകാശം ആൽബർട്ട്ന്റെ കണ്ണിൽ പതിഞ്ഞു ആ അദ്വൈത പ്രകാശം അവനെ കൊണ്ടു പോവുകയാണ് അവൻ ഓടുകയാണ് പിന്നിലേക്ക് ആ ഓട്ടം തിരുനില്ല.............

അശ്വിൻ എ ബി ക്ലാസ്സ് 8 എച് എസ് എസ് ചെട്ടികുളങ്ങര

അശ്വിൻ എ ബി
8D എച് എസ് എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കഥ