സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/അക്ഷരവൃക്ഷം/ജൂറിയുടെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
ജൂറിയുടെ സ്വപ്നം

എന്റെ കഥ തുടങ്ങുന്നത് പാലത്തും കടവ് എന്ന ഒരു കൊച്ചു ഗ്രാമത്തിൽ നിന്നാണ്. ആ ഗ്രാമത്തിൽ റിട്ടയേർഡ് കേണൽ സി ആർ നായരും ഭാര്യ സേതുവിനോടുമൊപ്പം അവരുടെ കൊച്ചു മകൾ ജൂറിയും സന്തോഷത്തോടെ ജീവിച്ചു പോന്നു. അവളുടെ പപ്പയും മമ്മിയും അങ്ങ് ദൂരെ വിദേശത്താണ്. അങ്ങനെയിരിക്കെ അവളുടെ പപ്പാ ലീവിന് നാട്ടിലെത്തി. പപ്പയുടെ രാജ്യത്ത് കൊറോണ എന്ന മഹാമാരി ആരംഭിച്ചിരുന്നു. പക്ഷെ അവളുടെ പപ്പയ്ക്ക് രോഗം ഇല്ല എന്ന വിശ്വാസത്തിൽ ഇവരുടെ കൂടെ താമസിച്ചു. പപ്പാ കൊണ്ടുവന്ന പുത്തനുടുപ്പുകളിലും ചോക്ലേറ്റുകളിലും അവൾ മതിമറന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ചുമ, തൊണ്ടവേദന, പനി, ശ്വാസതടസ്സം ഇവയൊക്കെ കണ്ടുതുടങ്ങി. പപ്പാ ഹോസ്പിറ്റലിൽ ചെന്ന് ഡോക്ടറെ കണ്ടു. കോവിഡ് ടെസ്റ്റ് ചെയ്തു. പപ്പയ്ക്ക് കോവിഡ് എന്ന രോഗം പിടിപെട്ടിരുന്നു. അവളുടെ മുത്തച്ഛനും രോഗം പിടിപെട്ടു. മുത്തശ്ശിയും ജൂറിയും ഐസൊലേഷനിലും. അങ്ങനെ ചികിത്സയിലിരുന്ന മുത്തച്ഛൻ മരിച്ചു. ആരുടേയും സാന്നിധ്യമില്ലാതെ മുത്തച്ഛന്റെ ശവമടക്ക് നടന്നു. അത് ജൂറിയെ വളരെയധികം വേദനിപ്പിച്ചു. കാരണം അവളുടെ മുത്തച്ഛൻ പറയുമായിരുന്നു. മുത്തച്ഛൻ മരിച്ചാൽ ഒത്തിരി പേർ വരും. മുറ്റവും വഴിയും ഒരുപാട് ആളുകളെ കൊണ്ട് നിറയും. പോലീസുകാർ വന്ന് ആകാശത്തേക്ക് വെടി വെക്കും. അങ്ങനെ എല്ലാവരുടെയും സാന്നിധ്യത്തിലാണ് മുത്തച്ഛന്റെ ശവമടക്ക്. പക്ഷേ ഇന്ന് ആരുടെയും സാന്നിധ്യമില്ലാതെ മുത്തച്ഛന്റെ ശവമടക്ക് നടന്നു. കുറെ നാളുകൾക്കു ശേഷം അവളുടെ പപ്പ രോഗ വിമുക്തനായി. അവൾ ഡോക്ടറോട് ചോദിച്ചു. പപ്പാ രോഗ വിമുക്തനായി. പക്ഷേ എന്താണ് എന്റെ മുത്തച്ഛൻ മരിച്ചത്. ഡോക്ടർ അവൾക്ക് എല്ലാം വിശദീകരിച്ചു കൊടുത്തു. ഈ രോഗത്തിന് മരുന്നോ വാക്സിനോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പപ്പയ്ക്ക് ഈ രോഗത്തെ നേരിടാനുള്ള പ്രതിരോധശക്തി ഉണ്ടായിരുന്നു. പക്ഷേ മുത്തശ്ശന് പ്രായമായിരുന്നതിനാൽ പ്രതിരോധശക്തി നഷ്ടപ്പെട്ടിരുന്നു. അതാണ് സംഭവിച്ചത്. പിന്നെ പപ്പാ ലീവിന് വന്നപ്പോൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു. പപ്പയുടെ ശരീരത്തിൽ ഈ രോഗാണുക്കൾ ഉണ്ടായിരുന്നു. വീട്ടിൽ വന്ന് മുത്തച്ഛനുമായുള്ള സമ്പർക്കത്തിലൂടെ അത് മുത്തച്ഛനിൽ എത്തി. ജൂറിക്കും മുത്തശ്ശിക്കും ആ രോഗത്തെ പ്രതിരോധിക്കാൻ കഴിഞ്ഞത് ദൈവാനുഗ്രഹം കൊണ്ടാണ്. അതിന് ദൈവത്തോട് നന്ദി പറയണം. നമ്മൾ ഇനിയും ശ്രദ്ധിക്കണം. വീടിനു പുറത്തു പോവുകയോ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യരുത്. കൈകൾ സോപ്പിട്ട് കഴുകുകയോ, സാനിറ്റെയ്സർ ഉപയോഗിച്ച് കഴുകുകയോ ചെയ്യണം. മാസ്ക് ധരിക്കണം. പുറത്തു പോയി വന്നാൽ ഡ്രസ്സുകൾ ഉപ്പിട്ട ചൂടുവെള്ളത്തിൽ കഴുകണം. കുളിക്കുകയും ചെയ്യണം. നമ്മുടെ ശ്രദ്ധ മൂലം നമുക്ക് നമ്മുടെ ചുറ്റിലുമുള്ള ഒത്തിരി പേരെ രക്ഷിക്കാനാകും. അവൾ എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു. അവൾ മനസ്സിൽ ഉറപ്പിച്ചു ഡോക്ടർ പറഞ്ഞതെല്ലാം അനുസരിക്കണം. അവൾക്ക് പപ്പയോട് ദേഷ്യം തോന്നി. പപ്പ ഇത്തിരി ശ്രദ്ധിച്ചിരുന്നെങ്കിൽ എനിക്ക് മുത്തച്ഛനെ നഷ്ടപ്പെടില്ലായിരുന്നു. അവൾക്ക് ഡോക്ടർ കൊടുത്ത ഉപദേശങ്ങളും ഡോക്ടർമാരുടെയും നഴ്സുമാരുടെയും പ്രവർത്തനങ്ങളുമെല്ലാം ഒത്തിരി ഇഷ്ടമായി. അവൾ അന്ന് ഒരു തീരുമാനം എടുത്തു. പഠിച്ച് വലുതായി ഒരു ഡോക്ടറാകണം. എല്ലാവരെയും സഹായിക്കണം. ഇതിൽ നിന്ന് രണ്ടു കാര്യങ്ങൾ നമ്മൾ മനസ്സിലാക്കണം. ഒന്ന് നമ്മുടെ അശ്രദ്ധ മൂലം മറ്റുള്ളവർ വേദനിക്കാൻ ഇടയാകരുത്. രണ്ട് ഈ കാലഘട്ടത്തിൽ നമ്മൾ എടുക്കേണ്ട മുൻകരുതലുകൾ കൃത്യമായി എടുക്കണം. നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ, പോലീസുകാർ, മറ്റ് ആരോഗ്യ പ്രവർത്തകർ അവരോടൊത്ത് സഹകരിക്കുകയും അവരോട് നന്ദി പറയുകയും ചെയ്യണം. നമ്മുടെ ജീവന് വേണ്ടിയാണ് അവരോരോരുത്തരും പ്രവർത്തിക്കുന്നത്.

ആദിത്യാ സജി
2 A സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ