സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാട്ടറിവുകൾ

വിശ്വാസ സമൂഹം കെട്ടിപ്പടുക്കുന്നതിനൊപ്പംആതുരസേവനത്തിനും പ്രാധാന്യം നല്കിിരുന്നു. അക്കാലത്ത് നാട്ടുവൈദ്യത്തിന് പ്രാധാന്യം ഉണ്ടായിരുന്നു.അതിനാൽ വിഷചികിൽസയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു ഡിസ്പെൻസറി ഇവിടെആരംഭിച്ചു. ബെൽജിയത്തിൽ വിഷകല്ലുകൾ കൊണ്ട് വന്നാണ് ചികിൽസ നടത്തിയിരുന്നത്. ഫാദർ ബെൽജിയത്തിലേക്ക് തിരിച്ച് പോയെങ്കിലും കലിക്കട്ടുള്ള സി.എം.ഐ ഫാദർ ഉണ്ടാക്കുന്ന വിഷകല്ല് വാങ്ങി ഇപ്പോഴും ചികിൽസ തുടരുന്നു. ഒരിക്കലും ചികിൽസിച്ചുമാറ്റാനാവാത്ത പല അസുഖങ്ങളും ഇവിടെയുള്ള ചികിൽസയിലൂടെ മാറ്റം വരുത്തുന്നതിന് കഴിഞ്ഞു എന്നുള്ളത് ഒരു സവിശേഷതയാണ് ഇന്നും തുടരുന്നു. ബെൽജിയം മിഷനറി നാട്ടിൽ വന്നപ്പോൾ ഈ പ്രദേശം മുഴുവൻ ഏറെക്കൂറെ കുറ്റിക്കാടുകളും, ക്ഷുദ്രജീവികളും നിറഞ്ഞ സ്ഥമമായിരുന്നു. അതേോടൊപ്പം അസുഖം ബാധിക്കുന്ന ജനങ്ങൾക്ക് ചകിൽസയ്ക്കായി പോകാൻ നല്ലൊരു ആശുപത്രി ഇല്ലായിരുന്നു. ഇങ്ങനെ വേദനയിലായിരുന്ന ജനങ്ങൾക്ക് സഹായഹസ്തം നല്കുംവിധത്തിൽ അദ്ദേഹം തന്റെ നാടായ ബെൽജിയത്തിൽ നിന്ന് വിഷകല്ലുകല്ലുകൾ കൊണ്ട് വന്ന് വിഷചികിൽസയും അതൊടൊപ്പം ചെറിയ ചെറിയ അസുഖങ്ങൾക്ക് മരുന്നുകളും നല്കി വന്നു. കുറെ നാൾ കഴിഞ്ഞപ്പോൾ തന്നാൽ മാത്രം ജനങ്ങളുടെ ആത്മീയ കാര്യങ്ങളിലും ആരോഗ്യപരമായകാര്യങ്ങളിലും വിദ്യാഭ്യാസത്തിലും ഇങ്ങനെ നാനാവിധമായ കാര്യങ്ങളിൽ ഒരേ സമയം ശ്രദ്ധ പതിപ്പിക്കാൻ കഴിയാതെ വന്നു. അതുകൊണ്ട് പള്ളി, പള്ളിക്കൂടം ആശുപത്രി എല്ലാം നോക്കി നടത്തുന്നതിൽ തന്നെ സഹായിക്കാനായി തമിഴ്നാട് പരക്കുന്ന് എന്ന സ്ഥലത്ത് നിന്നും അച്ചന്റെ സഹായി ആയിരുന്ന ശിങ്കരാജൻ വഴിയായി സെന്റ് ആൻസ് തിർച്ചിയിലെ സഭയിൽ ചേർന്ന് സിസ്റ്റേഴ്സിനെ 06/07/1966 ൽ‍ ഉണ്ടൻകോട് കൊണ്ട് വന്ന് കോൺവെന്റ് സ്ഥാപിച്ചു.

പൂങ്കോട്ട്പാറ കുുന്നത്തുകാൽ വില്ലേജിൽ അഭിമാനമായി പരിലസിക്കുന്ന സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിന്റെ സമീപത്ത് പ്രകൃതി രമണീയമായ പ്രദേശമാണ് പൂങ്കോട്ട്പാറ .ഈ പൂങ്കോട്ട്പാറയെ ചുറ്റിപ്പറ്റി ഒരു ഐതിഹ്യം നിലനിന്നിരുന്നു. ഒരു വിധവയായ അമ്മയും മകളും പരിസരത്ത് താമസിച്ചിരുന്നു. ദരിദ്രയായ ആ അമ്മ തികഞ്ഞ ഈശ്വര വിശ്വാസിയും സത്യസന്ധയും ആയിരുന്നു. പാറയുടെ സമീപമുള്ള ആലിൻ ചുവട്ടിൽ ദേവതസാമീപ്യം ഉണ്ടെന്ന് ആ അമ്മ വിശ്വസിച്ചു. ദിവസവും അവിടെ പോയ് പ്രാർത്ഥിച്ചു. ഒരു ദിവസം സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ട് ആ അമ്മയോട് പറഞ്ഞു നിനക്ക് ഏറ്റവും അത്യാവശ്യമായ ഒരു വസ്തു ആഴ്ചചയിലൊരിക്കൽഈ പാറയ്ക്കുള്ളിൽ നിന്ന് ശേഖരിക്കാം ഒരു നിബന്ധനയുണ്ട് പുറമേയുള്ള ആരും കാണാൻ പാടില്ല. ആവശ്യത്തിനുമാത്രമേ ശേഖരിക്കാവൂ ആ അമ്മ വിശ്വസ്തതയോടെ ഈ കാര്യം പാലിച്ചു വന്നു അങ്ങനെയിരിക്കെ മകളുടെ വിവാഹം നിശ്ചയിച്ചു.ആഭരണങ്ങൾക്ക് മറ്റു മാർഗ്ഗമൊന്നും കാണാതിരുന്നതിനാൽ ആ അമ്മ പാറയ്ക്കുള്ളിൽ കയറി അത്യാവശ്യം വേണ്ട ആഭരണവുമായി പുറത്തിറങ്ങി പാറയ്ക്കുള്ളിൽ കയറുന്നതും ഇറങ്ങുന്നതും അയൽക്കാരിയായ ഒരു സ്ത്രീ കണ്ടു അവൾ ഏറെ നിർബന്ധിച്ചപ്പോൾ കഥയെല്ലാം പറഞ്ഞുകൊടുത്തു. അതിനുശേഷം ഇന്നുവരെയും ആ പാറതുറക്കുകയോ അവിടെ നിന്ന് സാധനങ്ങളൊന്നും ലഭിക്കുകയോ ചെയ്തിട്ടില്ല.