സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ഭൂമിയിലെ മാലാഖ

ഭൂമിയിലെ മാലാഖ

തന്റെ ജീവനുതുല്യമായ പൊന്നു മോളുമായി കളിച്ച് ഉല്ലസിക്കുകയായിരുന്നു ദിയ . ദിയയുടെ മനസ്സിൽ ആഹ്ലാദവും വാത്സല്യവും നിറഞ്ഞു. മകൾ ഒപ്പമുള്ളപ്പോൾ നിയയ്ക്ക സ്വർഗത്തിൽ എന്നപ്പോലെയാണ് തോന്നൽ ,പെട്ടെന്ന് അലറാം ക്ലോകിന്റെ നിലവിളിക്കുന്ന ശബ്ദം അവളുടെ ചെവിൽ എത്തി. അതൊരു സ്വപ്നമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ അവളുടെ കണ്ണുനിറഞ്ഞു . കണ്ണീര് തുടച്ചുകളഞ്ഞ് ഒട്ടും സമയം കളയാത്തെ അവർ ഡ്യൂട്ടിക്ക് റെഡിയായി . പാലക്കാടുകാരിയാണ് ദിയ ബാംഗ്ളൂരിലെ ഒരു ആശുപത്രിയിൽ ജോലിച്ചെയ്യുകയാണ് നഴ്സായതിനാൽ കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ട്. ദിയയുടെ മനസ്സിലെ ആകെയുളള വിഷമം തന്റെ മകളെക്കുറിച്ച് ആലോചിക്കുമ്പോളാണ്. ആണും പെണ്ണുമായ ഒന്നേയുളളൂ. കൊറോണ കാലമായതിനാൽ ആശുപത്രി അധികൃതർ ഡ്യൂട്ടി കഴിഞ്ഞ് . ആശുപത്രിയിൽ തന്നെ തങ്ങാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. മകളുടെ ഓർമ്മകൾ അവളെ വല്ലാതെ അലട്ടി. വിഷമങ്ങളും വേവലാതികളും മറക്കാൻ ശ്രമിച്ച് . രോഗികളുടെ ജീവൻ രക്ഷിച്ച് കൊറോണയെ തോൽപ്പിക്കണം എന്ന് മനസ്സിനെ അവൾ പറഞ്ഞു പഠിപ്പിച്ചു. ഡ്യൂട്ടിയിൽ അവൾ മുഴുകിപ്പോയി സമയം പോയതറിഞ്ഞില്ല. അങ്ങനെ അവളുടെ ഡ്യൂട്ടി കഴിഞ്ഞു.. ആശുപത്രിയിൽ അവർക്ക് തങ്ങാൻ അനുവദിച്ച് നൽകിയ മുറിയിൽ അവൾ അവളുടെ കൂട്ടുകാരുമായ കൊറോണയെപ്പറ്റിയും വീട്ടിലെ അവസ്ഥയെപ്പറ്റിയും സംസാരിച്ചു കൊണ്ടിരുന്നപ്പോളാണ് അവളുടെ ഫോണിൽ ഒരു കോൾ വന്നത് അവൾ പ്രതീക്ഷിച്ചനുപ്പോലെ അത് അവളുടെ മകളയിരുന്നു. അവൾ എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന് അറിയാതെ പതറിപ്പോയി. ഫോൺ എടുത്തപ്പേ ക ഭർത്താവാണ് സംസാരിച്ചത്. അയാൾ പറഞ്ഞു തുടങ്ങി , ഞാനും മോളും ആശുപത്രിയുടെ മുന്നിൽ നിൽപ്പുണ്ട് നീ പെട്ടെന്ന് ഇറങ്ങി വാ ആവൾ ഭർത്താവിനോട് ചോദിച്ചു എന്തിനാണ് മേളെയിങ്ങ് കൊണ്ടുവന്നത്. അദ്ധ വീട്ടിലെ അവസ്ഥ വിശദീകരിച്ചു മകൾ ആഹാരം കഴിക്കാറില്ല അമ്മയൊണാതെ ഉറങ്ങില്ല എന്ന വാശിയിലാണ്. എപ്പോഴും അമ്മയെ കാണണം എന്നു പറഞ്ഞ് നിലവിളിച്ചു കരയും. എന്തു ചെയ്യണം എന്ന് അയാൾക അറിയില്ല അവളെ ഒന്ന് സമാധാനിപ്പുക്കുവാൻ വേണ്ടി അയാൾ മക്കളെ അമ്മയ കാണിച്ചു കൊടുക്കാം എന്നു പറഞ്ഞു പോയി അതു കൊണ്ട് രണ്ടിരട്ടി ശക്തിയെടുത്തയിരുന്നു കരച്ചിൽ അവസാനം ശരികേട്ടാണ് അയാൾ മകളെ കൊണ്ടുവന്നത്. ഫോൺ താഴെവച്ച് അവൾ ആശുപത്രിയുടെ മുൻവശത്തേയ്ക്ക് ഓടി. അവൾക്ക് സഹിക്കാൻ ആകുന്നതിനും അപ്പുറമായിരുന്നു ആ കാഴ്ച അവളുടെ മകൾ കരഞ്ഞ് ആവശയായി തന്റെ ഭർത്താവിന്റെ തോളിൽ ചാഞ്ഞ് കിടക്കുകയായിരുന്നു. മകളെ കണ്ടപ്പോൾ ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കണം എന്ന്‌ അവളുടെ മനസ്സിൽ ഉണ്ടായിരുന്നു പക്ഷേ അവളുടെ മനസ്സിലെ ആരോഗ്യ പ്രവർത്തക അതിന് അനുവദിച്ചില്ല. തന്റെ ജീവിതസുഖതെക്കാൾ വലുത് തന്റെ രാജ്യത്തിലെ പൗരന്മാരുടെ ജീവനാണ് എന്ന് അവൾ നിശ്ചയിച്ചു. കൊറോണയെ തോൽപ്പിച്ച് ആരോഗ്യപരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതാണ് തന്റെ ജീവിത ലക്ഷ്യം എന്ന് അവൾ ഉറപ്പിച്ചു ക്ഷീണിച്ച് ചാഞ്ഞ് കിടന്ന കൂട്ടിയോട് അമ്മ വന്നു എന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞുകുട്ടി അലറി കരഞ്ഞു കൊണ്ട് ദിയയുടെ അടുത്തു ചെല്ലാൻ വാശിപ്പിടിച്ചു. മകൾ നന്ന അടുത്തെത്തി നേഗ ബാധ ഏൽക്കും എന്ന്‌ ഭയന്ന് അവളെ തിരിച്ച് കൊണ്ടുപോകാൻ നിർദ്ദേശിച്ചു ദുരേ നിന്ന് അമ്മയെ കണ്ടുമതിയാകാതെ കുട്ടിയാത്രയായി ദിയയുടെ കണ്ണിൽ നിന്ന് കണ്ണീർ വിടവാങ്ങി. തന്റെ ജീവൻ നൽകിയായലും തന്റെ രാജ്യത്തെ രക്ഷിക്കണം എന്ന ദൃഢനിശ്ചയം അവരെ "ഭൂമിയിലെ മാലാഖ " ആക്കി മാറ്റി. ശാരീരിക അകലം സാമൂഹിക ഒരുമ എന്ന മുദ്രാവാക്യം അർത്ഥവത്താക്കുന്നതാണ് ദിയയുടെ പ്രവൃത്തി ദിയയെ മാതൃകയാക്കി നമ്മുക്ക് ഈ മഹാമാരിയെ അതിജീവിക്കാം.

നയന എ.എസ്
8 B1 സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കഥ